- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
മനാമ: അസര്‍ബൈജാന്‍ വിദേശകാര്യ മന്ത്രി ജെയ്ഹുന്‍ ബെയ്‌റാമോവ് മന്‍ സന്ദര്‍ശനത്തിനെത്തി.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മന്ത്രി ബെയ്റാമോവിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, റിയാദില്‍ താമസിക്കുന്ന അസര്‍ബൈജാന്‍ അംബാസഡര്‍ ഷാഹിന്‍ അബ്ദുല്ലയേവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനുമായി ബെയ്‌റാമോവ് കൂടിക്കാഴ്ച നടത്തി.
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു. പരീക്ഷാ ബോർഡാണ് ഫലം തടഞ്ഞത്. അന്വേഷണ പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നു ബോർഡ് അറിയിച്ചു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയർന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് കുട്ടികളെ പരീക്ഷ എഴുതിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ സുരക്ഷാ സംവിധാനം ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. വിദ്യാർഥികളുടെ ജാമ്യ ഹർജി ഈ മാസം 13നു പരിഗണിക്കാനും മാറ്റിയിരുന്നു. ഫെബ്രുവരിയിലാണ് കേരളത്തെ നടുക്കിയ കൊലപാതകം. ഫെബ്രുവരി 27നു നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഒരു സംഘം വിദ്യാർഥികൾ ഷഹബാസിനെ ആസൂത്രിതമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മാർച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്. വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിച്ച ആറ് പത്താം ക്ലാസ് വിദ്യാർഥികളാണ്…
കൊച്ചി: കേരളത്തില്‍ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടി കൊടുത്ത ‘അന്തരം ‘എന്ന സിനിമക്ക് ശേഷം ഫോട്ടോ ജേർണലിസ്റ്റ് പി അഭിജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ഫീച്ചർ ഡോക്യുമെന്ററി ‘ഞാൻ രേവതി’യുടെ ട്രെയിലർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സെക്കൻഡ് ലുക്ക് പോസ്റ്ററിനും അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചത്. മെയ് 12 ന് കോഴിക്കോട് വച്ച് നടക്കുന്ന ഐ. ഇ .എഫ്. എഫ്. കെ യിൽ ഇന്ത്യൻ സിനിമകളുടെ മത്സര വിഭാഗത്തിലും ജൂൺ 5 ന് മുംബൈയിൽ വച്ച് നടക്കുന്ന സൗത്ത് ഏഷ്യയിലെ വലിയ എൽ.ജി. ബി.ടി. ക്യു + ഫിലിംഫെസ്റ്റിവലുകളിലൊന്നായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കും. പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ ‘ ദ ട്രൂത്ത് എബൗട്ട് മീ ‘ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ…
കണ്ണൂർ: കരിവള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. പ്രതിയായ കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്വർണം കണ്ടാൽ ഭ്രമം തോന്നാറുണ്ടെന്നും അങ്ങനെയാണ് മോഷണം നടത്തിയതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. കല്യാണ ദിവസമായ മേയ് ഒന്നിന് രാത്രി ഏഴ് മണിയോടെ ആയിരുന്നു മോഷണം നടത്തിയത്. ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ വൈകിട്ട് അഴിച്ചുവച്ച സ്വർണമാണ് മോഷണം പോയത്. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്‌ച രാവിലെ വീട്ടുമുറ്റത്ത് കൊണ്ടുവച്ചെന്നും യുവതി പറഞ്ഞു. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടത്. കവർന്ന മുഴുവൻ സ്വർണാഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
മലപ്പുറം: മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 6 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. ആകെ 58 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. നിലവില്‍ ഒരാള്‍ക്കാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളത്. 7 പേര്‍ ചികിത്സയിലുണ്ട്. ഒരാള്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. ചെറിയ രോഗ ലക്ഷണങ്ങളുള്ള അഞ്ചു പേർ മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഐസൊലേഷനില്‍ കഴിയുന്നവരില്‍ 12 പേര്‍ അടുത്ത കുടുംബാംഗങ്ങളാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജോയിന്റ് ഔട്ട് ബ്രേക്ക് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ: അതിർത്തി കാക്കുന്ന സൈനികരുടെ സുരക്ഷയ്ക്കായി ഞായറാഴ്ച പ്രത്യേക പ്രാർത്ഥന
തിരുവനന്തപുരം: ഇന്ത്യ – പാകിസ്ഥാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ മലങ്കര ഓർത്തഡോക്സ് സഭ ആഹ്വാനം ചെയ്തു. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് സഭാ അധ്യക്ഷൻ മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും കാതോലിക്കാബാവാ പറഞ്ഞു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കര സഭയിലെ മുഴുവൻ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാർത്ഥന നടത്തും. അതിർത്തിയിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ഇന്ന് ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗം സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഥിതിഗതികൾക്ക് അനുസരിച്ച് തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. സർക്കാർ വാർഷികത്തോട് അനുബന്ധിച്ച ആഘോഷ പരിപാടികൾ വെട്ടിച്ചുരുക്കാനും തീരുമാനമുണ്ട്.
നാഗ്പൂര്‍: “ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ തയ്യാറെടുക്കുന്നു” എന്നാരോപിച്ച് കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റും സ്വതന്ത്ര പത്രപ്രവർത്തകനുമായ ഒരു വിദ്യാർത്ഥിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അറസ്റ്റ് ചെയ്തു, വ്യാഴാഴ്ച ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എറണാകുളം സ്വദേശിയായ 26കാരനായ റെജാസ് എം ഷീബ സിദീഖിനെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തു. നാഗ്പൂരിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന ഇയാളുടെ വനിതാ സുഹൃത്തിനെയും പ്രത്യേകം അറസ്റ്റ് ചെയ്തു, എന്നാൽ അവർക്കെതിരെ കൃത്യമായ കുറ്റങ്ങൾ പോലീസ് വ്യക്തമാക്കിയിട്ടില്ല. ലകദ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) പ്രകാരം, പാകിസ്ഥാൻ, പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ സായുധ സേന അടുത്തിടെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെ അപലപിക്കുകയും നക്സലുകൾക്കെതിരായ പ്രവർത്തനങ്ങളെ വിമർശിക്കുകയും ചെയ്തുകൊണ്ട് സിദീഖ് ഇൻസ്റ്റാഗ്രാമിൽ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടിരുന്നു.
കണ്ണൂര്‍: ഒരു രാജ്യത്തിന്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ ഭീകരാക്രമണം ഉണ്ടായിരിക്കുന്നെന്നും അതിനെതിരെ രാജ്യം എടുക്കുന്ന നടപടിക്ക് പിന്നില്‍ അണിനിരക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അയല്‍വാസികളുമായി നല്ല ബന്ധം തുടരണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്, എന്നാല്‍ വിപരീതദിശയിലാണ് പാകിസ്താന്‍ ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യം ഗുരുതര പ്രശ്‌നം നേരിടുമ്പോള്‍ കേരളം എന്തുചെയ്യണമെന്ന് തീരുമാനമെടുക്കേണ്ടതുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള ജില്ലാ തലയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂഡൽഹി: ആവശ്യത്തിനുള്ള ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യൻ ഓയിൽ കോപ്പറേഷൻ (ഐഒസി). ഇന്ത്യ – പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന ആശങ്ക അകറ്റാനായാണ് ഐഒസി ഇക്കാര്യം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ‘ഇന്ത്യൻ ഓയിലിന് രാജ്യമെമ്പാടും ആവശ്യത്തിന് ഇന്ധന ശേഖരമുണ്ട്. വിതരണ ശൃംഖലകളും സുഗമമായാണ് പ്രവർത്തിക്കുന്നത്. പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ടതില്ല. പെട്രോൾ, ഡീസൽ, എൽപിജിയും ഐഒസിയുടെ എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും ലഭ്യമാണ്. കൂടുതൽ മെച്ചപ്പെട്ട സേവനം ഒരുക്കാൻ ഉപഭോക്താക്കൾ അനാവശ്യ തിരക്ക് ഒഴിവാക്കി സമാധാനം പാലിക്കണം.’, എന്നാണ് ഐഒസി എക്‌സിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഇന്ത്യ – പാക് സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഐഒസി കുറിപ്പുമായി രംഗത്തെത്തിയത്. സംഘർഷത്തിന് പിന്നാലെ ജനങ്ങളിൽ പരിഭ്രാന്തി ഉയർന്നത് രാജ്യത്തെ ചില നഗരങ്ങളിലുള്ള പെട്രോൾ പമ്പുകളിൽ തിരക്കിന് കാരണമായി. വരും ദിവസങ്ങളിൽ പ്രദേശത്ത് ഇന്ധന ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയായിരുന്നു ജനങ്ങൾക്ക്. പ്രത്യേകിച്ച് പഞ്ചാബിലെ ജനങ്ങളിലാണ് പരിഭ്രാന്തി കൂടുതലും പ്രകടമായത്. കഴിഞ്ഞ ദിവസം അതിർത്തി പ്രദേശത്തിലെ…
യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളവും; അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂർ നേരത്തെയെത്തണം
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിർദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകൾക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിർദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. കൊച്ചി വിമാനത്താവളം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് വിധേയമാകേണ്ടി വരും. ഈ സാഹചര്യത്തിൽ അതുകൂടി കണക്കാക്കി നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് അറിയിപ്പ്. ആഭ്യന്തര വിമാന യാത്രകൾക്കായി വരുന്നവർ വിമാനം പുറപ്പെടുന്ന സമയത്തിന് മൂന്ന് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രകൾക്കായി എത്തുന്നവർ അഞ്ച് മണിക്കൂർ മുമ്പും എത്തിയാൽ നടപടികൾ സുഗമമായി പൂർത്തിയാക്കും. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടും ഒഴിക്കാനും ഇതിലൂടെ സാധിക്കും. പുതിയ സാഹചര്യത്തിൽ യാത്രക്കാർ സഹകരിക്കണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.…