- ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
മനാമ : കരുനാഗപ്പള്ളി എം.എൽ.എ യും, കോൺഗ്രസ് നേതാവുമായ സി.ആർ മഹേഷ് എം.എൽ.എ യും, ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് രാത്രി 8.00 മണിക്ക് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് ചേരുന്നതാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്ക് ഭരണകൂട കൊള്ളരുതാഴ്മ നടക്കുന്ന ഇന്നിന്റെ കാലത്ത് ജനകീയ മുഖമായി നിൽക്കേണ്ടതിന്റെ പ്രസക്തി, വയനാട് ദുരന്ത ബാധിതർക്കുള്ള ആദ്യ ഘട്ട സഹായ പദ്ധതി വിതരണ പ്രഖ്യാപനം, ഗൾഫ് സെക്ട്ടറിലെ വിമാന ടിക്കറ്റ് വർധനവ്, വിമാനം റദ്ദു ചെയ്യൽ, പ്രവാസി വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കലടക്കമുള്ള കാലിക പ്രസക്തമായ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്. 38285008.
തിരുവനന്തപുരം: ആര്‍എസ്എസ് – സിപിഎം ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടത്തിലേക്ക് സിപിഎം എത്തിയിട്ടില്ലെന്നും അവരെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുള്ളത് കെപിസിസി പ്രസിഡന്റ് ആണെന്നും അത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുള്ളത് കെപിസിസി പ്രസിഡന്റ് ആണെന്നും അത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലാണ് ബന്ധമുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ബാബറി മസ്ജിദ് വിഷയം…
പാലക്കാട്: മലപ്പുറം പള്ളിപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയി. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂരിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളതായും മലപ്പുറം എസ്പി ശശിധരൻ അറിയിച്ചു. കഞ്ചിക്കോട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മടങ്ങിയ വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടി സ്റ്റാന്‍ഡിലെത്തുന്നതിന്റെ സിസിടിവി…
ജില്ലാ സെക്രട്ടറിയെ പീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു; പികെ ശശി ചെയ്യുന്നത് സഖാവിന് ചേർന്ന പണിയല്ല – എംവി ഗോവിന്ദൻ
പാലക്കാട്: പികെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്‌തതെന്ന് ഗോവിന്ദൻ പറഞ്ഞു. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് മുതിർന്ന നേതാവായതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോർട്ടിംഗിലാണ് വിമർശനം.സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്‌ത്രീപീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇതിനായി മാദ്ധ്യമപ്രവർത്തകനുമായി കൂടിക്കാഴ്‌ച നടത്തി വ്യാജരേഖകൾ നിർമിക്കുകയും ചെയ്‌തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകൾ പാർട്ടിക്ക് ലഭിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.നിരവധി ആരോപണങ്ങൾ ശശിക്കെതിരെ ഉയരുന്നുണ്ട്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടിയുടെ അറിവില്ലാതെ മണ്ണാർക്കാട് സഹകരണ…
നാദാപുരം: വാഹന പരിശോധനക്കിടെ റോഡിൽ ബഹളമുണ്ടാക്കിയ യുവാവും യുവതിയും എം.ഡി.എം.എയുമായി പിടിയിൽ. 32 ഗ്രാം എം.ഡി.എം.എ. ഇവരിൽനിന്ന് പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് കൊട്ടാരക്കുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാർ, ലാപ്ടോപ്, ക്യാമറ, മൂന്നു മൊബൈൽ ഫോൺ, 8,500 രൂപ, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു.തിങ്കളാഴ്ച വൈകീട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് വാഹന പരിശോധനയ്ക്കയ്ക്കിടെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടഞ്ഞു. കാറിൽനിന്നു പുറത്തിറങ്ങിയ പ്രതികൾ ബഹളം വെക്കുകളും ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ കാർ കസ്റ്റഡിയിലെടുത്ത് പ്രതികളെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് കാർ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ എം.ഡി.എം.എ. കണ്ടെത്തിയത്. പ്രതികളെ സ്റ്റേഷനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ് ഓടി രക്ഷപ്പെട്ടു. ദീർഘ നേരത്തെ തിരച്ചിലിനൊടുവിലാണ് ഇജാസിനെ പിടികൂടിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ട്; നാലുവർഷമായിട്ടും എന്തുകൊണ്ട് അനങ്ങിയില്ല? സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി. സമൂഹത്തിലെ ഒരു സുപ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാദ്ധ്യത സർക്കാരിനില്ലേ എന്നും കോടതി ആരാഞ്ഞു. റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച ഹൈക്കോടതി പ്രത്യേക ബെഞ്ച് ആറ് ഹർജികളാണ് പരിഗണിച്ചത്. ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ കേട്ടത്. സിബിഐ അന്വേഷണത്തിന് വിടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി, റിപ്പോർട്ടിലെ പേരുകൾ പുറത്തുവരരുത് എന്നാവശ്യപ്പെട്ടുള്ള ഹർജി, റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടണം എന്നാവശ്യപ്പെട്ടുള്ള ഹർജി തുടങ്ങിയവയാണ് പരിഗണിക്കുന്നത്. അന്വേഷണം വേണമെന്ന ഹർജിയിൽ കക്ഷി ചേരാൻ നടി രഞ്ജിനി അനുമതി തേടി. ഹേമ കമ്മിറ്റി റിപ്പോർട്ട് കിട്ടിയിട്ട് നാലുവർഷമായിട്ടും സർക്കാർ എന്ത് നടപടിയെടുത്തു എന്നാണ് കോടതി തുടരെ തുടരെ ചോദിച്ചത്. രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ട് എത്രയും വേഗം റിപ്പോർട്ടിന്റെ പൂർണരൂപം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറണം. അവർ അന്വേഷിച്ച് നടപടിയെടുത്ത ശേഷമേ ഇക്കാര്യത്തിൽ…
മനാമ: ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി വേളയില്‍ അദ്ദേഹം മാപ്പ് നല്‍കി തടവില്‍നിന്ന് വിട്ടയച്ച 457 വ്യക്തികള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലവസരങ്ങളും നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ അറിയിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു. ദേശീയ വികസന പ്രക്രിയയില്‍ ഇവരെ പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ടാണിത്. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സിന്റെ രജിസ്‌ട്രേഷന്‍ സുഗമമാക്കുന്നതിന് ഗുണഭോക്താക്കള്‍ അവരുടെ വ്യക്തിഗത വിവരങ്ങളും രേഖകളും അപ്ഡേറ്റ് ചെയ്യണം. അവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കാനും അനുയോജ്യമായ തൊഴിലുകള്‍ നേടാനും ഇത് ഉപകരിക്കും. തൊഴില്‍ വിപണിയുമായി സംയോജിപ്പിക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി എല്ലാ ഗുണഭോക്താക്കളും അവരുടെ രേഖകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മനാമ: മയ്യഴിയിലും സമീപ പ്രദേശങ്ങളിലും നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി മയ്യഴിക്കൂട്ടം യോഗം ചേർന്നു. മുജീബ് മാഹി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.പി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. മാറിവരുന്ന സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പങ്ക് എത്ര മാത്രം പ്രാധാന്യം അർഹിക്കുന്നു എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ താഹിർ വി.സി. റഷീദ് മാഹി, ഷബീർ മാഹി, ഹസീബ് അബ്ദുറഹ്മാൻ, കെ.പി. ഫുആദ്, ഷംസുദീൻ വി.പി., മുഹമ്മദ് റിജാസ്, അഫ്‌താബ് ടി.പി. എന്നിവർ പങ്കെടുത്തു. വി.സി. നിയാസ്, അഫ്സൽ പെരിങ്ങാടി, മുഹമ്മദ് ജിംഷീർ, റംഷാദ് അബ്ദുൽ ഖാദിർ, റാഖിബ്, താലിബ് ജാഫർ, മഹ്മൂദ് റഷീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോഴിക്കോട്: മാധ്യമങ്ങൾ നടത്തേണ്ടത് പൊതുസമൂഹത്തിന് പ്രയോജനകരമായ ചര്‍ച്ചകളാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രാഷ്ട്രീയ ആരോപണങ്ങളുയരുമ്പോള്‍ പ്രധാന വിഷയങ്ങളില്‍നിന്ന് പലപ്പോഴും മാധ്യമങ്ങള്‍ വ്യതിചലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സ്ഥാപക പ്രസിഡന്റും മലയാള മനോരമ തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്ററുമായിരുന്ന പി. അരവിന്ദാക്ഷന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാര സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അവയവദാനവുമായി ബന്ധപ്പെട്ട് മാഫിയകളുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുമ്പോള്‍ തന്നെ സദുദ്യേശത്തോടു കൂടിയ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും ഇക്കാര്യം നിയമസഭയില്‍ പ്രത്യേകം ഉന്നയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കുറഞ്ഞ വാക്കുകളാല്‍ തീഷ്ണമായ കാര്യങ്ങള്‍ എഴുതിയ പത്രപ്രവര്‍ത്തകനായിരുന്നു പി. അരവിന്ദാക്ഷന്‍. മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ മിതമായ വാക്കുകളാല്‍ ആശയാവതരണം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നതായും സതീശന്‍ പറഞ്ഞു. പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ രജി ആര്‍. നായര്‍ അവാര്‍ഡ് വി.ഡി. സതീശനില്‍നിന്ന് ഏറ്റുവാങ്ങി. പ്രസിഡന്റ് ഇ.പി മുഹമ്മദ് അദ്ധ്യക്ഷനായി. ദി ടെലഗ്രാഫ് എഡിറ്റര്‍ അറ്റ്…
തിരുവനന്തപുരം: പി.വി. അന്‍വർ എം.എൽ.എയുടെ ആരോപണ പരമ്പര പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന തിരിച്ചറിവില്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാൻ സർക്കാരിനുമേൽ സി.പി.എമ്മിൽനിന്ന് സമ്മർദ്ദമേറുന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ രണ്ടു വിശ്വസ്തര്‍ക്കും സ്ഥാനചലനമുണ്ടാകുമെന്ന സൂചന ശക്തമായി.ഈ മാസം പകുതിയോടെ അവധിയില്‍ പ്രവേശിക്കുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ തിരികെയെത്തുമ്പോള്‍ ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ കാര്യത്തിലും കടുത്ത നിലപാടിലേക്ക് പോയേക്കുമെന്നാണ് സൂചന. കണ്ണൂരിലെ കരുത്തനായ നേതാവായ ഇ.പി. ജയരാജനെതിരെ നടപടിയെടുത്ത പാർട്ടി അജിത് കുമാറിന്റെയും ശശിയുടെയും കാര്യത്തിൽ നിശബ്ദത പാലിക്കുന്നതെന്തുകൊണ്ടെന്ന ചോദ്യവും അണികൾക്കിടയിൽ നിന്ന് ഉയരുന്നു.ജില്ലകള്‍തോറും നടക്കുന്ന സംഘടനാ സമ്മേളനങ്ങളില്‍നിന്ന് നേതൃത്വത്തിനു ലഭിക്കുന്ന പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനു ശേഷം നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷത്തിന് കൂടുതല്‍ ആയുധങ്ങള്‍ നൽകുന്നത് ദോഷം ചെയ്യുമെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കള്‍ നൽകിയിട്ടുണ്ട്. സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ പി.വി. അന്‍വര്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും അജിത് കുമാറിനെ…
