- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
Author: news editor
കോഴിക്കോട്: ചോദ്യക്കടലാസ് ചോര്‍ച്ചക്കേസില്‍ എം.എസ്. സൊലൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ ജാമ്യഹര്‍ജിയില്‍ കോടതി തിങ്കളാഴ്ച വിധി പറയും.പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. വഞ്ചന, തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ചുമത്തിയിരിക്കുന്നത്. കോടതി നിര്‍ദേശമനുസരിച്ച് അധിക റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.60 മാര്‍ക്കിന്റെ പരീക്ഷയില്‍ 18 മാര്‍ക്ക് കിട്ടിയാല്‍ പാസാകാമെന്നിരിക്കെ എം.എസ്. സൊലൂഷന്‍സ് 25 മാര്‍ക്കിന്റെ ചോദ്യം ശരിയായി പ്രവചിച്ചിട്ടുണ്ട്. ചോദ്യക്കടലാസ് കാണാതെ ആര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കില്ലെന്നാണ് നിഗമനം. പൊതു വിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യത തകര്‍ക്കുന്ന തരത്തില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.അവധിക്കാലമായതിനാല്‍ ഇതുവരെ അഡീഷണല്‍ ജില്ലാ കോടതി (രണ്ട്) ആണ് കേസ് പരിഗണിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി എം. ജയദീപും ഷുഹൈബിന് വേണ്ടി അഭിഭാഷകരായ പി. കുമാരന് കുട്ടിയും എം. മുഹമ്മദ് ഫിര്‍ദൗസും ഹാജരായി.
അഞ്ചലില്‍ യുവതിയെയും ഇരട്ട ചോരക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
കൊല്ലം: അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷത്തിനുശേഷം പ്രതികളായ രണ്ടു മുന്‍ സൈനികര്‍ പിടിയില്‍.അഞ്ചല്‍ അലയമണ്‍ സ്വദേശി ദിവില്‍ കുമാര്‍ (42), കണ്ണൂര്‍ ശ്രീകണ്ഠേശ്വരം കൈതപ്പുരം പുതുശേരി വീട്ടില്‍ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. രണ്ടുപേരും കൊലയ്ക്കു ശേഷം ഒളിവിലായിരുന്നു.2006 ഫെബ്രുവരിയിലാണ് അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് ഇവരെ കൊന്നത്. പോണ്ടിച്ചേരിയില്‍ മറ്റൊരു വിലാസത്തില്‍ താമസിച്ച് വരവെയാണ് പ്രതികളെ സി.ബി.ഐ. ചെന്നൈ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. രണ്ടുപേരും അവിടെ സ്കൂള്‍ അദ്ധ്യാപികമാരെ വിവാഹം കഴിച്ചിരുന്നു.രഞ്ജിനിയും അയല്‍വാസിയായ ദിവില്‍ കുമാറും അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. കമ്മീഷന് ദിവില്‍ കുമാറിനോട് ഡി.എന്‍.എ. ടെസ്റ്റിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകം നടന്നത്.ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും കേസ് ഏറ്റെടുത്തു. തൊട്ടുപിന്നാലെ ഇരുവരും ഒളിവില്‍ പോയി. പത്താന്‍കോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനമനുഷ്ഠിച്ചിരുന്നത്.…
ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതില്‍ മാറ്റം വരുത്തണോ എന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി ഗണേഷ് കുമാര്‍ പറഞ്ഞു.ആരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റം വരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണച്ചിരുന്നു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും അത് മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരായാടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി ഗണേഷ് കുമാര്‍
കോഴിക്കോട്: ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതില്‍ മാറ്റം വരുത്തണോ എന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ആചാരങ്ങളുമായി ബന്ധപ്പെട്ട് ഭരണാധികാരികള്‍ക്ക് എന്തെങ്കിലും നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി ആലോചിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള പ്രതികരണമായി ഗണേഷ് കുമാര്‍ പറഞ്ഞു.ആരാധനാലയങ്ങളില്‍ ഷര്‍ട്ട് ഊരി പ്രവേശിക്കണമെന്ന നിബന്ധനയില്‍ കാലാനുസൃതമായി മാറ്റം വരണമെന്ന ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായത്തെ ശിവഗിരി തീര്‍ത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണച്ചിരുന്നു. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങളിലെല്ലാം ആദ്യം മാറ്റം വരുത്തുമെന്നാണ് സ്വാമി സച്ചിദാനന്ദ പറഞ്ഞതെന്നും അത് മറ്റ് ആരാധനാലയങ്ങള്‍ കൂടി ആ മാതൃക പിന്തുടരായാടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തലശ്ശേരി: കണ്ണപുരം ചുണ്ടയിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായിരുന്ന ആലിച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊന്ന കേസില്‍ 9 ബി..െജപി- ആര്.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് അഡിഷനല്‍ സെഷന്‍സ് കോടതി (3) ജഡ്ജി റൂബി കെ. ജോസ് കണ്ടെത്തി. ശിക്ഷ 7ന് വിധിക്കുംകണ്ണപുരം ചുണ്ട വയക്കോടന്‍ വീട്ടില്‍ വി.വി. സുധാകരന് (56), കോത്തില താഴെവീട്ടില്‍ ജയേഷ് (39), ചാങ്കുളത്ത് പറമ്പില്‍ സി.പി. രഞ്ജിത്ത് (42), പുതിയപുരയില്‍ പി.പി. അജീന്ദ്രന്‍ (50), ഇല്ലിക്കവളപ്പില്‍ ഐ.വി. അനില്‍കുമാര്‍ (51), പുതിയപുരയില്‍ പി.പി. രാജേഷ്, കണ്ണപുരം ഇടക്കേപ്പുറം വടക്കേ വീട്ടില്‍ വി.വി. ശ്രീകാന്ത് (46), സഹോദരന് വി.വി. ശ്രീജിത്ത് (42), തെക്കേ വീട്ടില്‍ ടി.വി. ഭാസ്കരന് (66) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മൂന്നാം പ്രതി അജേഷ് വിചാരണക്കു മുമ്പ് മരിച്ചിരുന്നുു.2005 ഒക്ടോബര്‍ 10ന് വൈകീട്ട് 7.45ന് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയില്‍ ക്ഷേത്രത്തിനു സമീപത്തെ കിണറിനു മുമ്പിലുള്ള റോഡിലാണ് ആക്രമണമുണ്ടായത്. രാഷ്ട്രീയ വിരോധം കാരണം പ്രതികള്‍ ആയുധങ്ങളുമായെത്തി റിജിത്തിനെയും കൂടെയുള്ളവരെയും…
കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 7.30ന് ആരംഭിക്കുന്ന 26ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് (ഖലീജി സെയ്ന് 26) ഫുട്ബോള്‍ ഫൈനല്‍ മത്സരത്തില്‍ ബഹ്റൈന്‍ ടീം വെള്ളയും ഒമാന്‍ ടീം ചുവപ്പും ജേഴ്സികളണിയും.ഹമദ് അല്‍ മന്നാഇയുടെ അദ്ധ്യക്ഷതയില്‍ നടന്ന ടൂര്‍ണമെന്റ് കമ്മിറ്റിയുടെ സാങ്കേതിക ഏകോപന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. ഗ്രാന്‍ഡ് ഹയാത്ത് (ഗ്രാന്‍ഡ് 360) ഹോട്ടലില്‍ നടന്ന യോഗത്തില്‍ കമ്മിറ്റി അംഗങ്ങള്‍, ഫൈനല്‍ മാച്ച് കമ്മീഷണര്‍, റഫറി അസെസ്സര്‍, ഗള്‍ഫ് കപ്പ് ഫുട്ബോള്‍ ഫെഡറേഷന് പ്രതിനിധികള്‍, ഫൈനല്‍ മത്സര സംഘാടക ടീം, ഇരു ടീമുകളുടെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. ടീമുകളുടെ വരവ് സമയം, ട്രോഫി അവതരണ ചടങ്ങ്, മറ്റ് അനുബന്ധ കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു.
കോഴിക്കോട്: കരിമ്പനപ്പാലത്ത് കാരവനില്‍ യുവാക്കള്‍ മരിച്ചതിന് കാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതെന്ന് എന്‍..െഎടി. സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി.ജനറേറ്ററില്‍നിന്ന് വിഷവാതകം കാരവന്റെ പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് അകത്തെത്തിയത്. രണ്ടു മണിക്കൂറിനുള്ളില്‍ 957 പി.പി.എം. അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് വാഹനത്തില്‍ പടര്‍ന്നെന്നും പരിശോധനയില്‍ കണ്ടെത്തി.ഡിസംബര്‍ 23നാണ് കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട വാഹനത്തില്‍ മലപ്പുറം സ്വദേശി മനോജ്, കണ്ണൂര്‍ സ്വദേശി ജോയല്‍ എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോലീസ്, ഫൊറന്‍സിക് വിഭാഗം, വാഹനം നിര്‍മിച്ച ബെന്‍സ് കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ എന്നിവരും എന്‍.ഐ.ടിയിലെ വിദഗ്ധ സംഘത്തിനൊപ്പമുണ്ടായിരുന്നു.തലശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മനോജിനെയും ജോയലിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എ.സിയില്‍നിന്നുള്ള വാതക ചോര്‍ച്ചയാവാം മരണകാരണമെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്കാരികത്തനിമയോടെ നൃത്താവിഷ്കാരം ഒരുങ്ങി.ശ്രീനിവാസന് തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയ അവതരണഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നാളെ കലോത്സവ ഉദ്ഘാടന വേദിയില്‍ അവതരിപ്പിക്കും. ടാഗോര്‍ തിയേറ്ററില്‍ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അനുമോദനമറിയിച്ചു.കേരളത്തിന്റെ നവോത്ഥാനം, സാമൂഹിക കലാമേഖലകളെക്കുറിച്ചാണ് ഗാനം. അതിനാല്‍ നൃത്താവിഷ്കാരത്തിലും ആ സമ്പൂര്‍ണ്ണതയുണ്ട്. വേഗത്തിലുള്ള അവതരണഗാനമാണ് കാവാലം ശ്രീകുമാര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ചടുലമായ ചുവടുകളാണ് നൃത്തത്തിലുമുള്ളത്. കലാരൂപങ്ങളുടെ നൃത്താവിഷ്കാരം പുതുമയോടെയും സമ്പൂര്‍ണ്ണതയോടെയും അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് നൃത്താദ്ധ്യാപകന് കലാമണ്ഡലം തുളസികുമാര്‍ പറഞ്ഞു.കേരളത്തിന്റെ തനത് കലകള്‍ ഉള്‍പ്പെടെ നിരവധി കലാരൂപങ്ങളുടെ പരിച്ഛേദമാണ് നൃത്താവിഷ്കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ നൃത്തങ്ങളായ കഥകളി, മോഹിനിയാട്ടം എന്നിവ കൂടാതെ ഭരതനാട്യം, കുച്ചുപ്പുടി, ഗോത്ര കലകള്‍, മാര്‍ഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങള്‍ ഗാനത്തിനനുസരിച്ച് നൃത്തത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.ചടുലമായ ചുവടുകളോടെ പത്തു മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്താവിഷ്കാരമാണ് കലാമണ്ഡലത്തിലെ…
കല്‍പ്പറ്റ: വനനിയമ ഭേദഗതിക്കെതിരെ പി.വി. അന്‍വര്‍ എം.എല്‍.എ. നടത്തുന്ന ജനകീയ യാത്രയുടെ പോസ്റ്ററില്‍ വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ ചിത്രം.കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ജനകീയ യാത്രയ്ക്കു തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വൈകീട്ട് പനമരത്ത് നടക്കുന്ന പൊതുയോഗം അപ്പച്ചന് ഉദ്ഘാടനം ചെയ്യുമെന്നാണ് അന്‍വര്‍ അറിയിച്ചത്.എന്നാല്‍ തന്റെ അറിവില്ലാതെയാണ് അന്‍വര്‍ ഇക്കാര്യങ്ങള്‍ ചെയ്തതെന്ന് അപ്പച്ചന് പറഞ്ഞു. യാത്രയില്‍ പങ്കെടുക്കരുതെന്ന് കെ.പി.സി.സി. നേതൃത്വം അപ്പച്ചനു നിര്‍ദേശം നല്‍കിയതായി അറിയുന്നു. ജനകീയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറാണെന്നും അന്‍വര്‍ അറിയിച്ചിരുന്നു.വയനാട് ലോക്സഭാ മണ്ഡലത്തിലെ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് അന്‍വര്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര നടത്തുന്നത്. ഞായറാഴ്ച വൈകീട്ട് എടക്കരയിലാണ് സമാപന സമ്മേളനം. കേരള വനനിയമ ഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കിയ സാഹചര്യത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കര്‍ഷകരുള്‍പ്പെടെയുള്ള സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന…
കോഴിക്കോട്: വിദേശത്തുനിന്ന് വന്നതിനു പിന്നാലെ നടന് മമ്മൂട്ടി എം.ടി. വാസുദേവന്‍ നായരുടെ വീട് സന്ദര്‍ശിച്ചു.എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി, മകള്‍ അശ്വതി എന്നിവരുമായി മമ്മൂട്ടി സംസാരിച്ചു. മറക്കാന്‍ പറ്റാത്തതുകൊണ്ടാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തു മിനിറ്റോളം എം.ടിയുടെ കുടുംബാംഗങ്ങളോടൊപ്പം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.എം.ടിയുടെ മരണസമയത്ത് അസര്‍ബൈജാനില്‍ സിനിമാ ഷൂട്ടിംഗിലായിരുന്നു മമ്മൂട്ടി. അതുകൊണ്ട് സംസ്കാരച്ചടങ്ങുകളില്‍ എത്താനായില്ല. അസര്‍ബൈജാനില്‍ വിമാനാപകടമുണ്ടായതോടെ വിചാരിച്ച സമയത്ത് തിരിച്ചെത്താനും സാധിച്ചില്ല.ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മമ്മൂട്ടി എം.ടിയുടെ കൊട്ടാരം റോഡിലെ വീടായ ‘സിതാര’യിലെത്തിയത്. എം.ടിയുടെ നിരവധി കഥാപാത്രങ്ങളായി വേഷമിട്ട മമ്മൂട്ടിക്ക് അദ്ദേഹവുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. മമ്മൂട്ടിയുടെ കൂടെ നടന് രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.