- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്
- ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലും ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലും സീഫിലേക്കുള്ള പാത അടച്ചു
- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
- ബഹ്റൈനില്‍ സമൂഹമാധ്യമ ദുരുപയോഗ കേസുകള്‍ വര്‍ധിക്കുന്നു
- അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സം, കായിക മേള വേദികൾ പ്രഖ്യാപിച്ചു; തൃശൂരും തിരുവനന്തപുരവും വേദിയാകും
Author: news editor
മനാമ: ബഹ്റൈനില്‍ സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടി മാര്‍ച്ച് 15 മുതല്‍ മെയ് 15 വരെ പ്രാദേശിക ജലാശയങ്ങളില്‍ ഞണ്ട് മത്സ്യബന്ധനം നിരോധിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് (എസ്.സി.ഇ) പ്രഖ്യാപിച്ചു.പ്രജനനകാലത്ത് ഞണ്ടുകളുടെ ശേഖരം സംരക്ഷിക്കാനും അതുവഴി പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്ക് സംഭാവന നല്‍കാനുമാണ് ഈ തീരുമാനമെന്ന് കൗണ്‍സില്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ നിരോധനം പാലിക്കണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. ഈ കാലയളവില്‍ ഏതെങ്കിലും നിയമവിരുദ്ധ ഞണ്ട് മീന്‍പിടുത്തം നിയമനടപടികള്‍ക്ക് കാരണമാകുമെന്ന കൗണ്‍സില്‍ മുന്നറിയിപ്പ് നല്കി.നിരോധന സമയത്ത് മത്സ്യബന്ധന ഉപകരണങ്ങളില്‍ അബദ്ധവശാല്‍ ഞണ്ടുകള്‍ കുടുങ്ങിയാല്‍ മത്സ്യത്തൊഴിലാളികള്‍ അവയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് അവയെ ഉടന്‍ കടലിലേക്ക് തിരികെ വിടണമെന്ന് കൗണ്‍സില്‍ നിര്‍ദേശിച്ചു.
മനാമ: ഗാസയിലെ താമസക്കാരുടെ കുടിയിറക്കം ഒഴിവാക്കി രാഷ്ട്ര പുനര്‍നിര്‍മാണത്തിനായി അറബ്, അന്താരാഷ്ട്ര പിന്തുണ നേടിയെടുക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങളെ പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രശംസിച്ചു.ഈയിടെ നടന്ന പലസ്തീന് ഉച്ചകോടിയില്‍ പലസ്തീന്റെ അവകാശങ്ങളും ഐക്യവും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങളില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വഹിച്ച നേതൃത്വപരമായ പങ്കിനെയും മഹ്മൂദ് അബ്ബാസ് പ്രശംസിച്ചു. പലസ്തീനുള്ള പിന്തുണയില്‍ ബഹ്റൈന്റെ അചഞ്ചലമായ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഉച്ചകോടിയില്‍ രാജാവ് നടത്തിയ പ്രസംഗം ഏറെ വിലപ്പെട്ടതായിരുന്നെന്ന് രാജാവിനയച്ച കത്തില്‍ അബ്ബാസ് പറഞ്ഞു.
മനാമ: നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമായി ബഹ്റൈനും യുനൈറ്റഡ് അറബ് എമിറേറ്റ്സും തമ്മില്‍ ഒപ്പുവെച്ച കരാറിന് അംഗീകാരം നല്‍കിക്കൊണ്ട് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (10) പുറപ്പെടുവിച്ചു.2024 ഫെബ്രുവരി 11ന് ദുബായില്‍ ഒപ്പുവെച്ച കരാറിന് നേരത്തെ ബഹ്റൈന്‍ പ്രതിനിധി സഭയും ശൂറ കൗണ്‍സിലും അംഗീകാരം നല്‍കിയിരുന്നു. രാജാവ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്റെ പിറ്റേന്ന് മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വരും.
മനാമ: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന് ആശംസകളര്പ്പിച്ചതിന് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നന്ദി പറഞ്ഞു.നന്ദി അറിയിച്ചുകൊണ്ടുള്ള രാഷ്ട്രതിയുടെ സന്ദേശം ഹമദ് രാജാവിന് ലഭിച്ചു.
മനാമ: ബഹ്റൈനിലെ സിത്രയിലുണ്ടായ തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.ഇന്നലെ വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ ഉടന്‍ തന്നെ ബി.ഡി.എഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചതിനാല്‍ കൂടുതല്‍ ഇടങ്ങളിലേക്ക് തീ വ്യാപിച്ചില്ല.
മനാമ: ബഹ്റൈന്‍ റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബില്‍ സംഘടിപ്പിച്ച കിംഗ്സ് കപ്പ് കുതിരപ്പന്തയോത്സവത്തില് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയും പങ്കെടുത്തു. കുതിരപ്പന്തയോത്സവത്തിനെത്തിയ രാജാവിനെ ഇസാ ബിന്‍ സല്മാന് വിദ്യാഭ്യാസ ദാന ട്രസ്റ്റിന്റെ ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍മാനും ലേബര്‍ ഫണ്ടിന്റെ (തംകീന്‍) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബ് (ആര്.ഇ.എച്ച്.സി) ഹൈ കമ്മിറ്റി ചെയര്‍മാനുമായ ഇസാ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ, പരിസ്ഥിതി സുപ്രീം കൗണ്‍സില്‍ വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ്റേസിംഗ് ക്ലബ്ബിന്റെ (ആര്.ഇ.എച്ച്.സി) ഹൈ കമ്മിറ്റിയുടെ ഉപ ചെയര്‍മാനും യുവജനങ്ങളുടെയും കായികങ്ങളുടെയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഫൈസല്‍ ബിന്‍ റാഷിദ് ബിന്‍ ഇസാ അല്‍ ഖലീഫ, മുതിര്‍ന്ന ക്ലബ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉന്നതോദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും കുതിരപ്പന്തയ പ്രേമികളും മേളയില്‍ പങ്കെടുത്തു. ദേശീയഗാനത്തിനു…
മനാമ: 2025- 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഹ്റൈന്‍ ബജറ്റിനെക്കുറിച്ച് സര്‍ക്കാര്‍, പാര്‍ലമെന്റ് പ്രതിനിധികള്‍ ചര്‍ച്ച നടത്തി.ചര്‍ച്ചായോഗത്തില്‍ പാര്‍ലമെന്റ് പ്രതിനിധി സംഘത്തിന് പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലവും ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സാലിഹ് അല്‍ സാലിഹും നേതൃത്വം നല്കി. ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ചു.മറ്റു മന്ത്രിമാര്‍, പ്രതിനിധി കൗണ്‍സിലിലെ രണ്ട് ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, രണ്ട് കൗണ്‍സിലുകളിലെയും സാമ്പത്തിക, സാമ്പത്തിക കാര്യ സമിതികളുടെ അധ്യക്ഷന്മാര്, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.സാമ്പത്തിക സാഹചര്യങ്ങളും പൊതുനന്മയും കണക്കിലെടുത്ത്, രാജ്യത്തിന്റെയും പൗരരുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന സര്‍ക്കാര്‍ പരിപാടികള്‍, മന്ത്രിതല പദ്ധതികള്‍, വികസന സംരംഭങ്ങള്‍, സേവനങ്ങള്‍ എന്നിവയെ പാര്‍ലമെന്റ് പിന്തുണയ്ക്കുമെന്ന് അല്‍ മുസല്ലം പറഞ്ഞു.പൗരരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്ന വികസന പദ്ധതികളുടെയും സംരംഭങ്ങളുടെയും തുടര്‍ച്ച ഉറപ്പാക്കുന്നതിനൊപ്പം സംസ്ഥാന ബജറ്റില്‍ സമവായത്തിലെത്തുന്നതിനായി യോഗത്തില്‍ പങ്കെടുത്തവര്‍ അവതരിപ്പിച്ച ആശയങ്ങളെയും നിര്‍ദ്ദേശങ്ങളെയും ശൂറ കൗണ്‍സില്‍ ചെയര്മാന്…
കുഞ്ഞ് മരിച്ച കേസ്: ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ വധശിക്ഷ യു.എ.ഇ. നടപ്പാക്കി
ന്യൂഡല്‍ഹി: നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ (33) വധശിക്ഷ യു.എ.ഇ. നടപ്പാക്കി. ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.ഫെബ്രുവരി 15നാണ് യു.എ.ഇ. വധശിക്ഷ നടപ്പാക്കിയതെന്ന് മന്ത്രാലയം കോടതിയില്‍ പറഞ്ഞു. ഫെബ്രുവരി 28നാണ് വധശിക്ഷ നടപ്പാക്കിയ വിവരം അറിയിച്ചുള്ള ഔദ്യോഗിക സന്ദേശം യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ ലഭിച്ചതെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ.എസ്.ജി) ചേതന്‍ ശര്‍മ അറിയിച്ചു.മാര്‍ച്ച് 5ന് മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകളുടെ അവസ്ഥയറിയാന്‍ ഷഹ്സാദിയുടെ പിതാവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയ വിവരം ലഭിച്ചത്. ഇന്ത്യന്‍ ദമ്പതികളുടെ കുട്ടി മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നല്കിയ കേസിലാണ് വീട്ടുജോലിക്കാരിയായിരുന്ന ഷഹ്സാദിക്ക് അബുദാബി കോടതി വധശിക്ഷ വിധിച്ചത്. ഉത്തര്‍പ്രദേശ് മതാവുന്ദ് ഗൊയ്റ മുഗളായി ബാന്ദ സ്വദേശിയായ ഷെഹ്സാദി 2021ലാണ് സമൂഹമാധ്യമത്തിലൂടെ പരിചയത്തിലായ ഉസൈര്‍ വഴി അബുദാബിയിലെത്തിയത്.
പ്രതിഷേധം ശക്തം, സംഘര്‍ഷാവസ്ഥ; ഷഹബാസ് വധക്കേസ് പ്രതികള്‍ ജുവനൈല്‍ ഹോമിനുള്ളില്‍ തന്നെ പരീക്ഷയെഴുതി
കോഴിക്കോട്: ഷഹബാസ് വധക്കേസ് പ്രതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോം പരിസരത്ത് സംഘര്‍ഷാവസ്ഥ. പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്.എസ്.എസ്.എല്‍.സി. പരീക്ഷയെഴുതാന്‍ പുറത്തേക്ക് കൊണ്ടുപോകാനാവാത്ത അവസ്ഥയുണ്ടായതിനെ തുടര്‍ന്ന് ജുവനൈല്‍ ഹോമിനുള്ളില്‍ തന്നെ പരീക്ഷയെഴുതാന്‍ പോലീസ് സൗകര്യമൊരുക്കി.താമരശ്ശേരി സ്കൂളിലെത്തിച്ച് പ്രതികളെ പരീക്ഷയെഴുതിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. താമരശ്ശേരിയിലേക്കു കൊണ്ടുചെന്നാല്‍ ഒരുകാരണവശാലും പരീക്ഷയെഴുതിക്കാനനുവദിക്കില്ലെന്ന് കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും നിലപാടെടുത്തു.ഈ സാഹചര്യത്തില്‍ ജുവനൈല്‍ ഹോമിനടുത്തുള്ള ഏതെങ്കിലും സ്കൂളുകളില്‍ പരീക്ഷയെഴുതിക്കാന്‍ നീക്കമുണ്ടായി. എന്നാല്‍ മറ്റു വിദ്യാര്‍ത്ഥികളുടെ കൂടെ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നറിയിച്ച് കെ.എസ്.യു. രംഗത്തെത്തി. രാവിലെ തന്നെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ജുവനൈല്‍ ഹോമിനടുത്തേക്കു പ്രതിഷേധവുമായി എത്തിയിരുന്നു. ഇവരെ പോലീസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടായി. കെ.എസ്.യു. ജില്ലാ പ്രസിഡന്റ് വി.ടി. സൂരജ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ യൂത്ത് കോണ്‍ഗ്രസും എം.എസ്.എഫും പ്രതിഷേധവുമായെത്തി.പ്രവര്‍ത്തകര്‍ ജുവനൈല്‍ ഹോം പരിസരത്തേക്കു കടന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി. ഇതിനിടെ ചോദ്യക്കടലാസും മറ്റു പരീക്ഷാസാമഗ്രികളും ജുവനൈല്‍ ഹോമിലേക്കെത്തിച്ചു.കുറ്റവാളികളെ സംരക്ഷിക്കാനാണ്…
മനാമ: ബഹ്റൈന്‍ നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയത്തിലെ തുല്യ അവസര സമിതിയുടെ 2025ലെ ആദ്യ പതിവ് യോഗം ചേര്‍ന്നു.മന്ത്രാലയത്തിലെ കോടതികള്‍, കുടുംബ അനുരഞ്ജനം, ജീവനാംശം എന്നിവയുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ദന ഖമീസ് അല്‍ സയാനി അദ്ധ്യക്ഷത വഹിച്ചു. പരിശീലനം, സ്കോളര്‍ഷിപ്പുകള്‍, കരിയര്‍ പുരോഗതി, കമ്മിറ്റി അംഗത്വം എന്നിവയുള്‍പ്പെടെ വിവിധ പരിപാടികളിലൂടെ തുല്യ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മന്ത്രാലയത്തിനുള്ളതെന്ന് അല്‍ സയാനി പറഞ്ഞു.ഭാവി പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമനു(എസ്.സി.ഡബ്ല്യു)മായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ചുള്ള പരിപാടികളുടെ പുരോഗതി കമ്മിറ്റി ചര്‍ച്ച ചെയ്തു.മന്ത്രാലയത്തിലുടനീളം ലിംഗ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്ന പരിശീലന പരിപാടികള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും യോഗം അവലോകനം ചെയ്തു.