Author: News Desk

അങ്കോള: ഉത്തര കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ പുനരാരംഭിക്കും. ഗംഗാവലി പുഴയുടെ ആഴങ്ങളിൽ കീഴ്‌മേൽ മറിഞ്ഞുകിടക്കുന്ന നിലയിലാണ് ട്രക്ക്. ട്രക്കിൽ അ‌ർജുൻ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് സൈന്യം പറഞ്ഞു.ഡൈവർമാരെ ഇറക്കി ട്രക്കിൽ അ‍ജുൻ ഉണ്ടോ എന്ന് പരിശോധിക്കും, അതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുക. നാളെ രാവിലെ ഏഴു മണിക്ക് ട്രക്ക് എടുക്കാനുള്ള പരിശ്രമം തുടരും. ഇരുമ്പു വടം ട്രക്കിൽ ബന്ധിച്ചാവും പരിശ്രമം. രാവിലെ എട്ടുമണിയോടെ മണ്ണുനീക്കാനുള്ള പ്രവർത്തനം ആരംഭിച്ചേക്കും.ഇന്ന്  ദൗത്യം നിർണായകഘട്ടത്തിൽ എത്തിയപ്പോൾ കാലാവസ്ഥ വില്ലനായി. മൺകൂനകളുടെ ഉള്ളിൽ നിന്ന് ട്രക്ക് പൊക്കിയെടുക്കാനായില്ല. നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലിപ്പുഴയുടെ തീരത്ത്, ദേശീയപാതയോടു ചേർന്ന് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി ഉച്ചയ്ക്ക് മൂന്നര മണിക്കാണ് കർണാടക റവന്യു മന്ത്രി മംഗള കൃഷ്ണ വൈദ്യയും സൈന്യവും സ്ഥിരീകരിച്ചത്. ഉത്തര കന്നഡ ജില്ല ഭരണകൂടവും ഈ…

Read More

ആലപ്പുഴ : ജോലിഭാരം മൂലം പൊലീസ് സേനയിൽ നിന്ന് അംഗങ്ങൾ ജീവനും കൊണ്ട് ഓടിരക്ഷപ്പെടുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പറഞ്ഞു. 100പേർ ജോലിയിൽ പ്രവേശിച്ചാൽ ആറുമാസത്തിനുള്ളിൽ 25പേർ രാജിവയ്ക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാദ്ധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനാൽ അസാദ്ധ്യമായ ജോലിഭാരമാണ് സേനയിലുള്ളത്. രണ്ടുലക്ഷം കേസ് അന്വേഷിക്കേണ്ട സ്ഥാനത്ത് പ്രതിവർഷം 12.5 ലക്ഷം കേസാണ് പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. പൊലീസ് സേനയിൽ ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയെന്താണെന്ന് സർക്കാരും ഉന്നത ഉദ്യോഗസ്ഥരും പരിശോധിക്കണം. ജോലിഭാരം മൂലം നാലുവർഷത്തിനുള്ളിൽ 81പൊലീസുകാരാണ് ആത്മഹത്യ ചെയ്തത്. 890പേർ അച്ചടക്ക നടപടി നേരിട്ടു. 193 സബ് ഇൻസ്പെക്ടർമാരിൽ 27പേർ ജോലിയിൽ പ്രവേശിച്ച് മാസങ്ങൾക്കുള്ളിൽ പ്യൂൺ, ക്ളക്ക് ജോലിയിലേക്ക് പോയി. അലക്സാണ്ടർ ജേക്കബ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.ഹാഷീർ അദ്ധ്യക്ഷത വഹിച്ചു.

Read More

ഷിരൂർ: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ച ലോറി കണ്ടെത്തി. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിന്റെ പത്താം ദിവസമായ നാളെ നിർണായകമാണ്. അർജുനെ പുഴയിൽ നിന്ന് കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. രാവിലെയോടെ കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. ലോറി പുറത്തെടുക്കുന്നതിനല്ല, അർജുനെ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും സൈന്യം പറഞ്ഞു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്താൻ ശ്രമം നടത്തും. പിന്നീടാകും ലോറി പുറത്തെടുക്കുക. മുങ്ങല്‍ വിദഗ്ധര്‍ പുഴയിലിറങ്ങി പരിശോധന നടത്തും. ലോറി പുറത്തെടുക്കാനുള്ള വഴി കൊളുത്തിട്ട് ഉയർത്തലാണ്. അതിനും സ്കൂബാ ഡൈവർമാർ താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്തിട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിനുശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്തണം. അതിനുള്ള സംവിധാനം എത്രയും പെട്ടെന്ന് ഒരുക്കുമെന്നും നടപടി പുരോഗമിക്കുകയാണെന്നും സൈന്യം അറിയിച്ചു. ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്കു ഡ്രോണുകൾ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ വ്യാഴാഴ്ച രാവിലെയോടെ എത്തിക്കും. അർജുന്റെ ലോറി തലകീഴായി…

Read More

മലപ്പുറം: നിപ്പ വൈറസ് ബാധിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തില്‍ കേന്ദ്രസംഘം മലപ്പുറത്തെത്തി.ഡിസീസ് കണ്‍ട്രോള്‍ സെൻ്ററിലെ അസി. ഡയറക്ടര്‍മാരായ ഡോ. അനന്തേഷ്, ഡോ. ജിതേഷ്, പകര്‍ച്ചവ്യാധി വിദഗ്ധന്‍(മൃഗസംരക്ഷണവിഭാഗം) ഡോ. ഹാനുല്‍ തുക്രാല്‍, വൈല്‍ഡ് ലൈഫ് ഓഫീസര്‍ ഡോ. ഗജേന്ദ്ര എന്നിവരാണ് സംഘത്തിലുള്ളത്. ബുധനാഴ്ച രാവിലെ ജില്ലയില്‍ പ്രത്യേകം സജ്ജമാക്കിയ നിപ്പ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച ശേഷം ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. നന്ദകുമാര്‍, ഡോ. റീത്ത, ഡി.എം.ഒ. ഡോ. ആർ. രേണുക, ഡെപ്യൂട്ടി ഡി.എം.ഒ നൂന മര്‍ജ, ഡി.പി.എം. ഡോ. അനൂപ്, സർവയലൻസ് ഓഫീസർ ഡോ. ഷുബിൻ, ഡി.പി.എം. എന്നിവരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡും പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രവും സന്ദർശിച്ചു. നിപ്പ ബാധിതനായി മരിച്ച വിദ്യാര്‍ഥിയുടെ വീട്ടിലെത്തിയ സംഘം മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടു. വൈകീട്ട്…

Read More

ചെന്നൈ: ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എതിരാളികളെ ഇല്ലാതാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ ബി ജെ പി ഒറ്റപ്പെടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നൽകി. കേന്ദ്ര ബഡ്ജറ്റിൽ പ്രതിപക്ഷ പാർട്ടികളെ അവഗണിച്ചെന്ന വിമർ‌ശനം ഉയരുന്നതിനിടെയാണ് സ്റ്റാലിന്റെ വിമർശനം. തിരഞ്ഞെടുപ്പ് കഴിഞ്ഞു, ഇനി നമ്മൾ രാജ്യത്തെ കുറിച്ചാണ് ചിന്തിക്കേണ്ടത്. കേന്ദ്ര ബഡ്‌ജറ്റ് നിങ്ങളുടെ ഭരണത്തെ സംരക്ഷിച്ച് നിറുത്തും. പക്ഷേ രാജ്യത്തെ രക്ഷിക്കില്ല. സർക്കാരിനെ ലക്ഷ്യബോധത്തോടെ നയിക്കൂ. അല്ലെങ്കിൽ നിങ്ങൾ ഒറ്റപ്പെടും’ , സ്റ്റാലിൻ പറഞ്ഞു. ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടം, സമാനമായ നിലയിൽ കോയമ്പത്തൂരിലെ വികസനപദ്ധതി തുടങ്ങിയവയ്ക്കായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ചെന്നൈയിലെയും തെക്കൻ ജില്ലകളിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ പുനരധിവാസത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. സംസ്ഥാനം 37000 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ലഭിച്ചത് 276 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിനായുള്ള പ്രത്യേക പദ്ധതികളെക്കുറിച്ചും ബഡ്‌ജറ്റിൽ പരാമർശമില്ല. തമിഴ്‌നാട് ബീഹാറിനെക്കാൾ പത്ത്…

Read More

മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്‌ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വൈകീട്ട് ചേർന്ന നിപ അവലോകന യോഗത്തിൽ മന്ത്രി ഓൺലൈനായി പങ്കെടുത്തു. ഇന്ന് മൂന്ന് പേർ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളിലായി അഡ്മിഷനിലുള്ളത്. ഇവരിൽ 17 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണ്. ഇന്ന് പുതുതായി 12 പേരെയാണ് സെക്കന്ററി സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത് ഇതോടെ ആകെ സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8376 വീടുകളിൽ പനി സർവെ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സർവ്വെ നടത്തിയത്. നാളെയോടെ എല്ലാ വീടുകളിലും സർവ്വെ പൂർത്തിയാക്കാനാവും. 224 പേർക്ക്…

Read More

അബുദാബി: ഇന്നത്തെ രാജ്യത്തിന് വേണ്ടിയുള്ള  കരുതലിനോടൊപ്പം ഭാവിയേയും മുൻകൂട്ടി കണ്ടുള്ള ബഡ്ജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്ന്  യുവ പ്രവാസി വ്യവസായിയും, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. രാജ്യത്തിൻ്റെ വികസനത്തിൽ എംഎസ്എംഇകൾക്കുള്ള പ്രാധാന്യം മനസിലാക്കിയും, വായ്പാ ലഭ്യതയും സാമ്പത്തിക പിന്തുണയും വർദ്ധിപ്പിക്കുന്നതിന് ഊന്നൽ നൽകിയ  ബഡ്ജറ്റിൽ  മുദ്ര വായ്പകളുടെ പരിധി വർദ്ധിപ്പിച്ചത് യുവ  സംരംഭങ്ങൾക്ക് നേട്ടമാകും.  വിദേശ കമ്പനികൾക്കുള്ള കോർപ്പറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. . എന്നാൽ ഇന്ത്യയിലെ എൻആർഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നും അദീബ് പ്രത്യാശ പ്രകടിപ്പിച്ചു.  രാജ്യത്തെ ജിഡിപി രംഗത്ത് നേട്ടമുണ്ടാക്കുന്ന  ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബഡ്ജറ്റിൽ ആവശ്യമാണ്.   ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൻ്റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്.  ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബഡ്ജറ്റ് പരിഗണിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും അദീബ് അഹമ്മദ്…

Read More

നേപ്പാളിൽ വിമാനപകടത്തിൽ 18 പേർ മരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ സ്ഥിരീകരിച്ചു. പൊഖാറയിലേക്കുള്ള വിമനമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അപകടത്തിൽപ്പെട്ടത്. https://youtu.be/inyXpXmzTGI കാഠ്മണ്ഡുവിൽ ശൗര്യ എയർലൈൻസാണ്‌ തകർന്നത്. പൈലറ്റ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 19 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പേർ ജീവനക്കാരാണ്. യാത്രക്കാരിൽ‌ 16 പേർ നേപ്പാൾ പൗരന്മാരാണ്. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അപകടസ്ഥലം സന്ദർശിക്കും. https://youtube.com/shorts/WAMBqfS3U5g?si=KwEpe-JtXs38R0te അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഒലി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടി.

Read More

ന്യൂഡൽഹി: ബഡ്‌ജറ്റിൽ പേരുപോലുമില്ല, മോദി വിളിച്ചുചേർക്കുന്ന യോഗം ബഹിഷ്‌കരിക്കാൻ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. മൂന്നാം മോദി സർക്കാരിന്റെ ബഡ്‌ജറ്റ് കടുത്ത വിവേചനപരമെന്ന് ആരോപിച്ച് നിതി അയോഗ് യോഗം ബഹിഷ്‌കരിക്കാനൊരുങ്ങി മുഖ്യമന്ത്രിമാർ. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്‌റ്റാലിനുമാണ് യോഗം ബഹിഷ്‌കരിക്കുക. കോൺഗ്രസ് മുഖ്യമന്ത്രിമാർ വിവേചനപരമായ ബഡ്‌ജറ്റിൽ പ്രതിഷേധിച്ച് നിതി അയോഗിന്റെ യോഗം ബഹിഷ്‌കരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി. അങ്ങേയറ്റം അപകടകരവും ഫെഡറലിസത്തിനും ഭരണഘടനാ തത്വങ്ങൾക്കും വിരുദ്ധമാണ് ബഡ്‌ജറ്റെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.

Read More

കാഠ്‌മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 19 യാത്രക്കാരുമായി പറന്ന വിമാനം തകർന്നുവീണു. ശൗര്യ എയർലെെൻസിന്റെ വിമാനമാണ് വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണത്. 13 മൃതദേഹങ്ങൾ കണ്ടെത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Read More