- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
ലോകത്ത് ആദ്യമായി വൈ-ഫൈ 7 സാങ്കേതികവിദ്യ അവതരിപ്പിച്ച് ഒമാൻ എയർപോർട്ട്. ഹുവാവെയ്‌യുമായി ചേർന്നാണ് പുതിയ സംവിധാനം അധികൃതർ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ യാത്രക്കാർക്ക് കൂടുതൽ വേഗതയുള്ളതും സുരക്ഷിതവുമായ ഇന്റർനെറ്റ് ലഭിക്കും. വിമാനത്താവളങ്ങളുടെ പ്രവർത്തനക്ഷമതയും യാത്രാസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്താനുള്ള ‘ഒമാൻ വിഷൻ 2040’ ന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ആണ് പുതിയ നപടി. വൈ-ഫൈ 7 എന്ന ഏറ്റവും പുതിയ വയർലെസ് സാങ്കേതികവിദ്യ കൊണ്ട് യാത്രക്കാർക്ക് നിരവധി ഗുണങ്ങൾ ലഭിക്കും. ഈ സംവിധാനത്തിലൂടെ സ്ട്രീമിംഗ്, ഡൗൺലോഡ്, അപ്‌ലോഡ് എന്നിവ വളരെ വേഗത്തിലാക്കാം. വ്യക്തിഗത വിവരങ്ങൾ ചോർന്നു പോകാതെ സുരക്ഷിതമായി നെറ്റ് ഉപയോഗിക്കാൻ കഴിയും. എയർപോർട്ടിൽ തിരക്കേറിയ സമയങ്ങളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്നത് കുറയുമെന്നും അധികൃതർ വ്യക്തമാക്കി. വൺ സ്റ്റോപ്പ് പദ്ധതി മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഒമാൻ വിമാനത്താവളത്തിൽ തിരക്കേറും എന്നാണ് വിലയിരുത്തൽ. ചെക്ക് ഇൻ പോലെയുള്ള എയർപോർട്ട് നടപടികൾ അതിവേഗം പൂർത്തിയാക്കാൻ വേണ്ടിയും വ്യോമയാന മേഖലയിലെ ഡിജിറ്റൽ മാറ്റത്തിന്റെ ഭാഗമായി ആണ് പുതിയ പദ്ധതിയെന്നും…
ധാഖ: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യുണൽ ആണ് ശിക്ഷ വിധിച്ചത്. ഹസീന മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ.
Gold Rate Today: തലപൊക്കി സ്വർണവില, രാവിലെ കുറഞ്ഞു, ഉച്ചയ്ക്ക് കൂടി; ഒരു പവന് എത്ര നൽകണം?
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 91960 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3 ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് മുകളിൽ നൽകണം. ഇന്ന് രാവിലെ സ്വർണവില കുറഞ്ഞിരുന്നു. പവന് 80 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് വില വീണ്ടും പരിഷ്കരിച്ചതാണ്. വെള്ളിയാഴ്ച രണ്ട് തവണയായി പവന് 1,160 രൂപ കുറഞ്ഞിരുന്നു. ശനിയാഴ്ച, 1,440 രൂപ കൂടി കുറഞ്ഞതോടെ സ്വർണവില 92,000 ത്തിന് താഴെയെത്തി. ആഗോള വിപണികളിലെ ഇടിവിന്റെ തുടർച്ചയാണ് സംസ്ഥാന വിപണിയിലും പ്രതിഫലിച്ചത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ…
ഇന്ത്യൻ ക്ലബ് ഇന്ത്യൻ എക്സ്പാറ്റ് പുരുഷ വോളിബാൾ ടൂർണമെന്റിൽ ഇന്റർലോക്ക്-ബി ചാമ്പ്യൻമാർ
മനാമ: ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച,ഇന്ത്യൻ എക്സ്പാറ്റ് പുരുഷ വോളിബാൾ ടൂർണമെന്‍റിൽ ‘ഇൻറർലോക്ക് -ബി’ ടീം ചാമ്പ്യൻമാരായി .അൽ റീഫ് വോളി ഫൈറ്റേഴ്സിനെ’പരാജയപ്പെടുത്തിയാണ് ഇൻറർലോക്ക് ബീ ടീം കിരീടം സ്വന്തമാക്കിയത്. ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 11 ടീമുകളാണ് ടൂർണമെൻറിൽ പങ്കെടുത്തത്.വിജയികളായ ഇൻറർലോക്ക്-ബി ടീമിനും റണ്ണേഴ്സ് അപ്പായ അൽ റീഫ് വോളി ഫൈറ്റേഴ്സിനും ട്രോഫിയും മെഡലുകളും കാഷ് പ്രൈസും സമ്മാനിച്ചു. മികച്ച ബ്ലോക്കർ സ്വസ്തിക് (ഇൻറർലോക്ക്), മികച്ച സ്പൈക്കർ ജുനൈദ് പി. (അൽ റീഫ്), മികച്ച സെറ്റർ അമൽരാജ് (ഇൻറർലോക്ക്), മികച്ച ഓൾ റൗണ്ടർ രാജു പാണ്ഡു (ഇൻറർലോക്ക്) എന്നിവർക്കാണ് വ്യക്തിഗത പുരസ്കാരങ്ങൾ ലഭിച്ചത്.
എഡിജിപിയുടെ പേരിൽ തട്ടിപ്പ്, മെസഞ്ചർ വഴി സംഘം പണം തട്ടി; വ്യാജ അക്കൗണ്ട് തുറന്നത് മൂന്ന് തവണ
ബെംഗളൂരു: കർണാടകയിൽ എഡിജിപിയുടെ പേരിൽ സൈബർ തട്ടിപ്പ്. ജയിൽ എഡിജിപി ദയാനന്ദിന്‍റെ പേരിലാണ് തട്ടിപ്പ്. ദയാനന്ദിന്‍റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നായിരുന്നു പണപ്പിരിവ്. മെസഞ്ചർ വഴിയാണ് തട്ടിപ്പ് സംഘം പണം ആവശ്യപ്പെട്ടത്. സൈബർ പൊലീസിൽ പരാതി നൽകിയിട്ടും തട്ടിപ്പ് തുടരുകയാണ്. മൂന്നുതവണ വ്യാജ അക്കൗണ്ട് തുറന്നതായാണ് എഡിജിപി പറയുന്നത്.
ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമെന്ന് സുപ്രീംകോടതി; ‘രേഖകൾ കാണാതെ ജാമ്യം നൽകില്ല’
ദില്ലി: ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികൾ അടക്കം കാണാതെ തീരുമാനം എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇടക്കാല ജാമ്യം നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. 15 ദിവസത്തിനുള്ളിൽ സാക്ഷി മൊഴിയടക്കം എല്ലാ രേഖകളും ഹാജരാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. കേസ് പരിഗണിക്കാനായി വീണ്ടും മാറ്റി. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായ ജ്യോതിബാബുവാണ് ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ചൂടേറിയ വാദപ്രതിവാദമാണ് കോടതിയിൽ നടന്നത്. ജാമ്യഹർജിയെ കെകെ രമ എതിർത്തു. സംസ്ഥാനം മറുപടി സമർപ്പിക്കാതെ ഒളിച്ചു കളിക്കുകയാണെന്ന് കെകെ രമയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ വാദിച്ചു. സംസ്ഥാനം എന്ത് ഒളിച്ചു കളി ആണ് നടത്തുന്നതെന്ന് കെകെ രമയുടെ അഭിഭാഷകൻ വ്യക്തമാക്കണമെന്ന് ജ്യോതി ബാബുവിൻ്റെ അഭിഭാഷകനും തിരിച്ചടിച്ചു. ഗ്യാലറിക്ക് വേണ്ടിയുള്ള ആരോപണങ്ങളാണ് കെകെ രമ ഉന്നയിക്കുന്നതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ്റെ മറ്റൊരു വാദം. പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ്…
തൃശ്ശൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജീഷ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു; രാജി പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ച്
തൃശ്ശൂർ: തൃശ്ശൂർ ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ സുജീഷ കള്ളിയത്ത് ബിജെപിയിൽ ചേര്‍ന്നു. തൃശ്ശൂർ ബിജെപി ഓഫീസിലെത്തിയാണ് സുജീഷ കള്ളിയത്ത് അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സുജീഷ കള്ളിയത്തിനെ സ്വീകരിച്ചു. പാർട്ടി നേതാക്കളുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് കോൺഗ്രസിൽ നിന്ന് രാജി വെച്ചതെന്ന് സുജീഷ കള്ളിയത്ത് പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വർഷം കോൺഗ്രസ് നേതാക്കൾ തന്നെ ഭരിക്കാൻ അനുവദിച്ചില്ലെന്ന് സുജീഷ ആരോപിക്കുന്നു. തൃശൂർ ബിജെപിയിലും രാജി തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ പ്രതിഷേധിച്ച് തൃശൂർ ബിജെപിയിലും രാജി. ബിജെപി പ്രവർത്തകനായിരുന്ന സി ആർ സുജിത്ത് കുമാറാണ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടിയിൽ നിന്നും രാജിവെച്ചത്. കോർപറേഷൻ വടൂക്കര 41 ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിക്കും. ബിജെപിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച തന്നെ പാർട്ടി ചതിച്ചെന്നും സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നതായും സുജിത്ത് പറയുന്നു. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് എത്തിയ സദാനന്ദൻ വാഴപ്പുള്ളിയാണ് 41…
ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 ന് വെള്ളിയാഴ്ച ബഹറിൻ എ കെ സി സി ഇമ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കുട്ടികൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇമ മെഡിക്കൽ സെന്റർ ജനറൽ മാനേജർ ശ്രീ. ജിതിൻ ദിനേശ് നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. ജീവൻ ചാക്കോ, ജിബി അലക്സ്,പോളി വിതയത്തിൽ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ജൻസൺ ദേവസി, മോൻസി മാത്യു, മെയ്മോൾ ചാൾസ്, ജോജി കുര്യൻ, ബൈജു, ജെയിംസ് ജോസഫ്, ഷിനോയ് പുളിക്കൻ, അജിത ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പല്ല് സുരക്ഷിതമായി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യപരിരക്ഷയെക്കുറിച്ചും ഡോക്ടർമാരായ,സയ്ദും, ജാഫറും കുട്ടികൾകളെ, പരിശോധിച്ച് അവർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി. ആരോഗ്യ പ്രവർത്തകരായ ശ്രീമതി. വീണ, ജിൻസി, സജിന, ഫർസാന, ഷഹീർ, ഹർഷ എന്നിവർ ക്യാമ്പ് വിജയത്തിലേക്ക് നയിക്കാൻ പ്രയത്നിച്ചു. മെഡിക്കൽ ക്യാമ്പിന്റെ കൺവീനർ ശ്രീമതി ലിജി ജോൺസൺ…
40 ബ്രദേഴ്സ് സംഘടിപ്പിച്ച ജില്ല കപ്പ് ടൂർണമെന്റിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് കാസർഗോഡിനെ തകർത്ത് BMDF മലപ്പുറം ചാമ്പ്യന്മാർ ആയി. കളിയുടെ ആദ്യ പകുതിയിൽ മനുവിന്റെ ഗോളിൽ ലീഡ് നേടിയ മലപ്പുറം, കളിയുടെ സകല മേഖലയിലും സമ്പൂർണ അധ്യാപത്യം പുലർത്തിയാണ് തങ്ങളുടെ ആദ്യ ജില്ലാ കപ്പ് കീരിടം അണിഞ്ഞത്.രണ്ടാം പകുതിയിൽ മനോഹര ഗോളിലൂടെ മുസ്താക് മലപ്പുറത്തിന്റെ വിജയത്തിന് തിളക്കം കൂട്ടി. മലപ്പുറത്തിന്റെ തന്നെ മുസമിൽ മികച്ച കളിക്കാരൻ ആയും വിഷ്ണു ടോപ്സ്കോറർ ആയും തിരഞ്ഞെടുകപ്പെട്ടു. 3 കളിയിലും ഒരു ഗോൾ പോലും വഴങ്ങാതെ വല കാത്ത മലപ്പുറത്തിന്റെ അലി ആണ് മികച്ച ഗോൾകീപ്പർ. മാനേജർ മൊയ്തീൻ , അസിസ്റ്റന്റ് ആയി ഷരീഫ്, അർഷാദ്, ഹബീബ് , നൗഫൽ എന്നിവരും ടീം കോർഡിനേറ്റർ റഹമത്ത് അലി, BMDF ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല എന്നിവർ ആണ് മലപ്പുറത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. നേരത്തെ സെമിയിൽ കാസർഗോഡ് എതിർല്ലാതെ ഒരു ഗോളിന് തിർശൂർ നേം…
മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ) സാഹിത്യ വിഭാഗം സംഘടിപ്പിച്ച അജിത് നായരുടെ ‘പറഞ്ഞാലും തീരാത്ത കഥകൾ’ എന്ന കഥാസമാഹാരത്തിന്റെ വായനാനുഭവ സംഗമം ശ്രദ്ധേയമായി. ബഹ്റൈനിലെ സാഹിത്യകാരനായ അജിത് നായരെ ആദരിക്കുന്നതിന് വേണ്ടിയിട്ടായിരുന്നു ഈ പ്രത്യേക പരിപാടി. വിനയചന്ദ്രൻ നായർ മുഖ്യാതിഥിയായി പരിപാടിയിൽ പങ്കെടുത്തു.കെ.എസ്.സി.എ ആക്ടിംഗ് ജനറൽ സെക്രട്ടറി സതീഷ് സ്വാഗതം ആശംസിച്ചു.കഥാസമാഹാരത്തിലെ ലളിതവും വ്യത്യസ്തവുമായ ആഖ്യാനശൈലിയെയാണ് കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ ചടങ്ങിൽ അഭിനന്ദിച്ചത്. മുഖ്യാതിഥി ആയ വിനയചന്ദ്രൻ നായർ സമാഹാരത്തിലെ ഓരോ കഥകളെയും സൂക്ഷ്മമായി അവലോകനം നടത്തി . സാഹിത്യ വേദി കൺവീനർ അജയ് പി. നായരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഹരീഷ് നായർ, ഹേമ വിശ്വംഭരൻ, സതീഷ് നാരായണൻ, ജയശങ്കർ എന്നിവർ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവച്ചു.തന്റെ വ്യക്തിഗത ജീവിത അനുഭവങ്ങൾ പലപ്പോഴും കഥകളിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് മറുപടി പ്രസംഗത്തിൽ കഥാകാരൻ അജിത് നായർ വ്യക്തമാക്കി. ചടങ്ങിനു മുന്നോടിയായി അജിത് നായരുടെ ‘നിലാവ് ’ എന്ന ആൽബത്തിൽ…
