- വെറ്ററിനറി മരുന്നുകൾ നിയന്ത്രിക്കാൻ പുതിയ മാർഗരേഖയുമായി ബഹ്റൈൻ
- ടെക്സസിലെ വെള്ളപ്പൊക്കം: ബഹ്റൈൻ അനുശോചിച്ചു
- രജിസ്ട്രേഡ് തപാലും സ്പീഡ് പോസ്റ്റും വീട്ടില്‍ ഇരുന്ന് അയക്കാം, ഹൈടെക്ക് ആകാന്‍ തപാല്‍ വകുപ്പ്..
- ടെക്സസ് മിന്നൽ പ്രളയം; മരണസംഖ്യ 50 കടന്നു
- ആശുറ: സുരക്ഷാ സന്നാഹങ്ങൾ നോർത്തേൺ ഗവർണർ പരിശോധിച്ചു
- യുദ്ധം ചെയ്യാൻ സൈന്യമില്ല, 54,000 തീവ്ര ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ട് ഇസ്രയേൽ
- നിപ ബാധിതയുടെ നില ഗുരുതരം, 173 പേരുടെ സമ്പർക്ക പട്ടിക, വ്യാജ പ്രചാരണങ്ങൾ നടത്തിയാൽ കേസ്
- ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ
Author: news editor
മനാമ: 2025-2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഹ്റൈന്‍ ബജറ്റിന് പ്രതിനിധി കൗണ്‍സില്‍ അംഗീകാരം നല്കി. സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലിന്റെ ആറാമത്തെ ലജിസ്ലേറ്റീവ് കാലാവധിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഇരുപത്തിനാലാമത് സമ്മേളനമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും പൗരരുടെ പ്രയോജനത്തിനായി വികസനം മുന്നോട്ടു കൊണ്ടുപോകാനുമുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് സ്പീക്കര്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയോട് നന്ദി പറഞ്ഞു. രാജാവിന്റെ ദര്‍ശനം നടപ്പിലാക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നല്കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.ശൂറ കൗണ്‍സില്‍ ചെയര്മാന് അലി ബിന്‍ സ്വാലിഹ് അല്‍ സ്വാലിഹിനും രണ്ടു കൗണ്‍സിലുകളിലെയും സാമ്പത്തിക കാര്യ സമിതികളുടെ തലവന്മാര്ക്കും അംഗങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭകളിലെ അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
മനാമ: ഘോസ്ന്‍ അല്‍ ബഹ്റൈന്‍, സന്‍വാന്‍ നഴ്സറി, അബു സുബായ് നഴ്സറി എന്നിവയുമായി സഹകരിച്ച് നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ അഗ്രികള്‍ചര്‍ ഡെവലപ്മെന്റ് (എന്‍.ഐ.എ.ഡി) ബഹ്റൈനിലെ അല്‍ ഫത്തേഹ് മസ്ജിദ് വളപ്പില്‍ 200 അക്കേഷ്യ മരങ്ങള്‍ നട്ടു.ആയിരക്കണക്കിന് ആരാധകരെയും സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതും ഹരിത ഇട വികസനത്തിനും പരിസ്ഥിതി പരിപോഷണത്തിനും അനുയോജ്യവുമായ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതപരമായ നാഴികക്കല്ലുകളിലൊന്നായ അല്‍ ഫത്തേഹ് ഗ്രാന്‍ഡ് പള്ളിയുടെ പ്രാധാന്യത്തെക്കുറിച്ച് എന്‍.ഐ.എ.ഡി. സെക്രട്ടറി ജനറല്‍ ശൈഖ മറാം ബിന്ത് ഈസ അല്‍ ഖലീഫ സംസാരിച്ചു.മരങ്ങളുടെ എണ്ണം ഇരട്ടിയാക്കാനും പരിസ്ഥിതി സുസ്ഥിരത ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്ന ബഹ്റൈന്റെ ദേശീയ വനവല്‍ക്കരണ പദ്ധതിയുമായി യോജിച്ചുപോകുന്ന എല്ലാ സംരംഭങ്ങള്‍ക്കും മന്ത്രാലയത്തിന്റെ പിന്തുണയുണ്ടെന്ന് കൃഷി, മൃഗസംരക്ഷണ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല പറഞ്ഞു.
മനാമ: ബഹ്റൈനെ യുവജന പിന്തുണയിലും ശാക്തീകരണത്തിലും ഒരു മുന്‍നിര മാതൃകയായി ഉയര്‍ത്തിയതായി രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനം തെളിയിച്ചു എന്ന് സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി പറഞ്ഞു.ദേശീയ വികസനത്തില്‍ യുവാക്കളെ ഉള്‍പ്പെടുത്തുന്നതിന് അടിത്തറ പാകിയത് ഈ സമീപനമാണ്. യുവാക്കള്‍ക്ക് വിവിധ മേഖലകളില്‍ പങ്കെടുക്കാനും ദേശീയ നയങ്ങള്‍ക്ക് അനുസൃതമായി ലക്ഷ്യങ്ങള്‍ കൈവരിക്കാനും കഴിയുന്ന പരിപാടികള്‍ ആരംഭിക്കുന്നതില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് നല്കിയ പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു.
മനാമ: ബഹ്റൈന്‍ യുവജന ദിനത്തോടനുബന്ധിച്ച് യുവജനകാര്യ മന്ത്രാലയം സംഘടിപ്പിച്ച വാര്‍ഷിക ചടങ്ങില്‍ മാനുഷിക പ്രവര്‍ത്തനത്തിനും യുവജന കാര്യങ്ങള്‍ക്കുമുള്ള രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബഹ്റൈനി യുവാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വിവിധ സന്നദ്ധ മേഖലകളിലെ ബഹ്റൈനി യുവാക്കളുടെ സംഭാവനകളെ എടുത്തുകാണിക്കുന്ന ‘അസാധാരണ വളണ്ടിയര്‍’ പ്രദര്‍ശനം ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് സന്ദര്‍ശിച്ചു.യുവജന മേഖലയ്ക്ക് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നല്കുന്ന പിന്തുണയെക്കുറിച്ചും ദേശീയ പുരോഗതിയില്‍ ബഹ്റൈനി യുവാക്കളുടെ പങ്കിനെക്കുറിച്ചുമുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന്, ശക്തിയും ദൃഢനിശ്ചയവും എന്ന തലക്കെട്ടില്‍ സാബിക അല്‍ ഷെഹിയുടെ കവിതാ പാരായണവും നടന്നു.’അസാധാരണ വളണ്ടിയര്‍’ സംരംഭത്തില്‍ അംഗീകാരം നേടിയ 25 പങ്കാളികളെ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ആദരിച്ചു. സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഹെസ്സ ഗാസി…
മനാമ: ബഹ്റൈനിലുടനീളം അടിസ്ഥാനസൗകര്യ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പുരോഗമിക്കുന്നതായി തൊഴില്‍ മന്ത്രി ഇബ്രാഹിം ബിന്‍ ഹസ്സന് അല്‍ ഹവാജ് പറഞ്ഞു.സുപ്രധാന സാമ്പത്തിക മേഖലകളുടെ ഒരു പ്രധാന ഘടകമാണ് അടിസ്ഥാനസൗകര്യങ്ങളെന്നും നിക്ഷേപം ആകര്‍ഷിക്കാന്‍ അത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശൈഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് അവന്യൂ വികസന പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി ബഹ്റൈന്‍ സര്‍ക്കാരും കുവൈത്ത് ഫണ്ട് ഫോര്‍ അറബ് ഇക്കണോമിക് ഡെവലപ്മെന്റും (കെ.എഫ്.എ.ഇ.ഡി) തമ്മില്‍ ധനസഹായ കരാര്‍ ഒപ്പുവെച്ചതിനെ മന്ത്രി സ്വാഗതം ചെയ്തു. രാജ്യത്തിനും കുവൈത്തിനുമിടയിലുള്ള ശക്തമായ ദീര്‍ഘകാല ബന്ധത്തെയും അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നതില്‍ നിലവിലുള്ള സഹകരണത്തെയും കരാര്‍ പ്രതിഫലിപ്പിക്കുന്നു.ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും ഇതിന്റെ പങ്ക് പ്രധാനമാണ്. നിരവധി വാണിജ്യ, വ്യാവസായിക മേഖലകള്‍ക്ക് ഈ റോഡ് സേവനം നല്കുന്നു. രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ വളര്‍ച്ചയ്ക്കും നഗര വികാസത്തിനും അനുസൃതമായി ശേഷിയും കാര്യക്ഷമതയും ഗണ്യമായി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം പതിവായി; കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു
കോഴിക്കോട്: നേരം പുലരുവോളം സജീവമായിരുന്ന കോഴിക്കോട് കോവൂര്‍- ഇരിങ്ങാടന്‍ പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ നാട്ടുകാര്‍ അടപ്പിച്ചു. രാത്രി 10ന് ശേഷം കടകള്‍ തുറക്കുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്.ബൈപ്പാസില്‍ സംഘര്‍ഷങ്ങള്‍ പതിവായതിനെത്തുടര്ന്നാണിത്. ഞായറാഴ്ച രാത്രി 11ന് ബൈപ്പാസില്‍ നാട്ടുകാരും യുവാക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. റോഡിന് ഇരുവശങ്ങളിലുമായി ഫുഡ് കോര്‍ട്ടുകള്‍ നിറഞ്ഞതോടെ രാത്രിയില്‍ വലിയ തിരക്കാണിവിടെ. റോഡിലെ അനധികൃത പാര്‍ക്കിംഗും സംഘര്‍ഷവും ഏറെ ബുദ്ധിമുട്ടായതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.രാത്രി 10ന് ശേഷം റോഡില്‍ അനധികൃത പാര്‍ക്കിംഗ് തടയാന്‍ മെഡിക്കല്‍ കോളേജ് പോലീസ് ഇവിടെ പരിശോധന നടത്തിയിരുന്നു. ഗതാഗത തടസം സൃഷ്ടിച്ച 40 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി പോലീസ് പറഞ്ഞു.റോഡില്‍ ബൈക്ക് റേസിംഗ് നടത്തിയ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തിരുന്നു. പ്രദേശത്ത് ലഹരി വില്പനയും സജീവമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇവിടെ ലഹരി വില്പനയ്ക്കെത്തിയ യുവാവിനെ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.
മസ്കറ്റ്: ഒമാന്‍ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസഫിന്റെ രക്ഷാകര്‍തൃത്വത്തില്‍ മസ്കറ്റിലെ ഒമാന്‍ അവന്യൂസ് മാളില്‍ ഒമാനി-ബഹ്റൈനി ബസാര്‍ തുറന്നു.ചടങ്ങില്‍ ഒമാനിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. ജുമാ ബിന്‍ അഹമ്മദ് അല്‍ കഅബിയും ഒമാനി-ബഹ്റൈന്‍ ഫ്രണ്ട്ഷിപ്പ് അസോസിയേഷന് ചെയര്‍വുമണ്‍ റുദൈന ബിന്ത് അമര്‍ അല്‍ ഹജ്രിയയും പങ്കെടുത്തു.ഒമാനിലെ ബഹ്റൈന്‍ എംബസിയുമായി സഹകരിച്ച് ഒമാനി-ബഹ്റൈനി ഫ്രണ്ട്ഷിപ്പ് അസോസിയേഷന് സംഘടിപ്പിക്കുന്ന ഈ പ്രദര്‍ശനം മാര്‍ച്ച് 26 വരെ നീണ്ടുനില്‍ക്കും. ഒമാനില്‍നിന്ന് 17ഉം ബഹ്റൈനില്‍നിന്ന് 13ഉം സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വസ്ത്രങ്ങള്‍, സുഗന്ധദ്രവ്യങ്ങള്‍, പരമ്പരാഗത മധുരപലഹാരങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുണ്ട്. ബഹ്റൈന്‍-ഒമാന്‍ ബന്ധം മെച്ചപ്പെടുത്തുക, സംരംഭകരെ പിന്തുണയ്ക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, വ്യാപാര പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെ.എസ്.ആര്.ടി.സി. ബസ് പാഞ്ഞുകയറി; 3 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
താമരശ്ശേരി: പുലര്‍ച്ചെ റോഡില്‍ മാങ്ങ പെറുക്കുന്നവര്‍ക്കിടയിലേക്ക് കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.ദേശീയപാത 766ല്‍ താമരശ്ശേരിക്ക് സമീപം അമ്പായത്തോടില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം. റോഡിലേക്ക് ഒടിഞ്ഞുവീണ മാവിന്റെ കൊമ്പില്‍നിന്ന് മാങ്ങ ശേഖരിച്ചുകൊണ്ടിരുന്ന ആളുകള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു.അമ്പായത്തോട് അറമുക്ക് ഗഫൂര്‍ (53), കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് (40), എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാര്‍ (42) എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗഫൂറിന്റെ പരുക്ക് ഗുരുതരമാണ്. ബിബീഷ് സുഹൃത്തിനൊപ്പം സ്കൂട്ടറിലും സതീഷ് കുമാര്‍ സുഹൃത്തിനൊപ്പം കാറിലും സഞ്ചരിക്കുമ്പോള്‍ മാങ്ങ ശേഖരിക്കാന്‍ വാഹനങ്ങള്‍ നിര്‍ത്തുകയായിരുന്നു.ഓടിയെത്തിയ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് അല്പനേരം ഗതാഗത തടസ്സമുണ്ടായി. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് രാസലഹരി വില്പന; അമ്മയും മകനുമടക്കം നാലംഗ സംഘം എം.ഡി.എം.എയുമായി പിടിയില്‍
വാളയാര്‍: കാറില്‍ കടത്തിയ 12 ഗ്രാം എം.ഡി.എം.എയുമായി അമ്മയും മകനും സുഹൃത്തുക്കളുമടക്കമുള്ള നാലംഗ സംഘം അറസ്റ്റില്‍.വാളയാര്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ഇന്നലെ രാത്രി ഏഴോടെയാണ് സംഘം പിടിയിലായത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അശ്വതി (39), മകന് ഷോണ്‍ സണ്ണി (20), അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് മൊകവൂര്‍ സ്വദേശി മൃദുല്‍ (29), അശ്വിന്‍ലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്. മൃദുലും അശ്വിന്‍ലാലും ഐ.ടി. പ്രൊഫഷനലുകളാണ്.അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ബെംഗളൂരുവില്‍നിന്ന് എത്തിക്കുന്ന രാസലഹരി വസ്തുക്കള്‍ കോഴിക്കോട്ടെത്തിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ഇവര്‍ വില്പന നടത്തിയിരുന്നത്. ദേശീയപാതയില്‍ വാഹന പരിശോധനയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട ഉടന്‍ കാര്‍ അമിത വേഗത്തില്‍ പാഞ്ഞുപോയെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്ന്ന് ചന്ദ്രാപുരത്തുവെച്ചു പിടികൂടുകയായിരുന്നു.ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്കാണ് ഇവര്‍ പോയിരുന്നത്. വാളയാര്‍ എക്സൈസ് ചെക്പോസ്റ്റ് സ്പെക്ടര് എ. മുരുകദാസ്, അസി. ഇന്‍സ്പെക്ടര്‍ സി. മേഘനാഥ്, പ്രിവന്റീവ് ഓഫീസര്‍ കെ.വി. ദിനേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍ ആര്. പ്രശാന്ത്,…
മനാമ: ബഹ്റൈനില്‍ തൊഴില്‍ മന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കാന്‍ നിയമകാര്യ മന്ത്രിയെ ചുമതലപ്പെടുത്തിക്കൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (19) പുറപ്പെടുവിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും അതിന് മന്ത്രിസഭട അംഗീകാരം നല്‍കിയതിനെത്തുടര്‍ന്നുമാണ് രാജാവിന്റെ ഉത്തരവ്.ഉത്തരവ് പ്രകാരം നിയമകാര്യ മന്ത്രി തന്റെ ചുമതലകള്‍ക്ക് പുറമെ ആറു മാസത്തേക്ക് തൊഴില്‍ മന്ത്രിയുടെ ചുമതലകളും നിര്‍വഹിക്കും. പുറപ്പെടുവിച്ച തിയതി മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.