- മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത്, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് സുപ്രീം കോടതിയില്‍
- ‘ചോദ്യം ചോദിക്കേണ്ട വേദിയല്ല പൊതുയോഗം, പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ?’: മുഖ്യമന്ത്രി
- അടൂർ സർവ്വീസ് സഹകരണ ബാങ്ക് ക്രമക്കേട്; സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്ക് കോൺഗ്രസ് പ്രതിഷേധം
- കണ്ണൂരിൽ മുസ്ലിം സ്ഥാനാര്‍ത്ഥികളില്ലാതെ സിപിഎം; മുസ്ലിം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്ന് യുഡിഎഫ് പ്രതീക്ഷ
- ‘സമയം നേടാനുള്ള അടവ് മാത്രം’, ഇറാൻ നേതൃത്വവുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ വിദേശകാര്യ മന്ത്രാലയം
- രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിൽ ബിജെപി സീൽ; അസിസ്റ്റൻറ് സെക്ഷൻ ഓഫീസർക്കെതിരെ നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ
- പൊടിപാറും പോരാട്ടം! നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അന്തിമ കണക്ക് പുറത്ത്, മൊത്തം 1202 പത്രികകൾ; 26 വരെ പിൻവലിക്കാം; ശേഷം അന്തിമ ചിത്രം തെളിയും
- പരമോന്നത നേതാവ് മുജ്തബ ഖമേനിയല്ല, ചർച്ച നടത്തുന്നത് ഇറാനിലെ രഹസ്യ നേതാവുമായിട്ടാണെന്ന് ട്രംപ്; ചർച്ചകളിൽ വലിയ ദുരൂഹത
Author: News Desk
കാസര്‍കോട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി മരിച്ച നിലയിൽ, ഗുരുതര ആരോപണവുമായി ബന്ധുക്കള്‍, ‘ജയിലിൽ വെച്ച് ചില ഗുളികകള്‍ കഴിപ്പിച്ചു’
കാസര്‍കോട്: കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍കോട് ദേളി സ്വദേശി മുബഷീറാണ് മരിച്ചത്. 2016ലെ പോക്സോ കേസിൽ ഈ മാസമാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. ശരീരം തടിച്ചുചീര്‍ത്ത നിലയിലായിരുന്നുവെന്നും നീലച്ചിരുന്നുവെന്നും മര്‍ദിച്ചതായി സംശയമുണ്ടെന്നും ബന്ധുപറഞ്ഞു. തടിയൊന്നുമില്ലാത്ത മനുഷ്യനായിരുന്നു. പൊലീസുകാര്‍ തന്നെ മര്‍ദിച്ചതാണെന്നാണ് സംശയിക്കുന്നതെന്നും ബന്ധു പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ…
Gold Rate Today: വീണ്ടും കുതിപ്പ് തുടങ്ങി, സ്വർണവില ഇന്നും ഉയർന്നു; ആശങ്കയിൽ വിവാഹ വിപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 640 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ പവന് ഒറ്റയടിക്ക് 1400 രൂപ വർദ്ധിച്ച് വില 93,000 ത്തിവ് മുകളിലെത്തിയിരുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 93,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഉയർന്നതടുകൂടിയാണ് സ്വർണവില ഉയരുന്നത്. സ്വർണവില കുത്തനെ ഉയരുന്നത് വിവാഹ വിപണിയെയും ബാധിച്ചിട്ടുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ ആണ്. അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത് ഇന്നത്തെ വില വിവരങ്ങൾ ഒരു ഗ്രം 22…
തിരുവനന്തപുരം: രാഷ്ട്രീയ വിമര്‍ശകനും യൂട്യൂബറുമായ കെ എം ഷാജഹാനെതിരെ കേസെടുത്ത് പൊലീസ്. എഡിജിപി എസ് ശ്രീജിത്ത് നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസാണ് കെ എം ഷാജഹാനെതിരെ കേസെടുത്തത്. ശബരിമല സ്വർണപ്പാളി കടത്തുമായി എ ശ്രീജിത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് യുട്യൂബ് ചാനൽ വഴി കെ എം ഷാജഹാന്‍ മൂന്ന് വീഡിയോ ചെയ്തുവെന്നാണ് പരാതി. സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎൽഎ ഉണ്ണികൃഷ്നുമെതിരായ സൈബർ അധിക്ഷേപ കേസില്‍ സെപ്റ്റംബറില്‍ കെ എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന് ചൈന; എത്ര നിരാകരിച്ചാലും വസ്തുത മറയ്ക്കാനാവില്ല, അരുണാചൽ ഇന്ത്യയുടേത്; ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ദില്ലി: അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ വനിതയെ ഷാങ്ഹായി വിമാനത്താവളത്തിൽ ട്രാൻസിറ്റിനിടെ തടഞ്ഞു വെച്ചതിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും ഇന്ത്യ അറിയിച്ചു. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് ചട്ടം. യുവതിയെ ശല്യപ്പെടുത്തിയില്ലെന്നും അരുണാചൽ പ്രദേശ് ചൈനയുടേതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
ചരിത്രം തിരുത്തി കുറിക്കാൻ ‘പൊങ്കാല’ റിലീസ്; ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സിനിമ ഞായറാഴ്ച റിലീസ് ചെയ്യുന്നു. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല എന്ന ചിത്രമാണ് ഈ ചരിത്രം…
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍; സുരക്ഷയ്ക്ക് 70,000 പൊലീസുകാര്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും 28 അസിസ്റ്റന്റ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസര്‍മാര്‍, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, 1034 ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്. വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷത്തിഎണ്‍പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കാന്‍ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറല്‍ ഓഫീസര്‍മാര്‍, 184 ആന്റി-ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍, 70 ജില്ലാതല പരിശീലകര്‍, 650 ബ്ലോക്കുതല പരിശീലകര്‍ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേര്‍പ്പെടുന്നത്.
സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും കോടതിയില്‍ മറുപടി നല്‍കാതെ പ്രതിപക്ഷ വിഡി സതീശന്‍. വഞ്ചിയൂര്‍ സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന് വിഡി സതീശന്റ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇങ്ങനെ ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കോടതി അറിയിച്ചു. ഡിസംബര്‍ ഒന്നിലേക്ക് ഹര്‍ജി മാറ്റിവച്ചതായി കോടതി അറിയിച്ചു. ‘അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണ്. കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാം ആരാ കോടീശ്വരന്‍ എന്ന്, കേരളത്തിലുള്ള കോടീശ്വരന്‍ ഇത് മേടിക്കില്ല. കടകംപള്ളിയോട് ചോദിച്ചായ കൃത്യമായി അറിയാം’-…
അജ്മൽ കസബിൽ നിന്ന് വെടിയേറ്റ 9 വയസുകാരി; ഭയത്തെ ധൈര്യമാക്കി സാക്ഷി പറഞ്ഞു, ഇനിയും പൂർണമായ നീതി നടപ്പായിട്ടില്ലെന്ന് ദേവിക
ദില്ലി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭീകരാക്രമണങ്ങളിലൊന്നായ 2008 നവംബർ 26ന് മുംബൈയിൽ നടന്ന കൂട്ടക്കൊലയിൽ അജ്മൽ കസബിനെതിരെ സാക്ഷി പറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ദേവിക റൊട്ടാവൻ. 17 വർഷങ്ങൾക്കിപ്പുറം ഏഷ്യാനെറ്റ് ന്യൂസബിൾ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിൽ, ആ രാത്രിയിലെ ഭയവും ധൈര്യവും കുടുംബം നേരിട്ട നിയമപരവും സാമ്പത്തികപരവുമായ നീണ്ട പോരാട്ടങ്ങളും ദേവിക പങ്കുവെച്ചു. ‘ഞാനന്ന് ഒമ്പത് വയസുകാരി മാത്രം’ ഭീകരാക്രമണം നടന്ന രാത്രിയിലെ ഭയം ദേവികയുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. “അന്ന് എനിക്ക് ഒമ്പത് വയസും പതിനൊന്ന് മാസവുമായിരുന്നു പ്രായം. ആ പ്രായത്തിൽ എന്താണ് ഭീകരത, വെടിയുതിർക്കുന്നത് എന്തിനാണ് എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു,” ദേവിക പറയുന്നു. “അയാളുടെ ( അജ്മൽ കസബ്) കയ്യിൽ വലിയ തോക്കുണ്ടായിരുന്നു, ആളുകളെ കൊല്ലുന്നതിൽ അയാൾക്ക് ആനന്ദം ലഭിക്കുന്നുണ്ടായിരുന്നു. ആ പ്രായത്തിൽ അത് കണ്ടത് ഇന്നും എന്‍റെ മനസിൽ അതേപടി പതിഞ്ഞുകിടക്കുന്നു. എനിക്കൊരിക്കലും അത് മറക്കാനായിട്ടില്ല, മറക്കാൻ ശ്രമിച്ചാലും കഴിയില്ല.” എന്നാൽ, ആ…
‘കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധംഎം’; സംഘടിച്ച് പത്തിലധികം യൂണിയനുകൾ
ദില്ലി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന 4 ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധമാണെന്ന് രാജ്യത്തെ 10 തൊഴിലാളി യൂണിയനുകൾ പറയുന്നു. തൊഴിലുടമയ്ക്ക് അനുകൂലവും എന്നാൽ തൊഴിലാളിക്ക് എതിരുമാണ് ഈ ലേബർ കോഡുകൾ എന്നാണ് സംഘടനകൾ ആരോപിക്കുന്നത്. ഭാരതീയ മസ്‌ദൂർ സംഘ് പോലുള്ള പല ട്രേഡ് യൂണിയനുകൾ ഈ നാല് തൊഴിൽ കോഡുകളുടെ നടപ്പാക്കലിനെ പ്രശംസിച്ചിട്ടുണ്ടെങ്കിലും, ചിലർ യൂണിയനുകൾ പറയുന്നത് അവ തൊഴിലാളികൾക്ക് അനുകൂലമല്ല എന്നാണ്. മാത്രമല്ല, ഈ കോഡുകൾ നടപ്പാക്കുന്നത് തൊഴിലാളികളോടുള്ള യുദ്ധപ്രഖ്യാപനം തന്നെയാണെന്നും യൂണിയനുകൾ പറയുന്നു. ഈ കോഡുകൾ പിൻവലിക്കുന്നതുവരെ ശക്തമായ പോരാട്ടം നടത്താൻ തയ്യാറാണ് എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ മസ്‌ദൂർ സംഘം പോലുള്ള വ്യാപാര സംഘടനകൾ ഈ ലേബർ കോഡുകളെ അനുകൂലിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട കൊളോണിയൽ കാലഘട്ടത്തിലെ തൊഴിൽ നിയമങ്ങൾക്ക് പകരം ഏകീകൃതവും സമകാലികവും സുതാര്യവും തൊഴിലാളി കേന്ദ്രീകൃതവുമായ ഒരു നിയമമാണ് ഇതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ഭാരതീയ മസ്‌ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ 14 വ്യത്യസ്‌ത ട്രേഡ് യൂണിയനുകൾ നവംബർ…
പി.ആർ. സുമേരൻ കൊച്ചി: പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്ന പ്രമേയമുണ്ടെങ്കിലേ സിനിമ വിജയിക്കുകയുള്ളൂയെന്ന് സംവിധായകന്‍ രാജേഷ് അമനകര. മലയാള സിനിമ വലിയ മാറ്റത്തിന്‍റെ പാതയിലാണ്. എന്തെങ്കിലും ചെയ്ത് കൂട്ടിയാല്‍ സിനിമ വിജയിക്കുമെന്ന ധാരണ ശരിയല്ല. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുന്ന അഭിരുചികളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും രാജേഷ് അമനകര പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ‘കല്യാണമര’ത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു രാജേഷ്. സിനിമയില്‍ ഒത്തിരി സാധ്യതകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. നവാഗതരായ സംവിധായകര്‍ പോലും മികച്ച സിനിമകള്‍ സൃഷ്ടിക്കുന്നുണ്ട്. സിനിമയില്‍ വന്നിട്ടുള്ള സാങ്കേതിക വളര്‍ച്ചയും സിനിമയുടെ മേക്കിംഗില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. സാങ്കേതിക വളര്‍ച്ച എന്തുകൊണ്ടും മികച്ച സിനിമ ഒരുക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അഭിനയ പ്രതിഭകളായ അഭിനേതാക്കളുടെയും മികച്ച ടെക്നിക്കല്‍ വിദഗ്ദരുടെയും വലിയ നിര തന്നെ സിനിമയിലേക്ക് വരുന്നുണ്ട്. നവാഗതരായ സംവിധായകരും നല്ല സിനിമകള്‍ ഒരുക്കുന്നു. അങ്ങനെ മലയാള സിനിമ ഒരു വിജയത്തിന്‍റെ വഴിയിലാണ്. പക്ഷേ പ്രമേയമാണ് പരമപ്രധാനം. നല്ല കഥയും തിരക്കഥയും നിര്‍ബന്ധമാണ്. അതിനോടൊപ്പം ആവിഷ്ക്കാരവും. എന്തൊരുക്കി കൊടുത്താലും പ്രേക്ഷകന്‍…
