- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്കൂളിന് 100% വിജയം
- കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
- വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്
- തിരുവല്ലയിൽ ബവ്റിജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം
- ഷിഫ അല്‍ ജസീറയില്‍ നഴ്സസ് ദിനാഘോഷം
Author: News Desk
മനാമ: ഗവൺമെൻ്റ് ഹോസ്പിറ്റൽസ് അഡ്മിനിസ്ട്രേഷൻ ഡബ്ലിനിലെ ട്രിനിറ്റി കോളേജുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. ഗവൺമെൻ്റ് ഹോസ്പിറ്റൽസ് അഡ്മിനിസ്‌ട്രേഷൻ സി.ഇ.ഒ. ഡോ. മറിയം അദ്ബി അൽ ജലഹ്മയും ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ സ്‌കൂൾ ഓഫ് മെഡിസിൻ മേധാവി പ്രൊഫസർ കോളിൻ ഡോഹെർട്ടിയുമാണ് കരാറിൽ ഒപ്പുവെച്ചത്. കോളേജിൻ്റെ പരിശീലന പരിപാടികളിൽനിന്നും തുടർ പ്രൊഫഷണൽ വിദ്യാഭ്യാസ (സി.പി.ഇ) പ്രോഗ്രാമുകളിൽനിന്നും പ്രയോജനം നേടുന്നതിലൂടെയും പ്രത്യേക മെഡിക്കൽ മേഖലകളിൽ മെഡിക്കൽ ഫെലോഷിപ്പ് പൂർത്തിയാക്കിയ ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതിലൂടെയും സഹകരണം ശക്തിപ്പെടുത്തുകയാണ് കരാർ ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയുടെ പുരോഗതിക്കും പൗരർക്ക് വൈദ്യ പരിചരണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ബഹ്‌റൈൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് കരാറെന്ന് ഡോ. അൽ ജലഹ്മ പറഞ്ഞു. ഡോക്ടർമാർക്ക് അവരുടെ പ്രൊഫഷണൽ കഴിവുകളും പ്രത്യേക മെഡിക്കൽ മേഖലകളിലെ പ്രായോഗിക അനുഭവവും കൂടുതൽ വികസിപ്പിക്കാനുള്ള അവസരങ്ങൾ ഇതുവഴി ലഭിക്കുമെന്നും അവർ പറഞ്ഞു.
പ്രൊഫ.ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ഉടന്‍ പ്രേക്ഷകരിലേക്ക്
കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രത്തില്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെസ്ലിന്‍ രതീഷ് രചന നിര്‍വ്വഹിച്ച് സാജന്‍ സി ആര്‍ സംഗീതം ഒരുക്കി പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച ‘അച്ഛനെന്നൊരു പുണ്യം എന്നെ അരുമയായ് കാത്തൊരു ധന്യജന്മം” എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, രമ്യ രാജേഷ് മുരളി കാക്കനാട്, ശിവദാസ് വൈക്കം സാവിത്രി പിള്ള, ബേബി ശ്രിയ പ്രദീപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.…
ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി: ആയിരങ്ങൾക്ക് ആശ്വാസം മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill – 2024 ) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല. കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല. കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേയ്ഷ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ…
ദുബൈ: യുഎഇയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ശനിയാഴ്ച മന്ത്രിസഭ പുന:സംഘടന പ്രഖ്യാപിച്ചത്. ദുബൈ കിരീടവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ശൈഖ് ഹംദാന്‍ യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാകും. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനും ഉപ പ്രധാനമന്ത്രിയുടെ ചുമതല നല്‍കി. വിദ്യാഭ്യാസ, നൂതന സാങ്കേതിക വിദ്യ വകുപ്പ് സഹ മന്ത്രിയായിരുന്ന സാറ അല്‍ അമീരിയയാണ് വിദ്യാഭ്യാസ മന്ത്രി. മാനവ വിഭവ ശേഷി, സ്വദേശിവക്ത്കരണ മന്ത്രി ഡോ അബ്ദുര്‍റഹ്‌മാന്‍ അല്‍ അവാറിന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ വകുപ്പിന്റെ അധിക ചുമതല നല്‍കി. മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെല്‍ഹൂലാണ് കായിക മന്ത്രി.
മനാമ: ചുരുങ്ങിയ കാലം കൊണ്ട് ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന സംഘടനയായ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ബഹ്‌റൈൻന്റെ നേതൃത്വത്തിൽ സീഫ് ഏരിയ ഉൾപ്പെടെ വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ തൊഴിലാളികൾക്ക് കുടിവെള്ളം, ഫ്രൂട്സ്, മറ്റു ഭക്ഷണ പദാർത്ഥങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് അലീമ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മായഅച്ചു സ്വാഗതവും, സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ് വിതരണ ഉദ്ഘാടനവും ചെയ്തു. നൂറ്റി അൻപതിൽ പരം തൊഴിലാളികൾക്കുള്ള ഭക്ഷണ വിതരണത്തിന് ആയിഷ സയിദ് ഹനീഫ്, ജോയിന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മായാരാജു, ഷെറിൻ, ജമീല, ഹുസൈബ, മേരി ഗ്രൂപ്പിലെ അംഗങ്ങൾ നേതൃത്വം നൽകി. മുഖ്യ രക്ഷാധികാരി ഷക്കീല മുഹമ്മദ് നന്ദി പറഞ്ഞു.
ടെൽ അവീവ്: ഇസ്രായേലിൽ മലയാളി യുവതി മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സെെഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്രായേലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഒഴിവ് സമയത്ത് കടൽ കാണാൻ പോയതായിരുന്നു. ഇതിനിടെ വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായത്.
കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
മനാമ: എസ്. എൻ. സി. എസ്. [ഉം അൽ ഹസ്സം ] സി. കേശവൻ ഏരിയ യൂണിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂണിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. കൺവീനർ ശ്രീലാൽ അധ്യക്ഷനായ ചടങ്ങിൽ കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഏരിയ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്ത അജേഷ് കണ്ണൻ സ്വാഗതം ആശംസിച്ചു സംസാരിച്ചു, എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ,ജനറൽ സെക്രട്ടറി ശ്രീകാന്ത്, ഏരിയ കോർഡിനേറ്റർ സുനീഷ് സുശീലൻ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയും ഏരിയ കമ്മിറ്റി ട്രഷറർ സുരേഷ് രാമകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി ഉദ്ഘാടനത്തിനുശേഷം ഉം അൽ ഹസ്സം യൂണിറ്റിലെ അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി.
തിരുവനന്തപുരം:തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. രക്ഷാദൗത്യം 26 മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയായി ഡ്രാക്കോ റോബോട്ട് യന്ത്രത്തിന്‍റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. ടണലിന് അടിയിലൂടെ ഡ്രോക്കോ റോബോട്ടിക്ക് യന്ത്രം നടത്തിയ പരിശോധനയില്‍ മനുഷ്യ ശരീരത്തിന്‍റെ ചിത്രം പതിഞ്ഞതായാണ് സംശയം. ജോയിയുടെ ദൃശ്യങ്ങളാണെന്നാണ് സംശയിക്കുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനായാണ് സ്കൂബ ടീം ടണലിനുള്ളിലേക്ക് ഇറങ്ങിയത്. പത്തു മീറ്റര്‍ ഉള്ളിലായാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇവിടേക്കാണ് സ്കൂബ ടീം പോകുന്നത്. പതിഞ്ഞ അവ്യക്തമായ ചിത്രമായതിനാല്‍ തന്നെ മനുഷ്യ ശരീരം തന്നെയാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നിര്‍ണായക പരിശോധന. സ്കൂബ ടീമിന് എത്തിച്ചേരാൻ കഴിയുന്ന സ്ഥലത്തേക്കാണ് നീങ്ങുന്നത്. കൂടുതല്‍ ടീം ടണലിലേക്ക് ഇറങ്ങിയിട്ടുണ്ട്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ജോയിയെ കണ്ടെത്താനാകുമോയെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. റോബോട്ടിക്ക് ക്യാമറയും വെള്ളത്തിലിറക്കി പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും…
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോടിനുള്ളിൽ കരാർ തൊഴിലാളിയായ ജോയിയെ കാണാതായിട്ട് 24 മണിക്കൂർ പിന്നിടുന്നു. മാരായമുട്ടം സ്വദേശിയായ ജോയിയുടേത് അതീവ ദരിദ്ര കുടുംബമാണ്. അമ്മ മാത്രമേയുള്ളൂ ജോയിക്ക്. വീട്ടിലേക്കുള്ള പാത ദുർഘടമായതിനാൽ സഹോദരന്റെ വീട്ടിലാണ് ജോയിയും അമ്മയും താമസിക്കുന്നത്. ഇന്നലെ പുലർച്ചെയോടെയാണ് അമ്മയോട് യാത്ര പറഞ്ഞ് ജോയി ഈ വീട്ടിൽ നിന്നും ജോലിക്കായി ഇറങ്ങിപ്പോയത്. ഇന്നലെ 11 മണിയോടെയാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ജോയിയെ മാലിന്യക്കൂമ്പാരത്തിനുള്ളിൽ കാണാതാകുന്നത്. ഇതേവരെ ആശ്വാസകരമായ വാർത്തയൊന്നും ജോയിയുടെ അമ്മയ്ക്ക് ലഭിച്ചിട്ടില്ല. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയാണ് ജോയി. ഏത് ജോലിക്കും ആര് വിളിച്ചാലും പോകും. എന്ത് സഹായത്തിനും ഓടിയെത്തുന്ന ആളാണ് ജോയിയെന്നും നാട്ടുകാർ പറയുന്നു. ജോലിയില്ലാത്ത സമയത്ത് ആക്രി പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. ജോയിയുടെ കടുംബത്തെ കൈവിടില്ലെന്നും വീട് വെച്ച് നൽകുമെന്നും സ്ഥലം എംഎൽഎ സികെ ഹരീന്ദ്രൻ പറഞ്ഞു. വെള്ളത്തിനോട് ഭയമൊന്നും ഉളള ആളല്ല ജോയി. എങ്ങനെ സംഭവിച്ചുവെന്ന്…