- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തെരുവുനായ ആക്രമണത്തിൽ മരണം ആവർത്തിച്ചിട്ടും ഇപ്പോഴും മൗനം പാലിക്കുകയാണ് സർക്കാർ. തെരുവുനായകളുടെ ആക്രമണത്തെ തുടർന്ന് നിരവധി കേസുകളാണ് നിരന്തരം റിപ്പോർട്ട് ചെയ്യുന്നത്.
ഈരാറ്റുപേട്ട: യു.കെയിൽ ജോലിവാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽനിന്ന് അഞ്ച് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഇല്ലിച്ചുവട് ഭാഗത്ത് മാളികയിൽ വീട്ടിൽ ഹിനോ ലിനിൽനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പൂഞ്ഞാർ സ്വദേശിയുടെ ഭാര്യക്ക് യു.കെയിൽ ജോലിവാഗ്ദാനം ചെയ്ത് ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസൺ കൺസൾട്ടൻസി വഴി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്തശേഷം ജോലിനൽകാതെ കബളിപ്പിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുകയും ഹിനോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർക്കെതിരെ മുരിക്കാശ്ശേരി, അങ്കമാലി ഉൾെപ്പടെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിലുള്ള കേസുകൾ നിലവിലുണ്ട്.
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (80) അന്തരിച്ചു.ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് (18-07-2023- ചൊവ്വ) പുലർച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി ഉമ്മനാണ് വാർത്ത ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി.കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവർ മക്കളാണ്. തൊണ്ടയിലാണ് ക്യാൻസർ ബാധിച്ചത്. സംസ്ഥാന സർക്കാറിന്റെ നിർദേശ പ്രകാരം വിദഗ്ധ ഡോക്ടർ സംഘമായിരുന്നു ചികിത്സിച്ചത്. ഏറെക്കാലം പുതുപ്പള്ളിയിലെ എംഎൽഎയായിരുന്നു. രാഹുൽ ഗാന്ധി, സോണിയാഗാന്ധി തുടങ്ങിയ ഉന്നത കോൺഗ്രസ് നേതാക്കൾ സംസ്കാര ചടങ്ങിന് എത്തും. പ്രതിപക്ഷ യോഗം നടക്കുന്നതിനാൽ രാജ്യത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ ബെംഗളൂരുവിലുണ്ട്.
മനാമ: ബഹറൈനിൽ നിന്നും കണ്ണൂരിലേക്കും തിരികെ കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും നടക്കുന്ന നിലവിലുള്ള സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ കൺട്രി മാനേജർ ആഷിഷ് കുമാറുമായ് കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.ബഹറൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലേക്കും മാംഗ്ലൂരിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ബന്ധപ്പെടുമെന്നും സമ്മർദ്ദം ചെലുത്തുമെന്നും സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന് ഉറപ്പു നൽകി.സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനജർ നാരായണ മേനോൻ, സേവ് കണ്ണൂർ…
എടവണ്ണയിലെ സദാചാര ആക്രമണം; സി പി എം ലോക്കൽ സെക്രട്ടറിയും പഞ്ചായത്തംഗവും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ
കോഴിക്കോട് : എടവണ്ണയിൽ യുവതിക്കും സഹോദരനും നേരെ നടന്ന സദാചാര ആക്രമണത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ. സി.പി.എം എടവണ്ണ ലോക്കൽ സെക്രട്ടറി ജാഫർ മൂലങ്ങോടൻ, പഞ്ചായത്തംഗം ജസീൽ, ഗഫൂർ തൂവക്കാട് , കരീം മുണ്ടേങ്ങര, മുഹമ്മദലി തൃക്കലങ്ങോട് എന്നിവരാണ് അറസ്റ്റിലായത്. ഓതായി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.ജൂലായ് 13നാണ് കേസിനാസ്പദമായ സംഭവം. എടവണ്ണ ഓതായി സ്വദേശിനി, സഹോദരൻ എന്നിവർക്ക് നേരെ ബസ് സ്റ്റാൻഡിൽ വച്ചാണ് സദാചാര ആക്രമണം ഉണ്ടായത്. വണ്ടൂർ കോ ഓപ്പേററ്റീവ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയാണ്. വീട്ടിലേക്ക് പോകുന്നതിന് വേണ്ടി ഇരുവരും എടവണ്ണ ബസ് സ്റ്റാൻഡിൽ എത്തി. ഇതിനിടെ ഒരാൾ വഴിവിട്ട ബന്ധമെന്ന് ആരോപിച്ച് ഇരുവരുടെയും ദൃശ്യങ്ങൾ പകർത്തി. സഹോദരനും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ പ്രതികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇസ്ലാമാബാദ്: വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറംകരാര്‍ നല്‍കാനൊരുങ്ങി പാകിസ്താന്‍. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറുമായി പാകിസ്താന്‍ ചര്‍ച്ച നടത്തി. പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശകരാറുകാരുമായി പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഓഗസ്റ്റ് 12-ഓടെ ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളം പുറംകരാര്‍ നല്‍കിയേക്കുമെന്നും പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ പുരോഗതി വിലയിരുത്താന്‍ വിഷയനിര്‍ണയ കമ്മിറ്റി യോഗവും മന്ത്രി വിളിച്ചു ചേര്‍ത്തു. ഈ മാസം അവസാനത്തോടെ നിലവിലെ വ്യോമയാന നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
മനാമ: അന്തിമ കോടതി വിധിയിലൂടെ പിടിച്ചെടുത്ത 4,800 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പ്രത്യേക സമിതി നശിപ്പിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് രൂപീകരിച്ച സമിതിയിൽ പബ്ലിക് പ്രോസിക്യൂഷൻ, നീതിന്യായ മന്ത്രാലയം, ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളുണ്ട്. നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, 1100 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ചൂളകളിൽ ഉരുക്കിയാണ് പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചത്.
കൊച്ചി: പൊലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയെന്നാരോപിച്ച് റോജി എം. ജോൺ എം.എൽ.എക്കെതിരെ കേസ്. കാലടി പൊലീസാണ് കേസെടുത്തത്. കാലടി ശ്രീശങ്കര കോളജിലെ കെ.എസ്.യു ഭാരവാഹികളെ അന്യായമായി തടങ്കലിലിട്ടെന്നാരോപിച്ച് സ്റ്റേഷനിലെത്തിയ എം.എൽ.എ ഇവരെ ലോക്കപ്പിൽനിന്ന് പുറത്തിറക്കിയിരുന്നു. ഇതാണ് കേസിനിടയാക്കിയത്.ശ്രീശങ്കര കോളജിൽ വെള്ളിയാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നത് വിദ്യാർഥികൾ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ഏതാനും പേർക്കെതിരെയും പൊലീസ് കേസെടുത്തു. തുടർന്ന് വെള്ളിയാഴ്ച രാത്രി അഞ്ചുപേരെ വീടുകളിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെ ഇതേ കേസിൽ കെ.എസ്.യു യൂനിറ്റ് പ്രസിഡന്റ് രാജീവിനെയും മറ്റു രണ്ടുപേരെയും ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ അന്യായമായി തടങ്കലിലാക്കി എന്നാരോപിച്ചാണ് റോജി എം. ജോൺ സെല്ലിൽനിന്ന് തുറന്നുവിട്ടത്.
കൊച്ചി: വാഹന പരിശോധന സമയത്ത് കൈകാണിച്ചിട്ടും നിർത്താതെ പോവുകയും പൊലീസ് ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികൾ പിടിയിൽ. ശനിയാഴ്ച രാത്രി മുളവുകാട് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനക്കിടെയാണ് സംഭവം. എടവനക്കാട് വലിയ പുരക്കൽ വീട്ടിൽ അക്ഷയ്, എടവനക്കാട് കാവിൽ മഠത്തിൽ വീട്ടിൽ ആധിത്, കാവിൽമഠത്തിൽ വീട്ടിൽ അഭിജിത്, നായരമ്പലം മായ്യാറ്റിൻതാര വീട്ടിൽ വിപിൻ രാജ് എന്നിവരാണ് പിടിയിലായത്. വല്ലാർപാടം ബോൾഗാട്ടി ഭാഗത്ത് റോഡരികിൽ വാഹന പരിശോധന നടത്തിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കണ്ടെയ്നർ ലോറി തൊഴിലാളികളും നാട്ടുകാരും തലനാരിഴക്കാണ് യുവാക്കളുടെ പരാക്രമങ്ങളിൽനിന്ന് രക്ഷപ്പെട്ടത്. നിർത്താതെ അതിവേഗത്തിൽ പോയ കാർ ബോൾഗാട്ടി ഭാഗത്ത് ഒരു ടൂവീലറിനെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്തു.ഈ വാഹനത്തെ അതിസാഹസികമായി പിന്തുടർന്ന് പിടികൂടിയ പൊലീസ് സംഘത്തിന് നേരെ ഇവർ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുകയും ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നാൽവർസംഘത്തെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്.മുളവുകാട് പൊലീസ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ, പ്രിൻസിപ്പൽ എസ്.ഐ സുനേഖ്,…
ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ കേരളത്തിലെത്തിയ അബ്ദുൾ നാസർ മദനിയുടെ സുരക്ഷ, ഭക്ഷണം തുടങ്ങിയ ചെലവുകൾക്കായി കർണാടക സർക്കാർ 6.75 ലക്ഷം രൂപ ഈടാക്കിയപ്പോൾ കേരളം പൈസയൊന്നും ഈടാക്കിയില്ലെന്ന് മദനിയുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ. കർണാടക പൊലീസിന്റെ സുരക്ഷയിൽ 11 ദിവസം കേരളത്തിൽ കഴിഞ്ഞപ്പോൾ 6.75 ലക്ഷം രൂപ ചെലവായത്. കർണാടക പൊലീസിന്റെ വാഹന, ആഹാര ചെലവടക്കമാണ് 6.75 ലക്ഷം ചെലവായത്. അതേസമയം, കേരളാ പൊലീസ് സുരക്ഷയ്ക്കായി പണം ഈടാക്കിയില്ലെന്നും അഭിഭാഷകൻ ഹാരിസ് ബീരാൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ജാമ്യം അനുവദിക്കുകയാണെങ്കിൽ സുരക്ഷാ ചുമതല കേരള പൊലീസിനെ ഏൽപ്പിക്കണമെന്ന് കർണാടക പൊലീസിന്റെ സുരക്ഷാ ചെലവ് താങ്ങാൻ കഴിയില്ലെന്നും മദനി വ്യക്തമാക്കി. മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ കഴിയാത്തതിനാൽ തിരിച്ചടിയായി. കർണാടക സർക്കാർ ആവശ്യപ്പെട്ട തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് മദനി…
