Author: Starvision News Desk

ഇംഫാൽ : മണിപ്പൂരിൽ അക്രമ സംഭവങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി എൻ.ഡി.എയിലെ പ്രധാന ഘടക കക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി ( എൻ.പി.പി)​. കലാപം നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് എൻ.പി.പി നേതൃത്വം അറിയിച്ചു. ഞങ്ങൾക്ക് കാഴ്ചക്കാരായി നിൽക്കാൻ കഴിയില്ല. ജനങ്ങളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും കടമയാണ്. എന്നാൽ കാര്യക്ഷമമായ ഇടപെടലുകൾ നടക്കുന്നില്ലെന്ന് എൻ.പി.പി വൈസ് പ്രസിഡന്റ് ജോയ്‌കുമാർ സിംഗ് പറഞ്ഞു,​ ബി.ജെ.പി കഴിഞ്ഞാൽ ഏഴംഗങ്ങളുള്ള എൻ.പി.പിയാണ് എൻ.ഡി.എയിലെ രണ്ടാമത്തെ കക്ഷി. കലാപം നിയന്ത്രിക്കുന്നതിൽ അടിയന്തര ഇടപെടൽ തേടി പ്രധാനമന്ത്രിയെ കാണാൻ സംസ്ഥാനത്ത് നിന്നുള്ള പ്രതിപക്ഷ പ്രതിനിധി സംഘം ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ മൂന്നുദിവസമായിട്ടും ഇവരെ കാണാനോ സമാധാനാഹ്വാനത്തിനോ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. അതേസമയം പുലർച്ചെ വരെ നീണ്ട ഏറ്റുമുട്ടലാണ് ചുരാചന്ദ്പൂർ,​ ബിഷ്ണു പുർ ജില്ലകളിലുണ്ടാത്. പലയിടങ്ങളിലും മുന്നൂറോളം വരുന്ന അക്രമിസംഘം സുരക്ഷാ സേനയെ നേരിടുകയായിരുന്നു,​ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് സൈന്യം അക്രമിസംഘങ്ങളെ തുരത്തുകയായിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷ ശാരദ…

Read More

പത്തനംതിട്ട: എ എ റഹിം എംപിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച ബി ജെ പി പ്രവർത്തകൻ പിടിയിൽ. ആറന്മുള കോട്ട സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവിട്ടിരിക്കുന്ന റഹീമിന്റെ വ്യാജചിത്രം ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു ചാനൽ ചർച്ചയിൽ റഹീം സംസാരിക്കുന്ന വീഡിയോയും, സിംഹാസനത്തിലിരിക്കുന്ന വ്യാജ ചിത്രവും ഒന്നിപ്പിച്ചായിരുന്നു അപകീർത്തികരമായ പോസ്റ്റിട്ടത്. ഫേസ്ബുക്കിൽ പങ്കുവച്ച ഇരുപത്തിയഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പതിനായിരത്തിലധികം പേർ കണ്ട വീഡിയോ മൂന്നൂറിൽ കൂടുതലാളുകൾ ഷെയർ ചെയ്തിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട റഹീം തൃശൂർ ചെറുതുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read More

കോഴിക്കോട്: മാദ്ധ്യമ സ്വാതന്ത്ര്യ വിഷയത്തിൽ സി പി എമ്മിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി പി എം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തിൽ പ്രതികരിക്കാത്തത് എ കെ ജി ഭവന്റെ ചിലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോയെന്ന് മുരളീധരൻ ചോദിച്ചു. 2016ൽ മാദ്ധ്യമപ്രവ‌ർത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കിൽ ഇപ്പോൾ ജയിൽ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കെയാണ് കെ മുരളീധരൻ ഇങ്ങനെ പ്രതികരിച്ചത്. സംസ്ഥാനത്ത് ഓരോ ദിവസവും ഓരോ മാദ്ധ്യമങ്ങൾക്കെതിരെയുള്ള അന്വേഷണമാണെന്ന് കെ മുരളീധരൻ പറഞ്ഞു. തീവണ്ടി തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു ഭാഗത്ത് ഇത്തരം ഭീകരപ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യമാണ്. മറുഭാഗത്ത് റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമങ്ങൾക്കെതിരെ കേസ് എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൂന്ന് വർഷം കഴിഞ്ഞാൽ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും അന്ന് ഞങ്ങളോട് കാണിക്കുന്ന രീതി തിരിച്ചും കാണിക്കേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു. പിണറായിക്കെതിരെ…

Read More

കൊച്ചി: പോക്‌സോ കേസിൽ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ കുറ്റക്കാരനെന്ന് വിധിച്ച് എറണാകുളം പോക്‌സോ കോടതി. പോ‌ക്‌സോ അടക്കം വകുപ്പുകൾ നിലനിൽക്കുമെന്നും കുറ്റങ്ങൾ എല്ലാം തെളിഞ്ഞുവെന്നും കോടതി വ്യക്തമാക്കി. 2022ലായിരുന്നു കേസുമായി ബന്ധപ്പെട്ട വിചാരണ തുടങ്ങിയത്. മോൻസണിന്റെ ജീവനക്കാരിയുടെ മകളായ 17കാരിയെ പീഡിപ്പിച്ച കേസിലാണ് പോക്സോ കോടതിയിൽ വിധി പറഞ്ഞത്. മോൻസണിന്റെ വീട്ടിൽ 2019ലാണ് ആദ്യ പീഡനം നടന്നത്. പിന്നീട് പെൺകുട്ടി പ്രായപൂർത്തിയായതിന് ശേഷവും നിരവധി തവണ പീ‌‌‌ഡിപ്പിച്ചു. കേസിൽ 27 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതേസമയം, തന്നെ ബോധപൂർവം കുടുക്കാനായി പൊലീസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പരാതി നൽകുകയായിരുന്നുവെന്നാണ് മോൻസൺ വാദിച്ചത്. എന്നാൽ പീഡനത്തിനിരയായ പെൺകുട്ടിയും കുടുംബവും പരാതിയിൽ ഉറച്ചുതന്നെ നിൽക്കുകയായിരുന്നു.

Read More

തൃശ്ശൂർ: തൃശ്ശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് തോക്കു ചൂണ്ടി ഭീഷണി. കൺസ്യൂമർ ഫെഡിന്റെ മദ്യ ശാലയിലെ ജീവനക്കാരനേയാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ കോഴിക്കോട്, പാലക്കാട് സ്വദേശികളായ നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മദ്യം വാങ്ങാനായി നാലു യുവാക്കളെത്തി. മദ്യം വാങ്ങിയ ശേഷം കാർഡ് വഴി പണം നൽകാൻ ശ്രമിച്ചെങ്കിലും കാർഡ് പ്രവർത്തിച്ചില്ല. തുടർന്ന് മറ്റൊരു കാർഡുമായി വരാം എന്ന് പറഞ്ഞ് ഇവർ പുറത്തേക്ക് പോയി. ഇവർ തിരിച്ചു വന്നപ്പോൾ ഒമ്പത് മണി കഴിഞ്ഞിരുന്നു. സമയം കഴിഞ്ഞതിനാൽ മദ്യം നൽകാനാകില്ലെന്ന് ജീവനക്കാർ പറഞ്ഞു. അപ്പോഴായിരുന്നു തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികളെ കണ്ടെത്താനായി സമീപത്തെ ബാറുകളില്‍ നടത്തിയ പരിശോധനയില്‍ അരമന ബാറിൽ നിന്ന് നാലുപേരെയും പോലീസ് കണ്ടെത്തി. പൊന്നാനി സ്വദേശി റഫീക്, പാലക്കാർട് സ്വദേശി അബ്ദുൾ നിയാസ്, കോഴിക്കോട് സ്വദേശി നിസാർ, ജെയ്സൺ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ‘അടച്ച ഷട്ടർ…

Read More

തൃശൂർ: വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ചതിക്കുക, ഗൂഢാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസിലും വഞ്ചനാക്കേസിലും പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി ഗോപകുമാർ (48) എന്ന പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റിലായി. തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കളക്ടർ വി.ആർ.കൃഷ്ണതേജയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ വിധിച്ചത്. ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽ നിന്നും ഇൻസ്‌പെക്ടർ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കളക്ടർ മുമ്പാകെ ഹാജരാക്കിയിരുന്നു. സിനി, ശ്രീജ എന്നിങ്ങനെ പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി. കോടിക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്. താമസിക്കുന്ന സ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ…

Read More

തെന്മല: ശെന്തുരുണി വന്യജീവിസങ്കേതത്തിൽ പരപ്പാർ അണക്കെട്ടിൻെറ വൃഷ്ടിപ്രദേശത്ത് ചെളിയിൽപുതഞ്ഞ കാട്ടുപോത്തിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിൽ വനപാലകർ രക്ഷപെടുത്തി. വ്യാഴാഴ്ച വൈകിട്ട് വനപാലകരുടെ സംഘം ശെന്തുരുണിയിൽ അണക്കെട്ടിനോടുചേർന്ന് പരിശോധന നടത്തുന്നതിനിടയിലാണ് കഴുത്തൊപ്പം ചെളിയിൽ പുതഞ്ഞനിലയിൽ കാട്ടുപോത്തിനെ കണ്ടത്. തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ ജെ.അർ.അനിയെ വിവരമറിയിക്കുകയായിരുന്നു. വനപാലകസംഘം രാത്രിവരെ രക്ഷാപ്രവർത്തനം നടത്തിയിട്ടും കാട്ടുപോത്തിനെ കരയ്ക്കുകയറ്റാൻ കഴിഞ്ഞില്ല. തുടർന്ന് രാത്രി ഏറെവൈകിയും കാട്ടുപോത്തിന് സുരക്ഷയൊരുക്കിയശേഷം വെള്ളിയാഴ്ച രാവിലെ വീണ്ടും വൈൽഡ് ലൈഫ് വാർഡൻ ജെ.അർ.അനി,അസി.വൈൽഡ് ലൈഫ് വാർഡൻ സി.കെ സുധീർ,ഡെപ്യൂട്ടി റേഞ്ച് ഓഫിസർ,സന്തോഷ്,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയകുമാർ,ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ബിനിൽ,ആര്യ,ശ്രീരാജ്,ബൈജു,വാച്ചർമാരായ ഷിബു,അശോകൻ,രാജൻപിള്ള,താത്കാലിക ജീവനക്കാരായ സുമേഷ്,ശ്രീമോൻ,സുബ്രമണ്യൻ എന്നിവരടങ്ങുന്ന സംഘം മൂന്നുമണിക്കൂറത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കാട്ടുപോത്തിനെ കരയ്ക്കുകയറ്റി. കഴുതുരുട്ടി ആറ് പരപ്പാറിൽ സംഗമിക്കുന്ന ഭാഗത്ത് വെള്ളം കുടിക്കാനെത്തിയ കാട്ടുപോത്താണ് ചെളിയിൽ കുടുങ്ങിയത്. യന്ത്രസഹായത്തോടെ രക്ഷപെടുത്താൻ കഴിയാത്തതിനാൽ കാട്ടുപോത്തിൻെറ മുൻവശത്തെ ചെളിനീക്കി കാട്ടുകമ്പുകൾനിരത്തി താങ്ങിനിർത്തുകയായിരുന്നു. ചെളിയിൽ കുടുങ്ങിയെങ്കിലും കാട്ടുപോത്ത് ആക്രമിക്കാനുള്ള സാധ്യതെയും നിലനിൽക്കുന്നുണ്ടായിരുന്നു. അതിനാൽ വലിയ വടം കാട്ടുപോത്തിൻെറ കൊമ്പിൽ…

Read More

തിരുവനന്തപുരം: മദ്യപിച്ച് വീട്ടിൽ അതിക്രമിച്ച കയറിയ പൊലീസുകാരന് നഗര മദ്ധ്യത്തിലെ നടുറോഡിൽ ക്രൂര മർദ്ദനം. ടെലി കമ്മ്യൂണിക്കേഷൻ സി.പി.ഒ ബിജു ജി.ആർ. നായരെ മർദ്ദിച്ച കേസിൽ സി.പി.എം വാൻറോസ് ജംഗ്ഷൻ ബ്രാഞ്ച് സെക്രട്ടറി സെൽവരാജ്, സഹോദരൻ സുന്ദരൻ, അഖിൽ എന്നിവരാണ് അറസ്റ്റിലായത്.ബിജുവിനെ ഇവർ മർദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് അറസ്റ്റ് . ബേക്കറി ജംഗ്ഷനിൽ ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സംഭവം . മദ്യപിച്ച് ബേക്കറി ജംഗ്ഷനിൽ സെൽവരാജിന്റെ വീട്ടിൽ കയറിയതിനാണ് ബിജുവിന് മർദ്ദനമേറ്റത്. പരിചയമില്ലാത്ത ആൾ വീട്ടിൽക്കയറി പ്രശ്നമുണ്ടാക്കിയതോടെ വീട്ടുകാർ ബഹളം വച്ചു. ഇത് കേട്ടെത്തിയ ചുമട്ടുതൊഴിലാളികൾ ബിജുവിനെ വീടിന് പുറത്തിറക്കി .അതോടെ,സെൽവരാജ്, സഹോദരൻ സുന്ദരൻ, സുഹൃത്ത് അഖിൽ എന്നിവർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ബിജു മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ബിജുവിന്റെ തലയ്ക്കും മുതുകിനുമടക്കം ഇടിക്കുകയും. വടി കൊണ്ട് അടിക്കുകയും ചെയ്തു. തടയാൻ ബിജു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തൂക്കിയെടുത്ത് ഫുട്പാത്തിലേക്കിടുകയും ചെയ്തു. മ്യൂസിയം പൊലീസ് എത്തിയതോടെയാണ് ഇയാൾ പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞത്. വീട്ടിനുള്ളിൽ അതിക്രമിച്ചു…

Read More

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം മരിച്ച അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് പേവിഷബാധയേറ്റത് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ. ഞായറാഴ്‌ച വൈകിട്ടാണ് സ്റ്റെഫിന വി പെരേര (49) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കിടെ മരണപ്പെട്ടത്. ഞായറാഴ്‌ച മരണപ്പെട്ട സ്റ്റെഫിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരന് കൂട്ടിരിക്കുന്നതിനായി ജൂൺ ഏഴിനാണ് സ്റ്റെഫി മെഡിക്കൽ കോളേജിൽ എത്തിയത്. ഒൻപതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയതായി സ്റ്റെഫിന ഡോക്‌ടർമാരോട് പറഞ്ഞത്. നായ മാന്തിയതിനുശേഷം സ്റ്റെഫിന ചികിത്സ തേടിയിരുന്നോ എന്നത് വ്യക്തമല്ല. അതേസമയം, പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയിൽ കൊല്ലത്ത് ഒരാൾ മരിച്ചു. കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്ത് കഴിഞ്ഞ മാസം 22-നാണ് കാട്ടുപൂച്ചയുടെ കടിയേറ്റത്. പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ഈ മാസം…

Read More

കണ്ണൂർ: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരുന്ന സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആശുപത്രി പേ വാർഡിലാണ് സംഭവം. കടിയേറ്റ ചെമ്പേരി സ്വദേശി ലതയെ(55) പരിയാരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിട്ടുണ്ട്. പേ വാർഡിൽ നിലത്ത് കിടക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. ഇന്നലെ രാത്രി 12മണിയ്ക്കാണ് ലതയെ അണലി കടിച്ചത്. പാമ്പ് കടിച്ച ഉടൻ തന്നെ മനസിലായതിനാൽ വേഗത്തിൽ ചികിത്സ നൽകാനായി. വാടക കൊടുത്ത് ഉപയോഗിക്കുന്ന പേ വാർഡിൽ വച്ചാണ് അണലിയുടെ കടിയേറ്റത്. ഗർഭിണിയായ മകൾക്ക് കൂട്ടിരിക്കാനെത്തിയതായിരുന്നു ലത. പാമ്പിനെ ആളുകൾ തല്ലിക്കൊന്നു. ജനൽ വഴിയോ വാതിൽ വഴിയോ റൂമിലേയ്ക്ക് കടന്നതാണ് പാമ്പെന്നാണ് നിരീക്ഷണം. ലത അപകട നില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Read More