Author: News Desk

കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരെ പരിഹസിച്ച് മന്ത്രി പി.രാജീവ്. സന്ദീപിന്റെ അഖിലേന്ത്യാ നേതാവ് നരേന്ദ്ര മോദിയാണെന്നും കേരളത്തില്‍ ബി.ജെ.പി. ആയാലും കോണ്‍ഗ്രസായാലും ദേശീയതലത്തില്‍ ബി.ജെ.പിയ്ക്ക് പ്രശ്‌നമില്ലെന്നും രാജീവ് പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ചേരേണ്ടത് ചേരേണ്ടതിനോട് ചേര്‍ന്നു’ എന്നായിരുന്നു സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തോട് പി.രാജീവിന്റെ ആദ്യപ്രതികരണം. വയനാട് തിരഞ്ഞെടുപ്പ് വരെ ആ മാറ്റം ഉണ്ടായില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാരണം നരേന്ദ്ര മോദിയാണ് തന്റെ നേതാവെന്ന് സന്ദീപ് വാര്യര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന പാര്‍ട്ടിയോ കെ.സുധാകരന്‍ നയിക്കുന്ന പാര്‍ട്ടിയോ ആകാം. അഖിലേന്ത്യാ തലത്തില്‍ ബി.ജെ.പി.യ്ക്ക് അതില്‍ തര്‍ക്കമില്ല’, മന്ത്രി പറഞ്ഞു. സന്ദീപ് വന്നതില്‍ കോണ്‍ഗ്രസിനും സൗകര്യമുണ്ട്. ശാഖയ്ക്ക് കാവല്‍ നിന്നയാള്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിയാല്‍ ശാഖ നടത്തിയ ആളെ പ്രസിഡന്റാക്കാനുള്ള അവസരം കൂടി കിട്ടും. അതിന്റെ സന്തോഷം അവര്‍ക്കുമുണ്ടാകുമെന്നും പി.രാജീവ് പരിഹസിച്ചു.

Read More

പാലക്കാട്: കെ.എം. ഷാജിക്കെതിരെ രൂക്ഷവിമർശനവുമായി ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം. നാക്ക് വായിലിട്ട് മര്യാദയ്ക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. മുഖ്യമന്ത്രിയുടെ മെക്കിട്ട് കയറാൻ ഷാജി ആയിട്ടില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ റഹീം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശനത്തിനെതിരേ നേരത്തെ കെ.എം. ഷാജി രം​ഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ സംഘിയാണെന്നും പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും കെ.എം ഷാജി പറഞ്ഞിരുന്നു. ഷാജിയുടെ ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു റഹീം. ”മുഖ്യമന്ത്രിക്കെതിരെ മെക്കിട്ട് കയറാന്‍ കെ.എം. ഷാജി ആയിട്ടില്ല. ആ നാക്ക് വായിക്കകത്ത് ഒതുക്കിവെച്ച് മര്യാദക്ക് ജീവിക്കുന്നതാണ് ഷാജിക്ക് നല്ലത്. നാക്കിന് ലൈസന്‍സില്ലാതെ എന്തുംപറയുന്ന ആളാണ് ഷാജി. ലീഗ് നേതൃത്വം അദ്ദേഹത്തെ നിലയ്ക്കുനിര്‍ത്തണം. ഷാജി ഇത്രയും കാലംപറഞ്ഞ് നടന്നതെല്ലാം ജമാഅത്തെ ഇസ്ലാമിക്കെതിരാണല്ലോ. അന്തസ്സ് വേണം. ഒരല്‍പ്പം ആത്മാഭിമാനം വേണം. ഇത്രയും കാലം ജമാഅത്തെ ഇസ്ലാമിക്കെതിരെ പറഞ്ഞിട്ട്, ഇവിടെ വന്ന് ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐ.യും ഒരുക്കി…

Read More

തിരുവനന്തപുരം: സീരിയല്‍ രംഗത്ത് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി സതീദേവി പറഞ്ഞു. മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും സതീദേവി പറഞ്ഞു. വര്‍ഷം തോറും മൂന്ന് പ്രധാനറിപ്പോര്‍ട്ടുകള്‍ വനിത കമ്മീഷന്‍ സര്‍ക്കാരിന് നല്‍കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ അധ്യക്ഷയായ കാലത്തുളളതല്ല. അത് പരിശോധിച്ച ശേഷം അക്കാര്യത്തില്‍ കുടുതല്‍ പ്രതികരിക്കാമെന്ന് സതീദേവി പറഞ്ഞു. സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിത കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍മേഖലയിലെ…

Read More

കൊച്ചി: നടനും അമ്മ മുൻ ഭാരവാഹിയുമായ  ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ  കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് ബദറുദ്ദീന്‍റേതാണ് ഉത്തരവ്. ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തൽക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതുരന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി.

Read More

മനാമ: ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്ക് (ജി.ഇ.എന്‍) സംരംഭമായ ആഗോള സംരംഭകത്വ വാരാഘോഷത്തിന് ബഹ്‌റൈനില്‍ ലേബര്‍ ഫണ്ട് (തംകീന്‍) തുടക്കം കുറിച്ചു.ലോകമെമ്പാടുമുള്ള സംരംഭകത്വ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, ശില്‍പ്പശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വലിയ അനുഭവസമ്പത്തുള്ള വിദഗ്ധരും സംരംഭകരും പരിപാടികളില്‍ പങ്കെടുക്കും.നവംബര്‍ 17 മുതല്‍ 24 വരെയാണ് വാരാചരണം. നിരവധി പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. പരിപാടികളില്‍ പ്രത്യേക ശില്‍പ്പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രധാന വ്യവസായങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന സംവേദനാത്മക സംഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടും. ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമ വ്യവസായം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ അവതരിപ്പിക്കും.ആഗോള സംരംഭകത്വ വാരാഘോഷം രാജ്യത്തെ സംരംഭക ആവാസവ്യവസ്ഥയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനും ആ ആശയങ്ങളെ ബിസിനസ്സ് സംരംഭങ്ങളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന സമൂഹത്തിലെ എല്ലാവരെയും പിന്തുണയ്ക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നതായി തംകീനിലെ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും…

Read More

റിയാദ്: സൗദി കസ്റ്റമര്‍ എക്സ്പീരിയന്‍സ് അവാര്‍ഡിന്റെ രണ്ടാം പതിപ്പില്‍ ഗതാഗത രംഗത്തെ മികച്ച ഉപഭോക്തൃ അനുഭവത്തിനുള്ള സ്വര്‍ണ്ണ അവാര്‍ഡും മികച്ച ബിസിനസ് മാറ്റത്തിനും പരിവര്‍ത്തനത്തിനുമുള്ള സില്‍വര്‍ അവാര്‍ഡും കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ റിയാദ് എയര്‍പോര്‍ട്ട് കമ്പനി നേടി.റിയാദ് എയര്‍പോര്‍ട്ട് കമ്പനി സി.ഇ.ഒ. അയ്മാന്‍ എ അബോഅബ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുകയും അംഗീകാരത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഈ അവാര്‍ഡുകള്‍ കമ്പനിയുടെ നേതൃത്വത്തിനും നിരന്തര പരിശ്രമത്തിനും സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും തെളിവാണെന്ന് അദ്ദേഹം പറഞ്ഞതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.

Read More

ധാക്ക: പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ കൈമാറാൻ ആവശ്യപ്പെടുമെന്ന് ബംഗ്ളാദേശ് സർക്കാരിന്റെ മുഖ്യ ഉപേദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇടക്കാല സ‌ർക്കാർ 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യൂനുസ്. രാജ്യത്തുനടന്ന എല്ലാ കൊലപാതകങ്ങളിലും നീതി ഉറപ്പുവരുത്തും. സ്ഥാനഭ്രഷ്‌ടയായ ഏകാധിപതി ഷെയ്‌ഖ് ഹസീനയെ തിരികെ അയയ്‌ക്കാൻ ഇന്ത്യയോട് ആവശ്യപ്പെടും. ന്യൂനപക്ഷ മതവിഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും യൂനുസ് വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഫലമായി ഈ വർഷം ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഹസീനയുടെ പതനത്തിന് മുമ്പ് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പൊലീസുകാരുൾപ്പടെ 1500ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇന്ത്യയിൽ അഭയംതേടിയ ഹസീനയ്ക്കെതിരെ ബംഗ്ലാദേശിൽ 44 കേസുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ പകുതിയിലേറെയും കൊലക്കുറ്റങ്ങളാണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പൊലീസ് വെടിവയ്പിലും മറ്റുമുണ്ടായ മരണങ്ങളുടെ പേരിലാണ് കേസുകൾ.…

Read More

അബുജ: ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നൈജീരിയലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി ചര്‍ച്ച നടത്തി. നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദി നൈജീരിയയുടെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ഓര്‍ഡര്‍ ഏറ്റുവാങ്ങി. 17 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇന്ത്യ 20 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read More

പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും ക്ലാസ്സ്‌ സംഘടിപ്പിച്ചു Dr റുബീന ആരോഗ്യ ക്ലാസ്സിന് നേതൃതം നൽകി.ഹെൽത് വിംഗ് ഉദ്‌ഘാടനം കെഎംസിസിസംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻവെള്ളികുളങ്ങര നിർവഹിച്ചു. നൂറിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ സൗജന്യ ചെക്കപ്പും തുടർ ചെക്കപ്പിന് സൗജന്യ നിരക്കിലുള്ള കൂപ്പണും നൽകി.സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻ അബ്ദുൽ അസീസ്,ഷഹീർ കാട്ടാംമ്പള്ളി കോഴിക്കോട് ജില്ല സെക്രട്ടറി സി എം കുഞ്ഞബ്ദുള്ള, ഐഎംസി പ്രതിനിധി ആൽബിൻ ജോസ് തുടങ്ങിയവർ ആശംസകൾ നേർന്നു.ഹെൽത്ത് വിംഗ് ചെയർമാൻ സിദ്ദീഖ് എം കെ, കൺവീനർ ഉമ്മർ സി പി,മുസ്തഫ കെ സമീർ വി എം എം എ റഹ്മാൻ, ഉസ്മാൻ ടിപ് ടോപ്, ഫസിലുറഹ്മാൻ, നിസാർ മാവിലി, സാജിർ സിടികെ, സജീർ സി കെ, നാസിർ ഉറുതോടി,താജ്ജുദ്ധീ ൻ സഫീർ കെപി, റസാഖ് എ എ, റസാഖ് മണിയൂർ,ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി ജസ്‌ന സുഹൈൽ മറ്റ് ലേഡീസ് വിംഗ് ഭാരവാഹികൾ…

Read More

തിരുവനന്തപുരം: പോലീസിൻ്റെ പിടിയിലായ തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് സ്ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്ഠൻ മോഷ്ടാവാണെന്നതിന് തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ പശ്ചാത്തലം പോലീസ് പരിശോധിക്കുകയാണ്. സന്തോഷിനെതിരെ തമിഴ്നാട്ടിൽ പതിനെട്ടും കേരളത്തിൽ എട്ടും കേസുകളുണ്ട്. കുടുംബസമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. സന്തോഷ് തമിഴ്നാട്ടിൽ 3 മാസം ജയിലിലായിരുന്നു. കേരള പോലീസ് കൈമാറിയ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച തമിഴ്നാട് പോലീസാണ് സന്തോഷാണ് ആലപ്പുഴയിൽ മോഷണം നടത്തിയതെന്ന് സ്ഥിരീകരിച്ചത്.നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്. മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ നെഞ്ചിൽ പച്ചകുത്തിയത് തിരിച്ചറിഞ്ഞു. തമിഴ്നാട് പോലീസ് നൽകിയ കുറുവ സംഘത്തിലെ മോഷ്ടാക്കളുടെ ഫോട്ടോകളിലും പച്ചകുത്തിയ ഒരാളുടെ ഫോട്ടോയുണ്ടായിരുന്നു. പാല, ചങ്ങനാശേരി, പൊൻകുന്നം എന്നിവിടങ്ങളിൽ സന്തോഷിനെതിരെ കേസുണ്ട്.കുട്ടവഞ്ചിയിൽ മീൻപിടിക്കുന്നവരെന്ന വ്യാജേനയാണ് കുറുവ മോഷണ സംഘം പല സ്ഥലങ്ങളിലും താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 14 പേരാണ് മോഷണ സംഘത്തിലുള്ളത്. മൂന്നു പേരെയാണ് പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റുള്ളവരെ കണ്ടെത്താനുള്ള…

Read More