- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
- ബീജിങ് ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ശ്രദ്ധേയമായി ബഹ്റൈന്റെ ശബ്ദം
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: ബഹ്റൈന്‍ ഒരുക്കം തുടങ്ങി
- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
Author: news editor
മനാമ: ബഹ്റൈനില്‍ ടൈംഷെയര്‍ നിയമം കര്‍ശനമാക്കിക്കൊണ്ടുള്ള 36ാം ആര്‍ട്ടിക്കിള്‍ നിയമഭേദഗതിക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അംഗീകാരം നല്കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ടൈംഷെയര്‍ അമിതമായി വിറ്റഴിക്കുക, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുക എന്നീ നിയമലംഘനങ്ങള്‍ നടത്തിയാല്‍ 50,000 ദിനാര്‍ പിഴയും ലൈസന്‍സ് സസ്പെന്ഷനുമുള്പ്പെടെയുള്ള ശിക്ഷകള്‍ ലഭിക്കും. ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്തുകൊണ്ട് ശൂറ കൗണ്‍സിലും പ്രതിനിധിസഭയും അംഗീകരിച്ച 2025 (1) നിയമത്തിനാണ് രാജാവ് അംഗീകാരം നല്‍കിയത്. എല്ലാ ടൈംഷെയര്‍ പ്രൊജക്ടുകള്‍ക്കും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള, ലൈസന്‍സുള്ള ഒരു മാനേജര്‍ ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
മനാമ: ഒ.ഐ.സി.സി. വനിതാവിഭാഗം ദേശീയ സെക്രട്ടറി ഷംന ഹുസൈന് ബഹ്റൈന്‍ ഒ.ഐ.സി.സി. വനിതാ വിഭാഗം ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.ഉദ്യോഗാര്‍ത്ഥമാണ് ഷംനയും കുടുംബവും സൗദി അറേബ്യയിലേക്ക് പോകുന്നത്. വനിതാവിഭാഗത്തിന്റെ വളര്‍ച്ചയില്‍ ഷനംയുടെ പ്രവര്‍ത്തനം വലിയ പങ്കു വഹിച്ചതായും അവരുടെ പ്രോത്സാഹനവും നേതൃത്വ കഴിവുകളും സംഘടനയിലെ മറ്റംഗങ്ങള്‍ക്ക് പ്രചോദനമായെന്നും ഒ.ഐ.സി.സി. ഓഫീസില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു.ഒ.ഐ.സി.സി. വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം നേതാക്കളായ സെഫി നിസാര്‍, നസീബ കരീം, ഷീജ നടരാജന്, ആനി അനു, ബ്രയിറ്റ് രാജന്, ബിന്ദു റോയ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് പ്രഥമ ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ റാഫയിലെ മിലിട്ടറി സ്പോര്‍ട്സ് അസോസിയേഷന്റെ ഫീല്‍ഡില്‍ നടന്ന ഹമദ് വണ്‍ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഷോജംപിംഗ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ബഹ്റൈന്‍ റോയല്‍ ഇക്വസ്ട്രിയന്‍ ആന്‍ഡ് എന്‍ഡ്യൂറന്‍സ് ഫെഡറേഷനാണ് (ബി.ആര്.ഇ.ഇ.എഫ്) ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.ചടങ്ങില്‍ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദിന്റെ മക്കളായ ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാലിദ് അല്‍ ഖലീഫയും ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ ഖലീഫയും ബി.ആര്.ഇ.ഇ.എഫ്. പ്രസിഡന്റ് ഷെയ്ഖ് ഈസ ബിന്‍ അബ്ദുല്ല അല്‍ ഖലീഫയും പങ്കെടുത്തു. കുതിരസവാരി കായികരംഗത്ത് ബഹ്റൈന്‍ ഏറെ മുന്നേറിയിട്ടുണ്ടെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് പറഞ്ഞു.140 സെന്റീമീറ്റര്‍ ജംപ്സ് മത്സരത്തിലെ വിജയികള്‍ക്ക് ഷെയ്ഖ് ഫൈസല്‍ ബിന്‍ ഖാലിദും ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖാലിദും അവാര്‍ഡുകള്‍ വിതരണം ചെയ്തു. 54.92…
തിരുവനന്തപുരം: പി.വി.അന്‍വര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളവും ദുരുദ്ദേശപരവുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി.പ്രതിപക്ഷനേതാവിനെതിരെ അഴിമതി ആരോപണമുന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്.നിലനില്‍പ്പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കാന്‍ തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്.നുണ പറഞ്ഞും നുണ പ്രചരിപ്പിച്ചും മാത്രം നിലനില്ക്കാന് കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നത്. ഇതിനു മുമ്പും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിരുന്നു. വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ആ കേസില്‍ അന്‍വറിനോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നു പോലും തെളിയിക്കാന്‍ കഴിയാത്തതിന്റെ ജാള്യതയില്‍ വീണ്ടും വീണ്ടും ആരോപണങ്ങളുന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് അന്‍വര്‍. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍…
മനാമ: ബഹ്റൈന്‍ റോയല്‍ മെഡിക്കല്‍ സര്‍വീസസിനെ (ആര്.എം.എസ്) പ്രതിനിധീകരിച്ച് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സും (ബി.ഡി.എഫ്) സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തും (എസ്.സി.എച്ച്) സംയുക്തമായി ‘ആര്.എം.എസ്-ഹോപ്പ്’ ആരോഗ്യ ഇന്‍ഫര്‍മേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത് നടപ്പിലാക്കുന്നതിനുള്ള കരാറില്‍ ഇരുപക്ഷവും ഒപ്പുവെച്ചു.ഒപ്പിടല്‍ ചടങ്ങില്‍ എസ്.സി.എച്ച്. ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ബിന്‍ ഹസന് അല്‍ നുഐമി, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്, മുതിര്‍ന്ന ബി.ഡി.എഫ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഏകീകൃതവും സംയോജിതവുമായ സംവിധാനത്തിലൂടെ ബഹ്റൈനിലെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ലഫ്റ്റനന്റ് ജനറല്‍ ഡോ. ഷൈഖ് മുഹമ്മദ് പറഞ്ഞു.പുതിയ സംവിധാനം എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലുമുള്ള രോഗികളുടെ രേഖകള്‍ ഏകീകരിക്കുമെന്നും രോഗനിര്‍ണ്ണയ കൃത്യത മെച്ചപ്പെടുത്തുമെന്നും ഡാറ്റാ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതോടൊപ്പം ചികിത്സാലഭ്യത ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
വടകര: വടകരയില്‍ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ മദ്ധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വൈക്കിലശേരി കുറ്റിക്കാട്ടില്‍ ചന്ദ്രന്റെ (62) മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.പുത്തൂര്‍ ആക്ലോത്ത് നട പാലത്തിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചെ സ്ഥലം ഉടമ വാഴക്കുല വെട്ടാന്‍ വന്നപ്പോള്‍ ആണ് മൃതദേഹം കണ്ടത്. കൂലിപ്പണിക്കാരനായ ചന്ദ്രന് സ്വയം തീകൊളുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ഭാര്യ: വനജ. മക്കള്‍: വിജീഷ്, വിജിത്.
ഒ.എഫ്.ഒ.ക്യു2 ഏകജാലക സംവിധാനം: കസ്റ്റംസ് അഫയേഴ്സ് ക്രിംസണ്ലോജിക് കമ്പനിയും കരാര്‍ ഒപ്പുവെച്ചു
മനാമ: കസ്റ്റംസ് സേവനങ്ങളും വിവര സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ദേശീയ പദ്ധതിയുടെ ഘട്ടങ്ങള്‍ കടന്ന് കസ്റ്റംസ് ഏകജാലകം (ഒ.എഫ്.ഒ.ക്യു2) സംവിധാനത്തിന് തുടക്കം കുറിക്കാനുള്ള മെമ്മോറാണ്ടത്തില്‍ കസ്റ്റംസ് അഫയേഴ്സും ക്രിംസണ്ലോജിക് കമ്പനിയും ഒപ്പുവെച്ചു.വാണിജ്യ, കസ്റ്റംസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു സംയോജിത സംവിധാനമാണിതെന്ന് കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.വാണിജ്യ, ലോജിസ്റ്റിക് സേവനങ്ങളെ ഏകജാലകത്തിലൂടെ ഏകീകരിക്കുന്നതിനുള്ള ഒരു നൂതന പ്ലാറ്റ്ഫോമാണിത്. പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും സുരക്ഷിതമായ അന്തരീക്ഷത്തില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കിടയില്‍ ആചാരങ്ങളും വാണിജ്യ നടപടിക്രമങ്ങളും സുഗമമാക്കാനും ഇത് സഹായിക്കുന്നു. സുതാര്യത വര്‍ദ്ധിപ്പിക്കാനും ഇടപാടുകള്‍ വേഗത്തിലാക്കാനുമുള്ള ഒരു പയനിയറിംഗ് സിസ്റ്റമായി ഈ സംവിധാനം പ്രവര്‍ത്തിക്കും. ഇത് ബിസിനസ് അന്തരീക്ഷവും അന്താരാഷ്ട്ര വ്യാപാരവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ഉപകരണമാക്കി മാറുമെന്നും അദ്ദേഹം.
മനാമ: ബഹ്റൈനില്‍ കൊതുകുകളുടെയും മറ്റു പ്രാണികളുടെയും വ്യാപനം തടയാന്‍ ആരോഗ്യ മന്ത്രാലയം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതായി പൊതുജനാരോഗ്യ ഡയറക്ടറേറ്റിലെ പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി രജ അല്‍ സലൂം പറഞ്ഞു.ഈ ശ്രമങ്ങളില്‍ ബഹ്റൈനിലെ ഗവര്‍ണറേറ്റുകളിലുടനീളമുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്.വര്‍ഷം മുഴുവന്‍ കൊതുകുകളുണ്ടാകും. എന്നാല്‍ ഈ സീസണില്‍, പ്രത്യേകിച്ച് മഴയ്ക്ക് ശേഷം, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്‍പ്പമുള്ള ഇടങ്ങളിലും കൊതുകുകള്‍ പെരുകുന്നുണ്ട്. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയവുമായും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ച് മന്ത്രാലയം കൊതുക് പ്രജനന മേഖലകളെ ചെറുക്കാനും കൊതുകുബാധിത സ്ഥലങ്ങളിലെ പരാതികള്‍ പരിഹരിക്കാനുമായി ഫീല്‍ഡ് കാമ്പയിനുകള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.സാമൂഹ്യ ബോധവല്‍ക്കരണത്തിലൂടെയും വീടുകളിലും പാര്‍പ്പിട പ്രദേശങ്ങളിലും പ്രതിരോധ നടപടികളിലൂടെയും കൊതുക് പടരുന്നത് തടയാന്‍ പൗരരും താമസക്കാരും സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. കണ്ടെയ്നറുകള്‍, ഹോം ഫൗണ്ടനുകള്‍, കാര്‍ ടയറുകള്‍, ശരിയായി അടയ്ക്കാത്ത ഓടകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന ജലം ശ്രദ്ധിക്കണം. കൊതുക് ലാര്‍വകള്‍ വികസിക്കുന്നത്…
കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തബാധിത കുടുംബാംഗമായ ബിരുദ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മഹേഷ്- ഉഷ ദമ്പതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ ചൂരല്മലയില്നിന്നെത്തി തിനപുരം അമ്പലക്കുന്ന് എസ്.സി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും മേപ്പാടി പോലീസ് അറിയിച്ചു.
മനാമ: ബഹ്റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയ്ക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) സര്ട്ടിഫിക്കേഷന് ലഭിച്ചു.ബഹ്റൈനിലെ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിനെ ലോകാരോഗ്യസംഘടന ‘ഹെല്‍ത്തി ഗവര്‍ണറേറ്റ്’ ആയി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ സര്ട്ടിഫിക്കേഷന്. ഇതോടെ ഈ പദവി ലഭിക്കുന്ന കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ ആദ്യത്തെ ഗവര്ണറേറ്റായി കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് മാറി.തന്നെ അഭിനന്ദിക്കാനെത്തിയ കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുറഹ്മാന് അല്‍ ഖലീഫയെ ആഭ്യന്തര സ്വീകരിച്ചു. ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സനും കൂടിക്കാൈഴ്ചയില് സന്നിഹിതയായി.ഈ ദേശീയ നേട്ടത്തില്‍ കാപ്പിറ്റല്‍ ഗവര്‍ണറേറ്റിനെ മന്ത്രി അഭിനന്ദിച്ചു. ഗവര്‍ണറേറ്റിലുടനീളം ‘ആരോഗ്യകരമായ നഗരങ്ങള്‍’ പദ്ധതി നടപ്പാക്കുന്നത് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.