- കര്‍ബാബാദ് പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ഭക്ഷണ വണ്ടികള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ജനാബിയ റോഡ് ഫ്െൈളെഓവര് പദ്ധതിക്കായി പാതകള്‍ ഭാഗികമായി അടയ്ക്കും
- പണം വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍; ബഹ്റൈനില്‍ സര്‍ക്കാര്‍ സ്ഥാപന മാനേജര്‍ ഉള്‍പ്പെട്ട കേസ് കോടതിക്ക് കൈമാറി
- ബഹ്റൈനില്‍ പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍
- സുസ്ഥിര വിനോദസഞ്ചാരത്തെക്കുറിച്ചുള്ള യുവാക്കളുടെ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മത്സരം സമാപിച്ചു
- ദേ പുട്ട് ഉത്ഘാടനം നാളെ
- ട്രംപിന്റെ ചർച്ചക്ക് പുല്ലുവിലയോ? 574 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ച് മണിക്കൂറുകൾക്കിടയിൽ യുക്രൈനിൽ റഷ്യയയുടെ കനത്ത ആക്രമണം
- ജിഎസ്ടി പരിഷ്കരണം: നികുതി കുറയുന്നത് നല്ലത്, പക്ഷേ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് കെ എൻ ബാലഗോപാൽ
Author: news editor
മനാമ: ബഹ്റൈനിലെ ബുസൈത്തീന്‍ ബ്ലോക്ക് 228ലെ അഴുക്കുചാല്‍ പദ്ധതി 90 ശതമാനം പൂര്‍ത്തിയായതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.പദ്ധതിയുടെ രണ്ടാം ഘട്ടം മുഹറഖിലാണ് നടക്കുന്നത്. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും താമസക്കാര്‍ക്കും ബിസിനസുകാര്ക്കുംഅവശ്യ സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണിത്. വാണിജ്യ സ്ഥാപനങ്ങളും കിംഗ് ഹമദ് പള്ളിയുമുള്‍പ്പെടെ 50 കെട്ടിടങ്ങള്‍ ഈ പദ്ധതിയുമായി ബന്ധിപ്പിക്കും.റോഡ് 9, റോഡ് 105 എന്നിവയുള്‍പ്പെടെ നിരവധി റോഡുകളില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണ്. പദ്ധതിയില്‍ 4.1 കിലോമീറ്റര്‍ നീളത്തില്‍ പ്രധാന ലൈനുകളും 0.9 കിലോമീറ്റര്‍ സെക്കന്‍ഡറി ലൈനുകളും സ്ഥാപിക്കുന്നുണ്ടെന്ന് ശുചിത്വ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എഞ്ചിനിയര്‍ ഫാത്തിമ അല്‍ ഫരിയ അറിയിച്ചു. മൊത്തം 154 പരിശോധനാ ചേംബറുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതുവരെ 3.5 കിലോമീറ്റര്‍ പ്രധാന ലൈനുകളും 300 മീറ്റര്‍ സെക്കന്‍ഡറി ലൈനുകളും സ്ഥാപിച്ചുകഴിഞ്ഞതായി അവര്‍ അറിയിച്ചു.
ജി.സി.സി. ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ബഹ്റൈന്‍ വ്യവസായ മന്ത്രാലയം തുടക്കം കുറിച്ചു
മനാമ: ജി.സി.സി. രാജ്യങ്ങളിലെ ഉപഭോക്തൃ സംരക്ഷണ അധികാരികളുമായും വകുപ്പുകളുമായും ഏകോപിപ്പിച്ച് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം 20ാമത് ജി.സി.സി. ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് തുടക്കം കുറിച്ചു.ജി.സി.സി. കമ്മിറ്റിയിലെ ഉപഭോക്തൃ സംരക്ഷണ മേധാവികളുടെ നിര്‍ദ്ദേശങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ ജി.സി.സി. ഉപഭോക്തൃ സംരക്ഷണ വാര പദ്ധതിയെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. സംയുക്ത അവബോധ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനും ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും മേഖലയിലെ ഉപഭോക്താക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കാനും സുരക്ഷിതവും മികച്ചതുമായ വാണിജ്യ അന്തരീക്ഷം ഉറപ്പാക്കാനുമായി ബോധവല്‍ക്കരണ കാമ്പെയ്നുകളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഏകീകരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.സീഫ് മാളില്‍ ‘യുവ ഉപഭോക്തൃ-യുവ വ്യാപാരി’ സംരംഭം ആരംഭിച്ചതിലൂടെയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ശ്രദ്ധേയമാകുന്നതെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറും ഫോര്‍മുല വണ്ണും സംയുക്തമായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 75ാം വാര്‍ഷികം ആഘോഷിച്ചു.ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ വേളയില്‍ ഗള്‍ഫ് എയറിന്റെ പാഡക് ക്ലബ് സ്യൂട്ടിലാണ് പരിപാടി നടന്നത്. ചടങ്ങില്‍ ഗള്‍ഫ് എയറിന്റെ 75ാം വാര്‍ഷിക മുദ്രാവാക്യമായ ’75 വര്‍ഷത്തേക്ക് ലോകത്തെ നിങ്ങളിലേക്ക് കൊണ്ടുവരിക’ അനാച്ഛാദനം ചെയ്തു.ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോ, ഫോര്‍മുല 1 പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റെഫാനോ ഡൊമനെിക്കലി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ സര്ക്യൂട്ടില്നിന്നുള്ള വിശിഷ്ടാതിഥികളെയും പ്രതിനിധികളെയും ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് താഖിയുടെ സാന്നിധ്യത്തില്‍ സ്വാഗതം ചെയ്തു.ഫോര്‍മുല വണ്ണിനോടൊപ്പം 75ാം വാര്‍ഷികം ആഘോഷിക്കുന്നത് തങ്ങളുടെ പങ്കാളിത്ത പ്രതിബദ്ധതയുടെ തെളിവാണെന്ന് ജെഫ്രി ഗോ പറഞ്ഞു.
മനാമ: ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ബഹ്റൈന്റെ സ്വന്തം ടീമായ മക്ലാരന് തകര്‍പ്പന്‍ വിജയം. മക്ലാരന് ഡ്രൈവര്‍മാര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനം മെഴ്സിഡസ് കരസ്ഥമാക്കി.മത്സരത്തില്‍ നേടി സ്ഥാനങ്ങള്‍ ഇങ്ങനെ:1- ഓസ്കാര്‍ പിയാസ്ട്രി (മക്ലാരന്), 2- ജോര്‍ജ് റസ്സല്‍ (മെഴ്സിഡസ്), 3- ലാന്‍ഡോ നോറിസ് (മക്ലാരന്), 4- ചാള്‍സ് ലെ ക്ലര്‍ക്ക് (ഫെരാരി), 5- ലൂയിസ് ഫാമില്‍ട്ടണ്‍ (ഫെരാരി), 6, മാക്സ് വെര്സ്റ്റാപ്പന് (റെഡ് ബുള്‍), 7- പിയറി ഗാസ്ലി (ആല്‍പൈന്‍), 8- എസ്റ്റെബാന്‍ ഒകോണ്‍ (ഹാസ്), 9- യുകി സുനോഡ (റെഡ് ബുള്‍), 10- ഒലിവര്‍ ബെയര്‍മാന്‍ (ഹാസ്).ഓസ്കാര്‍ പിയാസ്ട്രിയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. പിന്നീട് കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റം. പിയാസ്ട്രിയുടെ ഗ്രാന്‍ഡ് പ്രീ എന്ന് വിശേഷിപ്പിക്കാവുന്നതായി മത്സരം.ജോര്‍ജ് റസ്സലിന്റെ മുന്നേറ്റവും മികച്ചതായിരുന്നു. റസ്സല്‍ ശക്തമായി മുന്നേറിയെങ്കിലും പിയാസ്ട്രിയെ മറികടക്കാനായില്ല.
നഗരമധ്യത്തില്‍ നടുറോഡില്‍ യുവതികളെ പീഡിപ്പിച്ചു; യുവാവിനെ ബെംഗളൂരു പോലീസ് കോഴിക്കോട്ടു വന്ന് പിടികൂടി
കോഴിക്കോട്: ലൈംഗിക പീഡനക്കേസിലെ പ്രതിയെ ബെംഗളൂരു പോലീസ് കോഴിക്കോട്ടെത്തി പിടികൂടി.ബെംഗളൂരുവിലെ കാര്‍ ഷോറൂമില്‍ ഡ്രൈവറായ സന്തോഷിനെ(26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ബി.ടി.എം. ലേഔട്ടിന് സമീപം രണ്ടു യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് സന്തോഷ്.യുവതികളെ ഒരാള്‍ പിന്തുടരുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ കേസന്വേഷണത്തില്‍ വലിയ പ്രതിസന്ധി നേരിട്ടു. തുടര്‍ന്ന് അന്വേഷണസംഘം 700 സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസ് സന്തോഷിലേക്കെത്തിയത്.യുവതികളെ ആക്രമിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. ബെംഗളൂരുവില്‍നിന്ന് തമിഴ്നാട്ടിലെ ഹൊസൂരിലേക്കാണ് ആദ്യം പോയത്. തുടര്‍ന്ന് സേലത്തേക്കും പിന്നീട് കോഴിക്കോട്ടേക്കും രക്ഷപ്പെടുകയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലായി ഒരാഴ്ചയോളം നീണ്ടുനിന്ന അന്വേഷണമാണ് ബെംഗളൂരു പോലീസ് നടത്തിയത്.
പനമരം: വയനാട്ടിലെ കേണിച്ചിറ കേളമംഗലത്ത് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു.കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭര്‍ത്താവ് ജില്‍സനെ (42) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.രണ്ടു മക്കളെയും മുറിയില്‍ അടച്ചിട്ട ശേഷമാണ് ജില്സന് ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാര്‍ജിങ് കേബിള്‍കൊണ്ട് കഴുത്തില്‍ മുറുക്കിയാണ് ലിഷയെ കൊന്നത്. പിന്നാലെ തൂങ്ങിമരിക്കാനായി ജില്സന് മരത്തില്‍ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു.കടബാധ്യതയാണ് കാരണമെന്ന് അറിയുന്നു. അര്‍ധരാത്രിയോടെ ജില്സന് സുഹൃത്തുക്കള്‍ക്കു സന്ദേശമയച്ചിരുന്നു. പുലര്‍ച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരമറിയിച്ചു. അവരെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
ആര്.എച്ച്.എഫിന്റെ അഞ്ചാമത് സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന് ചാരിറ്റി അവാര്‍ഡിനുള്ള മത്സരങ്ങള്‍ ആരംഭിച്ചു
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള പ്രതിനിധിയായ ശൈഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ റോയല്‍ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന് (ആര്.എച്ച്.എഫ്) സോവറിന്‍ ആര്‍ട്ട് ഫൗണ്ടേഷന് ചാരിറ്റി അവാര്‍ഡിന്റെ അഞ്ചാം പതിപ്പിനുള്ള മത്സരങ്ങള്‍ ആരംഭിച്ചു. ആര്.എച്ച്.എഫ്. സെക്രട്ടറി ജനറല്‍ ശൈഖ് അലി ബിന്‍ ഖലീഫ അല്‍ ഖലീഫയുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്.മുഹറഖിലെ ആര്‍ട്ട് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ സ്വകാര്യ സ്കൂളുകളില്‍നിന്നും സര്‍വകലാശാലകളില്‍നിന്നുമുള്ള 200 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കലയിലൂടെ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ആര്.എച്ച്.എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന നല്‍കുന്നുണ്ടെന്ന് ശൈഖ് അലി ബിന്‍ ഖലീഫ അഭിപ്രായപ്പെട്ടു.വിവിധ അക്കാദമിക് ഘട്ടങ്ങളിലെ വിജയികളെ വിദഗ്ദ്ധ ജഡ്ജിംഗ് പാനല്‍ തിരഞ്ഞെടുക്കും. വിജയിച്ച കലാസൃഷ്ടികള്‍ ഏപ്രില്‍ 30ന് നടക്കുന്ന ഗാല ഡിന്നറിനിടെ ചാരിറ്റി ലേലത്തില്‍ പ്രദര്‍ശിപ്പിക്കും. അതില്‍നിന്നുള്ള വരുമാനം ആര്.എച്ച്.എഫ്. ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്കായി നീക്കിവെക്കും.
ഹൈദരാബാദ്: സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടാനായി ഏഴു മാസം പ്രായമുള്ള മകളെ ബലി നല്കിയ കേസില്‍ യുവതിക്ക് കോടതി വധശിക്ഷ വിധിച്ചു.തെലങ്കാനയിലെ സൂര്യപേട്ട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഭാരതി എന്ന യുവതിക്ക് വധശിക്ഷ വിധിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതി നിലവില്‍ ജയിലിലാണ്.2021 ഏപ്രില്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കു കാരണം സര്‍പ്പദോഷമാണെന്ന് യുവതി വിശ്വസിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയും ചെയ്തെന്ന് ഭാരതിയുടെ ഭര്‍ത്താവ് കൃഷ്ണ നല്കിയ പരാതിയില്‍ പറയുന്നു. കൊല നടക്കുമ്പോള്‍ കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില് കേട്ട് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി നില്ക്കുന്ന ഭാരതിയെ കണ്ടത്. കുഞ്ഞിനെ ദൈവങ്ങള്‍ക്കു ബലിയര്‍പ്പിച്ചെന്നും സര്‍പ്പദോഷത്തില്‍നിന്ന് മുക്തി നേടിയെന്നും ഭാരതി വിളിച്ചുപറഞ്ഞു. തുടര്‍ന്ന് അയല്‍ക്കാരും ബന്ധുക്കളും കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.2023ല്‍ ഉറങ്ങിക്കിടന്നിരുന്ന…
മനാമ: അമേരിക്കയും ഇറാനും തമ്മിലുള്ള ഉന്നതതല ചര്‍ച്ചകള്‍ക്ക് ഒമാന്‍ ആതിഥേയത്വം വഹിക്കുന്നതിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു.ഒമാന്റെ നയതന്ത്ര ശ്രമങ്ങളെയും അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നല്കുന്ന പിന്തുണയെയും വിലമതിക്കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ഈ നടപടി പ്രാദേശിക, അന്തര്‍ദേശീയ തലങ്ങളില്‍ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ മെച്ചപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി.വീടിന് പിന്‍വശത്തുള്ള ടാങ്കിലാണ് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന് മാത്രമാണുണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് കണ്ടു പരിചയമില്ലാത്ത സ്ത്രീയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.