Author: News Desk

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയില്‍ ലഭിച്ചത് 712.91 കോടി രൂപയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2221 കോടി രൂപ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് ഇതുവരെ ധനസഹായം ലഭിച്ചിട്ടില്ല. ദുരന്തത്തെ അതിതീവ്രദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ധനസഹായം എംപിമാരുടെ വികസന ഫണ്ടില്‍ നിന്ന് ഉള്‍പ്പെടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തബാധിതര്‍ക്ക് കൃഷി ഭൂമി നല്‍കാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വീടുകള്‍ വാഗ്ദാനം ചെയ്ത സ്‌പോണ്‍സര്‍മാരുടെ യോഗം ഇതിനകം വിളിച്ചു ചേര്‍ത്തു. നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിന്റെ മാതൃക യോഗത്തില്‍ അവതരിപ്പിച്ചു. പുനരധിവാസ പദ്ധതികള്‍ക്ക് എല്ലാ പിന്തുണയും സ്‌പോണ്‍സര്‍മാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുനരധിവാസത്തിനായി വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പോണ്‍സര്‍ഷിപ്പ് ഫ്രെയിംവര്‍ക്കിന് അംഗീകാരം നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് പ്രകാരം ലഭിക്കുന്ന തുകയ്ക്കായി ഒരു ഡെഡിക്കേറ്റഡ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി മേപ്പാടി പഞ്ചായത്തിലെ നെടുമ്പാല…

Read More

മനാമ: ഇന്ത്യൻ സ്‌കൂളിന്റെ നിറപ്പകിട്ടാർന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ജനവരി 23നു വ്യഴാഴ്ച തുടക്കമാവും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടന പരിപാടി സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്ലാറ്റിനം ജൂബിലി ലോഗോയുടെ അനാച്ഛാദനം ചടങ്ങിൽ നടക്കും. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും പൂർവ്വ വിദ്യാർത്ഥികളെയും സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷവേളയിൽ ഒരുമിച്ച് കൊണ്ടുവരും. മുൻ ചെയർമാൻ പ്രിൻസ് എസ് നടരാജന്റെയും കമ്മ്യൂണിറ്റി നേതാവ് മുഹമ്മദ് ഹുസൈൻ മാലിമിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ജൂബിലി ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ഈ കമ്മിറ്റികൾ സ്‌കൂളിന്റെ നേതൃത്വവുമായി സഹകരണത്തോടെ പ്രവർത്തിക്കുന്നു. വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പഠിക്കുന്നുണ്ടെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും വിവിധ ദേശീയതകളിൽ നിന്നുള്ള കുട്ടികളും സ്‌കൂളിന്റെ ആഗോള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. സ്‌കൂളിന്റെ ചരിത്രത്തെയും സമൂഹത്തിൽ അതിന്റെ സ്വാധീനത്തെയും…

Read More

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ്‌ വിജയം. അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ അഭിഷേക് അര്‍ധ സെഞ്ച്വറി നേടി. എട്ട് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. 34 പന്തില്‍ നിന്ന്‌ 79 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. തിലക് വര്‍മ 19റണ്‍സ് നേടി. ഹാര്‍ദിക് പാണ്ഡ്യ മൂന്ന്‌ റണ്‍സ് നേടി. ഏഴ് ഓവര്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ഓവറില്‍ ആറ് പന്ത് നേരിട്ട സഞ്ജു അവസാന പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു എടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ നാല് ഫോറും ഒരു സിക്‌സും പറത്തി സഞ്ജു ഉഗ്രപ്രതാപം പുറത്തെടുത്തു. എന്നാല്‍ അധികം വൈകാതെ തന്നെ ആര്‍ച്ചര്‍ സഞ്ജുവിനെ മടക്കി. 20 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പടെ സഞ്ജു 26 റണ്‍സ് നേടി. സഞ്ജുവിനെ പിന്നാലെയെത്തിയ നായകന്‍ സൂര്യകുമാര്‍ യാദവിനെ…

Read More

ന്യൂയോർക്ക്: രണ്ടാം ട്രംപ് ഭരണകൂടം അധികാരമേറ്റ ആദ്യ ദിവസം തന്നെ നിർണായകമായ തീരുമാനങ്ങളാണ് നടപ്പാക്കിയത്. അനധികൃത കുടിയേറ്റം നടത്തിയവരെ ആദ്യ നൂറുദിവസത്തിനുള്ളിൽ തന്നെ തിരിച്ചയയ്ക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അനധികൃത കുടിയേറ്റക്കാരിൽ 20000ത്തോളം ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. 20000ത്തോളം ഇന്ത്യക്കാരെ തിരിച്ചയക്കുമെന്ന റിപ്പോർട്ടുകൾ മോദി സർക്കാരിനും വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ കേന്ദ്രം കടുത്ത ആശങ്ക അറിയിച്ചിട്ടുണ്ട്. ചാർട്ടേഡ് വിമാനങ്ങളിൽ ഇത്ര.യും ഇന്ത്യക്കാരെ തിരിച്ചയക്കാൻ അമേരിക്ക തീരുമാനിച്ചാൽ കേന്ദ്രം പ്രതിരോധത്തിലാകും. ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമേ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാവൂ എന്ന് ഇന്ത്യ അമേരിക്കയെ അറിയിച്ചതായി സൂചനയുണ്ട്.ഇത് കൂടാതെ ട്രംപ് സർക്കാരിന്റെ മറ്റൊരു മുന്നറിയിപ്പിലും കേന്ദ്രത്തിന് ആശങ്കയുണ്ട്. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കും എന്ന തീരുമാനമാണ് മോദി സർക്കാരിന് വെല്ലുവിളിയാകുന്നത്. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള പാരീസ് ഉടമ്പടിയിൽ നിന്ന് ട്രംപി പിൻമാറിയതും കേന്ദ്രസർക്കാരിനെ പരോക്ഷമായി ബാധിക്കും.അതേസമയം പനാമ കനാൽ തിരിച്ചുപിടിക്കും എന്ന ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ നിലവിലെ ഉടമസ്ഥരായ ലാറ്റിനമേരിക്കൻ രാജ്യം പനാമ രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ…

Read More

ഇംഫാൽ : മണിപ്പൂരിൽ ബി.ജെ.പിയെ ഞെട്ടിച്ച് സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ,​ഡി.യുവിന്റെ നീക്കം. എൻ. ബിരേൻസിംഗ് നയിക്കുന്ന ബി.ജെ.പി സർക്കാരിനുള്ള പിൻവലിക്കുന്നതായി ജെ.ഡി.യു സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചു. ജെ.ഡി.യുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കില്ല. അതേസമയം സംസ്ഥാന ഘടകത്തിന്റെ നീക്കം ദേശീയനേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് ജെ.ഡി.യു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി. ജെ.ഡി,​യു എൻ.ഡി.എ സഖ്യത്തിൽ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന പ്രസിഡന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായും രാജീവ് രഞ്ജൻ പ്രസാദ് അറിയിച്ചു. കോൺറാഡ് സാഗ്മ അദ്ധ്യക്ഷനായ നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിന് മണിപ്പൂരിൽ 6 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം അഞ്ച് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. 60 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 37 അംഗങ്ങളാണുള്ളത്. നാഗാ പീപ്പിൾസ് പാർട്ടിയുടെ അഞ്ച് എം.എൽ.എമാരും 3 സ്വതന്ത്രരും…

Read More

എസ്.യു. അരുണ്‍ കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിയാന്‍ വിക്രം ചിത്രം ‘വീര ധീര ശൂരന്‍’ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍ച്ച് 27-ന് റിലീസാകും. ആക്ഷന്‍ ത്രില്ലര്‍ എന്റെര്‍ടെയ്‌നര്‍ വീര ധീര ശൂരന്‍, പ്രേക്ഷകന് ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയനസ് സമ്മാനിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ചിയാന്‍ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ജി.കെ. പ്രസന്ന (എഡിറ്റിങ്), സി.എസ്. ബാലചന്ദര്‍ (കല) എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധര്‍. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ എച്ച്.ആര്‍. പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബുവാണ് വീര ധീര ശൂരന്റെ നിര്‍മ്മാണം. വീര ധീര ശൂരന്റെ ചിത്രീകരണം പൂര്‍ത്തീകരിച്ച ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ് ആണ്. ചിത്രത്തിന്റെ വിഷ്വല്‍ ഗ്ലിംസും ടീസറും…

Read More

ന്യൂഡൽഹി: പോക്സോ കേസിൽ മുൻ‌കൂർ ജാമ്യം തേടി നടൻ കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചു. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് മുൻ‌കൂർ ജാമ്യം തേടി കൂട്ടിക്കൽ ജയചന്ദ്രൻ സുപ്രീം കോടതിയെ സമീപിച്ചത്. ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ കേരള പോലീസ് നടനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കസബ പൊലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ‌ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് മുഖേന നൽകിയ പരാതി‌‌ പൊലീസിനു കൈമാറുകയായിരുന്നു. കസബ പൊലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടിയുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ‌കൂർ ജാമ്യ അപേക്ഷ കേരള ഹൈക്കോടതി തള്ളിയത്. അഭിഭാഷകൻ എ. കാർത്തിക്കാണ് ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. മുൻ‌കൂർ ജാമ്യാപേക്ഷ സുപ്രീം കോടതി വെള്ളിയാഴ്ചയോ, തിങ്കളാഴ്ചയോ പരിഗണിച്ചേക്കും.

Read More

തിരുവനന്തപുരം: രാജ്ഭവനിലേക്ക് മുഖ്യമന്ത്രിയെ പ്രഭാതസവാരിക്ക് ക്ഷണിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. രാജ്ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിറ്റ് നീണ്ടു. ആറരയോടെ മുഖ്യമന്ത്രി ഭാര്യയ്‌ക്കൊപ്പമാണ് രാജ്ഭവനില്‍ സൗഹൃദസന്ദര്‍ശനത്തിനായി എത്തിയത്. പരസ്പരം ഉപഹാരങ്ങള്‍ കൈമാറിയാണ് പിരിഞ്ഞത്. അതിനിടെ, രാജ്ഭവനില്‍ നടക്കാനൊക്കെ നല്ല സ്ഥലമാണെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോളാണ് പ്രഭാതസവാരിക്കായി ഗവര്‍ണര്‍ പിണറായിയെ ക്ഷണിച്ചത്. ഇവിടെ വന്ന് എന്നും പ്രഭാത സവാരിയാകാം താനും ഒപ്പം കൂടാമെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി ചിരിയിലൊൊതുക്കി. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടിരുന്നില്ല. റിപ്പബ്ലിക് ദിനാഘോഷത്തില്‍ തിരുവനന്തപുരത്ത് ഗവര്‍ണറാണ് പരേഡ് സ്വീകരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ അറ്റ് ഹോം സത്കാര പരിപാടി ഗവര്‍ണര്‍ നടത്തുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. പരിപാടിക്കായി 800പേരെ ക്ഷണിക്കും. ചടങ്ങിന്റെ ചെലവിനായി 20ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും.

Read More

കൊല്ലം: കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കൊതുകുതിരി വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുവയസ്സുകാരനെ ഇയാള്‍ ബലമായി പിടിച്ചു കിടത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചപ്പോള്‍ കുട്ടിയുടെ വായയും മൂക്കും പൊത്തി പിടിച്ചു. കുതറി ഓടിയ കുട്ടിയെ പിന്തുടര്‍ന്ന് പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കെട്ടിയിടുകയും ചെയ്തു. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ മണിക്കുട്ടനെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

മുംബൈ: മഹാരാഷ്ട്രയില്‍ പുഷ്പക് ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ അടുത്ത ട്രാക്കിലേക്ക് ചാടിയത്. ആ സമയം എതിര്‍ദിശയില്‍ വന്ന കര്‍ണാടക എക്‌സ്പ്രസ് ഇടിച്ചാണ് അപകടം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരന്ദ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാര്‍ തീപിടിത്തമുണ്ടായെന്ന് കരുതി പാളത്തിലേക്ക് ചാടിയപ്പോഴാണ് ദുരന്തം സംഭവിച്ചതെന്നും, റെയില്‍വേ അന്വേഷണത്തിന് ഇത്തരവിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read More