- ബഹ്റൈൻ എ.കെ.സി.സി യും, ആസ്റ്റർ മെഡിക്കൽ സെന്ററും ഈദ് ആഘോഷിച്ചു.
- ‘ഹിന്ദു എംഎൽഎ’ പരാമർശം, ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു
- ഖത്തറിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടം; ആറ് പേർ മരിച്ചതായി സ്ഥിരീകരിച്ച് അധികൃതർ
- അനിശ്ചിതത്വങ്ങൾക്കിടയിലും ആശ്വാസ വാർത്ത! എൽപിജിയുമായി യുഎസിൽ നിന്നും ടാങ്കറുകൾ ഇന്ത്യയിൽ എത്തിതുടങ്ങി, റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലുമെത്തി
- ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം
- മദ്യപിച്ച് വാഹനമോടിച്ചു, അപകടത്തില്‍ യുവതി മരിച്ചു; ബഹ്റൈനി യുവാവിന് രണ്ടു വര്‍ഷം തടവ്
- ജനുസാനില്‍ തീപിടിത്തം; രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി
- ടാക്സി ഡ്രൈവര്‍ മദ്യം കടത്തി; മലയാളിയായ യാത്രക്കാരിയും കുടുങ്ങി
Author: News Desk
കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന് പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍. ജോലിക്കിടയില്‍ 23,130 രൂപ മോഷ്ടിച്ച താത്കാലിക ജീവനക്കാരനെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ ആര്‍ രതീഷാണ് പിടിയിലായത്. സന്നിധാനം പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കാനായി കൊടുത്ത തുണി കൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500ന്റെ ആറു നോട്ടുകള്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇയാള്‍ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോള്‍ 20,130 രൂപ കൂടി കണ്ടെത്തി. നോട്ടുകള്‍ ചുരുട്ടി ഗുഹ്യഭാഗ്യത്തുവെച്ച് പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മുന്നൂറിലധികം ജീവനക്കാരെയാണ് കാണിക്ക എണ്ണുന്നതിന് സന്നിധാനത്തോട് ചേര്‍ന്നുള്ള രണ്ട് ഭണ്ഡാരങ്ങളിലായി നിയമിച്ചിരിക്കുന്നത്. ഇതില്‍ 200 പേരോളം താത്കാലിക ജീവനക്കാരാണ്. 24 മണിക്കൂറും കാമറ നിരീക്ഷണവും പൊലീസ് കാവലും വിജിലന്‍സ് പരിശോധനയും നടക്കുന്നയിടമാണ് ഭണ്ഡാരം. ഒറ്റമുണ്ട് മാത്രം ധരിച്ചേ…
റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കൈക്കൂലി വാങ്ങി; കെഎസ്ഇബി ഉദ്യോഗസ്ഥയെ കൈയോടെ പൊക്കി വിജിലന്‍സ്
കണ്ണൂര്‍: തലശേരി റെയില്‍വെ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്തലിന്‍ പുരട്ടിയ കറന്‍സികള്‍ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥ. തലശേരി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവര്‍ പറശിനി കടവ് സ്വദേശിയോട് കൈക്കൂലി തുകയുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ…
എസ്‌ഐആര്‍: ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ കുറഞ്ഞു, തൃശൂരും പാലക്കാടും വന്‍ വ്യത്യാസം
തിരുവനന്തപുരം: എസ്‌ഐആര്‍ കരട് പട്ടിക പ്രകാരം ഏറ്റവും അധികം വോട്ടര്‍മാര്‍ പുറത്താക്കപ്പെട്ടത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറിയ മണ്ഡലങ്ങളില്‍. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ മണ്ഡലങ്ങളിലാണ് വലിയ തോതില്‍ വോട്ടര്‍മാര്‍ കുറഞ്ഞത്. കേരളത്തില്‍ ആദ്യമായി ബിജെപി വിജയിച്ച തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി മുന്നിലെത്തിയ ആറ് നിയമസഭാ മണ്ഡലങ്ങളിലും വലിയൊരു വിഭാഗം വോട്ടര്‍മാര്‍ തീവ്ര പരിഷ്കരണത്തില്‍ പുറത്തായി. ഒല്ലൂര്‍- 30364, തൃശൂര്‍- 28883, നാട്ടിക – 22983, ഇരിങ്ങാലക്കുട- 17912, പുതുക്കാട്- 18489, മണലൂര്‍-19573 എന്നിങ്ങയൊണ് കണക്കുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ ബിജെപി വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന ആക്ഷേപം നിലനില്‍ക്കെയാണ് എസ്‌ഐആര്‍ പട്ടികയില്‍ ഇത്തരം ഒരു വ്യത്യാസം പ്രകടമാകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമത് എത്തിയ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ 23507 പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി. കണ്ടെത്താന്‍ കഴിയാതെ ഒഴിവാക്കപ്പെട്ടവരും കൂടുതല്‍ പാലക്കാടാണുള്ളത്. 15922 പേരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മലമ്പുഴ നിയോജക മണ്ഡലത്തിലും 29039 പേരെ…
Gold Rate Today: ഒരു ലക്ഷം കടന്ന് കുതിക്കുന്നു, സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ; ഒരു പവന് ഇന്ന് എത്ര നൽകണം?
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 280 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇന്നലെ പവന് 2,400 രൂപ വർദ്ധിച്ചതോടെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം കടന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 10,1880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ചൈന സ്വർണം വാങ്ങി കൂട്ടുന്നതും സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്താൻ ഒരു പ്രധാന കാരണമാണ്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ,…
റിയാദ്: മദീനയിലെ പ്രവാചക പള്ളിയിൽ (മസ്ജിദുന്നബവി) ദീർഘകാലം ബാങ്ക് വിളിച്ചിരുന്ന (മുഅദ്ദിൻ) ശൈഖ് ഫൈസൽ അൽനുഅ്മാൻ അന്തരിച്ചു. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. വർഷങ്ങളോളം മസ്ജിദുന്നബവിയിൽ മുഅദ്ദിൻ ആയി സേവനം ചെയ്ത വ്യക്തിത്വമാണ് ശൈഖ് ഫൈസൽ അൽനുഅ്മാൻ. ശ്രുതിമധുരമായ ശബ്ദവും ഭക്തിനിർഭരമായ പാരായണവും കാരണം അദ്ദേഹത്തിെൻറ ബാങ്ക് വിളിയും ഖുർആൻ പാരായണവും ഏറെ പ്രസിദ്ധമായിരുന്നു. മദീനയിലാണ് ശൈഖ് ഫൈസൽ അൽനുഅ്മാൻ ജനിച്ചത്. മദീനയിൽ തന്നെയുള്ള സ്കൂളുകളിലാണ് വിദ്യാഭ്യാസം നടത്തിയത്. തൈബ സർവകലാശാലയിൽനിന്ന് ബിരുദം നേടി. 14 വയസുള്ളപ്പോൾ മസ്ജിദുന്നബവിയിൽ ബാങ്ക് വിളിക്കാൻ തുടങ്ങിയ അദ്ദേഹം പിതാവ് ശൈഖ് അബ്ദുൽ മാലിക് അൽനുഅ്മാെൻറ പാത പിന്തുടർന്ന് മരണം വരെ ആ മഹത്തായ ദൗത്യത്തിൽ തുടർന്നു.
വെഭവിനെയും പിന്നിലാക്കി ക്യാപ്റ്റൻ സാക്കിബുള്‍ ഗാനി, 32 പന്തില്‍ സെഞ്ചുറി, ബിഹാറിന് ലോക റെക്കോര്‍ഡ് സ്കോര്‍
റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍പ്രദേശിനെതിരെ സെഞ്ചുറികള്‍ കൊണ്ട് റെക്കോര്‍ഡിട്ട് ബിഹാര്‍. യുവതാരം വൈഭവ് സൂര്യവന്‍ഷി 36 പന്തില്‍ സെഞ്ചുറിയിയിച്ച് ഏകദിന ക്രിക്കറ്റിലെ ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയ മത്സരത്തില്‍ തന്നെ ക്യാപ്റ്റൻ സാക്കിബുള്‍ ഗാനി 32 പന്തില്‍ സെഞ്ചുറി അടിച്ച് ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ ഏകദിന സെഞ്ചുറി സ്വന്തമാക്കി റെക്കോര്‍ഡിട്ടു. 2024ലെ വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചലിനെതിരെ 35 പന്തില്‍ സെഞ്ചുറി തികച്ച പഞ്ചാബ് താരം അൻമോല്‍പ്രീത് സിംഗിന്‍റെ പേരിലുള്ള ഇന്ത്യൻ താരത്തിന്‍റെ വേഗമേറിയ ഏകദിന സെഞ്ചുറിയുടെ റെക്കോര്‍ഡാണ് ഗാനി ഇന്ന് സ്വന്തം പേരിലാക്കിയത്. മറ്റൊരു മത്സരത്തില്‍ ജാര്‍ഖണ്ഡ് താരം ഇഷാന്‍ കിഷന്‍ 33 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇതോടെ ഇതേ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവ് നാലാമനായി. 2023ല്‍ ടാസ്മാനിയക്കെതിരെ സൗത്ത് ഓസ്ട്രേലിയക്കായി 29 പന്തിൽ സെഞ്ചുറി തികച്ച ജേക്ക് ഫ്രേസര്‍ മക്‌ഗുര്‍ഗിന്‍റെ പേരിലാണ് ലിസ്റ്റ് എ ക്രിക്കറ്റിലെ…
ഡിവില്ലിയേഴ്സിന്റെ ലോക റെക്കോര്‍ഡ് തകര്‍ത്തു, അതിവേഗ ഡബിളിന്റെ റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായി വൈഭവ്
റാഞ്ചി: വിജയ് ഹസാരെ ട്രോഫിയില്‍ അതിവേഗ ഡബിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡ് കൈയകലത്തില്‍ നഷ്ടമായി ബിഹാറിന്‍റെ കൗമാരതാരം വൈഭവ് സൂര്യവന്‍ഷി. 36 പന്തില്‍ സെഞ്ചുറിയിലെത്തി ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ സെഞ്ചുറി സ്വന്തമാക്കിയ വൈഭവ് 54 പന്തില്‍ 150 റൺസ് കടന്ന് ഏകദിന ക്രിക്കറ്റിലെ അതിവേഗ 150യുടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കൻ ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് 64 പന്തില്‍ 150 റണ്‍സടിച്ചതിന്‍റെ ലോക റെക്കോര്‍ഡാണ് വൈഭവ് 10 പന്ത് വ്യത്യാസത്തില്‍ പിന്നിലാക്കിയത്. 50 കടന്നതിനുശേഷവും അടി തുടര്‍ന്ന വൈഭവ് ഏകദിന ക്രിക്കറ്റിലെ അതിവേഗ ഡബിള്‍ സെഞ്ചുറിയുടെ റെക്കോര്‍ഡും സ്വന്തം പേരിലാക്കുമെന്ന് കരുതിയെങ്കിലും 84 പന്തില്‍ 190 റണ്‍സെടുത്ത് പുറത്തായി. 16 ഫോറും 15 സിക്സും അടങ്ങുന്നതാണ് വൈഭവിന്‍റെ ഇന്നിംഗ്സ്. ടേക്കി നേറിയുടെ പന്തില്‍ ഡോറിയക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് മടങ്ങിയത്.103 പന്തില്‍ ഏകദിന ഡബിള്‍ തികച്ച ന്യൂസിലന്‍ഡ് താരം ചാഡ് ജെയ്സണ്‍ ബോവസിന്‍റെ റെക്കോര്‍ഡ്…
1260 റിയാലിന് വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കാം, സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
റിയാദ്: നിശ്ചിത നിരക്കിൽ ഇളവ് ആനുകൂല്യങ്ങളോടെ വർഷം മുഴുവൻ റിയാദ് മെട്രോയിൽ സഞ്ചരിക്കൻ അനുവദിക്കുന്ന സീസൺ ടിക്കറ്റുകളുടെ നിരക്കുകൾ പ്രഖ്യാപിച്ചു. വാർഷികാടിസ്ഥാനത്തിൽ എല്ലാ വിഭാഗം യാത്രക്കാർക്കുമുള്ള സീസൺ ടിക്കറ്റ്, വിദ്യാർത്ഥികൾക്കുള്ള സെമസ്റ്റർ ടിക്കറ്റ് എന്നിവയുടെ നിരക്കുകളാണ് വെളിപ്പെടുത്തിയത്. സ്റ്റാൻഡേർഡ് ക്ലാസിലുള്ള സീസൺ ടിക്കറ്റിന് 1260 റിയാലും ഫസ്റ്റ് ക്ലാസ് ടിക്കറ്റിന് 3150 റിയാലുമാണ്. 2026 ജനുവരി ഒന്ന് മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും. ഈ സീസൺ ടിക്കറ്റുകൾ എടുത്താൽ വർഷം മുഴുവൻ എത്ര തവണയും മെട്രോയിൽ സഞ്ചരിക്കാം. നിലവിലെ നിരക്ക് വെച്ച് നോക്കുേമ്പാൾ ഇത് വളരെ ലാഭകരമാണ്. സീസൺ ടിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലും പ്ലാസ്റ്റിക് കാർഡുകളായും ലഭിക്കുമെന്നും റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ടിക്കറ്റുകൾ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാനും സുരക്ഷിതമായി സൂക്ഷിക്കാനും രജിസ്റ്റർ ചെയ്ത അക്കൗണ്ട് വഴിയാണ് ടിക്കറ്റുകൾ വാങ്ങേണ്ടത്. സ്കൂൾ-യൂനിവേഴ്സിറ്റി വിദ്യാർഥികൾക്കായി പ്രത്യേക സെമസ്റ്റർ ടിക്കറ്റുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ക്ലാസിൽ മാത്രമാണ് ഈ ടിക്കറ്റ് ലഭിക്കുക. 260 റിയാൽ ആണ്…
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്തുമസ് പുതുവത്സര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം നൽകുവാൻ എത്തിയ മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ തേയോ ഫിലോസ് തിരുമനിയെ കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി. എൻ., ട്രസ്റ്റി സജി ജോർജ്ജ്, സെക്രട്ടറി ബിനു മാത്യൂ ഈപ്പൻ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിക്കുന്നു. ഡിസംബർ 24 ന് വൈകിട്ട് 6 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് ക്രിസ്തുമസ് ശുശ്രൂഷകൾ നടക്കും. സന്ധ്യ നമസ്ക്കാരം, പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുർബ്ബാന എന്നിവയും 26 ന് സമാജ ത്തിൽ വെച്ച് ക്രിസ്തുമസ് പ്രോഗ്രാമും ഇടവകദിനവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
‘ബാഹുബലി’ കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ
ചെന്നൈ: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്. അമേരിക്കൻ കമ്പനി എഎസ്ടി സ്പേസ് മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക് 2 ഉപഗ്രഹത്തെയാണ് ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും കരുത്തുള്ള റോക്കറ്റ് ഈ ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എഎസ്ടി സ്പേസ് മൊബൈൽ. നേരിട്ട് മൊബൈൽ ഫോണുകളിൽ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ഇവർ പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എൽവിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയിൽ എൽവിഎം 3 ദൗത്യങ്ങൾ നടക്കുന്നതും ഇതാദ്യമായാണ്. ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേർഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേർപിരിഞ്ഞ് ഏകദേശം 520 കിലോമീറ്റർ ഉയരത്തിൽ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ്…
