- ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026: രജിസ്ട്രേഷൻ ആരംഭിച്ചു
- ‘വിപഞ്ചിക നേരിട്ടത് കടുത്ത പീഡനം, മരണം കൊലപാതകമെന്ന് സംശയം, മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കരുത്’; കുടുംബം ഹൈക്കോടതിയിൽ
- ‘നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, കടുത്ത നിലപാടിൽ തലാലിന്റെ സഹോദരൻ, ഒരു ഒത്തു തീർപ്പിനും ഇല്ലെന്ന നിലപാടിൽ; അനുനയ ചർച്ചകൾ തുടരും
- 114 വയസുള്ള മാരത്തോൺ ഓട്ടക്കാരൻ ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരാൾ അറസ്റ്റിൽ, കാറും പിടിച്ചെടുത്തു
- ഉമ്മുൽ ഹസം മേൽപ്പാലത്തിലെ സ്ലോ ലെയ്ൻ 17 മുതൽ അടച്ചിടും
- ബഹ്റൈൻ 242 അനധികൃത വിദേശ തൊഴിലാളികളെ കൂടി നാടുകടത്തി
- സ്കൂള്‍ സമയ തീരുമാനം മാറ്റില്ല; സമസ്തയുടെ ആശങ്കള്‍ ചര്‍ച്ച ചെയ്യാമെന്ന് വി ശിവന്‍കുട്ടി
- നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
Author: News Desk
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ലോക തൊഴിലാളി ദിനം കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 17 -മതു രക്തദാന ക്യാമ്പ്, വനിതാവിഭാഗം പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ ജുർദാബിൽ വനിതാ തൊഴിലാളികളോടൊപ്പവും , ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവാൻ ഫൈബർ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പവും വിവിധ പരിപാടികളോടെ അതിവിപുലമായി രീതിയിൽ ആഘോഷിച്ചു. മെയ് ഒന്നിന് രാവിലെ കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്നേഹസ്പർശം 17 -മതു രക്തദാന ക്യാമ്പിൽ 60-ൽ പരം പ്രവാസികൾ രക്തദാനം നടത്തി. ക്യാമ്പ് ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഉത്‌ഘാടനം ചെയ്യ്തു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ കൺവീനർ വിഎം പ്രമോദ് സ്വാഗതവും കെ പി എ ജനറൽ സെക്രട്ടറി…
‘ഓപ്പറേഷൻ അധിഗ്രഹൺ’ നടപ്പാക്കി വിജിലൻസ്; കേരളം ഞെട്ടുന്ന അഴിമതി? ലഭിച്ചത് വ്യാപക പരാതികൾ
തിരുവനന്തപുരം: ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുത്തതിലെയും പുനരധിവാസ ഫണ്ട് അനുവദിച്ചതിലെയും ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി വിജിലൻസിന്‍റെ സംസ്ഥാന തല മിന്നൽ പരിശോധന. ഓപ്പറേഷൻ അധിഗ്രഹൺ എന്ന പേരിലാണ് പരിശോധനകൾ നടക്കുന്നത്. സംസ്ഥാനത്തെ ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുക്കൽ നടത്തിയതിലും, പുനരധിവാസ ഫണ്ട് അനുവദിച്ചതിലും ക്രമക്കേടുകളും അഴിമതിയും നടന്ന് വരുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമി ഹൈവേ വികസനത്തിനായി ഏറ്റെടുക്കുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശികളുടെ പുനരധിവാസം, ക്ഷേമം എന്നിവയ്ക്കായി റീഹാബിലിറ്റേഷൻ-റീസെറ്റീൽമെന്റ് ഇനത്തിൽ സ്ഥലം ഏറ്റെടുക്കപ്പെടുന്ന വ്യക്തിക്ക് വസ്തു വകകളുടെ നഷ്ടപരിഹാര തുകയ്ക്ക് പുറമേ അധിക ധനസഹായം നൽകിവരുന്നുണ്ട്. ഏറ്റെടുക്കപ്പെട്ട ഭൂമിയിൽ താമസം ഉണ്ടായിരുന്നവർക്ക് പുതിയ ഭവനം നിർമ്മിക്കുന്നതുവരെ വാടകയിനത്തിലോ, മറ്റേതെങ്കിലും വിധത്തിൽ താമസ സൗകര്യം ഒരുക്കുന്നതിനുമുള്ള ധനസഹായമായിട്ടാണ് ഈ തുക നൽകുന്നത്. ഏറ്റെടുക്കപ്പെട്ട ഭൂമിയിൽ കച്ചവട സ്ഥാപനം ഉണ്ടായിരുന്നവർക്കും അധിക ധന സഹായം പുനരധിവാസ ഇനത്തിൽ നൽകുന്നുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് 2,86,000 രൂപയും കച്ചവട സ്ഥാപനം നഷ്ടപ്പെട്ടവർക്ക്…
കാര്‍ യാത്രക്കാരനെ വളഞ്ഞ് മുഖംമൂടിസംഘം; തോക്കുമായെത്തി കാര്‍ യാത്രക്കാരനെ രക്ഷിച്ചത് MLA
ഭോപാല്‍: നടുറോഡില്‍ അക്രമിസംഘം തടഞ്ഞുനിര്‍ത്തിയ കാര്‍ യാത്രക്കാരനെ രക്ഷിച്ചത് എംഎല്‍എ. മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ അംബരീഷ് ശര്‍മയാണ് തന്റെ തോക്കുമായെത്തി കാര്‍ യാത്രക്കാരനെ രക്ഷിച്ചത്. എംഎല്‍എ തോക്കുമായി പുറത്തിറങ്ങിയതോടെ അക്രമിസംഘം യുവാവിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ലാഹര്‍ സ്വദേശിയായ യുവരാജ് സിങ് രജാവത്തിനെയാണ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുന്നതിനിടെ മുഖംമൂടി സംഘം ആക്രമിച്ചത്. രവാത്പുര സാനിയില്‍വെച്ച് കാറിലെത്തിയ മുഖംമൂടി സംഘം യുവരാജിന്റെ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വടികളുമായെത്തിയ സംഘം യുവാവിനെ പുറത്തേക്ക് വലിച്ചിറക്കുകയും ആയുധങ്ങളുമായി വളയുകയുംചെയ്തു. ഇതിനിടെയാണ് ലാഹര്‍ എംഎല്‍എയായ അംബരീഷ് ശര്‍മ കാറില്‍ ഇതുവഴിയെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ എംഎല്‍എ വാഹനം നിര്‍ത്തി പുറത്തിറങ്ങി. തുടര്‍ന്നാണ് അക്രമിസംഘത്തെ ചോദ്യംചെയ്തത്. പിന്നാലെ കാറില്‍നിന്ന് എംഎല്‍എ തോക്കെടുത്തതോടെ മുഖംമൂടിസംഘം അവരുടെ കാറില്‍ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. തന്റെ തോക്കാണ് കൈവശമുണ്ടായിരുന്നതെന്നും തോക്കുമായാണ് താന്‍ പതിവായി യാത്രചെയ്യാറുള്ളതെന്നും അംബരീഷ് ശര്‍മ പറഞ്ഞു. തന്റെ മണ്ഡലത്തില്‍ ക്രമസമാധനപ്രശ്‌നങ്ങളില്ല. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ നേരത്തേ കുറ്റകൃത്യങ്ങളുണ്ടായിരുന്നു.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സെക്രട്ടറിയേറ്രിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് ‘പിണറായി ദ ലെജൻഡ്’ എന്ന പേരിൽ ഡോക്യുമെന്ററി നിർമ്മിക്കുന്നതെന്നാണ് വിവരം. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യൂമെന്ററി പ്രദർശിപ്പിക്കും. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവെന്നാണ് റിപ്പോർട്ട്. നേമം സ്വദേശിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. നേതാവിന്റെ ജീവചരിത്രവും ഭരണനേട്ടങ്ങളും നേതൃപാടവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡോക്യുമെന്ററി ഒരുക്കുന്നത്. നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ പാടാൻ തയ്യാറാക്കിയ വാഴ്ത്ത് പാട്ട് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഡോക്യുമെന്ററി നിർമ്മിക്കുന്നത്.
സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി; ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിൽ പൊട്ടിത്തെറി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിൽ ആണ് ഭിന്നത. സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. കെ എൻ അശോക് കുമാറിനെയാണ് നീക്കിയത്. തീരുമാനത്തിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ നിന്ന് അശോക് കുമാറും മറ്റു മൂന്നുപേരും ഇറങ്ങിപ്പോയി. എകെജി സെന്ററിൽ ആയിരുന്നു ഇന്ന് സംസ്ഥാന കൗൺസിൽ യോഗം. ജനറൽ സെക്രട്ടറിക്ക് പകരം സെക്രട്ടറിമാർ ചുമതല നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് ഹണി യോഗത്തെ അറിയിച്ചു. നാലുമാസമായി ജനറൽ സെക്രട്ടറി യോഗങ്ങളിൽ പങ്കെടുക്കാറില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു. ഇതിനിടെ, സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടന പിണറായി ദി ലജൻഡ് എന്ന പേരിൽ ലക്ഷങ്ങൾ ചെലവിട്ട് ഡോക്യുമെന്‍ററി നിർമ്മിക്കുന്നു. സർക്കാറിന്‍റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും. കാരണഭൂതനും കാവലാളുമായി പിണറായിയെ പാടിപ്പുകഴ്ത്തിയതിന് പിന്നാലെയാണ് നേതാവിനെ ഇതിഹാസമായി വാഴ്ചത്തി ഡോക്യുമെന്‍ററി എത്തുന്നത്. പതിനഞ്ച് ലക്ഷം രൂപയാണ് ചെലവ്. നേമം സ്വദേശിയാണ് സംവിധായകൻ. നേതാവിന്റെ ജീവചരിത്രവും ഭരണ…
ന്യൂഡൽഹി∙ രാജസ്ഥാൻ അതിർത്തിയിൽ നിന്ന് പാക്ക് ജവാനെ ബിഎസ്എഫ് പിടികൂടിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് ഉണ്ടായത്. പാക്ക് ജവാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പഹൽഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് ജവാനെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയിരുന്നു. പൂർണം ഷാ എന്ന ജവാനെയാണ്, അതിർത്തി കടന്നുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തത്. ഇയാളെ വിട്ടുകിട്ടാനുള്ള ചർച്ചകർ നടക്കുന്നതിനിടെയാണ് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയിരിക്കുന്നത്.
ദില്ലി: പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചതിന് സിആർപിഎഫ് ജവാനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീർ അഹമ്മദിനെയാണ് സേനയിൽ നിന്ന് പിരിച്ചുവിട്ടത്. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവും എന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്. തിരികെ പാക്കിസ്ഥാനിലേക്ക് അയക്കരുതെന്ന് ആവശ്യപ്പെട്ട് ജവാന്റെ ഭാര്യ ജമ്മു കാശ്മീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതോടെ ജവാന്റെ ഭാര്യക്ക് താൽക്കാലികമായി ഇന്ത്യയിൽ തുടരാൻ അനുമതി ലഭിക്കുകയും ചെയ്തു. വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാക്കിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്.
കൽപ്പറ്റ: വയനാട്ടിൽ ഹെെബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ അഞ്ചാംപീടിക സ്വദേശികളായ കീരിരകത്ത് വീട്ടിൽ കെ ഫസൽ, തളിപറമ്പ് സ്വദേശിനിയായ കെ ഷിൻസിത എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹെെബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.ഇവർ സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു കാറും 96,290 രൂപയും മൊബെെൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയിൽ രണ്ടുകവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഉപയോഗത്തിനും വിൽപനയ്ക്കുമായി ബംഗളൂരുവിൽ നിന്ന് വാങ്ങിയതാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി. അതേസമയം, തോട്ടക്കാട്ടുകര മിനി മാർക്കറ്റ് കേന്ദ്രീകരിച്ച് അനധികൃത വിദേശമദ്യ കച്ചവടം നടത്തിയ കിഴക്കേ കടുങ്ങല്ലൂർ കര മറ്റൂപ്പടിക്ക് സമീപം ചക്കാലകത്തൂട്ട് വീട്ടിൽ സക്കീർ ഹുസൈനെ (49) എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 13 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും വില്പനയ്ക്ക് ഉപയോഗിച്ച ഇരുചക്ര വാഹനവും പിടിച്ചെടുത്തു.പറവൂർ കവലയിലെ ഇരുചക്ര വാഹന ഷോറൂമുകളിലെ കയറ്റിയിറക്ക് തൊഴിലാളിയാണ്. ആലുവ എക്സൈസ് ഇൻസ്‌പെക്ടർ…
തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിൽ സംസ്ഥാന വ്യാപക പരിശോധ. പ്രത്യേക പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2226 പേരെ പരിശോധിച്ചു. 116 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 114 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. എംഡിഎംഎ (2.95 ഗ്രാം ), കഞ്ചാവ് (1.688 കി.ഗ്രാം), കഞ്ചാവ് ബീഡി (76 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
പൊലീസുകാരിലെ ആത്മഹത്യക്ക് കാരണം ജോലി സമ്മര്‍ദമല്ലെന്ന് പൊലീസ് മേധാവി; വിയോജിച്ച് മനുഷ്യാവകാശ കമ്മീഷന്‍, ‘മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം’
കോഴിക്കോട്: കടുത്ത ജോലി സമ്മര്‍ദ്ദവും ജോലി സ്ഥലത്തെ അന്തരീക്ഷവും പൊലീസ് സേനാംഗങ്ങളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് സേനാംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ തടയാന്‍ സേനയുടെ അംഗബലം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് നിര്‍ദേശിച്ചു. സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യയെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ണായക നിര്‍ദേശം. മദ്യപാനവും കുടുംബഛിദ്രവും സാമ്പത്തിക അച്ചടക്കമില്ലായ്മയും മറ്റുമാണ് ആത്മഹത്യക്ക് കാരണമെന്ന സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനോട് വിയോജിച്ചാണ് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍. ജോലി സമ്മര്‍ദം കാരണം ആത്മഹത്യ വര്‍ധിക്കുന്നു എന്നതിന് ഒരു തെളിവുമില്ലെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്ന് കെ ബൈജുനാഥ് നിര്‍ദേശിച്ചു. ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകള്‍ ലഭ്യമായിട്ടും പോലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ…