Author: News Desk

എറണാകുളം:  പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍,.കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സ്വർണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്.വിമാനത്താവളം കസ്റ്റംസിന്‍റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. ഇവിടെ കയറി പൊലീസ് സ്വർണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണ്.കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്.എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല.സ്വർണക്കടത്ത് വിവരം ലഭിച്ചാല്‍ പൊലീസ് തങ്ങഴെ അറിയിക്കണം.  കോഴിക്കോട് കസ്റ്റംസ് (പ്രിവന്‍റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്‍റെ സത്യവാങ്മൂലം നല്‍കിയത്.

Read More

ദില്ലി: ഇന്ത്യ ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റിൽപ്പെടുത്തിയ അൻമോൽ ബിഷ്ണോയിയെ എൻഐഎ ചോദ്യം ചെയ്യും. അമേരിക്ക നാടുകടത്തിയ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ് അൻമോൽ ബിഷ്ണോയ്. ഇയാളെ 11 ദിവസം എൻഐഎ കസ്റ്റഡിയിൽ ചോദ്യം ചെയ്യും. എൻഐഎ നടപടികളുമായി സഹകരിക്കുമെന്ന് അൻമോലിന്റെ അഭിഭാഷകൻ കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. എൻസിപി നേതാവ് ബാബാ സിദ്ധിഖിയുടെയും സിദ്ധു മൂസെവാലയുടെയും കൊലപാതക കേസിൽ നിർണായക വിവരങ്ങൾ ചോദ്യം ചെയ്യലിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ദേശീയ അന്വേഷണ ഏജൻസി. യുഎസിൽനിന്ന് നാടുകടത്തിയ അൻമോലിനെ പ്രത്യേക വിമാനത്തിലാണ് ദില്ലിയിലെത്തിച്ചത്. കുപ്രസിദ്ധ ഗുണ്ടാ നേതാവും ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമാണ് ഇയാൾ. 2022 മുതൽ അൻമോലിനെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യ ഭീകരപട്ടികയിൾപ്പെടുത്തിയ കൊടും ക്രിമിനൽ ഗോൾഡി ബ്രാറുമായി ചേർന്നും അൻമോൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ഖലിസ്ഥാൻ സംഘടനകളുമായുള്ള ബന്ധവും തെളിഞ്ഞിരുന്നു. 2020 മുതൽ 2023 വരെ രാജ്യത്ത് ഭീകരവാദം പടർത്താൻ സംഘം ശ്രമിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബാ സിദ്ധിക്കിയുടെ…

Read More

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ചാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ചൊവ്വാഴ്ചയോ വെള്ളിയാഴ്ചയോ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കുമെന്ന സൂചന പുറത്തുവന്നിരുന്നു. ആറൻമുളയിലെ വീട്ടിൽ നിന്നും പത്മകുമാര്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് മുന്നോടിയായി നോട്ടീസ് ഒന്നും നൽകിയിരുന്നില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരാൻ പത്മകുമാറിനോട് എസ്ഐടി ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് എസ്ഐടി സംഘം ചോദ്യം ചെയ്യുന്നത്. എസ്പി ശശിധരന്‍റെ നേതൃത്വത്തിലാണ് ചോദ്യം  ചെയ്യൽ. 

Read More

പത്തനംതിട്ട: ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്കാണ്. ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്. വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കും. ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു‌. കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയർന്നിരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം എഴുപത്തി അയ്യായിരമായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്പോട്ട് ബുക്കിംഗ് അയ്യായിരമാക്കി…

Read More

കാലിഫോര്‍ണിയ: ബഹിരാകാശ ഡാറ്റാ സെന്‍ററുകള്‍! ഇതൊരു സയന്‍സ് ഫിക്ഷന്‍ സിനിമയൊന്നുമല്ല. സ്പേസ് ഡാറ്റാ സെന്‍ററുകള്‍ എന്ന സങ്കല്‍പ്പത്തെ കുറിച്ച് തലപുകയ്‌ക്കുകയാണ് ആമസോണും സ്‌പേസ് എക്‌സും ഗൂഗിളും പോലുള്ള ടെക് ഭീമന്‍മാര്‍. ബഹിരാകാശ ജിപിയു ഫാമുകളെ കുറിച്ച് എന്‍വിഡിയ പോലുള്ള കമ്പനികളും ചിന്തിക്കുന്നു. എഐ കാലത്ത് അനിവാര്യമായ, ഡാറ്റാ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ അങ്ങ് ചന്ദ്രന്‍ വരെ പോകുന്നതിനെ കുറിച്ച് ടെക് ഭീമന്‍മാര്‍ക്ക് യാതൊരു ശങ്കയുമില്ല. സ്വാഗതം ടെക് ടോക്കിലേക്ക്. ഡാറ്റാ സെന്‍ററുകള്‍ ബഹിരാകാശത്തേക്ക് എഐ സാങ്കേതികവിദ്യ നമ്മുടെ ദൈനംദിന ജോലികൾ എളുപ്പമാക്കിയിരിക്കുന്നു. പക്ഷേ ഈ എഐ പ്രവർത്തിപ്പിക്കാൻ ടെക് കമ്പനികൾക്ക് ഭീമന്‍ ഡാറ്റാ സെന്‍ററുകൾ ആവശ്യമാണ്. ഇപ്പോള്‍ ഭൂമിയിൽ പരിമിതമായ വൈദ്യുതിയും വെള്ളവും മാത്രമേയുള്ളൂ. ഇത് ഭാവിയിലെ ഡാറ്റാ സെന്‍ററുകൾക്ക് അപര്യാപ്‍തമായിരിക്കും. ഇപ്പോള്‍ തന്നെ ഡാറ്റാ സെന്‍ററുകള്‍ക്കാവശ്യമായ വെള്ളവും വൈദ്യുതിയും ഇവിടെയില്ല എന്ന പ്രതിസന്ധി സജീവം. അതിനാൽ യുഎസ് ടെക് ഭീമന്മാർ ചന്ദ്രനിലും ബഹിരാകാശത്തുമൊക്കെ വരുംഭാവിയില്‍ തന്നെ ഡാറ്റാ സെന്‍ററുകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.…

Read More

അറബ് മണ്ണിൽ സീറോ മലബാർ സഭയുടെ ആദ്യ അപ്പസ്തോലിക്ക് വിസിറ്റേറ്ററായി, നിയമിതനായ ഇരിങ്ങാലക്കുട രൂപത വൈദിക ചാൻസലർ മോൺ. ജോളി വടക്കൻ അച്ചനെ ബഹ്റൈൻ എ.കെ.സി.സി അഭിനന്ദിച്ചു. ഇന്നലെ ചേർന്ന എ കെ സി സി ഭാരവാഹികളുടെ യോഗത്തിൽ ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക, വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ എന്നിവർ സംസാരിച്ചു. ഒരു ചെറു വിത്ത് ഒരൊറ്റ നീർത്തുള്ളിക്കായി തപസ്സിരിക്കുന്നതുപോലെ…. വർഷങ്ങളായി ഗൾഫിലെ സീറോ മലബാർ വിശ്വാസികൾ കാത്തിരിപ്പ് തുടരുകയായിരുന്നു. ഒരൊറ്റ നീർത്തുള്ളിക്ക് പകരം താളമേള ങ്ങളോടെയുളള മഹത്തായ ഒരു മൺസൂൺ ആണ് ജോളി അച്ചന്റെ നിയമത്തിലൂടെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ലഭിച്ചതെന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ആഗോളതലത്തിൽ സീറോ മലബാർ സഭ വിശ്വാസികളെ സഭയോടൊപ്പം ചേർത്തുനിർത്തുന്നതിനും, അവരുടെ അജപാലനദൗത്യം ഏറ്റെടുക്കുന്നതിനും, സഭയ്ക്ക് പുതിയ സംവിധാനങ്ങൾ ഗൾഫ് മേഖലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോളി അച്ചന്റെ നിയമനം. ഈയൊരു നിയമനത്തിനുവേണ്ടി,…

Read More

ദില്ലി: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Read More

ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ബിഗ് വിൻ മത്സരത്തിൽ വിജയികളായി രണ്ട് മലയാളികൾ. മൊത്തം 540,000 ദിർഹത്തിന്റെ സമ്മാനമാണ് നാല് വിജയികൾ പങ്കുവച്ചത്. കേരളത്തിൽ നിന്നുള്ള 57 വയസ്സുകാരനായ പ്രവാസി ലാസർ ജോസഫ് ആണ് ഒരു വിജയി. ഷാർജയിലാണ് ലാസർ താമസിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെ അദ്ദേഹം നേടിയത് 110,000 ദിർഹം. ഖത്തറിൽ താമസിക്കുന്ന ഇജാസ് യൂനുസാണ് വിജയിയായ രണ്ടാമത്തെ മലയാളി. 34 വയസ്സുകാരനായ ഇജാസ് എൻജിനീയറാണ്. 150,000 ദിർഹമാണ് സമ്മാനം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നൽകാനാണ് ഇജാസ് ആഗ്രഹിക്കുന്നത്.

Read More

ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ​ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. വിധി അഞ്ചംഗ ബഞ്ചിൻ്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ്…

Read More

തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാനില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം സ്ഥലത്തെത്തിയത്. ഇതിൽ കോതമംഗലത്തെ പ്ലൈവുഡ് ഫാക്‌ടറിയിലെ തൊഴിലാളി അസം സ്വദേശി മിഥുൻ ദാസി(29)നെ കാണാനില്ലെന്ന് പറഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ജീവനക്കാർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മിഥുൻ ഉൾപ്പെടെ 17 അംഗ തൊഴിലാളി സംഘം 16ന് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ആഴിമല എത്തിയിരുന്നു. തിരികെ പോകാൻ സമയം മിഥുനെ കാണാത്തതിനെ തുടർന്ന് പരിസരത്തു തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.തിരികെ ജോലിസ്ഥലത്ത് എത്തുമെന്നു കരുതി തങ്ങൾ മടങ്ങിയെന്നാണ് സംഘം പൊലീസിന് നൽകിയ മൊഴി. കോതമംഗലത്ത് എത്തിയിട്ടും മിഥുൻ എത്താത്തതിനാലാണ് പരാതി നൽകിയതെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നത്. യുവാവിനെ ക്ഷേത്ര പരിസരത്തു നിന്നു കാണാതായെന്നാണ് സംഘം പറയുന്നത്. അതേ സമയം ദിവസം ആഴിമല കടലിൽ ഒരാൾ വീഴുന്നതു കണ്ടുവെന്ന ദൃക്സാക്ഷികളിൽ നിന്നുള്ള വിവരത്തെ തുടർന്ന് മൂന്ന് ദിവസങ്ങളായി കോസ്റ്റൽ പൊലീസ് ഉൾപ്പെടെ തിരച്ചിൽ നടത്തി വരുകയാണ്. ഇത് മിഥുൻ ആണോയെന്നാണ് സംശയം. ആഴിമല…

Read More