- തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ
- ‘വൈഭവ് സൂര്യവൻഷിയെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്’, ഗംഭീറിനോട് ചോദ്യവുമായി ശശി തരൂര്‍
- 30 വർഷമായി പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
- തിരുവനന്തപുരം മേയര്‍ : ബിജെപിയില്‍ തര്‍ക്കം, ശ്രീലേഖയ്ക്കെതിരെ ഒരു വിഭാഗം; രാജേഷിനെ പിന്തുണച്ച് ആര്‍എസ്എസ്
- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്‌റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
Author: News Desk
മോസ്കോ/ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ഡോവൽ അറിയിച്ചു. റഷ്യൻ സന്ദർശനത്തിനിടെയാണ് ഡോവൽ ഇക്കാര്യം അറിയിച്ചത്. അതേസമയം തീയതി തീരുമാനിച്ചിട്ടില്ല. എന്നാൽ ഈ വർഷം അവസാനം അത് നടക്കുമെന്ന് ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് റഷ്യ ഇന്ത്യ സന്ദർശിക്കുമെന്ന വാർത്ത പുറത്തുവന്നത്. ഇന്ത്യക്കും റഷ്യക്കും ഇടയിൽ സവിശേഷവും ദീർഘകാലവുമായ ബന്ധമുണ്ട്. ബന്ധത്തെ ഞങ്ങൾ വിലമതിക്കുന്നു. ഉന്നതതല ഇടപെടലുകൾ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സന്ദർശനം. റഷ്യയിൽ നിന്ന് ഊർജ്ജം വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്നിനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ താളം തെറ്റിച്ചെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…
രാഹുലിന് പിന്നാലെ സുനില്‍കുമാറും; ‘തൃശൂരിലെ വോട്ടർപട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് സംശയം’
തൃശൂർ: തൃശൂരിലും വോട്ടർ പട്ടികയിൽ അട്ടിമറി നടന്നതായി സംശയമെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ വോട്ടർപട്ടികയിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നതായി സുനിൽകുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണെന്നും ഇലക്ഷൻ കമ്മീഷൻ രാഷ്ട്രീയ വൽക്കരിക്കപ്പെട്ടുവെന്നും വിഎസ് സുനിൽകുമാർ പറഞ്ഞു. വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി വിഎസ് സുനിൽകുമാർ രംഗത്തെത്തിയത്. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ആരോപണങ്ങൾ ശരിയെന്ന് തോന്നുന്നതാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. തൃശൂരിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിൽ വലിയ അട്ടിമറി നടന്നു. അന്യസംസ്ഥാന തൊഴിലാളികളെയും മറ്റു മണ്ഡലങ്ങളിൽ നിന്നുള്ളവരെയും തൃശൂരിൽ വ്യാപകമായി ചേർത്തു. വോട്ട് ചേർത്തുന്നതിൽ നിയമം ലഘൂകരിച്ചത് തെരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നു. ഇത്തരം അട്ടിമറി തൃശൂർ മണ്ഡലത്തിലും നടന്നിട്ടുണ്ടെന്ന് അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നുവെന്നും സുനിൽ കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പ്…
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ഓപറേഷൻ സെക്യുർ ലാൻഡ് എന്ന പേരിലാണ് നടപടി. 72 ഓഫീസുകളിൽ പരിശോധന നടത്തും. വൈകുന്നേരം 4.30 മുതലാണ് പരിശോധനകൾ ആരംഭിച്ചത്. ആധാരമെഴുത്തുകാരും ഇടനിലക്കാരും മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നത്.
മനാമ: രണ്ടാമത് ബഹ്‌റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റ് സമാപിച്ചു.ഏകദേശം 1,20,000 പേര്‍ ഫെസ്റ്റ് സന്ദര്‍ശിച്ചതായി ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി (ബി.ടി.ഐ.എ) അറിയിച്ചു. ബയോണ്‍ അല്‍ദാന ആംഫി തിയേറ്റര്‍, ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ നടത്തിയത്.ഫെസ്റ്റിവല്‍ എല്ലാവര്‍ക്കും ഒരു അസാധാരണ അനുഭവമായെന്ന് ബി.ടി.ഐ.എയുടെ റിസോഴ്‌സസ് ആന്റ് പ്രൊജക്ട് സി.ഇ.ഒ. ദാന ഉസാമഅല്‍സാദ്പറഞ്ഞു.
മനാമ: നാസര്‍ ബിന്‍ ഹമദ് മറൈന്‍ പൈതൃക സീസണിന്റെ എട്ടാം പതിപ്പിന്റെ ഭാഗമായി ബഹ്‌റൈനില്‍ ഈ വാരാന്ത്യത്തില്‍ മുത്തുവാരല്‍ മത്സരം നടത്തും.ബഹ്‌റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷണല്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി(മൗറൂത്ത്)യാണ് മത്സരം സംഘടിപ്പിക്കുന്നത്. മുഹറഖിന്റെ വടക്കുഭാഗത്തുള്ള ഹെയര്‍ ഷാത്തിയ കടല്‍ മേഖലയിലായിരിക്കും മത്സരം.രണ്ടു ജില്ലകളിലായി നടക്കുന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികള്‍ കടലില്‍ മുങ്ങി ചിപ്പികള്‍ ശേഖരിക്കും. പിന്നീട് ഈ ചിപ്പികളില്‍നിന്ന് മുത്തുകള്‍ വേര്‍തിരിച്ചെടുക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയികളെ കണ്ടെത്തുക.പൂര്‍വികരുടെ പൈതൃകം വീണ്ടെടുക്കാനും ഒരുകാലത്ത് ബഹ്‌റൈന്‍ ജനതയുടെ അഭിമാനത്തിന്റെയും ഉപജീവനത്തിന്റെയും ഉറവിടമായിരുന്ന മുത്തുകളെക്കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാനും ലക്ഷ്യം വെച്ചാണ് മത്സരമെന്ന് സംഘാടകസമിതി അദ്ധ്യക്ഷന്‍ അഹമ്മദ് അല്‍ ഹാജിരി പറഞ്ഞു.ഇത്തവണ പരമ്പരാഗത തുഴച്ചില്‍ മത്സരം, കൈകോര്‍ത്തുള്ള മീന്‍പിടുത്ത മത്സരം, ശ്വാസം പിടിച്ചുനിര്‍ത്തല്‍ മത്സരം, കുട്ടികള്‍ക്കുള്ള നീന്തല്‍ മത്സരം തുടങ്ങിയവയുമുണ്ടാകും.
സഹോദരന്‍ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തി ഇന്‍ഷുറന്‍സ് തട്ടിപ്പ്: ബിസിനസുകാരനെതിരായ കേസില്‍ വിചാരണ തുടങ്ങി
മനാമ: ബഹ്‌റൈനില്‍ സഹോദരന്‍ മരിച്ചെന്ന് വ്യാജ പ്രചാരണം നടത്തി ബിസിനസുകാരന്‍ 5 ലക്ഷം ഡോളറിന്റെ ലൈഫ് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി.മരിച്ചെന്നു പറയപ്പെടുന്നയാള്‍ വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 2023 ഏപ്രില്‍ മാസത്തിലാണ് ഇയാള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. നോമിനിയായി ഭാര്യയെ ചേര്‍ക്കുകയും ചെയ്തിരുന്നു. ഭാര്യയുമായി ചേര്‍ന്നാണ് തുക തട്ടിയെടുക്കാന്‍ സഹോദരന്‍ ശ്രമിച്ചത്. പോളിസി ഉടമ വിദേശത്ത് മരിച്ചതായി ഇന്‍ഷുറന്‍സ് കമ്പനിക്ക് ഒരു നോട്ടീസ് ലഭിച്ചിരുന്നു. തുടര്‍ന്ന് ഭാര്യ സമര്‍പ്പിച്ച ക്ലെയിമിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഇന്‍ഷുറന്‍സ് തുക നല്‍കാന്‍ ഒരു സിവില്‍ കോടതി വിധിക്കുകയുണ്ടായി.ഇന്‍ഷുറന്‍സ് കമ്പനിയുടെ ആവശ്യപ്രകാരം സമര്‍പ്പിച്ച അനുബന്ധ രേഖകളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ്വെളിപ്പെട്ടത്.
വ്യക്തികളുടെ സമ്മതമില്ലാതെ ഫോട്ടോയും വീഡിയോയും എടുത്താൽ കീശ കാലിയാകും! സൈബർ ക്രൈം നിയമത്തിൽ ഭേദഗതി വരുത്തി ഖത്തർ
ദോഹ: വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലത്ത് വെച്ച് വ്യക്തികളുടെ സമ്മതമോ അറിവോ ഇല്ലാതെയും നിയമം അനുവദിക്കാത്ത സാഹചര്യങ്ങളിലും അവരുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുകയോ അവ ഇന്‍റര്‍നെറ്റിലൂടെ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ മറ്റുള്ള മാർഗങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയോ ചെയ്ത് അവരുടെ സ്വകാര്യതയെ ലംഘിക്കാൻ പാടില്ലെന്നതാണ് പുതിയ ഭേദഗതി. സ്വകാര്യത ലംഘിച്ച് ചിത്രങ്ങളും വീഡിയോകളും എടുത്താൽ കനത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. ഭേദഗതി ചെയ്ത വ്യവസ്ഥ പ്രകാരം ഒരു വർഷം വരെ തടവും ഒരു ലക്ഷം ഖത്തരി റിയാൽ (ഏകദേശം 24 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ) വരെ പിഴയും, അല്ലെങ്കിൽ ഇവയിലേതെങ്കിലുമൊരു ശിക്ഷയോ ലഭിക്കുന്ന കുറ്റമാണിത്. ഭേദഗതി ചെയ്ത 2014 ലെ 14–ാം നമ്പർ സൈബർ ക്രൈം നിയമത്തിലെ വ്യവസ്ഥകൾക്ക് അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയതോടെ നിയമം ഓഗസ്റ്റ് നാലിന് പുറത്തിറങ്ങിയ ഔദ്യോഗിക ഗസറ്റിന്റെ 20-ാം പതിപ്പിൽ…
ഒരു കാർഡിന് ഒരു ലിറ്റർ, തിങ്കളാഴ്ച മുതൽ വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി; സപ്ലൈക്കോ വഴി 457 രൂപക്ക് വിൽപ്പന
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ സപ്ലെക്കോ ഔട്ട്ലറ്റുകൾ വഴി ലിറ്ററിന് 457 രൂപക്ക് വെളിച്ചെണ്ണ വിൽപ്പന ആരംഭിക്കുമെന്നും ജി ആർ അനിൽ വിവരിച്ചു. ഒരു കാർഡിന് ഒരു ലിറ്റർ മാത്രമായിരിക്കും വെളിച്ചെണ്ണ ലഭിക്കുക. സപ്ലൈക്കോയിൽ ശബരി വെളിച്ചെണ്ണയും ഒരു ലിറ്റർ ക്രമത്തിൽ വിൽക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചു, വോട്ടർപട്ടികയിലും പോളിംഗിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിലും സംശയം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽഗാന്ധി
ദില്ലി: ഒരാൾക്ക് ഒരു വോട്ട് എന്നതാണ് ഭരണഘടനപരമായ അവകാശമെന്നും കഴിഞ്ഞ കുറച്ച് കാലമായി ജനങ്ങൾക്കിടയിൽ സംശയം ഉയർന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ബിജെപി മാന്ത്രികവിദ്യയിലൂടെ ഭരണ വിരുദ്ധ വികാരമില്ലാത്ത പാർട്ടിയായി മാറി. എക്സിറ്റ് പോൾ ഫലങ്ങളിൽ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുകയാണ്. ഹരിയാന തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്.ഇതെല്ലാം സംശയങ്ങൾ സൃഷ്ടിച്ചു. വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങൾ രാഹുൽ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ ചേർത്തവരെക്കാൾ കൂടുതൽ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരുഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ്…
ശബരിമലയിൽ അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം: വ്യവസായിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ അങ്കണത്തിൽ സ്വാമി അയ്യപ്പന്റെ പഞ്ചലോഹവിഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് നൽകിയ അനുമതി തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവലിച്ചു. തമിഴ്നാട് ഈ റോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ കെ സഹദേവന് നൽകിയ അനുമതി പിൻവലിച്ചതായി ഹൈക്കോടതിയെ ദേവസ്വം ബോർഡ് അറിയിച്ചു. പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, സ്വകാര്യ വ്യക്തി അനുമതിയില്ലാതെ പണം പിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതിയെത്തിയതിനെ തുടർന്നാണ് നടപടി. കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അനുമതിയില്ലാതെ പണം പിരിക്കുന്നതും, അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ പരിഗണനയിലുണ്ട്.
