- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
Author: news editor
കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് പ്രോഗ്രാം: രജിസ്ട്രേഷന് ആരംഭിച്ചു
മനാമ: ബഹുമാനവും സഹവര്‍ത്തിത്വവും മാനുഷിക സാഹോദര്യവും പ്രോത്സാഹിപ്പിക്കാന്‍ ബഹ്റൈന്‍ യുവാക്കളെ ആഗോള നേതൃത്വവും വൈജ്ഞാനിക കഴിവുകളും ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത കിംഗ് ഹമദ് ലീഡര്‍ഷിപ്പ് ഫോര്‍ പീസ്ഫുള് കോ എക്സിസ്റ്റന്‍സ് പ്രോഗ്രാമിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്സിന്റെ നേതൃത്വത്തിലാണ് പരിപാടി.കഴിഞ്ഞ ഓഗസ്റ്റില്‍ ലണ്ടനില്‍ ഒപ്പുവെച്ച ധാരണാപത്രത്തെ തുടര്‍ന്ന് ഫെയ്ത്ത് ഇന്‍ ലീഡര്‍ഷിപ്പിന്റെയും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത 1928 ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെയാണ് പരിപാടി നടപ്പാക്കുന്നതെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയും കിംഗ് ഹമദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ പീസ്ഫുള് കോഎക്സിസ്റ്റന്‍സ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു. മതവിദ്വേഷം, വംശീയത, തര്‍ക്കങ്ങള്‍ എന്നിവയെ സമാധാനപരമായ മാര്‍ഗങ്ങളിലൂടെ അഭിസംബോധന ചെയ്യാന്‍ കഴിവുള്ള, സമാധാനത്തിന്റെ അംബാസഡര്മാരാകുന്നതിനുള്ള അക്കാദമിക് പരിശീലനവും പ്രൊഫഷണല്‍ ഉപകരണങ്ങളും പങ്കെടുക്കുന്നവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബഹ്റൈന്‍ യുവാക്കള്‍ക്ക് കേന്ദ്രത്തിന്റെ വെബ്സൈറ്റ് (khgc.org.bh) വഴി ജനുവരി…
മനാമ: ബഹ്റൈനും ഒമാനും ഏറ്റുമുട്ടുന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയിന്‍ 26) ഫൈനല്‍ ഫുട്ബോള്‍ മത്സരം കാണുന്നതിന് ബഹ്റൈനിലെ ഫുട്ബോള്‍ പ്രേമികളെ കുവൈത്തിലെത്തിക്കാന്‍ ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ഒമ്പത് പ്രത്യേക സര്‍വീസുകള്‍ നടത്തും.ജനുവരി 4ന് ബഹ്റൈനില്‍നിന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും 5ന് തിരിച്ചുമാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റിയുമായി (ബി.ഒ.സി) സഹകരിച്ചുള്ള ഈ പദ്ധതിക്ക്് ഗള്‍ഫ് എയറിന്റെയും സ്വകാര്യ സ്പോണ്‍സര്‍മാരുടെയും പിന്തുണയുണ്ട്. കമ്മിറ്റി മുഖേന സൗജന്യ രജിസ്ട്രേഷന് ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. വര്‍ദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനായി അധിക വിമാനങ്ങള്‍ ക്രമീകരിക്കുകയും ചെയ്തു.സുഗമമായ യാത്ര ഉറപ്പാക്കാന്‍ ക്യാബിന് ക്രൂ, ഗ്രൗണ്ട് സ്റ്റാഫ്, എയര്‍പോര്‍ട്ട് ഹാന്‍ഡ്ലിംഗ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ഗള്‍ഫ് എയര്‍ ഈ ഫ്ളൈറ്റുകളുടെ ശേഷി വര്‍ദ്ധിപ്പിച്ചു.ഇതിനായി സംഭാവന നല്കിയ എല്ലാവരെയും എയര്‍ലൈന്‍ അഭിനന്ദിക്കുകയും ഗള്‍ഫ് കപ്പ് കിരീടം നേടുന്നതിനും വിജയിച്ച് നാട്ടിലേക്ക് മടങ്ങുന്നതിനും ബഹ്റൈന്റെ ദേശീയ ഫുട്ബോള്‍ ടീമിന് ആശംസകള്‍ നേരുകയും ചെയ്തു.
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മറ്റന്നാള്‍ (ജനുവരി 4) തിരിതെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ കലോത്സവത്തിന് തുടക്കമാകും.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഒന്നാം വേദിയായ എം.ടി.- നിളയില്‍ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതം ആശംസിക്കും. മന്ത്രിമാരായ ജി.ആര്. അനില്‍,കെ. രാജന്,എ.കെ. ശശീന്ദ്രന്,റോഷി അഗസ്റ്റിന്,കെ.എന്‍. ബാലഗോപാല്‍ തുടങ്ങി 29 മുഖ്യാതിഥികള്‍ പങ്കെടുക്കും.തുടര്‍ന്ന് ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ കുട്ടികളും ചേര്ന്ന്അവതരിപ്പിക്കും. വയനാട്വെള്ളാര്മല ജി.എച്ച്.എസ്.എസിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തവും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാണ്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാംവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം നടക്കും. ആദ്യ ദിവസം 24 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.25 വേദികളിലായാണ് മത്സരം.…
കോഴിക്കോട്: കുറ്റ്യാടിയില്‍ പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഇന്ന് ഉച്ചതിരിഞ്ഞ് കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച അടുക്കത്ത് ആശാരിപ്പറമ്പില്‍ വിജീഷിനെയാണ് (41) പോലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം സ്വദേശികളായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.പെണ്‍കുട്ടിയുടെ അമ്മയുടെ വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം. ബേക്കറിയില്‍നിന്ന് സാധനം വാങ്ങാന്‍ വഴിയില്‍ വാഹനം നിര്‍ത്തി. കുട്ടി കാറില്‍ ഉറങ്ങുന്നതിനാല്‍ കാര്‍ ഓണ്‍ ചെയ്ത് എ.സി. ഇട്ടിരുന്നു. ദമ്പതികള്‍ സാധനം വാങ്ങുന്നതിനിടെ വിജീഷ് കാര്‍ ഓടിച്ചു പോയി. പെണ്‍കുട്ടി കാറില്‍ ഉറങ്ങുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് വിജീഷ് പറയുന്നത്.രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം പെണ്‍കുട്ടിയെ റോഡില്‍ ഇറക്കിവിട്ടു. ഇതിനിടെ ദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെ കാര്‍ പിന്തുടരുകയും നാട്ടുകാര്‍ മറ്റുള്ളവര്‍ക്ക് വിവരം നല്‍കുകയും ചെയ്തിരുന്നു. ഏറെ ദൂരം പോകുന്നതിനു മുമ്പ് നാട്ടുകാര്‍ കാര്‍ തടഞ്ഞു. വളരെ പതുക്കെയായിരുന്നു കാര്‍ ഓടിച്ചിരുന്നത്. തുടര്‍ന്ന് പോലീസെത്തി വിജീഷിനെ കസ്റ്റഡിയിലെടുത്തു. വിജീഷ് ലഹരി ഉപയോഗിച്ചിരുന്നതായായി അറിയുന്നു. ദമ്പതികളും പെണ്‍കുട്ടിയും ഏതാനും ആഴ്ച മുമ്പാണ്…
മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത സംഘടനയായ ഭാരതി അസോസിയേഷന്റെ 2024-2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ മന്ത്രാലയം അംഗീകരിച്ചു. ഭാരവാഹികള്‍- ഇരിക്കുന്നവര്‍ ഇടത്തുനിന്ന്:ഷെയ്ഖ് മന്‍സൂര്‍ ദാവൂദ് (ട്രഷറര്‍), ഇലയ്യ രാജ (സാഹിത്യ സെക്രട്ടറി), അബ്ദുല്‍ ഖയ്യൂം (ജനറല്‍ സെക്രട്ടറി), വല്ലം ബഷീര്‍ (പ്രസിഡന്റ്), മുത്തുവേല്‍ മുരുകന് (ഇന്റേണല്‍ ഓഡിറ്റര്‍), ഹന്‍സുല്‍ ഗനി (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി), സുഭാഷ് സുബ്രഹ്മണ്യന് (അസി. ജനറല്‍ സെക്രട്ടറി).നില്ക്കുന്നവര് ഇടത്തുനിന്ന്:സല്മാന് മാലിം (സോഷ്യല്‍ സര്‍വീസ് സെക്രട്ടറി), സബീക്ക് മീരാന്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), അശോക് കുമാര്‍ (ഇന്റേണല്‍ ഓഡിറ്റര്‍), മുഹമ്മദ് ഇസ്മായില്‍ (അസിസ്റ്റന്റ് എന്റര്ടെയ്ന്മെന്റ് സെക്രട്ടറി), മുഹമ്മദ് യൂനുസ് (അസി. ട്രഷറര്‍), തായഗം സുരേഷ് (വൈസ് പ്രസിഡന്റ്), ശ്രീധര്‍ ശിവ (സ്പോര്‍ട്സ് സെക്രട്ടറി).
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.സ്കൂട്ടറിലെത്തിയ യുവതി സ്കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാത്രി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്: മണി. അമ്മ: സതി.
മനാമ: കുവൈത്തില്‍ നടക്കുന്ന ഗള്‍ഫ് കപ്പ് (ഖലീജി സെയ്ന് 26) ഫൈനലില്‍ ഒമാന്‍ ടീമുമായി ഏറ്റുമുട്ടുന്ന ബഹ്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ പിന്തുണച്ചുകൊണ്ട് ബഹ്റൈനില്‍ ജനുവരി 5ന് പൊതു അവധി പ്രഖ്യാപിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.മന്ത്രാലയങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കും. മത്സരം കാണാന്‍ കുവൈത്തിലേക്കു പോയ ബഹ്റൈനിലെ ഫുട്ബോള്‍ പ്രേമികളെ കൂടി പരിഗണിച്ചാണ് ഉത്തരവ്. ഔദ്യോഗിക ജോലി സമയം ആരംഭിക്കുന്നതിന് മുമ്പ് അവര്‍ക്ക് കുവൈത്തില്‍നിന്ന് മടങ്ങിയെത്താന്‍ കഴിയാത്ത സാഹചര്യമുണ്ട്.
റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ. ടൂള്‍: തംകീനും മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈനും കരാര്‍ ഒപ്പുവെച്ചു
മനാമ: അയര്‍ലന്റിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ (ആര്.സി.എസ്.ഐ) മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പരിശീലനത്തിന് സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ടൂള്‍ നല്കാന് ബഹ്റൈനിലെ ലേബര്‍ ഫണ്ടായ തംകീനും മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈനും കരാര്‍ ഒപ്പിട്ടു.വിവിധ വലുപ്പത്തിലും മേഖലകളിലും വികസന ഘട്ടങ്ങളിലുമുള്ള സ്വകാര്യമേഖലാ സംരംഭങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് തംകീന്‍ ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് അഭിപ്രായപ്പെട്ടു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അയര്‍ലന്റിന് ബഹ്റൈന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റി നല്കുന്ന പ്രാധാന്യത്തിന്റെയും വിശ്വാസത്തിന്റെയും തെളിവാണിതെന്നും അവര്‍ പറഞ്ഞു.ബഹ്റൈനിലെ ഡിജിറ്റല്‍ പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിനും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ തംകീനിനോട് നന്ദിയുള്ളവരാണെന്ന് ബഹ്റൈനിലെ ആര്.സി.എസ്.ഐ. മെഡിക്കല്‍ യൂണിവേഴ്സിറ്റി മാനേജിംഗ് ഡയറക്ടര്‍ സ്റ്റീഫന്‍ ഹാരിസണ്‍- മിര്‍ഫീല്‍ഡ് പറഞ്ഞു.
തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരല്‍മല പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകാതെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഉപജീവനമാര്ഗമുള്പ്പെടെയുള്ള പുനരധിവാസപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റുമാണ് ടൗണ്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.5 ഹെക്ടറും നെടുമ്പാലയില്‍ 48.96 ഹെക്ടറും ഏറ്റെടുക്കും. ഡ്രോണ്‍ സര്‍വേയിലൂടെയാണ് സ്ഥലം കണ്ടെത്തിയത്. ടൗണ്‍ഷിപ്പുകളില്‍ വീടുകള്‍ക്കു പുറമെ മാര്‍ക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കുടിവെള്ളം, വൈദ്യുതി തുടങ്ങി എല്ലാ സൗകര്യങ്ങളുമേര്‍പ്പെടുത്തും. ദുരന്തബാധിത കുടുംബങ്ങളുടെ അന്തിമലിസ്റ്റ് ജനുവരി 25നകം പുറത്തിറക്കാന്‍ കഴിയും.പി.കെ. കുഞ്ഞാലിക്കുട്ടി, രാഹുല്‍ ഗാന്ധിയുടെ പ്രതിനിധി, കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതിനിധി, ഡി.വൈ.എഫ്.ഐ, കെ.സി.ബി.സി, നാഷണല്‍ സര്‍വീസ് സ്കീം, ശോഭ സിറ്റി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്. പുനരധിവാസം ഏകോപിപ്പിക്കാന്‍ സ്പെഷല്‍ ഓഫീസറെ നിയമിക്കും. വയനാട് ദുരന്തത്തെ അതിതീവ്രസ്വഭാവമുള്ള ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചതായി അറിയിപ്പു ലഭിച്ചെങ്കിലും കേരളത്തിന് ലഭിക്കേണ്ട ധനസഹായത്തെക്കുറിച്ചോ വായ്പകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ചോ മാനദണ്ഡങ്ങളില്‍ ഇളവു നല്‍കുന്നതിനെക്കുറിച്ചോ…
നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തലസ്ഥാനത്തെത്തി; സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: നിയുക്ത കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ അര്‍ലേകറെ സ്വീകരിച്ചു.നാളെ ഗവര്‍ണറുടെ സത്യപ്രതിജ്ഞ നടക്കും. രാവിലെ 10.30ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.സംസ്ഥാന സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലുള്‍പ്പെടെ അഞ്ചു വര്‍ഷത്തിലേറെ സംഭവബഹുലമായ കാലാവധിക്കു ശേഷം ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ പിന്‍ഗാമിയായാണ് അര്‍ലേക്കര്‍ കേരളത്തിലേക്കെത്തുന്നത്.ജനുവരി 17 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.