- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
- കാറില്‍ കുട്ടിയുടെ മരണം: പ്രതിക്ക് മാതാവ് മാപ്പു നല്കി
- ബഹ്റൈനില്‍ മിനിമം വേതനം 700 ദിനാറാക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍
- കെട്ടിടനിര്‍മ്മാണത്തിനിടെ തൊഴിലാളിയുടെ മരണം: കമ്പനി ഉദ്യോഗസ്ഥനെതിരായ കേസില്‍ വിചാരണ തുടങ്ങി
- എഫ്.ഐ.എ. വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഫെരാരി കിരീടം നേടി
- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
Author: News Desk
മുവാറ്റുപുഴ നിര്‍മല കോളേജ് വിവാദത്തിൽ ‘കുട്ടികള്‍ക്ക് തെറ്റുപറ്റി’, ഖേദംപ്രകടിപ്പിച്ച് മഹല്ല് കമ്മറ്റി
മൂവാറ്റുപുഴ: നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റികള്‍. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്‌മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്. കോളജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്‌ലാം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ്: കാമ്പസിൽ സംഘർഷം; വി.സിയെ സി.പി.എമ്മുകാർ തടഞ്ഞുവെച്ചു
തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്നത് സംബന്ധിച്ച് വൈസ് ചാൻസലറും സംഘടനകളും തമ്മിലുണ്ടായ തർക്കം സംഘർഷമായി മാറി. വി.സിയെ സി.പി.എം. അനുകൂലികൾ തടഞ്ഞുവെച്ചു. പുറത്തുനിന്ന് എസ്.എഫ്.ഐ, സി.പി.എം. പ്രവർത്തകർ മതിൽ ചാടിക്കടന്ന് കാമ്പസിനുള്ളിൽ പ്രവേശിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. കോടതിയിലുള്ള കേസുകളിൽ വിധി വന്ന ശേഷമേ വോട്ടെണ്ണാൻ കഴിയൂ എന്ന വി.സിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സംഘടനകൾ തർക്കം തുടങ്ങിയത്. 9 സിൻഡിക്കേറ്റ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഇന്നു തന്നെ വേണമെന്ന് ഇടതു സംഘടനകൾ ആവശ്യപ്പെട്ടപ്പോൾ ഫലപ്രഖ്യാപനം ഇന്നുതന്നെ നടത്താൻ കഴിയില്ലെന്നായിരുന്നു വി.സിയുടെ പ്രഖ്യാപനം. ഇതോടെ ചേംബറിൽ വാക്കേറ്റവും ബഹളവുമുണ്ടായി. രാവിലെ 8 മുതൽ 10 വരെയായിരുന്നു വോട്ടെടുപ്പ്. 12 സീറ്റുകളിലേക്ക് വിജ്ഞാപനമിറങ്ങിയെങ്കിലും 9 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിങ് ഓഫീസർ ഇന്ന് പ്രഖ്യാപനം വേണമെന്നും ആവശ്യപ്പെട്ടു. 15 വോട്ട് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ട്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് എസ്.എഫ്.ഐയും ബി.ജെ.പിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്. വിധി വന്നശേഷം…
https://pecaint.com/ മനാമ: ദേശീയ, അന്തർദേശീയ ആരോഗ്യ ലക്ഷ്യങ്ങൾക്കനുസൃതമായി രോഗങ്ങളും പകർച്ചവ്യാധികളും തടയുന്നതിനും ഉയർന്ന നിലവാരമുള്ള ഡയഗ്നോസ്റ്റിക്, ചികിത്സാ സേവനങ്ങൾ എല്ലാ പൗരർക്കും രാജ്യത്തെ മറ്റു താമസക്കാർക്കും ലഭ്യമാക്കാൻ ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 28ന് നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. എല്ലാ വർഷവും നടക്കുന്ന ദിനാചരണം ഇത്തവണ ‘ഇത് പ്രവർത്തനത്തിനുള്ള സമയമാണ്’ എന്ന പ്രമേയവുമാണാണ് നടന്നത്. ഹെപ്പറ്റൈറ്റിസിനെക്കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുകയും രോഗത്തിൻ്റെ വ്യാപനവും സങ്കീർണതകളും കുറയ്ക്കുന്നതിനും ആത്യന്തികമായി അത് ഇല്ലാതാക്കുന്നതിനും ആഗോള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്രമേയം ലക്ഷ്യമിടുന്നത്. 1991 മുതൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷനും 2004 മുതൽ ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷനും ഉൾപ്പെടെ ബഹ്റൈൻ രാജ്യനിവാസികൾക്ക് നൽകിവരുന്നുണ്ട്. ഉയർന്ന നിലവാരമുള്ള പരിശോധനകളിലൂടെ ഈ വൈറസുകളെ കണ്ടെത്തുന്നതിനുള്ള ലബോറട്ടറി സംവിധാനങ്ങളൊരുക്കുന്നതിലും തുടർച്ചയായി അവബോധം നൽകിക്കൊണ്ട് ആവശ്യമായ ചികിത്സകൾ നൽകുന്നതിലും ബഹ്‌റൈൻ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ന്യൂഡൽഹി: ഡൽഹിയിലെ ഐ.എൻ.എ. മാർക്കറ്റില്‍ വൻ തീപിടിത്തം. സംഭവത്തിൽ 6 പേർക്ക് പൊള്ളലേറ്റതായി അറിയുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 8 അഗ്നിശമന യൂണിറ്റെത്തി തീയണച്ചു. ഇന്ന് പുലർച്ചെ മൂന്നു മണിക്കായിരുന്നു അപകടം. മാർക്കറ്റിലെ റസ്റ്റോറന്റിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിൽ; ദൗത്യത്തിന് കർണാടകയ്ക്ക് താതാപര്യമില്ല
ഷിരൂർ: അർജുനായുള്ള രക്ഷാപ്രവർത്തനം പൂർണമായി ഉപേക്ഷിച്ച നിലയിലെന്ന് കല്യാശ്ശേരി എം എൽ എ എം വിജിൻ. രക്ഷാപ്രവർത്തനം തുടരുമെന്ന് പറഞ്ഞ ആരെയും ഇന്ന് കാണാനില്ല. ദൗത്യത്തിന് കർണാടകയ്ക്ക് താതാപര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഷിരൂരിൽ നിന്ന് നാവിക സേന സംഘം മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. രാവിലെ നേവിയുടെ സംഘം ഇവിടെ എത്തിയിരുന്നു. ഗംഗാവലിപ്പുഴയിൽ പരിശോധന നടത്തുമെന്നായിരുന്നു ജില്ലാ ഭരണകൂടം പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. നേവി സംഘം കാർവാറിലേക്ക് തിരികെ പോയി. രക്ഷാ ദൗത്യത്തിന്റെ ഭാഗമായിട്ടോ, ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായിട്ടോ ഉള്ള ആരും പ്രദേശത്തില്ലെന്നാണ് വിവരം. നിലവിൽ രണ്ടോ മൂന്നോ പൊലീസുകാർ മാത്രമാണ് സ്ഥലത്തുള്ളത്. ജെ സി ബി ഉപയോഗിച്ച് റോഡ് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
പാലക്കാട്: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകും. പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറവാണ്. രാത്രിയിലാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം. ഈ സാഹചര്യത്തില്‍ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഈ സമയ്തതെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. കേരളത്തില്‍ ആണവ നിലയം പദ്ധതി ആരംഭിക്കാൻ പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്‍റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമെ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.
ആലപ്പുഴ: കലവൂരിൽ വാഹനാപകടത്തിൽ ഡി വൈ എഫ് ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ഡി വൈ എഫ് ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ രജീഷ്, അനന്തു എന്നിവരാണ് മരിച്ചത്. വളവനാട് പ്രീതികുളങ്ങരയിൽ വച്ച് ഇവർ സഞ്ചരിച്ച കാർ തെങ്ങിൽ ഇടിച്ചുകയറിയാണ് അപകടം. കാറിൽ 4 പേർ ഉണ്ടായിരുന്നു. പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം
ബംഗളുരു : വാർത്താ സമ്മേളനത്തിനിടെ കേന്ദ്രമന്ത്രി എച്ച്. ഡി. കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം. ബിജെ.പി – ജെ.ഡി.എസ് പദയാത്രയുടെ ഭാഗമായി ബംഗളുരുവിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. https://youtube.com/shorts/S-wjt74Z9vY?feature=share മൈസുരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി അഴിമതി ആരോപണങ്ങളിൽ സിദ്ധരാമയ്യ സർക്കാരിനെതിരെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയും ജെ.ഡി.എസും സംയുക്തമായി പദയാത്ര പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായാണ് വാർത്താസമ്മേളനം വിളിച്ചത്. കുമാരസ്വാമി സംസാരിക്കാൻ നിൽക്കുന്നതിനിടെ മൂക്കിൽ നിന്ന് രക്തം പൊട്ടിയൊലിക്കുകയായിരുന്നു. തൂവാല കൊണ്ട് രക്തം തുടയ്ക്കാൻ ശ്രമിച്ചെങ്കിലും രക്തസ്രാവം തുടരുകയായിരുന്നു. ഉടൻ തന്നെ പ്രവർത്തകർ ചേർന്ന് വാഹനത്തിൽ കയറ്റി അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. ജയനഗരത്തിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോൾ ഉള്ളത്. പ്രത്യേക സാഹചര്യത്തിൽ വാർത്താസമ്മേളനം മാറ്റി വയ്ക്കുകയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ പിന്നീട് മാദ്ധ്യമങ്ങളെ അറിയിച്ചു.
അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ല, തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിക്കുമെന്ന് കാർവാർ എം എൽ എ
അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ നിറുത്തില്ലെന്ന് കാർവാർ എം.എൽ.എ സതീഷ്‌കൃഷ്ണ സെയിൽ പറഞ്ഞു. ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്‌ജർ എത്തിച്ച് തെരച്ചിൽ തുടരാനാണ് ശ്രമമെന്ന് അദ്ദേഹം വ്യക്തമാക്കി. അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അർജുന് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചിരുന്നു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യർത്ഥിക്കുന്നുവെന്ന് സിദ്ധരാമയ്യക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചിൽ തുടരണം. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘങ്ങളുടെ ശ്രമങ്ങൾക്ക് നന്ദി അർപ്പിക്കുന്നതായും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി. അർജുനായുള്ള രക്ഷാപ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. തിരച്ചിൽ താത്‌കാലികമായി നിർത്തിവച്ചത് ദൗർഭാഗ്യകരമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കേരള സർക്കാരിനെ ഔദ്യോഗികമായി അറിയിക്കാതെയാണ് തെരച്ചിൽ അവസാനിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.തെരച്ചിൽ നിറുത്തരുതെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം.…
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് . ചുമരിലോ മറ്റോ ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടി വെക്കേണ്ടതാണ്. കാറ്റ് വീശി തുടങ്ങുമ്പോൾ തന്നെ…
