- തൊഴില്‍ നിയമ ഭേദഗതി പുനഃപരിശോധിക്കാന്‍ ബഹ്റൈന്‍ പാര്‍ലമെന്റിന് സര്‍ക്കാരിന്റെ നിര്‍ദേശം
- മഹർജാൻ 2K25 കലോത്സവം നവംബർ 20, 21, 27, 28 തീയതികളിൽ
- വാഹനാപകടങ്ങള്‍ കൂടുന്നു; ബഹ്റൈനില്‍ ഗതാഗത നിയമ ഭേദഗതി വരുന്നു
- ബഹ്റൈനിലെ പെന്ഷന് നിയമ ഭേദഗതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും
- എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടു, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടി
- സാമ്പത്തിക തട്ടിപ്പ് കേസ്: വ്യവസായി ഷർഷാദ് 14 ദിവസത്തേക്ക് റിമാൻഡിൽ; കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ്
- അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം: ‘പുതിയ കേരളത്തിന്റെ ഉദയം, നവകേരളത്തിലേക്കുള്ള ചവിട്ടുപടി’: മുഖ്യമന്ത്രി
- മുഹറഖില്‍ സ്കൂളുകള്‍ക്കു പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കയറിനില്ക്കാന് ഷെഡുകള്‍ പണിയും
Author: News Desk
ആദ്യ പന്തില്‍ വിക്കറ്റുമായി ഹാര്‍ദ്ദിക്, പിന്നാലെ ബുമ്രയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, തകര്‍ച്ചക്കുശേഷം തിരിച്ചടിയുമായി പാകിസ്ഥാൻ
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ക്രീസിലിറങ്ങിയ പാകിസ്ഥാന് പവര്‍ പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സെന്ന നിലയിലാണ്. 11 പന്തില്‍ 16 റണ്‍സുമായി ഫഖര്‍ സമനും 19 പന്തില്‍ 19 റണ്‍സോടെ ഷിബ്സാദ ഫര്‍ഹാനും ക്രീസില്‍. ഓപ്പണര്‍ സയ്യിം അയൂബിന്റെയും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിന്റെയും വിക്കറ്റുകളാണ് പാകിസ്ഥാന് പവര്‍ പ്ലേയില്‍ നഷ്ടമായത്. ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന് ആദ്യ പന്തിലെ അടിയേറ്റു. ഇന്ത്യക്കായി ന്യൂബോള്‍ എടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് വൈഡായെങ്കിലും നിയമപരമായി എറിഞ്ഞ ആദ്യ പന്തില്‍ തന്നെ പാകിസ്ഥാന് ഓപ്പണര്‍ സയ്യിം അയൂബിനെ നഷ്ടമായി. ഹാര്‍ദ്ദിക്കിന്റെ പന്തില്‍ അയൂബിനെ ജസ്പ്രീത് ബുമ്രയാണ് കൈയിലൊതുക്കിയത്. ആദ്യ ഓവറില്‍ അഞ്ച് റണ്‍സെടുത്ത പാകിസ്ഥാന് രണ്ടാം ഓവറിലും തിരിച്ചടിയേറ്റു. തന്റെ രണ്ടാം പന്തില്‍ തന്നെ മുഹമ്മദ് ഹാരിസിനെ ഹാര്‍ദ്ദിക്കിന്റെ കൈകളിലെത്തിച്ച ബുമ്രയാണ് പാകിസ്ഥാന് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചത്.…
‘രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ നിറമോ മൂലം ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല’; കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി
ലണ്ടൻ: കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ. അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാൻ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടൻ്റെ പതാക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതാണ്. ഈ രാജ്യത്തിൻ്റെ തെരുവുകളിൽ പശ്ചാത്തലമോ ചർമ്മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല. സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയിൽ അഭിമാനത്തോടെ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ബ്രിട്ടണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. തീവ്ര വലതുപക്ഷ സംഘടനയുടെ കുടിയേറ്റ വിരുദ്ധ മാർച്ചിൽ ഒന്നര ലക്ഷം പേർ പങ്കെടുത്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയിൽ ലണ്ടൻ നഗരം മുങ്ങുകയായിരുന്നു. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തിൽപരം ജനമാണ് ലണ്ടൻ നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്കെതിരെ നഗരത്തിൽ പലയിടത്തായി അണിനിരന്നവരുമായി സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പൊലീസുകാർ ക്രൂര മർദനത്തിന് ഇരയായി. ആയിരത്തോളം…
ഏഷ്യാ കപ്പ്: ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് പാകിസ്ഥാൻ, പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങളില്ലാതെ ഇന്ത്യ, സഞ്ജു സാംസണ് തുടരും
ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച പാകിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. യുഎഇക്കെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ ഇറങ്ങുന്നത്. ഇതോടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തി. ഒമാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ പാകിസ്ഥാനും മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. പേസര്‍ ഹാരിസ് റൗഫ് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇന്നും റൗഫ് പുറത്താണ്. ടോസ് ജയിച്ചാലും ബൗളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ടോസ് നഷ്ടമായശേഷം ഇന്ത്യൻ നായകന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കും ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും കളിക്കളത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്. പാകിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമാകുന്നതിനിടെയാണ് ഇരുടീമുകളും മുഖാമഖം വരുന്നത്. സമീപകാല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തിലും പരിസരത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പതിവ് ഇന്ത്യ-പാകിസ്ഥാന് പോരാട്ടങ്ങളുടെ ആവേശം ഇത്തവണ ഗ്യാലറിയില്‍ പ്രകടമല്ല. ഇന്ത്യ-പാകിസ്ഥാന് മത്സരങ്ങള്‍ക്ക് സേറ്റേഡിയം നിറഞ്ഞു കവിയാറുണ്ടെങ്കിലും…
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് മുത്തശ്ശനെ കുത്തികൊന്ന ചെറുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തി. പാലോട് സ്വദേശി സന്ദീപിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാലോട് – ഇടിഞ്ഞാറില്‍ ആണ് സംഭവം. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്. സന്ദീപ് മദ്യലഹരിയിലായിരുന്നു. ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണിയാണ് മരിച്ചത്. മൃതദേഹം പാലോട് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന് മത്സരമാണ്. അയല്‍ക്കാര്‍ മുഖാമുഖം വരുന്ന മത്സരത്തിന്റെ ആവേശം എത്രത്തോളമുയരും, പിച്ചും കാലാവസ്ഥയും മത്സരത്തെ പിന്തുണയ്ക്കുമോ? ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുന്ന ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കാലാവസ്ഥാ പ്രവചനവും പിച്ച് റിപ്പോര്‍ട്ടും പരിശോധിക്കാം. അക്വുവെതറിന്റെ റിപ്പോര്‍ട്ട് പ്രകാരം ദുബായില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരത്തിന് മഴ ഭീഷണിയില്ല. പകല്‍ 39 ഡിഗ്രി സെല്‍ഷ്യസായിരിക്കും ദുബായിലെ താപനില. മഴ ഭീഷണിയില്ലെങ്കിലും താരങ്ങള്‍ക്ക് ദുബായിലെ പ്രതികൂല സാഹചര്യങ്ങളോടും മല്ലടിക്കേണ്ടിവരും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 33 കിലോമീറ്റര്‍ വരെ ഉയരും എന്നാണ് റിപ്പോര്‍ട്ട്. മത്സരസമയം രാത്രി 30 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് കണക്കാക്കുന്നത്. തെളിഞ്ഞ ആകാശം തുടരുമെങ്കിലും വായുനിലവാരവും അത്ര മികച്ചതായിരിക്കില്ലെന്നാണ് കണക്കാക്കുന്നത്. ദുബായില്‍ ഇന്നത്തെ ഏഷ്യാ കപ്പ് മത്സരത്തിനിറങ്ങുമ്പോള്‍ പാകിസ്ഥാന് ക്രിക്കറ്റ് ടീമിന് മേല്‍ ടീം ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇന്ത്യയും പാകിസ്ഥാനും 19 തവണയാണ് മുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ ഇന്ത്യ പത്തും പാകിസ്ഥാന്…
അസമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം ഗുവാഹത്തിയിലെ ധേക്കിയജുലി
ദില്ലി: അസമിൽ ഭൂചലനം. റിക്റ്റർ സ്കൈയിലിൽ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അസമിലെ ഭൂചലനത്തിൻ്റെ പശ്ചാത്തലത്തിൽ ഭൂട്ടാനിലും വടക്കൻ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.
രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം സതീശന്റെ കത്തിന്റെ അടിസ്ഥാനത്തില്‍
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എൻ ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേർത്തു. നിയമ നിർമാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭ സമ്മേളനം നാളെ തുടങ്ങും. നാല് ബില്ലുകളാണ് സമ്മേളനത്തിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ബാക്കി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എ എൻ ഷംസീര്‍ അറിയിച്ചു. നാളെ മുതൽ ഒക്ടോബർ 10 വരെയാണ് സമ്മേളനം. ലൈംഗിക ആരോപണങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാഹുലിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. രാഹുൽ സഭയിൽ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ്…
വാദം തെറ്റ്, പഠനറിപ്പോര്‍ട്ട് പുറത്തുവിട്ട് വെട്ടിലായി ആരോഗ്യമന്ത്രി; പ്രബന്ധം പ്രസിദ്ധീകരിച്ചത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്
തിരുവനന്തപുരം: കിണര്‍ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ൽ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തൽ. പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയത്. കിണർ വെള്ളത്തിൽ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന് 2013ൽ തന്നെ കണ്ടെത്തിയിരുന്നു എന്നായിരുന്നു ആരോഗ്യമന്തിയുടെ വാദം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ പഠന റിപ്പോർട്ട് പങ്കുവെച്ചായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ഈയൊരു വാദം ഉയർത്തിയത്. പഠനറിപ്പോർട്ടിൽ അന്നത്തെ ഉമ്മൻചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ, കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഇതോടൊപ്പം മന്ത്രി വീണ ജോര്‍ജ് പറഞ്ഞതുപോലെ റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും കോര്‍ണിയ അള്സറുമായി ബന്ധപ്പെട്ടാണെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. പ്രസിദ്ധീകരണ തീയതി ഉള്‍പ്പെടുത്താതെയായിരുന്നു മന്ത്രി വീണ…
കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 180 യാത്രക്കാരുമായി ഇന്ന് രാവിലെ 6.30 ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 45 മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവം അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും. ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷിയിടിച്ചത്. വിമാനത്താവളത്തിലെ ബേയിലേക്ക് മാറ്റിയ വിമാനത്തിന്റെ സുരക്ഷാ പരിശോധന പൂർത്തിയായി. വിമാനത്തിന് കേടുപാടൊന്നും സംഭവിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യാത്രക്കാർ സുരക്ഷിതരെന്നും ഷാർജയിൽ നിന്ന് കണ്ണൂരിലേക്ക് എത്തുന്ന വിമാനത്തിൽ ഇവരെ അബുദാബിയിലേക്ക് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ഓഗസ്റ്റ് 9ന് പിള്ളേരോണത്തിൽ തുടങ്ങി വിവിധ മത്സര ഇനങ്ങളോടുകൂടി ഒരു മാസത്തിലേറെ നീണ്ടുനിന്ന ജിഎസ്എസ് പൊന്നോണം 2025 ഓണാഘോഷങ്ങൾ കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടി സമാപിച്ചു. കുടുംബാംഗങ്ങളും കുട്ടികളും കൂടാതെ, ബഹറിനിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെയും വിദ്യാഭ്യാസ മാധ്യമ മേഖലയിലെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം ചടങ്ങുകൾക്ക് മാറ്റുകൂട്ടി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ നേതൃത്വം നൽകിയ പരിപാടികൾ, കൺവീനർ ശിവകുമാർ GSS പൊന്നോണം 2025 ജനൽ കൺവീനർ വിനോദ് വിജയൻ കോഡിനേറ്റർ ശ്രീമതി. ബിസ്മിരാജ് എന്നിവർ നിയന്ത്രിച്ചു.
