- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം
Author: News Desk
പാലിയേക്കര: പണി പൂർത്തിയാകാത്ത റോഡിൽ ടോൾ നൽകേണ്ടിവന്ന യാത്രക്കാരന് നഷ്ടപരിഹാരം നൽകാനുള്ള ഉപഭോക്തൃ കോടതിവിധി പാലിക്കാതിരുന്ന പാലിയേക്കര ടോൾപ്ലാസ അധികൃതർക്കെതിരേ വാറന്റ്. തൃശ്ശൂർ സ്വദേശി ജോർജ് തട്ടിൽ സമർപ്പിച്ച ഹർജിയിൽ തൃശ്ശൂർ ഉപഭോക്തൃ കോടതിയാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി മാനേജിങ് ഡയറക്ടർക്കും എറണാകുളത്തെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിനുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്. പണികൾ പൂർത്തിയാക്കാത്ത റോഡിൽ യാത്രചെയ്തതിന് ടോൾ നൽകേണ്ടിവന്നുവെന്നും തെളിച്ചമില്ലാത്ത രശീതി നൽകിയെന്നും ആരോപിച്ച് ജോർജ് ഫയൽ ചെയ്ത ഹർജിയിൽ 10,000 രൂപ നഷ്ടപരിഹാരം നൽകാനും ആവശ്യമായ വിവരങ്ങൾ അടങ്ങുന്ന തെളിച്ചമുള്ള ബില്ലുകൾ ഒരുമാസത്തിനുള്ളിൽ നൽകിത്തുടങ്ങണമെന്നുമായിരുന്നു വിധി. എന്നാൽ വിധിപ്രകാരമുള്ള നഷ്ടപരിഹാര തുക കമ്പനി ഇതുവരെ നൽകിയില്ല. കോടതി പറഞ്ഞ സമയപരിധിക്ക് ശേഷം ടോൾ നൽകി യാത്ര ചെയ്ത ജോർജിന് തെളിച്ചമില്ലാത്ത രശീതി തന്നെയാണ് ലഭിച്ചത്. രശീതി ഹാജരാക്കിയ ജോർക്ക് നടപടി ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഉപഭോക്തൃ കോടതിവിധി ലംഘിക്കുന്നത് മൂന്നുവർഷം വരെ…
ഗുണ്ടകളെ കൂട്ടി പ്രതിയെ പിടിക്കാനിറങ്ങിയ എസ്.ഐ. ആളുമാറി യുവാവിനെയും ഭാര്യയെയും മർദിച്ചു; കേസ്
കൊല്ലം: ഗുണ്ടകളെ കൂട്ടി പ്രതിയെ അന്വേഷിച്ചെത്തിയ എസ്.ഐ. ആളുമാറി യുവാവിനെയും ഭാര്യയെയും മര്‍ദിച്ച സംഭവത്തില്‍ ഒടുവില്‍ കേസെടുത്തു. കാട്ടാക്കട എസ്.ഐ. മനോജ് ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചടയമംഗലം സ്വദേശിയായ സുരേഷിനെയും ഭാര്യയെയും ആളുമാറി വീട്ടില്‍ക്കയറി മര്‍ദിച്ച സംഭവത്തിലാണ് നടപടി. ചടയമംഗലത്ത് എസ്.ഐ.യായിരിക്കെയാണ് മനോജ് ഗുണ്ടകളെയും കൂട്ടി പ്രതിയെ പിടിക്കാനിറങ്ങിയത്. വധക്കേസിലെ പ്രതിയെന്ന് കരുതി ദളിത് യുവാവായ സുരേഷിനെ പിടികൂടാനായിരുന്നു ഇവരുടെ ശ്രമം. ആളുമാറിയതാണെന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സുരേഷ് ആവര്‍ത്തിച്ച് പറഞ്ഞിട്ടും എസ്.ഐ. മനോജ് ഇയാളെ വെറുതെവിട്ടില്ല. സുരേഷിനെ മര്‍ദിച്ചെന്നും കൈകളില്‍ വിലങ്ങിട്ട് കുനിച്ചുനിര്‍ത്തി ഇടിച്ചെന്നുമായിരുന്നു എസ്.ഐ.ക്കെതിരെയുള്ള പരാതി. സുരേഷിന്റെ ഭാര്യയെയും ഇവര്‍ ആക്രമിച്ചിരുന്നു. ഒരു പോലീസുകാരനും മൂന്ന് ഗുണ്ടകളുമാണ് എസ്.ഐ. മനോജിന്റെ ‘അന്വേഷണസംഘ’ ത്തിലുണ്ടായിരുന്നത്. ചടയമംഗലത്ത് ജോലിചെയ്യുന്നതിനിടെ മേഖലയിലെ ഗുണ്ടകളുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന എസ്.ഐ. ഒടുവില്‍ പ്രതികളെ പിടികൂടാനും ഗുണ്ടകളെ കൂട്ടി ഇറങ്ങുകയായിരുന്നു. നേരത്തെ ആലപ്പുഴയില്‍ ജോലിചെയ്യുന്നതിനിടെയും മനോജിനെതിരേ പരാതികളുണ്ടായിരുന്നു. ദളിത്…
ഇരിട്ടി: കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ പോലീസ് സ്റ്റേഷൻ്റെ മുറ്റത്ത് നിർത്തിയിട്ട പോലീസ് ജീപ്പിന്റെ ചില്ല് യുവാവ് അടിച്ചു തകർത്തു. പ്രതി പായം സ്വദേശി സനൽ ചന്ദ്ര(32)നെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. നേരത്തെ ഇരിട്ടി ടൗണിലെ ബസ് വേയിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് സനൽ വാഹനം പാർക്ക് ചെയ്തിരുന്നു. സനലിനെയും വാഹനവും പോലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്ത് വിട്ടയയ്ക്കുമ്പോഴാണ് അതിക്രമമുണ്ടായത്. സ്റ്റേഷന് വെളിയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ മുൻവശത്തെ ചില്ല് വടി ഉപയോഗിച്ചാണ് സനൽ അടിച്ചു തകർത്തത്. ശേഷം സ്വന്തം വാഹനത്തിൽ കടന്നുകളയുകയായിരുന്നു. പോലീസ് പ്രതിയെ പിടികൂടി. വൈദ്യ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും പരിശോധനയോട് സഹകരിക്കാതെ സനൽ അസഭ്യം പറയുകയും ആക്രമണത്തിന് മുതിരുകയും ചെയ്തു.
ദുബായ്: ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ) അന്തരിച്ചു. 41 വയസായിരുന്നു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ ശ്രോതാക്കളുടെ മനസിൽ ഇടം പിടിച്ച ലാവണ്യ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി മാറിയിരുന്നു. വെള്ളിത്തിര, പ്രിയനേരം പ്രിയഗീതം, ഡി ആർ കെ ഓൺ ഡിമാന്‍റ്, ഖാന പീന എന്നീ പരിപാടികളാണ് ലാവണ്യയെ പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട ആർ ജെയാക്കി മാറ്റിയത്. കർണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല. വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. ആർ ജെ ലാവണ്യയുടെ അകാലത്തിലുള്ള വേർപാടിൽ റേഡിയോകേരളം 1476എ എം ടീം അംഗങ്ങൾ…
കൊച്ചി: സ്മാർട്ട് വാച്ചിന്റെ നിറം മാറി നൽകിയ സംഭവത്തിൽ ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മിഷൻ. തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ്, ബെംഗളൂരുവിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ നൽകിയ പരാതിയിലാണ് ഉത്തരവ്. കറുത്ത സ്മാർട്ട് വാച്ച് ഓൺലൈനിൽ ഓർഡർ ചെയ്ത് പണമടച്ചെങ്കിലും പരാതിക്കാരന് ലഭിച്ചത് പിങ്ക് നിറത്തിലുള്ള വാച്ചാണ്. ബോക്സ് തുറക്കുന്നതിന്റെ വീഡിയോ സഹിതം എതിർകക്ഷിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരവും കോടതിച്ചെലവും ആവശ്യപ്പെട്ട് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. വില്പന വർധിപ്പിക്കുന്നതിനും അമിത ലാഭത്തിനും വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നത് സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനും മെംബർമാരായ വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരുപതിനായിരം രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതിച്ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്നാണ് നിർദേശം.
യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ കോഴിക്കോട്ട് സദാചാര ഗുണ്ടാ ആക്രമണം, യുവാവിന് ക്രൂരമർദനം
കോഴിക്കോട്: യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ കൊടിയത്തൂരില്‍ യുവാവിന് നേരേ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. ചാത്തമംഗലം പാഴൂര്‍ സ്വദേശി ആബിദിനെയാണ് ഒരുസംഘം ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് രണ്ട് കാറുകളിലായി എത്തിയ അക്രമിസംഘം ആബിദിനെ സ്വന്തം സ്ഥാപനത്തില്‍നിന്ന് പിടിച്ചിറക്കി കൊണ്ടുപോയത്. ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം അജ്ഞാതകേന്ദ്രത്തില്‍വെച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും വാരിയെല്ലിനടക്കം പരിക്കുണ്ടെന്നും ആബിദിന്റെ ബന്ധു പറഞ്ഞു. രണ്ട് കാറുകളിലായി എത്തിയ സംഘം ആദ്യം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി. പിന്നാലെയാണ് സ്ഥാപനത്തിലുണ്ടായിരുന്ന ആബിദിനെ മറ്റൊരു കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കാറില്‍വെച്ചും അജ്ഞാതകേന്ദ്രത്തില്‍വെച്ചും ക്രൂരമായി മർദിക്കുകയായിരുന്നു. സദാചാര ആക്രമണത്തിന് പിന്നില്‍ യുവതിയുടെ ബന്ധുക്കളാണെന്നാണ് ആരോപണം. സംഭവത്തില്‍ ആബിദിന്റെ പരാതിയില്‍ അഞ്ചുപേര്‍ക്കെതിരേ മുക്കം പോലീസ് കേസെടുത്തു. വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് മുക്കം പോലീസ് കേസെടുത്തത്.
ചേലക്കര: തൃശൂരിൽ കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി – ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം. മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾ പെട്ടിലിൽ ദുരിതംഅനുഭവിക്കുന്ന വാർത്തകൾ വന്നനാൾ മുതൽ മറിയം സാറക്ക് വയനാട്ടിൽ പോകണം എന്നും എന്തെങ്കിലും ചെയ്യുന്നമെന്നും അച്ചനോട് പറയുമായിരുന്നു നിലവിലെ സഹചര്യത്തിൽ അവിടെ പോകാൻ നമുക്ക് പറ്റില്ല എന്നു പറഞ്ഞു എങ്കിൽ നമുക്ക് മുഖ്യമന്ത്രിക്ക് ദുരിതശ്വാസ നിധിയിലേക്ക് എന്തെങ്കിലും നൽകാം എന്നും അതിന് നോരിൽകണ്ട് തന്നെ എനിക്ക് നൽകണമെന്നും പറയുകയും ചെയ്തു തുടർന്ന് പിതാവും സുഹിക പ്രവർത്തകനുമായ മുനീർ പനമൂട്ടിൽ സഹൃത്ത് അജു.കെ മധുവിനെ വിവരം അറിയിക്കുകയും തുടർന്ന് മുഖ്യമന്ത്രിയെ കാണാൻ വഴിയൊരുക്കാം എന്നും പറഞ്ഞുതുടർന്നാണ് കുട്ടിയുടെആഗ്രഹം അജു കെ മധു മുൻ തിരുവനന്തപുരം കൗൺസിലർ ആയിരുന്നു ഐ പി ബിനുവിനോട് പങ്കുവെച്ചത് തുടർന്ന് മുഖ്യമന്ത്രി കാണുവൻ വേണ്ട സഹായം ഐപി ബിനു ചെയിതു നൽകി . https://youtu.be/gQXTzURdb5I കല്ലാട്ടുമുക്ക് അലിഭ് സുക്കൂളിലെ ഒന്നാംക്ലാസ് വിദ്യർത്തിനിയാണ് സാമൂഹ്യ പ്രവർത്തകൻ അജു കെ മധു, ഫോട്ടോഗ്രാഫർ അരുൺ കടയ്ക്കൽ തുടങ്ങിയവർക്കൊപ്പം നൽകി.
തിരുവനന്തപുരം: : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയ്ക്കും മലപ്പുറത്തിനും പുറമേ പത്തനംതിട്ട ജില്ലയില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ട് ആയി മാറി. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മണ്ണിടിച്ചില്‍ ദുരന്തം മൂലം കേരളത്തിന്റെ നോവായി മാറിയ വയനാട് മേപ്പാടിയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം കനത്ത മഴ തുടരുകയാണ്. മേപ്പാടി, മൂപ്പൈനാട്, തൊണ്ടര്‍നാട്, കോട്ടത്തറ പഞ്ചായത്തുകളില്‍ ആണ് കനത്ത മഴ. കടച്ചിക്കുന്നു, വടുവന്‍ചാല്‍ എന്നിവിടങ്ങളില്‍ 3 മണിക്കൂറിനിടെ 100mm മഴ പെയ്തുവെന്ന് സ്വകാര്യ ഏജന്‍സിയുടെ കണക്ക് സൂചിപ്പിക്കുന്നു. ഉരുള്‍പൊട്ടല്‍ ഉണ്ടായ കുന്നുകളോട് ചേര്‍ന്നാണ് മഴ. മലവെള്ളപ്പാചില്‍ സാധ്യത സ്വകാര്യ ഏജന്‍സി ആയ ഹ്യും പ്രവചിക്കുന്നുണ്ട്.
അർപ്പണബോധത്തോടും ചിട്ടയായതുമായ പ്രവർത്തനം; കെഎസ്ആർടിസി ബസ്സുകളുടെ ഓഫ് റോഡ് നിരക്ക് കുറയ്ക്കുന്നതിൽ സമീപകാല റെക്കാർഡ്
തിരുവനന്തപുരം: ബഹു ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5% ത്തിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ്. 2024 ജനുവരി മാസത്തിൽ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റ് മാസം 500 ന് താഴെ എത്തിക്കുവാനായി സാധിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കെഎസ്ആർടിസിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഓഫ് റോഡ് 500 നു താഴെ കൊണ്ടുവരുമെന്ന് ഉറപ്പ് നൽകിയിരുന്നു. സെൻട്രൽ റീജ്യണൽ വർക്ഷോപ്പുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളിൽ ആവശ്യമായ സ്പെയർപാർട്സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വർക്ക് ഷോപ്പുകളിൽ മെക്കാനിക്കൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും എൻജിൻ, ഗിയർ ബോക്സ്, ക്രൗൺ & വീൽ, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷൻ ടാർജറ്റ് നൽകി പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുവാനുമായതാണ് ഇത്തരത്തിൽ അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്. വർക്ഷോപ്പുകളിലേക്ക് മെയിൻ്റനൻസ് സംവിധാനത്തിനാവശ്യമായ മെക്കാനിക്കൽ ജീവനക്കാരെ പുനക്രമീകരിച്ചതിൻ്റെ ഭാഗമായി ബസുകളുടെ കൃത്യമായ പീരിയോഡിക്…
