- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവെപ്പ് കേസില്‍ ഷിനിയെ ആക്രമിച്ചത് ഭര്‍ത്താവിനോടുള്ള വൈരാഗ്യം മൂലം. സുഹൃത്തായിരുന്ന സുജിത്ത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‌തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തി പൊലീസിനോട് പറഞ്ഞത്. സുജിത്തും ദീപ്തിയും സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സുജിത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. പ്രതിയായ ഡോക്‌ടർ ദീപ്‌തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചതെന്നാണ് മൊഴി. ഇതോടെ സുജിത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചതെന്നു, പൊലീസ് പറഞ്ഞു. വെടിവയ്പ് കേസില്‍ പങ്കില്ലെന്നു സമര്‍ഥിക്കാന്‍ ഒട്ടേറെ കള്ളങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഡോ.ദീപ്തി മോള്‍ ജോസ് ഒടുവില്‍ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്. വെടിവയ്പിന് ഇരയായ എന്‍എച്ച്എം പിആര്‍ഒ ഷിനിയെ അറിയുമോ…
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ് സംഘടനാ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാക്കാനും ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒഐസിസി-ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടല്‍ നിര്‍വഹിക്കും. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകരുടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.
രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് പാര്‍ലമെന്റില്‍ കെ സി വേണുഗോപാല്‍. ശ്രദ്ധക്ഷണിക്കല്‍ ചര്‍ച്ചക്കു തുടക്കം കുറിച്ച് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ. വയനാട്ടിലെ അതിഭീകര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെ സി വേണുഗോപാൽ ലോകസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നോട്ടീസ് നൽകുകയും, ഉപസഭാ നടപടിക്രമത്തിൽ ഉൾപ്പെടുത്തി സ്പീക്കർ അനുമതി നൽകുകയും ചെയ്‌തിരുന്നു. ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണമെന്നും അതിജീവനത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. https://youtu.be/DjX1jqGnPts?si=P5Q1nUzFadiwooaI ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നടപടി വേണം. ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതില്‍ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു, കേന്ദ്രം ഇതില്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചു എന്നെല്ലാം അറിയണം. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. https://youtu.be/TPmO4O0KoTM?si=ovFeu7qRHCBnwpv8 കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക്…
തിരുവനന്തപുരം: വയനാട് പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിദേശപര്യടനം വെട്ടിച്ചുരുക്കി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. കേരളത്തിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം വയനാട്ടിലേക്ക് യാത്രതിരിക്കും. ദുരിതമനുഭവിക്കുന്നവർക്കായി മരുന്ന്, വസ്ത്രം, വെള്ളം, ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും മറ്റും എത്തിക്കുന്നതിനും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തകരുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് വീണ്ടും സുധാകരൻ ആഹ്വാനം ചെയ്തു.
കൽപ്പറ്റ: ഉരുൾപൊട്ടൽ വൻ നാശനഷ്ടങ്ങൾ വിതച്ച ചൂരൽമല ടെലിഫോൺ എക്സ്ചേഞ്ച് വരെയും ഉരുൾപൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരൽമല ടൗൺ വരെയും വൈദ്യുതി ശൃംഖല പുനർനിർമ്മിച്ച് അവിടങ്ങളിൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി 1 കെ.എസ്.ഇ.ബി. അറിയിച്ചു. ബുധനാഴ്ച പുലർച്ചയോടുകൂടി തന്നെ ഉരുൾപൊട്ടൽ കേന്ദ്രത്തിൽനിന്ന് നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നു. പ്രാഥമിക വിവരമനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെ.എസ്.ഇ.ബിക്ക് ഉണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഏകദേശം മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 KV) ലൈനുകളും 8 കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. 2 ട്രാൻസ്ഫോമറുകൾ കാണാതാവുകയും 6 ട്രാൻസ്ഫോമറുകൾ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവീസ് പൂർണമായും തകർന്നിട്ടുണ്ട്. പ്രാഥമിക ജോലികൾ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ നൽകുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തിൽ രണ്ട് ടീമുകളെ വാഹനങ്ങൾ സഹിതം സ്ഥലത്ത് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി…
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലിടിച്ച് മന്ത്രിക്ക് പരിക്കേറ്റു.മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിൽ ഇന്നു രാവിലെ ഏഴു മണിക്കാണ് അപകടം. എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ മന്ത്രിയുടെ വാഹനം വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.ചെറിയ പരിക്കുകളോടെ മന്ത്രിയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുക്കാൻ ഡോക്ടർമാർ നിർദേശം നൽകി. ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മേപ്പാടിയിലേക്ക് പോകുകയായിരുന്നു മന്ത്രി.
ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റും നാഷണൽ ഗാർഡും സംയുക്ത മത്സ്യകൃഷി പദ്ധതി ആരംഭിച്ചു
മനാമ: ബഹ്റൈൻ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെൻ്റും (എസ്.സി.ഇ) നാഷണൽ ഗാർഡും സംയുക്ത മത്സ്യകൃഷി പദ്ധതി ആരംഭിച്ചു.ഉദ്ഘാടന ചടങ്ങിൽ എണ്ണ പരിസ്ഥിതി മന്ത്രിയും കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന പങ്കെടുത്തു. നാഷണൽ ഗാർഡ് സ്റ്റാഫ് ഡയറക്ടർ ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ സൗദ് അൽ ഖലീഫ, മിലിട്ടറി കോഓപ്പറേഷൻ ഡയറക്ടർ റിയർ അഡ്മിറൽ മുഹമ്മദ് യൂസിഫ് അൽ അസം എന്നിവരും മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.ബഹ്‌റൈനിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും വർധിപ്പിക്കാനുമാണ് അക്വാകൾച്ചർ പദ്ധതി ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. തത്സമയ തീറ്റ, കാലിത്തീറ്റ, മറ്റ് മത്സ്യകൃഷി ചെലവുകൾ എന്നിവയ്‌ക്കൊപ്പം നാഷണൽ ഗാർഡ് വിതരണം ചെയ്യുന്ന മത്സ്യക്കുഞ്ഞുങ്ങൾക്കും മുട്ടകൾക്കും അനുയോജ്യമായ ടാങ്കുകളും സ്ഥലങ്ങളും എസ്. സി.ഇ. നൽകും.നാഷണൽ ഗാർഡും എസ്.സി.ഇയും തമ്മിലുള്ള പങ്കാളിത്തത്തെ നാഷണൽ ഗാർഡ് സ്റ്റാഫ് ഡയറക്ടർ അഭിനന്ദിച്ചു.വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനും അക്വാകൾച്ചർ രീതികൾ മെച്ചപ്പെടുത്തുന്നതിനുമായി സമുദ്ര, പരിസ്ഥിതി വിഷയങ്ങളിൽ കോഴ്സുകളും പ്രഭാഷണങ്ങളും…
മനാമ: നിയമവിരുദ്ധമായി പിടിച്ച 220 കിലോഗ്രാം വലിപ്പം കുറഞ്ഞ സാഫി മത്സ്യം (മുയൽ മത്സ്യം) പിടികൂടിയതായി ബഹ്റൈൻ മറൈൻ റിസോഴ്‌സ് ഡയറക്ടറേറ്റ് അറിയിച്ചു.സമുദ്രവിഭവങ്ങളുടെ നിയന്ത്രണം, ചൂഷണം, സംരക്ഷണം എന്നിവ സംബന്ധിച്ച് 2002ൽ പുറപ്പെടുവിച്ച നിയമപ്രകാരം ഈ ഇനം മത്സ്യത്തെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്.സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജുഡീഷ്യൽ ഓഫീസർമാർ നടത്തുന്ന നിരീക്ഷണങ്ങളുടെ ഭാഗമായാണ് മത്സ്യം പിടികൂടിയതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി നിയമവിരുദ്ധ മത്സ്യബന്ധനം, അതിൻ്റെ വിൽപന, വാങ്ങൽ എന്നിവയിൽനിന്ന് വിട്ടുനിൽക്കാൻ ഡയറക്ടറേറ്റ് എല്ലാ മത്സ്യത്തൊഴിലാളികളോടും പൗരരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
ഗൾഫ് യൂത്ത് ഏഷ്യാ കപ്പ് ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: ബഹ്റൈൻ സൗദി അറേബ്യയെ തോൽപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന 18 വയസ്സിന് താഴെയുള്ളവരുടെ ഗൾഫ് യൂത്ത് ഏഷ്യാ കപ്പ് ബാസ്‌ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ബഹ്‌റൈൻ ടീം സൗദി അറേബ്യയ്‌ക്കെതിരെ തിളക്കമാർന്ന വിജയം നേടി (97-94). കുവൈത്തിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല കോംപ്ലക്‌സിൽ നടന്ന മത്സരത്തിൽ 26 പോയിൻ്റ് നേടുകയും നാല് റീബൗണ്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്ത കളിക്കാരൻ മുഹമ്മദ് ഖലീൽ മികച്ച പ്രകടനം കാഴ്ചവച്ചു. 66-85ന് കുവൈത്തിനെതിരായ ആദ്യ റൗണ്ട് തോൽവിയിൽനിന്ന് കരകയറാൻ ബഹ്‌റൈനെ സഹായിച്ച മുഹമ്മദ് ഖലീലിൻ്റെ പ്രകടനം വിജയം ഉറപ്പാക്കുന്നതിൽ നിർണായകമായി. ടൂർണമെൻ്റിൽ തങ്ങളുടെ വിധി നിർണ്ണയിക്കുന്ന നിർണായക മത്സരമായ നാളെ ഒമാനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ബഹ്‌റൈൻ ടീം. ഈ സുപ്രധാന വിജയത്തിന് ശേഷം തങ്ങളുടെ ശക്തമായ പ്രകടനം തുടരാനും ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കാനുമാണ് ടീം ലക്ഷ്യമിടുന്നത്.
മനാമ: വയനാട്ടിൽ നിരവധിയാളുകളുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിൽ ബഹ്റൈൻ സർക്കാർ അനുശോചിച്ചു. ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു.
