- രണ്ട് അറബ് യുവതികളെ ബഹ്റൈനില്‍ കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി
- ലെബനാനില്‍ ബഹ്റൈന്‍ വീണ്ടും എംബസി തുറക്കും
- ബഹ്റൈനില്‍ 16 പുതിയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്കി
- ‘ഏൽപ്പിച്ച ഉത്തരവാദിത്തം നാടിന് വേണ്ടി ആത്മാർത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോർജ്’: പ്രശംസിച്ച് മന്ത്രി റിയാസ്
- ‘ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും, ദൗർഭാഗ്യകരമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ ശക്തിപ്പെടുത്തും’: മുഖ്യമന്ത്രി
- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
Author: news editor
മനാമ: ബഹ്റൈനില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍ ഏപ്രില്‍ 23 മുതല്‍ 25 വരെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ സാമൂഹ്യ ഭവന ഉച്ചകോടി നടക്കും.ഇതിനായി ഭവന, നഗരാസൂത്രണ മന്ത്രാലയവും എസ്കാന് ബാങ്കും പ്ലാറ്റിനം സ്പോണ്‍സര്‍ഷിപ്പ് കരാറുകളില്‍ ഒപ്പുവച്ചു.നൂതനമായ സാമൂഹിക ഭവന പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഗുണഭോക്താക്കള്‍ക്കായി ധനസഹായവും റിയല്‍ എസ്റ്റേറ്റ് ഓപ്ഷനുകളും വികസിപ്പിക്കുന്നതിലും പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യമുണ്ടെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിന്ത് അഹമ്മദ് അല്‍ റുമൈഹി പറഞ്ഞു. സ്വകാര്യ മേഖലയുമായി കൂടുതല്‍ അടുത്ത സഹകരണത്തിലൂടെ ഭവന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് ഉച്ചകോടി നത്തുന്നതെന്നു അവര്‍ പറഞ്ഞു.നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉസ്മാന് അഹമ്മദ്, ബഹ്റൈന്‍ ഇസ്ലാമിക് ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ അലവി, ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്റ് കുവൈത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ യാസര്‍ അല്ഷാരിഫി, ദിയാര്‍ അല്‍…
മനാമ: ബഹ്റൈനില്‍ കേള്‍വി, സംസാര ശേഷിയില്ലാത്ത വ്യക്തികള്‍ക്കായി ‘നസ്മാക്കൂം’ ആംഗ്യഭാഷാ ആപ്പ് വികസിപ്പിച്ചെടുത്തു. ലേബര്‍ ഫണ്ടു(തംകീന്‍)മായി സഹകരിച്ച് ഇന്വിറ്റയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്.വിവിധ മാര്‍ഗങ്ങളിലൂടെ സമൂഹത്തിലെ എല്ലാവര്ക്കും ഉയര്‍ന്ന തലത്തിലുള്ള സേവനം നല്‍കുന്നതിനുള്ള തംകീന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണിതെന്ന് തംകീന്‍ കസ്റ്റമര്‍ എക്സ്പീരിയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസാം ഹമ്മദ് പറഞ്ഞു. ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവര്‍ക്ക് തുല്യ അവസരങ്ങള്‍ ഉറപ്പാക്കാനുമുള്ള തംകീന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.വിശാലമായ സമൂഹവുമായി നസ്മാക്കൂമിനെ ബന്ധിപ്പിക്കുന്നത് ഭിന്നശേഷിക്കാരായ വ്യക്തികളെ ലോകവുമായി കൂടുതല്‍ എളുപ്പത്തില്‍ ഇടപഴകാന്‍ പ്രാപ്തരാക്കുമെന്ന് ഇന്‍വിറ്റ ചീഫ് എക്സിക്യൂട്ടീവ് രാഹുല്‍ ഭല്ല പറഞ്ഞു.
നാദാപുരം: മള്‍ബറി പറിക്കാന്‍ കിണറിന്റെ അരമതിലില്‍ കയറിയ 10 വയസ്സുകാരന് കാല്‍വഴുതി കിണറ്റില്‍ വീണു മരിച്ചു.മാമുണ്ടേരി നെല്ലില്ലുള്ളതില്‍ ഹമീദിന്റെ മകന് മുനവ്വറാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ മദ്രസ കഴിഞ്ഞു വരികയായിരുന്ന മുനവ്വര്‍ മള്‍ബറി പറിക്കാനായി ഒരു തോട്ടത്തിലെത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന കിണറിന്റെ അരമതിലില്‍ കയറിയപ്പോഴാണ് കാല് വഴുതി വീണത്.കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ മുനവ്വറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചെക്കിയാട് ആയങ്കി സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: സലീന ഫാത്തിമ. സഹോദരങ്ങള്‍: മുഹമ്മദ്, മെഹബൂബ്.
മനാമ: അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രതിനിധി സംഘം ബഹ്റൈന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയെ സന്ദര്‍ശിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റി റാങ്കിംഗ് അംഗം ആദം സ്മിത്ത്, കോണ്‍ഗ്രസ് അംഗം വെസ്ലി ബെല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് സംസാരിച്ചു. പരസ്പര ധാരണയും പരസ്പര താല്‍പ്പര്യവും വഴി നയിക്കപ്പെടുന്ന, വിവിധ മേഖലകളിലെ ബഹ്റൈന്‍- യു.എസ്. സഹകരണത്തിന്റെ സ്ഥിരമായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളിലും സമീപകാല പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച നടന്നു.അമേരിക്കയും ബഹ്റൈനും തമ്മിലുള്ള അടുത്ത ബന്ധത്തിന് പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ നന്ദി പ്രകടിപ്പിച്ചു.
കോഴിക്കോട്: വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ മുസ്ലിം ലീഗ്. നിയമഭേദഗതിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ മഹാറാലി നാളെ വൈകീട്ട് മൂന്നു മണിക്ക് കോഴിക്കോട്ട് നടത്തുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷക്കണക്കിനാളുകള്‍ പങ്കെടുക്കും. മഹാറാലിയുടെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ വാഹന പര്യടനങ്ങള്‍ നടന്നു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായാണ് ബില്ലിനെ എതിര്‍ത്തത്. എന്നാല്‍ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്‍ പാസാക്കുകയായിരുന്നു. നിയമഭേദഗതിക്കെതിരെ ലീഗ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. നാളെ കേസ് പരിഗണിച്ചേക്കും. നിയമ പോരാട്ടത്തോടൊപ്പം പ്രക്ഷോഭത്തിലൂടെ സര്‍ക്കാരിനെ തിരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മഹാറാലി.പൊതുസമ്മേളനം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പഞ്ചാബ് പി.സി.സി. പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദര്‍ സിങ് രാജാ വാറിങ് മുഖ്യാതിഥിയായിരിക്കും. വഖഫ് നിയമഭേദഗതിക്കെതിരെ പാര്‍ലമെന്റില്‍ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ എം.പിമാരില്‍ പ്രധാനിയാണ് അമരീന്ദര്‍ സിങ്. പരിപാടിയില്‍ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് മൂന്നാം പതിപ്പ് 24ന്
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ജി.എസ്.എയും ഷെയ്ഖ് നാസര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് സെന്ററും (എന്‍.എ.ഐ.ആര്.ഡി.സി) ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും (ഐ.ജി.ഒ.എ.ഐ) സഹകരിച്ച് ‘ഐ ആം ടാലന്റഡ്’ പ്രോഗ്രാമിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന സ്പോര്‍ട്സിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ മൂന്നാം പതിപ്പ് ഏപ്രില്‍ 24ന് നടക്കും.കോണ്‍ഫറന്‍സിന്റെ തുടര്‍ച്ചയായ സംഘാടനത്തിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യവും കായിക മേഖലയില്‍ അവ ചെലുത്തുന്ന നല്ല സ്വാധീനവും പ്രതിഫലിക്കുകയാണെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് പറഞ്ഞു. ലോകം പ്രധാന പരിവര്‍ത്തനങ്ങളിലേക്ക് നീങ്ങുകയാണ്. അതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്രധാന പങ്ക് വഹിക്കും. ഈ ആധുനിക സാങ്കേതികവിദ്യയെ ആശ്രയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് ഇപ്പോള്‍…
മനാമ: ബഹ്റൈനിലെ ബുസൈത്തീന്‍ ബ്ലോക്ക് 228ലെ അഴുക്കുചാല്‍ പദ്ധതി 90 ശതമാനം പൂര്‍ത്തിയായതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.പദ്ധതിയുടെ രണ്ടാം ഘട്ടം മുഹറഖിലാണ് നടക്കുന്നത്. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും താമസക്കാര്‍ക്കും ബിസിനസുകാര്ക്കുംഅവശ്യ സേവനങ്ങള്‍ ലഭ്യമാക്കാനുമുള്ള മന്ത്രാലയത്തിന്റെ വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണിത്. വാണിജ്യ സ്ഥാപനങ്ങളും കിംഗ് ഹമദ് പള്ളിയുമുള്‍പ്പെടെ 50 കെട്ടിടങ്ങള്‍ ഈ പദ്ധതിയുമായി ബന്ധിപ്പിക്കും.റോഡ് 9, റോഡ് 105 എന്നിവയുള്‍പ്പെടെ നിരവധി റോഡുകളില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണ്. പദ്ധതിയില്‍ 4.1 കിലോമീറ്റര്‍ നീളത്തില്‍ പ്രധാന ലൈനുകളും 0.9 കിലോമീറ്റര്‍ സെക്കന്‍ഡറി ലൈനുകളും സ്ഥാപിക്കുന്നുണ്ടെന്ന് ശുചിത്വ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി എഞ്ചിനിയര്‍ ഫാത്തിമ അല്‍ ഫരിയ അറിയിച്ചു. മൊത്തം 154 പരിശോധനാ ചേംബറുകള്‍ നിര്‍മിക്കുന്നുണ്ട്. ഇതുവരെ 3.5 കിലോമീറ്റര്‍ പ്രധാന ലൈനുകളും 300 മീറ്റര്‍ സെക്കന്‍ഡറി ലൈനുകളും സ്ഥാപിച്ചുകഴിഞ്ഞതായി അവര്‍ അറിയിച്ചു.
ജി.സി.സി. ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് ബഹ്റൈന്‍ വ്യവസായ മന്ത്രാലയം തുടക്കം കുറിച്ചു
മനാമ: ജി.സി.സി. രാജ്യങ്ങളിലെ ഉപഭോക്തൃ സംരക്ഷണ അധികാരികളുമായും വകുപ്പുകളുമായും ഏകോപിപ്പിച്ച് ബഹ്റൈന്‍ വ്യവസായ- വാണിജ്യ മന്ത്രാലയം 20ാമത് ജി.സി.സി. ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന് തുടക്കം കുറിച്ചു.ജി.സി.സി. കമ്മിറ്റിയിലെ ഉപഭോക്തൃ സംരക്ഷണ മേധാവികളുടെ നിര്‍ദ്ദേശങ്ങള്‍ പ്രതിഫലിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ ജി.സി.സി. ഉപഭോക്തൃ സംരക്ഷണ വാര പദ്ധതിയെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. സംയുക്ത അവബോധ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനും ജി.സി.സി. രാജ്യങ്ങള്‍ക്കിടയില്‍ വൈദഗ്ധ്യ കൈമാറ്റം പ്രോത്സാഹിപ്പിക്കാനും മേഖലയിലെ ഉപഭോക്താക്കളുടെ താല്പര്യങ്ങള് സംരക്ഷിക്കാനും സുരക്ഷിതവും മികച്ചതുമായ വാണിജ്യ അന്തരീക്ഷം ഉറപ്പാക്കാനുമായി ബോധവല്‍ക്കരണ കാമ്പെയ്നുകളും സാമൂഹ്യ പ്രവര്‍ത്തനങ്ങളും ഏകീകരിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.സീഫ് മാളില്‍ ‘യുവ ഉപഭോക്തൃ-യുവ വ്യാപാരി’ സംരംഭം ആരംഭിച്ചതിലൂടെയാണ് ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ ശ്രദ്ധേയമാകുന്നതെന്നും മന്ത്രി പറഞ്ഞു.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറും ഫോര്‍മുല വണ്ണും സംയുക്തമായി ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ 75ാം വാര്‍ഷികം ആഘോഷിച്ചു.ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ വേളയില്‍ ഗള്‍ഫ് എയറിന്റെ പാഡക് ക്ലബ് സ്യൂട്ടിലാണ് പരിപാടി നടന്നത്. ചടങ്ങില്‍ ഗള്‍ഫ് എയറിന്റെ 75ാം വാര്‍ഷിക മുദ്രാവാക്യമായ ’75 വര്‍ഷത്തേക്ക് ലോകത്തെ നിങ്ങളിലേക്ക് കൊണ്ടുവരിക’ അനാച്ഛാദനം ചെയ്തു.ഗള്‍ഫ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോ, ഫോര്‍മുല 1 പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സ്റ്റെഫാനോ ഡൊമനെിക്കലി തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്റര്‍നാഷണല്‍ സര്ക്യൂട്ടില്നിന്നുള്ള വിശിഷ്ടാതിഥികളെയും പ്രതിനിധികളെയും ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്മാന് ഖാലിദ് താഖിയുടെ സാന്നിധ്യത്തില്‍ സ്വാഗതം ചെയ്തു.ഫോര്‍മുല വണ്ണിനോടൊപ്പം 75ാം വാര്‍ഷികം ആഘോഷിക്കുന്നത് തങ്ങളുടെ പങ്കാളിത്ത പ്രതിബദ്ധതയുടെ തെളിവാണെന്ന് ജെഫ്രി ഗോ പറഞ്ഞു.
മനാമ: ബഹ്റൈന്‍ ഫോര്‍മുല 1 ഗ്രാന്‍ഡ് പ്രീ കാറോട്ട മത്സരത്തില്‍ ബഹ്റൈന്റെ സ്വന്തം ടീമായ മക്ലാരന് തകര്‍പ്പന്‍ വിജയം. മക്ലാരന് ഡ്രൈവര്‍മാര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനം മെഴ്സിഡസ് കരസ്ഥമാക്കി.മത്സരത്തില്‍ നേടി സ്ഥാനങ്ങള്‍ ഇങ്ങനെ:1- ഓസ്കാര്‍ പിയാസ്ട്രി (മക്ലാരന്), 2- ജോര്‍ജ് റസ്സല്‍ (മെഴ്സിഡസ്), 3- ലാന്‍ഡോ നോറിസ് (മക്ലാരന്), 4- ചാള്‍സ് ലെ ക്ലര്‍ക്ക് (ഫെരാരി), 5- ലൂയിസ് ഫാമില്‍ട്ടണ്‍ (ഫെരാരി), 6, മാക്സ് വെര്സ്റ്റാപ്പന് (റെഡ് ബുള്‍), 7- പിയറി ഗാസ്ലി (ആല്‍പൈന്‍), 8- എസ്റ്റെബാന്‍ ഒകോണ്‍ (ഹാസ്), 9- യുകി സുനോഡ (റെഡ് ബുള്‍), 10- ഒലിവര്‍ ബെയര്‍മാന്‍ (ഹാസ്).ഓസ്കാര്‍ പിയാസ്ട്രിയുടെ തുടക്കം തന്നെ മികച്ചതായിരുന്നു. പിന്നീട് കണ്ടത് കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റം. പിയാസ്ട്രിയുടെ ഗ്രാന്‍ഡ് പ്രീ എന്ന് വിശേഷിപ്പിക്കാവുന്നതായി മത്സരം.ജോര്‍ജ് റസ്സലിന്റെ മുന്നേറ്റവും മികച്ചതായിരുന്നു. റസ്സല്‍ ശക്തമായി മുന്നേറിയെങ്കിലും പിയാസ്ട്രിയെ മറികടക്കാനായില്ല.