- തൃശൂര്‍ പൂരം കലക്കൽ: മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അന്തം കമ്മികള്‍ പോലും വിശ്വസിക്കില്ല: വി ഡി സതീശന്
- അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം: സി.പി.എം. പ്രവർത്തകർക്കെതിരെ കേസ്
- കൂത്തുപറമ്പ് സമരത്തിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പൻ അന്തരിച്ചു
- അജിത്കുമാറിനെ മാറ്റിയേ തീരൂ; നിലപാട് കടുപ്പിച്ച് സി.പി.ഐ.
- ചൈന- ജി.സി.സി. സംയുക്ത മന്ത്രിതല യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി പങ്കെടുത്തു
- ‘ഫോണ്‍ ചോര്‍ത്തലിൽ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’ അൻവറിന്റെ ആരോപണങ്ങള്‍ ഗുരുതരമെന്ന് ഗവര്‍ണര്‍
- അർജുന് കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു
- ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു ഐറ്റിഐകളിൽ പഠിപ്പുമുടക്കും
Author: Starvision News Desk
തൃശൂർ: വരന്തരപ്പിള്ളിയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് വ്യക്തമായതോടെ ഭാര്യയെ പൊലീസ് അറസ്റ്റുചെയ്തു. കലവറക്കുന്ന് സ്വദേശി വിനോദിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ നിഷയെ (43) അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ പതിനൊന്നിന് രാത്രിയിലായിരുന്നു വിനോദ് കൊല്ലപ്പെട്ടത്. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ നെഞ്ചിൽ കൊണ്ടതായിരുന്നു മരണ കാരണമെന്നാണ് നിഷ പൊലീസിനോടും ബന്ധുക്കളോടും പറഞ്ഞത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. പൊലീസ് പറയുന്നത്: കൂലിപ്പണിക്കാരനായിരുന്നു വിനോദ്. നിഷ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരിയും. ഏറെ സമയം ഫോണിൽ സംസാരിക്കുന്ന സ്വഭാവമായിരുന്നു നിഷയുടേത്. എന്നാൽ വിനോദ് ഇത് ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ കലഹവും പതിവായിരുന്നു. സംഭവദിവസം വിനോദ് ജോലികഴിഞ്ഞെത്തിയപ്പോൾ നിഷ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നതാണ് കണ്ടത്. ഇതിന്റെ പേരിൽ വഴക്കിട്ട വിനോദ് ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. ഫോൺ നൽകാൻ തയ്യാറാവാതിരുന്ന നിഷയുടെ കൈ വിനോദ് പിടിച്ചു തിരിച്ചു. ഇതാേടെ കലിപൂണ്ട നിഷ അടുണ്ടായിരുന്ന കത്തിയെടുത്ത് വിനോദിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. രക്തം…
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് കല്യാണത്തലേന്ന് പിതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് മാറ്റിവെച്ച ശ്രീലക്ഷ്മിയുടെ വിവാഹം നടന്നു. ശിവഗിരിയിൽ രാവിലെ 9.30നും 10നും ഇടയ്ക്കുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.വധുവിന്റെയും ഭാഗത്തുനിന്ന് ഏറ്റവും അടുപ്പമുള്ള ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ചെറുന്നിയൂർ സ്വദേശിയാണ് വരൻ. വിവാഹ ആവശ്യത്തിനായി മരണപ്പെട്ട രാജു സഹകരണ ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയോളം കടമെടുത്തിട്ടുണ്ട്. ഇവരെ സഹായിക്കാനായി നാട്ടുകാർ ഒരു സഹായനിധി രൂപീകരിച്ചിട്ടുണ്ട്. ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്ന് ആയിരുന്നു നാലുപേരടങ്ങുന്ന സംഘം വീട്ടിലെത്തി വീടിന് മുമ്പിൽ ബഹളമുണ്ടാക്കി പിതാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ മുൻ സുഹൃത്ത് ജിഷ്ണുവും സംഘവുമായിരുന്നു കൊലയ്ക്ക് പിന്നിൽ. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീലക്ഷ്മിയുടേയും ജിഷ്ണുവിന്റേയും വിവാഹം നേരത്തെ ആലോചിച്ചിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാൽ വിവാഹം വേണ്ടെന്നുവെച്ചു. പിന്നീട് മകൾക്ക് മറ്റൊരു ആലോചന വരികയും ആ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിലാണ് ജിഷ്ണുവും കൂട്ടരും വീട്ടിലെത്തി ബഹളമുണ്ടാക്കി പിതാവിനെ കൊലപ്പെടുത്തിയത്.
മുംബയ്: കാമുകനെ തേടി ഇന്ത്യയിലേയ്ക്കെത്തിയ പാകിസ്ഥാൻ യുവതി മടങ്ങിയെത്തിയില്ലെങ്കിൽ ഭീകരാക്രമണം നടത്തുമെന്ന് അജ്ഞാത സന്ദേശം. മുംബയ് പൊലീസിന്റെ കൺട്രോൾ റൂമിലാണ് സന്ദേശമെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചതെന്നും ഉർദുവിലാണ് സംസാരിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 2008ൽ മുംബയിൽ നടന്നത് പോലൊരു ആക്രമണം പ്രതീക്ഷിക്കണമെന്നായിരുന്നു ഭീഷണി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു. ആക്രമണം നടക്കുന്നെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം മുംബയ്, ഉത്തർപ്രദേശ് സർക്കാരിനായിരിക്കും എന്നാണ് സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് പാകിസ്ഥാൻ സ്വദേശിയായ സീമ ഹൈദർ(30) ഇന്ത്യയിലെത്തിയത്. ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന കാമുകൻ സച്ചിൻ(25) മീണയെ വിവാഹം കഴിക്കാനാണ് അനധികൃതമായി ഇവർ ഇന്ത്യയിലേക്ക് കടന്നത്. ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് ഇവരെ പൊലീസ് അറസറ്റ് ചെയ്തിരുന്നു. ശേഷം കോടതി ഇവർക്ക് ജാമ്യം നൽകുകയായിരുന്നു.
പാലക്കാട്: പ്രായപൂർത്തിയാകാത്ത മക്കളെ മർദിച്ച മാതാവും കാമുകനും പിടിയിൽ. പെരുമ്പിലാവ് മുളക്കത്ത് ഹഫ്സ, കാമുകൻ മുഹമ്മദ് ഷബീർ എന്നിവരാണ് പിടിയിലായത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതി ഷബീറിനൊപ്പം വാടക വീട്ടിലായിരുന്നു താമസം.മക്കളും ഹഫ്സയുടെ കൂടെയുണ്ടായിരുന്നു. യുവതിയും കാമുകനും കുട്ടികളെ സ്‌കൂളിൽ പോകാൻ സമ്മതിച്ചിരുന്നില്ല. നിർബന്ധിച്ച് വീട്ടുജോലികൾ ചെയ്യിപ്പിച്ചു. ഇത് നിരസിച്ചതോടെ കട്ടിലിൽ കെട്ടിയിട്ടു. കൂടാതെ മൊബൈൽ ചാർജർ ഉപയോഗിച്ച് മർദിക്കുകയും ചെയ്തു.പീഡനം സഹിക്കാവുന്നതിലും അപ്പുറമായതോടെ വാടക വീട്ടിൽ നിന്നും രക്ഷപ്പെട്ട കുട്ടികൾ ഹഫ്സയുടെ വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയും ചെയ്‌തു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
മനാമ: വടക്കൻ കേരളത്തിലെ യാത്രാ ക്ലേഷം പരിഹരിക്കുന്നതിനും കുറഞ്ഞ ചിലവിൽ കണ്ണൂരിലേക്ക് നേരിട്ടോ കൊച്ചി വഴി താരതമ്യേന കുറഞ്ഞ സമയത്തെ ലേഓവറിലോ ഇൻഡിഗോ എയർലൈൻസിൻ്റെ ദൈനംദിന സർവീസ് തുടങ്ങാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ, വേൾഡ് ട്രാവൽ സർവീസ് ജനറൽ മാനേജർ ഹൈഫ ഔനും, ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനേജർ റിയാസ് മുഹമ്മദ് ഇനിവരുമായി കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. https://youtu.be/Yjh792xdKwg?t=90 ഇൻഡിഗോ അടുത്തിടെ ആരംഭിച്ച ബഹ്റൈൻ കൊച്ചി ബഹ്റൈൻ സർവീസുകൾക്ക് കേരളീയ സമൂഹം നൽകുന്ന പിന്തുണക്ക് നന്ദി അറിയിച്ച ഹൈഫ ഔൻ കണ്ണൂർ വിമാനത്താവളത്തിലേക്ക് സർവീസ് തുടങ്ങാനുള്ള സാധ്യമായ എല്ലാ വഴികളും തേടുമെന്ന് സംഘത്തിന് ഉറപ്പ് നൽകി. സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇൻഡിഗോ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനജർ റിയാസ് മുഹമ്മദ്, സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട്…
മലയാളത്തിൽ സൂപ്പർ ഹിറ്റായ ഹൃദയം എന്ന ചിത്രത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നു, ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം മോഹൻലാൽ നടത്തി. ” വർഷങ്ങൾക്ക് ശേഷം’ എന്നാണ് ചിത്രത്തിന്റെ പേര്. കല്യാണി പ്രിയദർശനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഹൃദയത്തിന്റെ നിർമ്മാതാക്കളായ മെരിലാൻഡ് സിനിമാസിന്റെ വൈശാഖ് സുബ്രഹ്മണ്യം ആണ് പുതിയ ചിത്രവും നിർമ്മിക്കുന്നത്.വൻതാര നിരയാണ് ചിത്രത്തിലെത്തുന്നത്. അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, എന്നിവർക്കൊപ്പം നിവിൻ പോളിയും അതിഥി താരമായി എത്തുന്നു. വിനീത് ശ്രീനിവാസനും ചിത്രത്തിൽ കഥാപാത്രമായെത്തും, ഷാൻ റഹ്മാൻ ആണ് സംഗിതം. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
വയനാട്: നാലുവയസുകാരിയോടൊപ്പം അമ്മ പുഴയിൽ ചാടി. വയനാട് വെണ്ണിയോട് പുഴയിലേയ്ക്കാണ് അമ്മ കുഞ്ഞുമായി ചാടിയത്. വെണ്ണിയോട് സ്വദേശി ദർശനയാണ് മകൾ ദക്ഷയ്ക്കൊപ്പം വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്ന് പുഴയിലേയ്ക്ക് ചാടിയത് എന്നാണ് വിവരം. ദർശനയെ രക്ഷിച്ചെങ്കിലും മകൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവസ്ഥലത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചത്. പാലത്തിൽ നിന്ന് കുഞ്ഞിന്റെ ചെരുപ്പും കുടയും അടക്കം ലഭിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം. മകളുമായി പാലത്തിൽ എത്തിയ ദർശന പുഴയിലേയ്ക്ക് ചാടുകയായിരുന്നു. സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന യുവാവാണ് ദർശനയെ രക്ഷിച്ചത്. തുടർന്നാണ് മകളും ഒപ്പമുണ്ടായിരുന്നു എന്ന വിവരം ലഭിച്ചത്. കുഞ്ഞിനായി തിരച്ചിലാരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ദർശനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
കൊച്ചി: മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികളുടെ ശിക്ഷ കൊച്ചി എൻഐഎ കോടതി വിധിച്ചു. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജില്‍(36), മൂന്നാംപ്രതി ആലുവ സ്വദേശി എം കെനാസര്‍(48), അഞ്ചാംപ്രതി കടുങ്ങല്ലൂര്‍ സ്വദേശി നജീബ്(42) എന്നിവർക്ക് കോടതി ജീവപര്യന്തം തടവിന് വിധിച്ചു.ബാക്കി മൂന്ന് പ്രതികളെ മൂന്നുവര്‍ഷത്തെ തടവിനും ശിക്ഷിച്ചു. ഒമ്പതാംപ്രതി ആലുവ സ്വദേശി എം കെ നൗഷാദ്(48), 11-ാം പ്രതി ആലുവ സ്വദേശി പി പി മൊയ്തീന്‍കുഞ്ഞ്(60), 12-ാംപ്രതി ആലുവ സ്വദേശി പി എം അയൂബ്(48) എന്നിവര്‍ക്കാണ് മൂന്നുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അതേസമയം, പ്രതികൾക്ക് ഏത് തരത്തിലുള്ള ശിക്ഷ ലഭിച്ചാലും അത് തന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്നാണ് പ്രൊഫ. ടി ജെ ജോസഫ് പ്രതികരിച്ചത്. പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശമനമുണ്ടാകുമോ എന്ന് ഇവിടുത്തെ രാഷ്ട്രീയ നിരീക്ഷകരും നിയമജ്ഞരും പറയും.…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ വച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ പേളി മാണി വ്യക്തിജീവിതത്തിലെ സന്തോഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലേയ്‌ക്ക് ഒരാള്‍ കൂടി കടന്നുവരുന്നു എന്ന വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പേളി താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. നില പറയുന്ന ഒരു വാചകമാണ് പേളി ആദ്യം കുറിച്ചിരിക്കുന്നത്. ‘അമ്മേടെ വയറ്റില്‍ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റില്‍ ദോശ’ എന്നതാണ് ആ വാചകം. ”മനോഹരമായ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നതിൽ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹം വേണം”- താരം കുറിച്ചു. മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും ഹാഷ് ടാഗിലൂടെ പേളി അറിയിച്ചിട്ടുണ്ട്.
മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഈ വർഷം ജൂലൈ 17മുതൽ ആഗസ്റ്റ് 16 വരെ രാമായണമാസാചരണം സംഘടിപ്പിക്കുന്നു ഈ ദിവസങ്ങളിൽ സൊസൈറ്റിയിൽ വച്ച് വൈകിട്ട് 7.30 മുതൽ 8.30 വരെ രാമായണ പാരായണവും പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സൊസൈറ്റിയിൽ ഈ വർഷവും ബലിയിടാൻ ആഗ്രഹിക്കുന്ന ഭക്തർക്ക് അവസരവും ഉണ്ടാകും കർക്കിടകവാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച (1198 കർക്കടകം 1) രാവിലെ 5. 30 മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും. രഞ്ജിത്ത് (34347514) പ്രശാന്ത് ശാന്തി (32372663) ബിനുമോൻ(36415481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. https://youtu.be/Yjh792xdKwg?t=157