- ‘ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’ അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍
- അർജുന് കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും
- അൻവർ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി: സി.പി.എം.
- വേട്ടയാടാന്‍ വിട്ടുകൊടുക്കില്ല; പി.വി അന്‍വറിനെ പിന്തുണച്ച് കെ സുധാകരന് രംഗത്ത്
- ‘വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിക്ക് പോവുക, ഞങ്ങളെ ബാധിക്കില്ല’; എം എം മണി
- മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യുഡിഎഫ്
- അൻവറിന്റെ പ്രതികരണം ഒക്കത്തിരുന്ന് ചോര കുടിക്കുന്നത് പോലെ; എം വി ജയരാജൻ
Author: Starvision News Desk
തലശ്ശേരി ∙ തലശ്ശേരിയിൽ ബോംബ് സ്ഫോടനത്തിൽ യുവാവിന്റെ ഇരു കൈപ്പത്തികളും തകർന്നു. എരഞ്ഞോളിപ്പാലത്തിനടുത്ത് ശ്രുതി നിലയത്തിൽ വിഷ്ണു (20) വിന്റെ കൈപ്പത്തികളാണ് തകർന്നത്. ബുധനാഴ്ച അർധരാത്രി വിഷ്ണുവിന്റെ വീടിന്റെ പിറകിലെ പറമ്പിലാണ് സ്ഫോടനം നടന്നത്.ബിജെപി പ്രവർത്തകനായ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: ബലാത്സംഗക്കേസിന് പിന്നാലെ ടിക് ടോക്-ഇന്‍സ്റ്റഗ്രാം താരമായ ‘മീശ വിനീത്’ എന്ന വിനീത്(26) കവര്‍ച്ചാക്കേസിലും പിടിയില്‍. മോഷ്ടിച്ച സ്‌കൂട്ടറിലെത്തി കണിയാപുരത്തെ പെട്രോള്‍ പമ്പ് മാനേജരില്‍നിന്ന് രണ്ടരലക്ഷം രൂപ കവര്‍ന്ന കേസിലാണ് ഇന്‍സ്റ്റഗ്രാം റീല്‍സിലെ ‘മീശ’യെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശി ജിത്തു(22)വും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. മാര്‍ച്ച് 23-ാം തീയതി കണിയാപുരത്തെ എസ്.ബി.ഐ. ബാങ്ക് ശാഖയുടെ മുന്നില്‍വെച്ചാണ് വിനീതും കൂട്ടാളിയും പണം കവര്‍ന്നത്. കണിയാപുരം നിഫി ഫ്യൂവല്‍സിലെ മാനേജര്‍ ഷാ ഉച്ചവരെയുള്ള കളക്ഷന്‍ തുക ബാങ്കിലടയ്ക്കാന്‍ എത്തിയപ്പോഴാണ് രണ്ടുപേര്‍ പണം പിടിച്ചുപറിച്ചത്. ബാങ്കിന് മുന്‍വശമുണ്ടായിരുന്ന ജനറേറ്ററിന് പിന്നില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ഷാ അടുത്തെത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണമടങ്ങിയ പൊതി തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പിന്നാലെ സമീപത്ത് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന സ്‌കൂട്ടറില്‍ കയറി പ്രതികള്‍ രക്ഷപ്പെടുകയും ചെയ്തു. ഷാ ഇവരെ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. സംഭവസമയത്ത് രണ്ടുപ്രതികളും ഹെല്‍മെറ്റ് ധരിച്ചിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലുമായിരുന്നു. സംഭവത്തില്‍…
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 7,830 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 223 ദിവസങ്ങൾക്കിടയിലുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. സെപ്തംബറിന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് പ്രതിദിന കേസുകൾ ഏഴായിരം കടക്കുന്നത്. സെപ്തംബർ ഒന്നിന് 7,946 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. നിലവിൽ 40,215 സജീവ കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ആകെ രോഗബാധിതരുടെ എണ്ണം4,47,76,002 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 5,676 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 5,31,016 പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. ഇന്നലെ മാത്രം പതിനാറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളുമാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കൊവിഡ് അനുബന്ധ രോഗങ്ങൾ മൂലം കേരളത്തിൽ ഇന്നലെ അഞ്ച് പേരാണ് മരിച്ചത്.
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഡോളർ കടത്ത്, സ്വർണം ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി ശരിവച്ചു.അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന് കോടതി വിലയിരുത്തി. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം ആവശ്യമില്ല. അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ശരിവയ്ക്കുന്ന തെളിവുകളൊന്നും ഹർജിക്കാരൻ ഹാജരാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളായ കസ്റ്റംസിന്റെയും ഇ ഡിയുടെയും അന്വേഷണം ശരിയായ ദിശയിൽ തന്നെയാണ്.സമാനമായ ഹർജികളിൽ ഡിവിഷൻ ബെഞ്ച് തീർപ്പ് കൽപ്പിച്ചിട്ടുണ്ട്. പൊതുതാത്‌പര്യമുള്ള വിഷയമല്ല ഹർജിക്കാരൻ ഉന്നയിച്ചതെന്ന് കോടതിയ്ക്ക് അഭിപ്രായമില്ല. എന്നാൽ കോടതി നേരത്തെ തീർപ്പ് പറഞ്ഞ വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ഉത്തരവിടാൻ വിധമുള്ള പുതിയ തെളിവുകൾ ഹർജിക്കാരൻ ഹാജരാക്കിയില്ല. ഏജൻസികളുടെ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്രസർക്കാർ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ…
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പൊങ്കാലയ്ക്ക് ഉപയോഗിച്ച കല്ലുകൾ വിതരണം ചെയ്യാതെ തിരുവനന്തപുരം കോർപ്പറേഷൻ. പൊങ്കാലയ്ക്കായി ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കായി ശേഖരിക്കുമെന്നും കല്ല് അനധികൃതമായി ശേഖരിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ലൈഫ് പദ്ധതി പട്ടികയിലുള്ളവർ ഉൾപ്പെടെ അർഹരായ 40 പേരെ കണ്ടെത്തിയെങ്കിലും അന്തിമ അനുമതി ആയിട്ടില്ല. പുത്തരിക്കണ്ടം മൈതാനത്ത് കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. പൊങ്കാല കഴിഞ്ഞ് നഗരത്തിലെ പലഭാഗങ്ങളിൽ നിന്നായി മൂന്ന് ദിവസം കൊണ്ടാണ് കോർപ്പറേഷൻ കട്ടകൾ ശേഖരിച്ചത്. ഈ ചുടുകട്ടകൾക്കായി നൂറിലധികം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. അതിദരിദ്രർ, ഭിന്നശേഷിക്കാർ, മാരകരോഗം ബാധിച്ചവർ, ആശ്രയ ഗുണഭോക്താക്കൾ എന്നിവർക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. ഇതിൽ നിന്നാണ് അർഹരായ 40 പേരുടെ പട്ടിക തയ്യാറാക്കിയത്.അർഹരായവർക്ക് എത്ര കട്ട വീതം നൽകണമെന്നുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനി തീരുമാനം എടുക്കേണ്ടതുണ്ട്. ശേഖരിച്ച കട്ടകൾ എണ്ണിത്തിട്ടപ്പെടുത്താനാകാത്തതാണ് കോർപ്പറേഷന് തലവേദനയായിരിക്കുന്നത്. ഏതാണ്ട് രണ്ടര ലക്ഷം കട്ടകളുണ്ടെന്നാണ് കോർപ്പറേഷന്റെ നിഗമനം. കട്ടകൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ എണ്ണിത്തിട്ടപ്പെടുത്തുന്നത്…
തിരുവനന്തപുരം:- പ്രേം നസീർ സുഹൃത് സമിതി – ടി.എം.സി. മൊബൈൽ 5ാം മത് പ്രേം നസീർ സംസ്ഥാന പത്ര-ദൃശ്യ മാധ്യമ പുരസ്ക്കാരങ്ങൾ ഏപ്രിൽ 13 ന് രാവിലെ 11.30 ന് തിരുവനന്തപുരം പ്രസ്ക്ലബിൽ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിക്കുമെന്ന് സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. ഡോ: എം.ആർ. തമ്പാൻ ചെയർമാനും ഡോ: കായംകുളം യൂനുസ്, റിട്ട. ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, ഡോ: സുലേഖ കുറുപ്പ്, സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ എന്നിവരുൾപ്പെട്ട ജൂറിയാണ് അവാർഡ് പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരം: സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ലയെന്നും, സാങ്കേതിക കാര്യം മാത്രമാണിതെന്നും പാര്‍ട്ടിക്ക് അംഗീകാരമില്ലാതിരുന്നപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരിക്കുന്നത്. നിയമപരമായി നീങ്ങുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് കാമുകിയുടെ ക്വട്ടേഷനിൽ യുവാവിനെ നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ കേസ് ഒതുക്കി തീർക്കാൻ ശ്രമം നടന്നതായി വിവരം. യുവാവിന് 15 ലക്ഷം രൂപ പ്രതികൾ വാഗ്ദാനം ചെയ്തതായി യുവാവിന്റെ പിതാവ് പറഞ്ഞു.മകനെ നിർബന്ധിച്ച് ബിയർ കുടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്തു. സിഗരറ്റുകൊണ്ട് കുത്തി ശരീരം പൊള്ളിച്ചു. മർദ്ദനമേറ്റ മകനെ ബന്ധുവീട്ടിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മകന്റെ നില കണ്ടാൽ സഹിക്കില്ല. അഞ്ച് ലക്ഷം രൂപ ചോദിച്ചായിരുന്നു മർദ്ദനം. അവർ തമ്മിൽ പ്രണയത്തിലായിരുന്നില്ല. മകനും യുവതിയും മനോജ് എന്നയാൾ വഴിയാണ് പരിചയപ്പെട്ടത്. ഒൻപതര മണിയ്ക്ക് മകനെ കൂട്ടിക്കൊണ്ടുപോയി വൈകിട്ട് ഏഴര മണിയ്ക്ക് സ്റ്റാന്റിൽ കൊണ്ടുവിടുന്നതുവരെ ഒരു തുള്ളി വെള്ളം കൊടുത്തില്ല. ലക്ഷ്മിപ്രിയയുടെ പിതാവ് 15 ലക്ഷം രൂപ തരാമെന്ന് പറഞ്ഞതായി ഒരാൾ വിളിച്ചുപറഞ്ഞുവെന്നും മർദ്ദനമേറ്റ യുവാവിന്റെ പിതാവ് വെളിപ്പെടുത്തി. സംഭവത്തിൽ കേസിലെ ഒന്നാം പ്രതിയും യുവാവിന്റെ കാമുകിയുമായ വർക്കല സ്വദേശി ലക്ഷ്മിപ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംവർഷം ബി സി ഐ…
കൊച്ചി: ഈസ്റ്റർ ആഘോഷിച്ച് വിശ്വാസികൾ. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന തിരുക്കർമങ്ങൾക്ക് സിറോ മലബാർ സഭാ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന യേശുവിന്റെ തിരുരൂപവും വഹിച്ചുള്ള പ്രദക്ഷണം നടന്നു. 50 ദിവസത്തെ നോമ്പിന് ശേഷം ഉയിർപ്പു തിരുനാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് നാടെങ്ങും.പുലർച്ചെ മുതൽ മത്സ്യ മാംസ വ്യാപാര ശാലകളിൽ വലിയ തിരക്കായിരുന്നു. ഗ്രാമ പ്രദേശങ്ങളിലെ ഇറച്ചി കടകളിൽ നീണ്ട നിര അണി നിരന്നിരുന്നു. ഇന്നലെ രാത്രി ഉയിർപ്പ് കുർബാനയ്ക്കുശേഷം, നോമ്പ് മുറിക്കുന്നതിന്റെ ഭാഗമായി വിശ്വാസികൾ അപ്പവും പോത്തിറച്ചിയും ഒരുക്കി. ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രിഅപരനെ സ്‌നേഹിക്കുകയും അവന്റെ വേദനയിൽ സാന്ത്വനം പകരുകയും ചെയ്യുന്ന സമൂഹത്തിനുവേണ്ടിയുള്ള സമർപ്പണമാണ് ഈസ്റ്ററിന്റെ യഥാർത്ഥ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രത്യാശയുടെയും പ്രതിബന്ധങ്ങൾ തുടച്ചുനീക്കിയ മുന്നേറ്റത്തിന്റെയും പ്രതീകമാണ് ഈസ്റ്റർ. സമാധാനവും സന്തോഷവും കളിയാടുന്ന നല്ല നാളെ സ്വപ്നം കാണാൻ ക്രിസ്തുവിന്റെ ത്യാഗസ്മരണ നമുക്ക് പ്രചോദനമാകുന്നുവെന്നും അദ്ദേഹം…
കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവസങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഈ യാത്രയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ചിത്രം കൂടി ക്ലിക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ആനന്ദ് മഹീന്ദ്ര തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ബന്ദിപ്പുര്‍ കടുവാസംരക്ഷണ കേന്ദ്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര ചെയ്യുന്നതിന്റെ ചിത്രമാണ് അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബന്ദിപ്പുര്‍ സന്ദര്‍ശനത്തിലെ ഏറ്റവും മികച്ച ചിത്രമാണിതെന്ന് ഞാന്‍ കരുതുന്നതിന്റെ കാരണം ഊഹിക്കുന്നവര്‍ക്ക് സമ്മാനമൊന്നുമില്ലെന്ന തലക്കെട്ടോടെയാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നതും റീ ട്വീറ്റ് ചെയ്തിരിക്കുന്നതും. ഈ ഫോട്ടോ ആനന്ദ് മഹീന്ദ്രയ്ക്ക് ഇഷ്ടപ്പെടാനുള്ള കാരണം ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകും. പ്രധാനമന്ത്രിയുടെ വനത്തിലൂടെയുള്ള യാത്രകള്‍ക്കായി തിരഞ്ഞെടുത്തത് മഹീന്ദ്രയുടെ ബൊലേറൊ പിക്ക്അപ്പ് ആണെന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചിരിക്കുന്നത്.…