Author: Starvision News Desk

ഗൂഡല്ലൂർ: നീലഗിരി ജില്ലയിലെ ചേരമ്പാടി കോരഞ്ചാലിൽ കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കൻ മരിച്ചു. ചപ്പുംതോട് കുമാർ 45 ആണ് മരിച്ചത്. ചപ്പന്തോട് നിന്നും ചേരമ്പാടി ടൗണിലേക്ക് നടന്നു വരുന്നവഴി ആണ് കാട്ടാന ആക്രമിച്ചത്. ഉച്ചയ്ക്ക് 2.45 യോടെ ആയിരുന്നു സംഭവം. കുമാർ സംഭവസ്ഥലത് വച്ച്തന്നെ മരണപ്പെട്ടു. ആന ആക്രമിച്ച വിവരം അറിഞ്ഞ വനപാലകർ എത്തി മൃതദേഹം വാരിയെടുത്ത് പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വനപാലകരുടെ മനുഷ്യത്വരഹിതമായ ചെയ്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നാട്ടുകാരും ബന്ധുക്കളും ചേരമ്പാടി ചുങ്കത്ത് റോഡ് ഉപരോധം നടത്തി. കുമാറിന്റെ ഭാര്യ:രാധിക. മക്കൾ:നന്ദിനി,സഞ്ചയ്. ഇതേഭാഗത്ത് വെച്ച് ഒന്നരമാസം മുമ്പ് സുനിത എന്ന യുവതിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രദേശത്തായി 14 ഓളം കാട്ടാന കൂട്ടമാണ് ആഴ്ചകളോളം തമ്പടിച്ചിരിക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read More

കോഴിക്കോട് കല്ലാച്ചി ടൗണിൽ പെൺകുട്ടിയെ കത്തി കൊണ്ട് കുത്തി പരുക്കേൽപ്പിച്ചു. വാണിമേൽ സ്വദേശിയായ യുവാവാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നുച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പരുക്കേറ്റ പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Read More

ഭുവനേശ്വര്‍: മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒഡീഷയില്‍ ഗ്രാമീണര്‍ ദമ്പതികളെ വെട്ടിക്കൊന്നു. ഘോഡപങ്ക സ്വദേശികളായ കപിലേന്ദ്ര, സസ്മതി മാലിക് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഭാര്യ സഹോദരന്‍ വെട്ടേറ്റ് മരിച്ചതായി തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭാര്യാസഹോദരന്റെ വീട്ടിലേക്ക് എത്തുമ്പോള്‍ റോഡില്‍ സഹോദരിയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. രണ്ടുപേര്‍ ചേര്‍ന്ന് കപിലേന്ദ്രയെ തന്റെ കണ്‍മുന്നില്‍ വച്ച് വെട്ടിയെന്നും അവര്‍ തന്നെ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നെന്ന് സസ്മിത ബന്ധുക്കളോട് പറഞ്ഞു. തന്നെ ആക്രമിച്ചവരുടെ പേരുകളും യുവതി വെളിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇന്നലെ രാത്രി ദമ്പതികള്‍ ഉറങ്ങുന്നതിനിടെ വീട്ടിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഫെബ്രുവരി 11ന് മന്ത്രവാദത്തിന്റെ പേരില്‍ കപിലേന്ദ്രയ്ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം കഴിഞ്ഞാണ് നാട്ടില്‍ മടങ്ങിയെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 16…

Read More

ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം സെയിലിങില്‍ ഇന്ത്യയുടെ നേഹ താക്കൂറിന് വെള്ളി. നിലവില്‍ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ആറ് വെങ്കലവുമടക്കം 12 മെഡലുകളോടെ ആറാം സ്ഥാനത്താണ് ഇന്ത്യ. 40 സ്വര്‍ണവും 21 വെള്ളിയും 9 വെങ്കലവും നേടി ചൈനയാണ് ഒന്നാമത്. സെയിലിങില്‍ ഇന്ത്യയുടെ ആദ്യമെഡലാണ് നേഹ നേടിയത്. പുരുഷ വിഭാഗം നീന്തല്‍ 4 x 100 മീറ്റര്‍ മെഡ്‌ലെ റിലേയില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ദേശീയ റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെയാണ് മലയാളിതാരങ്ങളായ സജന്‍ പ്രകാശ്, തനിഷ് എന്നിവരടങ്ങിയ ടീം ഫൈനലില്‍ പ്രവേശിച്ചത്. വൈകിട്ട് 6.30 ന് ആണ് ഫൈനല്‍. ഹോക്കിയില്‍ തുടര്‍ച്ചയായ രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലും ഇന്ത്യ വിജയിച്ചു. സിംഗപ്പൂരിനെ ഒന്നിനെതിരെ 16 ഗോളുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്.

Read More

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികമായി പുരോഗമിക്കുന്നു. കന്നഡ അനുകൂല സംഘടനകളും കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള ബസുകൾ ഉൾപ്പെടെ ബന്ദ് അനുകൂലികൾ തടയുന്നുണ്ട്. കേരളത്തിൽ നിന്നുള്ള കെഎസ്ആർടിസി ബസുകൾ വൈകിട്ട് 6 മണി വരെ സർവീസ് നിർത്തിവെച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ബെംഗളുരുവിലെ ഓട്ടോ-ടാക്സി യൂണിയനുകളും സർക്കാർ, സ്വകാര്യ ബസ് യൂണിയനുകളും ഇന്നത്തെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് നടക്കുന്ന ബന്ദിനെ അനുകൂലിക്കുന്നില്ലെന്നും, സെപ്റ്റംബർ 29 ന് കർണാടകയിൽ സംസ്ഥാനവ്യാപക ബന്ദ് നടത്തുമെന്നും കന്നഡ ഒക്കൂട്ടയെന്ന കന്നഡ ഭാഷാ കൂട്ടായ്മയും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംഘാടകരോട് അഭ്യർത്ഥിച്ചു. നഗരത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി കമ്മിഷണർ ബി ദയാനന്ദ…

Read More

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ്മാന് .കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാ​ഗ് താക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് വഹീദ റഹ്മാന് നൽകുന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ തനിക്ക് വലിയ സന്തോഷവും ബഹുമാനവും തോന്നുന്നുവെന്ന് അദ്ദേഹം ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. പ്യാസ, കാഗസ് കെ ഫൂൽ, ചൗധവി കാ ചന്ദ്, സാഹിബ് ബിവി ഔർ ഗുലാം, ഗൈഡ്, ഖാമോഷി തുടങ്ങി നിരവധി ചിത്രങ്ങളിലെ അഭിനയത്തിന് വഹീദ നിരൂപക പ്രശംസ നേടിയിട്ടുണ്ടെന്ന് അനുരാ​ഗ് താക്കൂർ പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. ആലിബാബാവും 40 തിരുടർ​ഗളും എന്ന തമിഴ്ചിത്രത്തിൽ ഒരു നർത്തകിയായാണ് വഹീദ സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ 1955-ൽ തെലുങ്ക് ചിത്രമായ റോജുലു മാരായി ആണ് വഹീദയുടേതായി തിയേറ്ററുകളിലെത്തിയ ആദ്യചിത്രം. ​ഗുരുദത്തിന്റെ പ്യാസാ, കാ​ഗസ് കേ ഫൂൽ എന്നീ…

Read More

കൊച്ചി:കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.ആര്‍. അരവിന്ദാക്ഷനെ ഇ.ഡി.അറസ്റ്റ് ചെയ്തു. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസില്‍ മൂന്നാമത്തെ അറസ്റ്റാണിത്. വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. നേരത്തെ, ചോദ്യംചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് അരവിന്ദാക്ഷന്‍ പരാതി നല്‍കിയിരുന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇ.ഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്‍. മുന്‍ മന്ത്രിയും എംഎല്‍എയമായ എ.സി.മൊയ്തീന്‍, സിപിഎം സംസ്ഥാന സമിതി അംഗം എം.കെ. കണ്ണന്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ.ഡി. ചോദ്യംചെയ്തിരുന്നു.

Read More

കൊല്ലം: കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് പുറത്ത് ‘പി.എഫ്.ഐ’ എന്ന് ചാപ്പകുത്തിയെന്ന പരാതി  വ്യാജമെന്ന് കണ്ടെത്തല്‍. പ്രശസ്തനാകാന്‍ വേണ്ടി സൈനികന്‍ തന്നെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരാതിക്കാരനായ സൈനികന്‍ ഷൈന്‍കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തായ ജോഷിയെ ചോദ്യംചെയ്തതോടെയാണ് ഏറെദുരൂഹതകള്‍ നിറഞ്ഞ പരാതിയില്‍ വഴിത്തിരിവുണ്ടായത്. ഷൈന്‍കുമാര്‍ ടീഷര്‍ട്ട് വലിച്ചുകീറിയശേഷം തന്നെക്കൊണ്ടാണ് പുറത്ത് പി.എഫ്.ഐ. എന്ന് എഴുതിയതെന്നായിരുന്നു ഇയാളുടെ മൊഴി. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും പോലീസ് കണ്ടെടുക്കുകയുംചെയ്തു. ഞായറാഴ്ച രാത്രി ഒരുസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നും തുടര്‍ന്ന് ടീഷര്‍ട്ട് വലിച്ചുകീറി പുറത്ത് നിരോധിതസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുരുക്കപ്പേരായ ‘പി.എഫ്.ഐ’ എന്ന് എഴുതിയെന്നായിരുന്നു സൈനികനായ ഷൈന്‍കുമാറിന്റെ പരാതി. തിങ്കളാഴ്ച രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞിരുന്നു. അതേസമയം, സൈനികന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തിന് തുടക്കംമുതലേ സംശയങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസം സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും യാതൊരുവിവരങ്ങളും…

Read More

പത്തനംതിട്ട: സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ വ്യാപക കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എസ് അമൽ അടക്കമുള്ളവർ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയയായിരുന്നു സംഭവം. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിനിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് വിജയിച്ചത്. എൽഡിഎഫ് ഒരു സീറ്റിൽ മാത്രം വിജയിച്ചു. പിന്നാലെയാണ് കള്ളവോട്ട് ആരോപണവുമുയർന്നത്. നഗര പരിധിയിലുള്ളവർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. എന്നാൽ തിരുവല്ലയിൽ താമസിക്കുന്ന അമൽ ഇവിടെയെത്തി വോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇയാൾ ഇട്ടതരത്തിൽ അഞ്ചു തവണ കള്ളവോട്ട് ചെയ്‌തു. എന്നാൽ ആക്ഷേപം അടിസ്ഥാന രഹിതമാണെന്നും ബാങ്ക് ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് മാത്രമാണെത്തിയതെന്നാണ് അമലിന്റെ ആദ്യ വിശദീകരണം. ഇത് തള്ളുന്ന വീഡിയോ ദൃശ്യങ്ങളാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നത്. വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ യുഡിഎഫ് കള്ളവോട്ട് ചെയ്‌തെന്നാരോപിച്ച് എൽഡിഎഫും രംഗത്തെത്തി. പത്തനംതിട്ട ഡിസിസി ജനറൽ സെക്രട്ടറി എ. സുരേഷ് കുമാർ ഇക്കാര്യം തുറന്നുപറയുന്ന വീഡിയോയാണ് സിപിഎം…

Read More

തിരുവനന്തപുരം: തൊഴിലുടമകളിൽനിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെടും. വഴങ്ങാത്ത സ്ഥാപനങ്ങളിൽ ജില്ലാ ഉദ്യോഗസ്ഥർ വഴി പരിശോധനയും റെയ്ഡും നടത്തും. ചരിത്രത്തിലാദ്യമായി കീഴുദ്യോഗസ്ഥരിൽനിന്ന് മാസപ്പടി പിരിക്കുന്ന രീതി തുടങ്ങിയെന്നാണ് ആക്ഷേപവും. സംസ്ഥാന തൊഴിൽവകുപ്പിനു തലവേദനയായി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കൈക്കൂലി വാങ്ങൽ. തിരുവനന്തപുരത്തും എറണാകുളത്തുമുള്ള തൊഴിൽവകുപ്പിന്റെ ഓഫീസുകളിൽ ചുമതല വഹിക്കുന്നയാളാണ് ഉന്നത ഉദ്യോഗസ്ഥൻ. കിഴക്കമ്പലത്തെ കിറ്റെക്സ് വിവാദത്തിലും ഇയാൾക്കുനേരെ ആക്ഷേപമുയർന്നെങ്കിലും സർക്കാരും കമ്പനിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ടു. സ്ഥലംമാറ്റത്തിന് ലക്ഷങ്ങൾ ആവശ്യപ്പെട്ടെന്നു പരാതിപ്പെട്ട് തൊഴിൽവകുപ്പിലെ ജീവനക്കാരും കൂട്ടത്തോടെ രംഗത്തെത്തി. ക്ലാർക്ക് മുതൽ ഓഫീസർ വരെയുള്ളവരിൽനിന്ന് 50,000 രൂപ മുതൽ മൂന്നുലക്ഷം രൂപവരെ വാങ്ങി. ക്ലാർക്കുമാരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള കരട് പ്രസിദ്ധീകരിച്ചെങ്കിലും തിരുകിക്കയറ്റൽ നടക്കാത്തതിനാൽ ഉത്തരവ് മരവിപ്പിച്ചു. ഒടുവിൽ പരാതി മുഖ്യമന്ത്രി പിണറായി വിജയനു മുന്നിലെത്തിയതോടെ, ഉന്നത ഉദ്യോഗസ്ഥന്റെ ഇടപാടുകൾ കണ്ടെത്താൻ വിജിലൻസ് പരിശോധന തുടങ്ങി. ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന പരിശോധനകളുടെ ഫയലുകൾ നൽകാനാണ് ജില്ലാ ലേബർ ഓഫീസർമാർക്കു നൽകിയ നിർദേശം. തൊഴിലുടമകളിൽനിന്ന് വൻതുക കൈക്കൂലി ആവശ്യപ്പെടും.…

Read More