Author: News Desk

ദുബായ്: ദുബായിൽ പുതിയതായി രണ്ട് ടോൾ ഗേറ്റുകൾ കൂടി വരുന്നു. ദുബായിലെ എക്‌സ്‌ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്‌സി (സാലിക്) വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ രണ്ട് ടോൾ ഗേറ്റുകൾ സ്ഥാപിക്കുക. ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം സൂക്ഷ്മായി നിരീക്ഷിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാലിക് അറിയിച്ചു. ആർടിഎയുടെ വിപുലമായ ട്രാഫിക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ട് സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. ദുബായിൽ വാഹനമോടിക്കുന്നവർക്ക് സുഗമവും കൂടുതൽ കാര്യക്ഷമവുമായ യാത്ര ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ ശേഷിയുള്ള ഇതര റൂട്ടുകളിലേക്ക് കുറച്ച് ട്രാഫിക് പുനഃക്രമീകരിച്ച് തിരക്ക് കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം നവംബറിൽ രണ്ട്…

Read More

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അന്നേദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ച 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് അറിയിച്ചു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചവരെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മന്ത്രാലയങ്ങളിലെയും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിനാണ് പകുതി ദിവസം അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കേന്ദ്ര…

Read More

ന്യൂഡൽഹി: പാർലമെന്റിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ലോക്സഭാ അംഗത്വം റദ്ദാക്കിയതിനെ തുടര്‍ന്ന് ഡൽഹിയിലെ ബംഗ്ലാവ് ഒഴിയാന്‍ എസ്റ്റേറ്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിനെതിരെ മഹുവ സമര്‍പ്പിച്ച ഹർജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളി. ഇതേത്തുടർന്നാണ് എസ്റ്റേറ്റ് ഡയറക്ടറേറ്റ് നടപടി. എസ്റ്റേറ്റ് ഡയറക്ടറേറ്റിന്റെ ഒരു സ്ക്വാഡ് രാവിലെ മഹുവ മൊയ്ത്രയുടെ സർക്കാർ ബംഗ്ലാവിൽ എത്തി. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയായതായാണ് റിപ്പോർട്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സർക്കാർ വസതിക്ക് സമീപം കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രവർത്തകരുടെ പ്രവേശനം തടയാൻ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അം​ഗത്വം റദ്ദാക്കിയതിനെ തുടർന്ന് ജനുവരി ഏഴിനകം വസതി ഒഴിയണമെന്ന് എസ്റ്റേറ്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. മഹുവ ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് പുറത്താക്കുമെന്നും മുന്നറിയിപ്പ് നൽകി. ഈ ഉത്തരവിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ സർക്കാർ വസതി ഒഴിയാൻ നൽകിയ നോട്ടീസ് സ്റ്റേ ചെയ്യാൻ കോടതി വിസമ്മതിക്കുകയായിരുന്നു.

Read More

വാഷിങ്ടൺ: അമേരിക്കൻ കപ്പലിന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണമുണ്ടായെന്ന് യു.എസ് സേന. ബാലിസ്റ്റിക് മിസൈലുകളാണ് കപ്പലിനെ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ടത്. എന്നാൽ, ലക്ഷ്യംകാണാൻ അവർക്ക് കഴിഞ്ഞില്ലെന്നും മിസൈലുകൾ കടലിൽ പതിച്ചെന്നും യു.എസ് സേന അറിയിച്ചു. സംഭവത്തിൽ കപ്പലിന് തകരാറോ ജീവനക്കാർക്ക് ആർക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും യു.എസ് അറിയിച്ചു. കപ്പലുകൾക്ക് നേരെ മൂന്ന് ദിവസത്തിനിടെയുണ്ടാവുന്ന മൂന്നാമത്തെ ഹൂതി ആക്രമണമാണ് ഇത്. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് എം/വി ചെം റേഞ്ചർ എന്ന യു.എസ് ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേൽക്കുകയോ കപ്പലിന് കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.​ യു.എസ് സെൻട്രൽ കമാൻഡിന്റെ അറിയിപ്പ് വന്നതിന് പിന്നാലെ ഏദൻ കടലിൽ കപ്പൽ ആക്രമിച്ചുവെന്ന് വ്യക്തമാക്കി ഹൂതികൾ രംഗത്തെത്തുകയും ചെയ്തു. അതേസമയം ചെങ്കടലിൽ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനുള്ള മറുപടിയാണ് തങ്ങളുടെ ആക്രമണമെന്നും ഹൂതികൾ വ്യക്തമാക്കുന്നു.

Read More

തിരുവനന്തപുരം: ഇലക്ട്രിക് ബസില്‍ വിശദമായ റിപോര്‍ട്ട് തേടി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കെ എസ് ആര്‍ ടി സി എം ഡിയോടാണ് റിപോര്‍ട്ട് ആവശ്യപ്പെട്ടത്. ഓരോ ബസിനും ലഭിക്കുന്ന വരുമാനം, റൂട്ടിന്റെ വിവരങ്ങള്‍ എന്നിവ നല്‍കണം. ബുധനാഴ്ച റിപോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ നിലപാടിനെതിരെ സി പി എം രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസമെങ്കില്‍ ഇലക്ട്രിക് ബസ് തുടരുമെന്നും പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മന്ത്രിയല്ല, മന്ത്രിസഭയല്ലേ തീരുമാനമെടുക്കേണ്ടതെന്നും ഗോവിന്ദന്‍ ചോദിച്ചു. ഇലക്ട്രിക് ബസുകള്‍ ലാഭകരമാക്കാനാണ് കെ എസ് ആര്‍ ടി സി ശ്രമിക്കേണ്ടതെന്ന് വട്ടിയൂര്‍കാവ് എം എല്‍ എ. വി കെ പ്രശാന്ത് പ്രതികരിക്കുകയും ചെയ്തു. സര്‍ക്കാര്‍ നയപരമായി തീരുമാനിച്ച് നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകള്‍ നഗരവാസികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ലാഭകരമാക്കാനും കൃത്യമായ മെയിന്റനന്‍സ് സംവിധാനം ഒരുക്കാനുമാണ് കെ എസ് ആര്‍ ടി സി ശ്രമിക്കേണ്ടതെന്നുമായിരുന്നു എം…

Read More

തിരുവനന്തപുരം: മസാല ബോണ്ട് കേസിൽ മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22ന് ഹാജരാകണം. കൊച്ചി ഓഫീസിലാണ് രാവിലെ 11 മണിക്ക് ഹാജരാകേണ്ടത്. രണ്ടാം തവണയാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് അയച്ചത്. നേരത്തെ ഐസക്കിന് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായില്ല. ഇഡി നടപടി രാഷ്ട്രീയ പ്രേരിതമാണെന്നുംഅതിനെ നിയമപരമായി നേരിടുപമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയിരിക്കുന്നത്. കിഫ്ബിക്കായി ധനസമാഹരണത്തിനു വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ ഫെമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി അന്വേഷണം തുടങ്ങിയത്.അന്വേഷണത്തിന്‍റെ ഭാ​ഗമായി തോമസ് ഐസക്കിന് മുമ്പും നോട്ടീസ് നൽകിയെങ്കിലും ഇത് സംബന്ധിച്ച നിയമപോരാട്ടം ഹൈക്കോടതിയിൽ എത്തിയിരുന്നു. മുൻ നോട്ടീസ് പിൻവലിക്കുമെന്നും പുതിയ നോട്ടീസ് നൽകുമെന്നും ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു.ഇതനുസരിച്ച് ജനുവരി 12ന് നോട്ടീസ് നൽകിയിരുന്നെങ്കിലും തിരക്ക് മൂലം ഹാജരാകാൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു.

Read More

കോഴിക്കോട്: ടാറിംഗ് കഴിഞ്ഞയുടന്‍ റോഡ് തകര്‍ന്ന സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാരന്‍ സ്വന്തം ചെലവില്‍ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റോഡ് തകര്‍ന്ന സംഭവത്തിലാണ് അസിസ്റ്റന്റ് എന്‍ജിനീയറെയും ഓവര്‍സീയറെയും സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്. മന്ത്രി റിയാസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. കരാറുകാരന്റെ ലൈസന്‍സ് ആറുമാസത്തേക്കു റദ്ദാക്കാനും തീരുമാനിച്ചു. കോഴിക്കോട് കൂളിമാട് -എരഞ്ഞിമാവ് റൂട്ടിലെ 110 മീറ്റര്‍ റോഡാണ് ടാറിംഗ് കഴിഞ്ഞയുടന്‍ തകര്‍ന്നത്. ആവശ്യമായ ക്ലീനിങ് നടത്താതെ ടാര്‍ ചെയ്തതാണ് പണി കഴിഞ്ഞ ഉടന്‍ റോഡ് തകരാന്‍ കാരണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി നേരിട്ടു നടപടിയെടുത്തത്.

Read More

ചെന്നൈ: ഡിഎംകെ നേതാവ് കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരെ കേസ്. വീട്ടുസഹായിയായി സഹായിയായി ജോലി ചെയ്തിരുന്ന പതിനെട്ടുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചെന്നൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ കല്ലുറിച്ചി ജില്ലയിൽ നിന്നുള്ള 18 കാരിയായ ദളിത് പെൺകുട്ടിയോട് കരുണാനിധിയുടെ മകനും മരുമകളും ക്രൂരത കാട്ടിയെന്നാണ് ആരോപണം. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയ്യാറെടുക്കുന്ന കുട്ടി ഡിഎംകെ നേതാവിന്റെ മകന്റെ വീട്ടിൽ ഹെൽപ്പറായി ജോലിക്ക് വന്നത് പരിശീലനത്തിന് പണം കണ്ടെത്താനാണ്. ഒരു വർഷമായി കുട്ടി ജോലിക്ക് വരുന്നതായാണ് റിപ്പോർട്ട്. പൊങ്കൽ അവധിക്കാലത്ത് പെൺകുട്ടി കല്ലുറിച്ചിയിലെ ഉളുന്ദൂർപേട്ടയിലുള്ള കുടുംബവീട്ടിലേക്ക് മടങ്ങി. പിന്നീട് ഗവൺമെന്റ് ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റത്തിന്റെയും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതിന്റെയും പാടുകൾ കണ്ടെത്തിയ ഡോക്ടർമാർ ഉളുന്ദൂർപേട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടുജോലിക്ക് കൊണ്ടുപോകുമ്പോൾ 17 വയസ്സായിരുന്നു. ദമ്പതികൾ നിരന്തരം മർദിക്കും, സ്ലിപ്പർ,…

Read More

ഫോർട്ട് വർത്ത്:  ചങ്ങനാശ്ശേരി, തുരുത്തി,  തൈപ്പറമ്പിൽ  ടി.സി മൈക്കിളിന്റെ  ഭാര്യ സൂസി മൈക്കിൾ (71) ഫോർട്ട് വർത്തിൽ നിര്യാതയായി. കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയിൽ പരേതരായ  സി. ജെ മാത്യു (മത്തായി സാർ) വിന്റെയും  അരീക്കാട്ട് അന്നക്കുട്ടിയുടെയും മകളാണ് പരേത. സംസ്‌കാരം ജനുവരി 24  ബുധനാഴ്ച  നോർത്ത് റിച്ച്ലാൻഡ് ഹിൽസ്‌,  സെന്റ് ജോൺ ദി അപ്പോസ്തോലിക് കാത്തലിക്  ദേവാലയത്തിൽ. മക്കൾ: ജെഫ് മൈക്കിൾ (ഫോർട്ട് വർത്ത്), ഡോ. ജെറി മൈക്കിൾ (കോർപ്രസ് ക്രിസ്റ്റി, ടെക്‌സാസ്) മരുമക്കൾ: ദീപ്‌തി തോമസ് മൈക്കിൾ  (കൊച്ചുതുണ്ടിയിൽ, നാരങ്ങാനം കോഴഞ്ചേരി ), മേഗൻ രമ്യ മൈക്കിൾ (മാലികറുകയിൽ, മാന്നാർ). കൊച്ചു മക്കൾ: എലിസബത്ത്, എവിലിൻ, എലനോർ, എസക്കിയേൽ,  മെലേനിയ (ഏവരും യുഎസ്). സഹോദരങ്ങൾ: ലൈല അങ്ങാടിശ്ശേരിൽ (ടെക്‌സാസ്, യുഎസ്), വത്സമ്മ ബേബി (ഇടമറുക്), ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലിൽ  (എല്ലാവരും ടെക്‌സാസ്, യുഎസ്‌എ), ടെസ്സി ജോയ് (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് മേലുകാവ്) സംസ്കാരശുശ്രൂഷകൾ…

Read More

തിരുവനന്തപുരം: എക്സാലോജിക്  സി എം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും  മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന രജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത്  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നെയാണ്. അതുകൊണ്ടാണ് അവസാന നിമിഷം വരെ ശിവശങ്കറെ മുഖ്യമന്ത്രി കൈവിടാത്തത്. ഇയാളെ അറസ്റ്റ് ചെയ്താൽ എല്ലാ സത്യങ്ങളും പുറത്ത് വരും. ഒന്നാം പിണറായി സർക്കാരിvd]Jz  കാലം മുതലുള്ള എല്ലാ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് നടന്നിരിക്കുന്നതതെന്നു തെളിയfക്കപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി പിണറായിക്ക് മുന്നിൽ തിരുവായിക്ക് എതിർവായി ഇല്ലാത്ത അവസ്ഥയിലായി നിൽക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സർക്കാരും ഇത്രത്തോളം അധഃപതിച്ച കാലഘട്ടമുണ്ടായിട്ടില്ല. ലോകത്തെമ്പാടും കമ്യൂണിസ്റ്റ് ആശയം പരാജയപ്പെട്ടതു പോലെ കേരളത്തിലും…

Read More