Author: news editor

മനാമ: കുവൈത്തില്‍ നടന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫൈനല്‍ മത്സരത്തില്‍ ഒമാനെ പരാജയപ്പെടുത്തി കപ്പ് സ്വന്തമാക്കിയ ബഹ്‌റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനും രാജ്യത്തിനും അഭിനന്ദന പ്രവാഹം.അഭിനന്ദനമറിയിച്ച് കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്, ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് സന്ദേശമയച്ചു. ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മികച്ച പ്രകടനത്തെയും കുവൈത്ത് അമീര്‍ അഭിനന്ദിച്ചു. കുവൈത്ത് അമീറിനുള്ള മറുപടി സന്ദേശത്തില്‍, ഹമദ് രാജാവ് നന്ദി അറിയിക്കുകയും കുവൈത്തിന്റെ വിജയകരമായ സംഘാടനത്തെ അഭിനന്ദിക്കുകയും ചെയ്തു.മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യത്തിനുമുള്ള ബഹ്‌റൈന്‍ രാജാവിന്റ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജാവിനെ അഭിനന്ദിച്ചു. ദേശീയ ടീമിന്റെ നേട്ടത്തെ അദ്ദേഹം പ്രശംസിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ബഹ്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ബി.എഫ്.എ) പ്രസിഡന്റ് ഷെയ്ഖ് അലി…

Read More

തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി അസ്ലമിന് കുത്തേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്‌ലം ഗുരുതരാവസ്ഥയിലാണ്. കത്തി ശ്വാസകോശം തുളച്ചുകയറിയിട്ടുണ്ട്. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്.പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍ ഉച്ചയോടെയായിരുന്നു സംഭവം. ഒരുമാസം മുമ്പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാത്ഥികളും ഏറ്റുമുട്ടിയിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പി.ടി.എ. പ്രസിഡന്റിനും പരിക്കേറ്റിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവമെന്നാണ് പോലീസ് പറയുന്നത്.സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ത്ഥികള്‍ കസേര എടുത്ത് അടിച്ചിരുന്നു. തലയ്ക്കു പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 18 വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍നിന്ന് പുറത്താക്കി. 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കാട്ടാക്കട പോലീസ് കേസുമെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ കത്തിക്കുത്ത്.

Read More

തിരുവനന്തപുരം: തലസ്ഥാനനഗരിയെയാകെ ഉത്സവലഹരിയിലാക്കി 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു.ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 ഇനങ്ങളിലും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ഇനങ്ങളിലും മത്സരം നടന്നു. സംസ്‌കൃതം കലോത്സവത്തില്‍ 7 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളും പൂര്‍ത്തിയാകുന്നു. 14 ജില്ലകളില്‍ നിന്നുള്ള ഷെഡ്യൂള്‍ഡ് മത്സര ഇനങ്ങളെ കൂടാതെ കോടതി വഴി 42 ഇനങ്ങളും (ഹൈക്കോടതി -23, മുന്‍സിഫ് കോടതി -5, ജില്ലാ കോടതി -6, ലോകായുക്ത -8) ഡെപ്യൂട്ടി ഡയറക്ടേഴ്സ് മുഖാന്തരം 146, ബാലാവകാശ കമ്മീഷന്‍ വഴി വന്ന ഒരിനവും അടക്കം 189 ഇനങ്ങള്‍ അധികമായി മേളയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മത്സരങ്ങളും ഹയര്‍ സെക്കന്‍ഡറി പെണ്‍കുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മല്‍സരങ്ങളും ഇന്ന് നടന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസല്‍…

Read More

കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിര്‍ദേശമനുസരിച്ച് അധിക റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.60 മാര്‍ക്കിന്റെ പരീക്ഷയില്‍ 18 മാര്‍ക്ക് കിട്ടിയാല്‍ പാസാകാമെന്നിരിക്കെ എം.എസ്. സൊലൂഷന്‍സ് 25 മാര്‍ക്കിന്റെ ചോദ്യം ശരിയായി പ്രവചിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് കാണാതെ ആര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കില്ലെന്നാണ് നിഗമനം. പൊതു വിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.അവധിക്കാലമായതിനാല്‍ ഇതുവരെ അഡീഷണല്‍ ജില്ലാ കോടതി (രണ്ട്) ആണ് കേസ് പരിഗണിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി എം. ജയദീപും ഷുഹൈബിന് വേണ്ടി അഭിഭാഷകരായ പി. കുമാരന്‍ കുട്ടിയും എം. മുഹമ്മദ് ഫിര്‍ദൗസും ഹാജരായി.

Read More

കൊല്ലം: അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷത്തിനുശേഷം പ്രതികളായ രണ്ടു മുന്‍ സൈനികര്‍ പിടിയില്‍.അഞ്ചല്‍ അലയമണ്‍ സ്വദേശി ദിവില്‍ കുമാര്‍ (42), കണ്ണൂര്‍ ശ്രീകണ്ഠേശ്വരം കൈതപ്പുരം പുതുശേരി വീട്ടില്‍ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. രണ്ടുപേരും കൊലയ്ക്കു ശേഷം ഒളിവിലായിരുന്നു.2006 ഫെബ്രുവരിയിലാണ് അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് ഇവരെ കൊന്നത്. പോണ്ടിച്ചേരിയില്‍ മറ്റൊരു വിലാസത്തില്‍ താമസിച്ച് വരവെയാണ് പ്രതികളെ സി.ബി.ഐ. ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. രണ്ടുപേരും അവിടെ സ്‌കൂള്‍ അദ്ധ്യാപികമാരെ വിവാഹം കഴിച്ചിരുന്നു.രഞ്ജിനിയും അയല്‍വാസിയായ ദിവില്‍ കുമാറും അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷന്‍ ദിവില്‍ കുമാറിനോട് ഡി.എന്‍.എ. ടെസ്റ്റിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്.ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും കേസ് ഏറ്റെടുത്തു. തൊട്ടുപിന്നാലെ ഇരുവരും ഒളിവില്‍ പോയി. പത്താന്‍കോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനമനുഷ്ഠിച്ചിരുന്നത്.…

Read More

കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതില്‍ മാറ്റം വരുത്തണോ എന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി ഗണേഷ് കുമാര്‍ പറഞ്ഞു.ആരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റം വരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചിരുന്നു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും അത് മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരായാടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read More

കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതില്‍ മാറ്റം വരുത്തണോ എന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി ഗണേഷ് കുമാര്‍ പറഞ്ഞു.ആരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റം വരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചിരുന്നു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും അത് മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരായാടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Read More

തലശ്ശേരി: കണ്ണപുരം ചുണ്ടയിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന ആലിച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസില്‍ 9 ബി..െജപി- ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് അഡിഷനല്‍ സെഷന്‍സ് കോടതി (3) ജഡ്ജി റൂബി കെ. ജോസ് കണ്ടെത്തി. ശിക്ഷ 7ന് വിധിക്കുംകണ്ണപുരം ചുണ്ട വയക്കോടന്‍ വീട്ടില്‍ വി.വി. സുധാകരന്‍ (56), കോത്തില താഴെവീട്ടില്‍ ജയേഷ് (39), ചാങ്കുളത്ത് പറമ്പില്‍ സി.പി. രഞ്ജിത്ത് (42), പുതിയപുരയില്‍ പി.പി. അജീന്ദ്രന്‍ (50), ഇല്ലിക്കവളപ്പില്‍ ഐ.വി. അനില്‍കുമാര്‍ (51), പുതിയപുരയില്‍ പി.പി. രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടില്‍ വി.വി. ശ്രീകാന്ത് (46), സഹോദരന്‍ വി.വി. ശ്രീജിത്ത് (42), തെക്കേ വീട്ടില്‍ ടി.വി. ഭാസ്‌കരന്‍ (66) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മൂന്നാം പ്രതി അജേഷ് വിചാരണക്കു മുമ്പ് മരിച്ചിരുന്നുു.2005 ഒക്ടോബര്‍ 10ന് വൈകീട്ട് 7.45ന് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയില്‍ ക്ഷേത്രത്തിനു സമീപത്തെ കിണറിനു മുമ്പിലുള്ള റോഡിലാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ വിരോധം കാരണം പ്രതികള്‍ ആയുധങ്ങളുമായെത്തി റിജിത്തിനെയും കൂടെയുള്ളവരെയും…

Read More

കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30ന് ആരംഭിക്കുന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് (ഖലീജി സെയ്ന്‍ 26) ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തില്‍ ബഹ്‌റൈന്‍ ടീം വെള്ളയും ഒമാന്‍ ടീം ചുവപ്പും ജേഴ്‌സികളണിയും.ഹമദ് അല്‍ മന്നാഇയുടെ അദ്ധ്യക്ഷതയില്‍ നടന്ന ടൂര്‍ണമെന്റ് കമ്മിറ്റിയുടെ സാങ്കേതിക ഏകോപന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഗ്രാന്‍ഡ് ഹയാത്ത് (ഗ്രാന്‍ഡ് 360) ഹോട്ടലില്‍ നടന്ന യോഗത്തില്‍ കമ്മിറ്റി അംഗങ്ങള്‍, ഫൈനല്‍ മാച്ച് കമ്മീഷണര്‍, റഫറി അസെസ്സര്‍, ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍, ഫൈനല്‍ മത്സര സംഘാടക ടീം, ഇരു ടീമുകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ടീമുകളുടെ വരവ് സമയം, ട്രോഫി അവതരണ ചടങ്ങ്, മറ്റ് അനുബന്ധ കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു.

Read More

കോഴിക്കോട്: കരിമ്പനപ്പാലത്ത് കാരവനില്‍ യുവാക്കള്‍ മരിച്ചതിന് കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതെന്ന് എന്‍..െഎടി. സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി.ജനറേറ്ററില്‍നിന്ന് വിഷവാതകം കാരവന്റെ പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴിയാണ് അകത്തെത്തിയത്. രണ്ടു മണിക്കൂറിനുള്ളില്‍ 957 പി.പി.എം. അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാഹനത്തില്‍ പടര്‍ന്നെന്നും പരിശോധനയില്‍ കണ്ടെത്തി.ഡിസംബര്‍ 23നാണ് കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ മലപ്പുറം സ്വദേശി മനോജ്, കണ്ണൂര്‍ സ്വദേശി ജോയല്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോലീസ്, ഫൊറന്‍സിക് വിഭാഗം, വാഹനം നിര്‍മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ എന്നിവരും എന്‍.ഐ.ടിയിലെ വിദഗ്ധ സംഘത്തിനൊപ്പമുണ്ടായിരുന്നു.തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എ.സിയില്‍നിന്നുള്ള വാതക ചോര്‍ച്ചയാവാം മരണകാരണമെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.

Read More