- ബഹ്റൈന്‍ പോലീസ് രണ്ടിടങ്ങളില്‍നിന്നായി 5 കിലോയിലധികം മയക്കുമരുന്ന് പിടികൂടി
- സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റമദാന് ഒന്ന് വ്യാഴാഴ്ച
- കോഴിക്കോട് വൻ തീപിടിത്തം; പാളയത്തെ ജയലക്ഷ്മി ടെകസ്റ്റൈൽസിന്റെ കെട്ടിടത്തിൽ തീ ആളിപ്പടരുന്നു, അണയ്ക്കാൻ തീവ്രശ്രമം
- തീരുമാനം ഇരുമ്പുലക്ക അല്ല, ചിലപ്പോഴൊക്കെ തിരുത്തേണ്ടി വരും; യുവതീ പ്രവേശനത്തില്‍ മന്ത്രി ഗണേഷ് കുമാര്‍
- കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
- സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ, വിജ്ഞാപനം ഉടനിറങ്ങും
- ബഹ്റൈന്‍ കിരീടാവകാശി ഖത്തറില്‍
Author: News Desk
തിരുവനന്തപുരം: അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങളിൽ കൂടി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297കേന്ദ്രങ്ങളിലാണ്് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി. ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. ഇവിടങ്ങളിലാകെ 8387 അതിഥിതൊഴിലാളികളുള്ളതായും കണ്ടെത്തി. അതിഥി പോർട്ടൽ രജിസ്‌ട്രേഷന്റെ ആവശ്യകത സംബന്ധിച്ചള്ള ബോധവത്കരണ പ്രവർത്തനങ്ങളും രജിസ്‌ട്രേഷൻ നടപടികളും പരിശോധനയുടെ ഭാഗമാണ്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച്് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ,കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്്.…
കോഴിക്കോട് : എൻ.എസ്.എസ് വിശ്വാസ സംരക്ഷണത്തിനായി സംഘടിപ്പിച്ച നാമജപ യാത്രകൾക്കെതിരെ കേസെടുത്തത് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ പറഞ്ഞു. കേസെടുത്ത് എതിർ സ്വരങ്ങളെ നിശബ്ദമാക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നെങ്കിൽ അദ്ദേഹത്തിന് തെറ്റിയെന്നും പ്രഫുൽ കൃഷ്ണൻ കൂട്ടിച്ചേർത്തു. കേസിനെയും പിണറായിയുടെ പോലീസിനേയും എങ്ങനെ നേരിടണമെന്ന് യുവമോർച്ചയ്ക്കറിയാമെന്നും എൻ.എസ്.എസുകാരെ മാത്രമല്ല മുഴുവൻ വിശ്വാസികൾക്കെതിരെയും കേസെടുക്കാനുള്ള ധൈര്യം പിണറായി സർക്കാർ കാട്ടണമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. എൻ.എസ്.എസ് നൊപ്പം യുവമോർച്ചയുണ്ടെന്നും എൻ.എസ്.എസ് -നെ വേട്ടയാടാനനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാമജപഘോഷയാത്രക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ.സുരേന്ദ്രൻ
കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപഘോഷയാത്രയ്ക്കെതിരെ സർക്കാർ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കർ എഎൻ ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടതെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇസ്ലാം മതത്തിന്റെ മഹത്വത്തെ കുറിച്ച് പരസ്യമായി വാഴ്ത്തുന്ന ആളായ ഷംസീർ ഗണപതിയെ അവഹേളിക്കുന്നത് പരമതനിന്ദയാണ്. ഇത് അംഗീകരിച്ചു തരാൻ സാധിക്കില്ല. മുത്തലാഖിനെ കുറിച്ചും മുസ്ലിം പെൺകുട്ടികളുടെ സ്വത്തവകാശത്തെ കുറിച്ചും മറ്റ് പല അപരിഷ്കൃതമായ ആചാരങ്ങളെ കുറിച്ചും സംസാരിക്കാത്ത ഷംസീർ എന്തിനാണ് ഹിന്ദുക്കളെ സയന്റിഫിക്ക് ടെമ്പർ പഠിപ്പിക്കാൻ വരുന്നത്. നോമ്പെടുക്കുന്ന, പള്ളിയിൽ പോവുന്ന ഇസ്ലാംമത വിശ്വാസിയായ ഷംസീർ ഹിന്ദുക്കളുടെ ആരാധനാ മൂർത്തികളെ അപമാനിക്കുന്നത് പ്രതിഷേധാർഹമാണെന്നും സുരേന്ദ്രൻ പറഞ്ഞു. ശബരിമല പ്രക്ഷോഭകാലത്തെ സാഹചര്യങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ പോകുന്നത്. അന്ന് അരലക്ഷം പേരെയാണ് പിണറായി സർക്കാർ കള്ളക്കേസിൽ കുടുക്കിയത്. ഇന്നും സമാനമായ രീതിയിൽ വിശ്വാസികളെ പീഡിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്പീക്കറുടെ ഗണപതി അവഹേളനത്തിനെ കുറിച്ച് മുഖ്യമന്ത്രി…
തിരുവനന്തപുരം: ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികള്‍ക്കായി ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന 1098 ടോള്‍ഫ്രീ കോള്‍ സെന്റര്‍ സംവിധാനം പൂര്‍ണമായും വനിത ശിശു വികസന വകുപ്പിന്റെ കീഴിലാക്കിയതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടികള്‍ക്ക് സേവനങ്ങള്‍ക്കും അടിയന്തര സഹായങ്ങള്‍ക്കുമായി എമര്‍ജന്‍സി നമ്പരായ 1098ല്‍ 24 മണിക്കൂറും വിളിക്കാവുന്നതാണ്. ഇതിനായി സംസ്ഥാനതല കണ്‍ട്രോള്‍ റൂമും ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. 18 ജീവനക്കാരാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമില്‍ സേവനമനുഷ്ഠിക്കുന്നത്. ജില്ലകളില്‍ ഡിസിപിഒ യൂണിറ്റുകളോട് ചേര്‍ന്ന് 8 പേരുള്ള ജില്ലാതല യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ലൈനുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല കണ്‍ട്രോള്‍ റൂം തിരുവനന്തപുരത്തെ വനിത ശിശുവികസന വകുപ്പ് ഡയറക്ടറേറ്റിലാണ് സജ്ജമാക്കിയിരിക്കുന്നത്. 1098 ലേക്ക് വിളിക്കുന്ന കോളുകള്‍ സംസ്ഥാന കണ്‍ട്രോള്‍ റൂമിലാണ് എത്തുന്നത്. ഈ കോളുകള്‍ അടിയന്തര ഇടപെടലിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലകളിലെ ചൈല്‍ഡ് ഹെല്‍പ്…
മനാമ : “വിമോചനമാണ് മുഹറം, പ്രതീക്ഷയുടെ ചുവടുവെപ്പാണ് ഹിജ്റ ” എന്ന പ്രമേയം ആസ്പദമാക്കി ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മുഹറം വിശ്വാസികൾക്ക് ഏറെ പാഠങ്ങൾ പകർന്നു നൽകുന്നതാണെന്ന് വിഷയാവതാരകർ അഭിപ്രായപ്പെട്ടു. ഭരണകൂട ഭീകരതക്കെതിരെയും അനീതിക്കെതിരെയുമുള്ള പോരാട്ടമായിരുന്നു കർബലയിൽ സംഭവിച്ചത്. തിന്മകൾക്കെതിരെ മൗനമവലംബിക്കാൻ യഥാർത്ഥ വിശ്വാസികൾക്ക് ഒരിക്കലും സാധിക്കില്ലെന്ന് ‘വിമോചനമാണ് മുഹറം എന്ന വിഷയമവതരിപ്പിച്ച് സഈദ് റമദാൻ നദ് വി വ്യക്തമാക്കി. പ്രവാചകനും അനുചരന്മാരും പുതിയൊരു ചരിത്രമാണ് ഹിജ്റയിലൂടെ രചിച്ചത്. സ്നേഹവും സൗഹൃദവും കൊണ്ട് ഒരു രാജ്യവും നാഗരികതയും പടുത്തുയർത്തുകയായിരുന്നു പ്രവാചകൻ മുഹമ്മദ് നബി. മനോഹരമായ നാളെയെ കുറിച്ചുള്ള പ്രതീക്ഷ കൂടിയാണ് ഹിജ്‌റയെന്ന് “പ്രതീക്ഷയുടെ ചുവട് വെപ്പാണ് ഹിജ്റ” എന്ന വിഷയമവതരിപ്പിച്ച് എം.എം സുബൈറും. വ്യക്തമാക്കി. ഇഖ്ലാസ് എന്ന വിഷയം യൂനുസ് സലീമും, നിയ്യത്ത് എന്ന വിഷയം പി.പി ജാസിറും അവതരിപ്പിച്ചു. സി. ഖാലിദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജമാൽ ന…
മനാമ: ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ക്യാപിറ്റൽ, സതേൺ, നോർത്തേൺ ഗവർണറേറ്റുകളിൽ മൂന്ന് സംയുക്ത പരിശോധന കാമ്പെയ്‌നുകൾ നടത്തി. തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പരിഹരിക്കുന്നതിനായി വിവിധ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി പരിശോധന നടത്തുന്നത്. നിയന്ത്രണങ്ങളും നിയമങ്ങളും, പ്രത്യേകിച്ച് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നിയമം, ബഹ്‌റൈനിലെ താമസ നിയമം എന്നിവ പാലിക്കുന്നതിന്റെ അളവ് നിർണ്ണയിക്കാൻ നിരവധി ഷോപ്പുകൾ, വർക്ക് സൈറ്റുകൾ, തൊഴിലാളികൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് പരിശോധന കാമ്പെയ്‌നുകൾ നടത്തുന്നു. കാമ്പെയ്‌നുകളുടെ ഫലമായി നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തുകയും നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്യാനും സാധിച്ചു. സമൂഹത്തെ മൊത്തത്തിൽ സംരക്ഷിക്കുന്നതിനായി തൊഴിൽ വിപണിയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളും ക്രമരഹിതമായ തൊഴിലും പരിഹരിക്കുന്നതിനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്തു. നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ അതോറിറ്റിയുടെ കോൾ സെന്റർ നമ്പറായ…
മനാമ: യുഎസിലെ അലബാമയിൽ നടന്ന ഇന്റർനാഷണൽ സ്‌പേസ് ക്യാമ്പിൽ പങ്കെടുത്ത ബഹ്‌റൈൻ പ്രതിനിധി സംഘം തിരിച്ചെത്തി. ആദ്യമായിട്ടാണ് ബഹ്‌റൈൻ അതിൽ പങ്കെടുത്തത്. എത്തിയ വിദ്യാർത്ഥികളെ നാഷണൽ സ്പേസ് സയൻസ് അതോറിറ്റി സിഇഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസിരി സ്വീകരിച്ചു. ക്യാമ്പിനിടെ വിദ്യാർത്ഥികൾ വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ച് അറിയുന്നതിനും ബഹിരാകാശ ദൗത്യങ്ങളിൽ അവരുടെ പങ്കിനെക്കുറിച്ച് അറിയുന്നതിനുമായി നിരവധി ബഹിരാകാശ സഞ്ചാരികളുമായി ആശയവിനിമയം നടത്തി. കൂടാതെ നിരവധി പ്രവർത്തനങ്ങളിലും മീറ്റിംഗുകളിലും വിദ്യാഭ്യാസ സെമിനാറുകളിലും പങ്കെടുത്തു. ബഹിരാകാശത്തിന്റെ ചരിത്രവും അതിന്റെ ശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങളും പഠിക്കാൻ അവർ പ്രത്യേക സയൻസ് മ്യൂസിയങ്ങളും സന്ദർശിച്ചു. അടിസ്ഥാന ശാസ്ത്ര, എഞ്ചിനീയറിംഗ്, സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട നിരവധി ശാസ്ത്രീയ പരീക്ഷണങ്ങൾ വിദ്യാർത്ഥികൾ നടത്തി.
മനാമ: മുഹറഖിലെ സീഫ് മാളിൽ പുതിയ ഉപഭോക്തൃ സേവന കേന്ദ്രം ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇഡബ്ല്യുഎ) പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തി ഉപഭോക്തൃ സേവനങ്ങൾ വികസിപ്പിക്കുകയാണ് ഇഡബ്ല്യുഎ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എല്ലാ ഉപഭോക്താക്കൾക്കും സേവനങ്ങൾ സുഗമമാക്കുന്നതിന് ഉപഭോക്തൃ സേവന ചാനലുകൾ വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു. ഇതിൽ ഇലക്ട്രോണിക് സേവനങ്ങളും വെർച്വൽ ശാഖകളും ഉൾപ്പെടുന്നു. ഇത് ഉപഭോക്താക്കളെ അവരുടെ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ അനുവദിക്കുന്നു. മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും വേണ്ടി ഒരു ഹോം വിസിറ്റ് സേവനവും നൽകുന്നു. ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ, ഇ-സേവനങ്ങൾ, ഹോട്ട്‌ലൈൻ, വെർച്വൽ അപ്പോയിന്റ്‌മെന്റുകൾ, മുതിർന്ന പൗരന്മാരെയും വികലാംഗരെയും സേവിക്കുന്നതിനുള്ള ഭവന സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടെ അഞ്ച് കസ്റ്റമർ കമ്മ്യൂണിക്കേഷൻ ചാനലുകൾ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി വാഗ്ദാനം ചെയ്യുന്നു.
മനാമ: രാജ്യത്തിന് പുതിയ മരുന്നുകൾ ലഭ്യമാക്കുന്നതിനായി, അതോറിറ്റി മരുന്നുകളുടെ രജിസ്ട്രേഷൻ സംവിധാനം ത്വരിതപ്പെടുത്തുകയും വർധിപ്പിക്കുകയും ചെയ്തതായി നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എക്സിക്യൂട്ടീവ് പ്രസിഡന്റ് ഡോ.മറിയം അത്ബി അൽ ജലഹ്മ പറഞ്ഞു. 2023 ന്റെ ആദ്യ പകുതിയിൽ 350 പുതിയ മരുന്നുകളാണ് രജിസ്റ്റർ ചെയ്തത്. ഇതോടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത മരുന്നുകളുടെ എണ്ണം 3,834 ആയി ഉയർന്നു. രോഗപ്രതിരോധ രോഗങ്ങൾ, കാൻസർ, കിഡ്നി, മൂത്രാശയ രോഗങ്ങൾ, ഹൃദ്രോഗങ്ങൾ, ഹോർമോൺ ചികിത്സകൾ, ആന്റി ഇൻഫെക്റ്റീവുകൾ, വാക്സിനുകൾ എന്നിവയുടെ ചികിത്സയ്ക്കുള്ള മരുന്നുകളും രജിസ്റ്റർ ചെയ്ത പുതിയ മരുന്നുകളിൽ ഉൾപ്പെടുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 2022-ൽ, പുതിയ ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷനായുള്ള അപേക്ഷകൾ, രജിസ്റ്റർ ചെയ്ത ഉൽപ്പന്നങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, ചില ഉൽപ്പന്നങ്ങളിലെ മാറ്റങ്ങൾക്കും വർഗ്ഗീകരണ അപേക്ഷകൾക്കും പുറമെ 38 പുതിയ ഫാർമസികൾ ഉൾപ്പെടെ 5,878 വിവിധ അപേക്ഷകൾ അതോറിറ്റിക്ക് ലഭിച്ചു. ഇതോടെ രാജ്യത്ത് മൊത്തം 411 ഫാർമസികളാണ് പ്രവർത്തിക്കുന്നത് . 2021നേക്കാൾ നാലു ശതമാനം വർധനയാണ്…
സിജിലാത്തിന്റെ പരിഷ്കരിച്ച പതിപ്പായ “സിജിലാത്ത് 3.0” വ്യവസായ വാണിജ്യ മന്ത്രി പുറത്തിറക്കി
മനാമ: വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്‌രോ സിജിലാത്ത് 3.0 പുറത്തിറക്കി. ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ), ബഹ്‌റൈൻ പോസ്റ്റ്, സിസ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് സിജിലാത്ത് 3.0 ആരംഭിച്ചത്. ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) മന്ദിരത്തിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇത് പ്രഖ്യാപിച്ചത്. ബിസിസിഐ ചെയർമാൻ സമീർ അബ്ദുല്ല നാസ്, ഐജിഎ സിഇഒ മുഹമ്മദ് അലി അൽ ഖാഇദ്, ഐജിഎ ഡെപ്യൂട്ടി സിഇഒ ഡോ. സക്കറിയ അഹമ്മദ് അൽ ഖാജ, എംഒഐസിയിലെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ ആൻഡ് കമ്പനികളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നിബ്രാസ് മുഹമ്മദ് അലി താലിബ് എന്നിവർ പങ്കെടുത്തു. ബഹ്‌റൈൻ, ഗൾഫ്, അന്താരാഷ്‌ട്ര നിക്ഷേപകരെ ആകർഷിക്കുന്ന വാണിജ്യ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും വാണിജ്യ പദ്ധതികൾ സ്ഥാപിക്കുന്നതിനും വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആവശ്യകതകൾ പൂർത്തീകരിക്കുന്നതിനും സഹായിക്കുന്ന ഒരു സംയോജിത ഇലക്ട്രോണിക് പോർട്ടലാണ് വാണിജ്യ രജിസ്‌ട്രേഷൻ സംവിധാനമായ “സിജിലാത്ത്”. വ്യവസായ വാണിജ്യ മന്ത്രാലയം നൽകുന്ന സേവനങ്ങളുടെ…
