- മുഹറഖില്‍ മഴക്കാലത്തെ നേരിടാനുള്ള നടപടികള്‍ ഊര്‍ജിതം
- ബഹ്റൈനില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞു
- സ്ത്രീകളെ കൊണ്ടുവന്ന് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു; ബഹ്റൈനില്‍ നിശാ ക്ലബ് മാനേജര്‍ക്ക് 3 വര്‍ഷം തടവ്
- ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഗുദൈബിയയില്‍ നാലാമത്തെ ലെജിസ്ലേഷന് ഓഫീസ് തുറന്നു
- 3 ലക്ഷത്തിലധികം ചിലവുള്ള ശസ്ത്രക്രിയ സൗജന്യമായി, വയനാട് മെഡി. കോളേജില്‍ ചരിത്രനേട്ടം; ആര്‍ത്രോസ്കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
- സാംസ്കാരിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും സൗദിയും, ധാരണാപത്രം ഒപ്പിട്ടു
- പാലത്തായി പോക്സോ കേസ്: കെ പത്മരാജന് കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ
- ഡോക്ടര്‍ സി എ രാമന് അന്തരിച്ചു
Author: News Desk
മനാമ:ക്യാൻസർ രോഗികൾക്ക് കീമോതെറാപ്പിയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനുള്ള വിഗ് സൗജന്യമായി നൽകുന്ന ബഹറൈൻ ക്യാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ ബഹ്‌റൈൻ തൃശൂർ കുടുംബം (ബി.ടി.കെ) പങ്കാളികൾ ആയി. അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും ക്യാൻസർ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ബി.ടി.കെ യുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഹെയർഡൊണേഷൻ ക്യാമ്പിൽ സ്കൂൾ വിദ്യാർത്ഥിനികൾ അടക്കം 15 ബി.ടി.കെ അംഗങ്ങൾ തങ്ങളുടെ മുടി ദാനം നൽകി. സനദിലുള്ള മൈസൂൺ സലൂൺ സൗജന്യമായി മുടി മുറിക്കുന്നതിനുള്ള സൗകര്യം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം, സാമൂഹിക പ്രവർത്തകരായ സയ്യദ് ഹനീഫ്, അമൽദേവ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ബി.ടി.കെ പ്രസിഡണ്ട്ജോഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, വിജോ വർഗ്ഗീസ്, വിനോദ് ഇരിക്കാലി, ലേഡീസ് വിംഗ് പ്രസിഡണ്ട് ഷോജി ജീജോ, സെക്രട്ടറി ജോയ്സി സണ്ണി, ക്യാമ്പ് കൺവീനർ പ്രസീത ജതീഷ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി…
കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം കേരളം
തിരുവനന്തപുരം: 2024ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി.മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉൽപാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമതെത്തിച്ചത്.
മനാമ: 2024-2025 അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചുമതലയേറ്റു.തെരഞ്ഞെടുക്കപ്പെട്ട 54 കൗണ്‍സില്‍ അംഗങ്ങള്‍ സ്‌കൂള്‍ ഹെഡ് ബോയ് ഒമര്‍ ഹാനി, സ്‌കൂള്‍ ഹെഡ് ഗേള്‍ മരാം ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ വേദിയില്‍ സ്ഥാനം പിടിച്ചതോടെ ചുമതലയേല്‍ക്കല്‍ ചടങ്ങ് ആരംഭിച്ചു. തുടര്‍ന്ന് ഹെഡ് ബോയ് കൗണ്‍സിലിന്റെ പ്രധാന ചുമതലകള്‍ വിവരിക്കുകയും സ്‌കൂളില്‍ അതിന്റെ പ്രവര്‍ത്തന ചട്ടക്കൂടിനെക്കുറിച്ച് ഒരു വിവരിക്കുകയും ചെയ്തു.ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദും ആക്ടിംഗ് പ്രിന്‍സിപ്പല്‍ അബ്ദുറഹ്‌മാന്‍ അല്‍ കൊഹെജിയും ചേര്‍ന്ന് കൗണ്‍സില്‍ അംഗങ്ങളെ ഔദ്യോഗിക ബാഡ്ജ് ധരിപ്പിച്ചു. ഹെഡ് ബോയ്, ഹെഡ് ഗേള്‍ എന്നിവരുടെ നേതൃത്വത്തില്‍, കൗണ്‍സിലിലെ എല്ലാ അംഗങ്ങളും സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അതിന്റെ ദൗത്യവും കാഴ്ചപ്പാടും കൈവരിക്കുന്നതിന് സംഭാവന നല്‍കുമെന്നും പ്രതിജ്ഞയെടുത്തു. മറിയം മുഹമ്മദിന്റെ നന്ദിപ്രകടനത്തോടെ ചടങ്ങ് സമാപിച്ചു.
കുറുവാ ഭീതി; കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു, നടപടി ആരോഗ്യവിഭാഗത്തിൻ്റേത്
കൊച്ചി: കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്നാണ് വിവരം. കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെൽവന്‍റെ ബന്ധുവാണ് മണികണ്ഠൻ. കുറുവ സംഘത്തിന്‍റെ മോഷണത്തിൽ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എപ്പോൾ അറിയിച്ചാലും മരട് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഇയാൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മണികണ്ഠന്‍റെ ഫോൺ രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയിൽ മോഷണം നടന്ന ഒക്ടോബർ 21 മുതൽ നവംബർ 14 വരെ മണികണ്ഠൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ്…
10, 12 ക്ലാസ്സുകളിൽ ഓപ്പണ്‍ ബുക്ക് പരീക്ഷ? പ്രചാരണം തള്ളി സിബിഎസ്ഇ, സിലബസ് 15% വെട്ടിക്കുറച്ചിട്ടുമില്ല
ദില്ലി: 2024-25 അധ്യയന വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണം തള്ളി സിബിഎസ്ഇ. സിലബസിൽ 15 ശതമാനം കുറവ് വരുത്തി ഓപ്പണ്‍ ബുക്ക് പരീക്ഷയാണ് സിബിഎസ്ഇ നടത്തുകയെന്ന വ്യാജ പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറിയിപ്പ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകുന്ന വിജ്ഞാപനം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കി. പരീക്ഷാ പാറ്റേണിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. 2025ലെ ബോർഡ് പരീക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വരുന്ന അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നാണ് സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകുന്ന നിർദേശം. നവംബർ അവസാനത്തോടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തിയ്യതി അറിയാം. സാധാരണയായി ഫെബ്രുവരി പകുതിയോടെയാണ് പരീക്ഷകൾ തുടങ്ങുക. കൃത്യമായ തിയ്യതി സിബിഎസ്ഇയുടെ വിജ്ഞാപനം വരുമ്പോഴേ അറിയൂ. സിബിഎസ്ഇ ബോർഡ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ നേരത്തെ സിസിടിവി നിർബന്ധമാക്കി ഉത്തരവ് വന്നിരുന്നു. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും…
കാസര്‍കോട്: കാസര്‍കോട് കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം രണ്ട് പേര്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു. സംഭവത്തില്‍ 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസര്‍കോട് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം അലി അക്ബര്‍ പറഞ്ഞു. വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിലാണ് 17 വയസുകാരന്‍ പിടിയിലായത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വച്ച് കല്ലേറുണ്ടായത്. ഇതില്‍ വന്ദേഭാരത് ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാളത്തില്‍ കല്ല് വച്ചതും ട്രെയിനിന് കല്ലെറിഞ്ഞതുമായ അഞ്ച് കേസുകളാണ്…
കുറുവ മോഷണ സംഘത്തിലെ കൂടുതൽ പേരെ തിരിച്ചറിഞ്ഞ് പൊലീസ്; 2 പേർ തിരുട്ടു ഗ്രാമത്തിലേക്ക് കടന്നെന്ന് സൂചന
ആലപ്പുഴ: കുറുവ മോഷണം സംഘത്തിലെ കൂടുതൽ പേരെ തിരിച്ചറിഞ്ഞ് പൊലീസ്. അറസ്റ്റിലായ സന്തോഷ് സെൽവത്തിന്റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇരുവരും തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് കടന്നെന്നാണ് സൂചന. തിരുട്ടു ഗ്രാമമായ കാമാക്ഷിപുരം സ്വദേശികളാണ് ഇരുവരും. പാലായിലെ മോഷണക്കേസിൽ ഇരുവരെയും പൊലീസ് പൊള്ളാച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. ജൂണിലാണ് ഇവർ പിടിയിലായത്. തുടർന്ന് സന്തോഷ് സെൽവത്തോടൊപ്പമാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. മൂന്നു മാസത്തെ ജയിൽ വാസത്തിന് ശേഷം സന്തോഷിനൊപ്പം ഇവർ പിന്നീട് കൊച്ചിയിലേക്ക് താമസം മാറി. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഇവർ മോഷണത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇവർ ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത്. അറസ്റ്റിലായ സന്തോഷും തമിഴ്നാട് തിരുട്ടുഗ്രാമമായ കാമാക്ഷിപുരം സ്വദേശിയാണ്.
തങ്ങൾക്ക് പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് വേണ്ട; ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണത; ഷാജി
നാദാപുരം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പിണറായി വിജയന്റെ ഒരു സർട്ടിഫിക്കറ്റും വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണതയാണെന്നും ഇതു കണ്ട് ഞങ്ങളൊക്കെ വെറുതെ ഇരിക്കുമെന്ന വിചാരം ആർക്കും വേണ്ടായെന്നും ഷാജി തുറന്നടിച്ചു.വിലാതപുരത്ത് ഖാഇദെമില്ലത്ത് സെന്റർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഷാജി. ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് കുടുംബത്തിൽ നിന്ന് ആയതിനാൽ ചൊറിയാൻ വരുന്നവരോട് തിരിച്ച് പറയുന്നതിൽ പരിമിതികളുണ്ടാകും. എന്നാൽ പരിമിതികൾ ദൗർബല്യമായി കണ്ട് ഇങ്ങോട്ടു കയറാൻ വന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഷാജി പറഞ്ഞു. ‘‘സംഘികൾക്ക് ഭരണത്തിന്റെ തണലിൽ എല്ലാ ഒത്താശയും ചെയ്യുന്ന പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്. മുനമ്പം വിഷയം ഉൾപ്പെടെ സമുദായ സൗഹാർദം കാത്തു സൂക്ഷിക്കാൻ സാദിഖലി തങ്ങൾ കാണിക്കുന്ന ജാഗ്രത അടക്കം സാധാരണക്കാർക്കു വേണ്ടി തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണം.’’ – കെ.എം.ഷാജി തുറന്നടിച്ചു.
തിരുവനന്തപുരം: പ്രകൃതിയോടിണങ്ങിയുള്ള തലസ്ഥാനത്തെ ലുലു മാളിന്‍റെ നിര്‍മ്മിതിക്ക് വീണ്ടും സുവർണ്ണ അംഗീകാരം.മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന ലുലു മാളിന് അഭിമാന നേട്ടമായി ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്‍റെ പുരസ്കാരം ലഭിച്ചു. ബെംഗലൂരുവില്‍ നടന്ന ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസ് 2024ലാണ് ഗ്രീന്‍ ന്യൂ ബില്‍ഡിംഗ് ഗോള്‍ഡ് റേറ്റിംഗ് പുരസ്കാരം ലുലു മാളിന് ലഭിച്ചത്.ഹരിത ചട്ടങ്ങള്‍ പാലിച്ചുള്ളതാണ് ലുലു മാളിന്‍റെ നിര്‍മ്മിതിയെന്ന് ഐ.ജി.ബി.സി. വിലയിരുത്തി. ഗ്രീന്‍ ബില്‍ഡിംഗ് പ്രസ്ഥാനത്തോടുള്ള ഉറച്ച പ്രതിബദ്ധത കൂടി കണക്കിലെടുത്താണ് പുരസ്കാരം. ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസിലെ ചടങ്ങില്‍ ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, പ്രൊജക്ട്സ് ജനറൽ മാനേജർ പോള്‍. കെ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി. ഫോട്ടോ ക്യാപ്ഷൻ: ബെംഗലൂരുവില്‍ നടന്ന ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍ഗ്രസില്‍ ഗ്രീന്‍ ന്യൂ ബില്‍ഡിംഗ് ഗോള്‍ഡ് റേറ്റിംഗ് പുരസ്കാരം തിരുവനന്തപുലം ലുലു മാളിന് സമ്മാനിച്ചപ്പോള്‍. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, പ്രൊജക്ട്സ് ജനറൽ മാനേജർ പോള്‍. കെ എന്നിവര്‍ ചേര്‍ന്ന്…
പാണക്കാട് തങ്ങൾക്കെതിരെയുള്ള പിണറായിയുടെ പരാമർശം മുഖ്യമന്ത്രി പദവിക്കു നിരക്കാത്തത്- കെഎംസിസി ബഹ്‌റൈൻ
മനാമ. മതേതര ഇന്ത്യയുടെ അംബാസ്സഡറും ഏവരും ആദരിക്കുന്ന മഹനീയ വ്യക്തിത്വത്തിന്നുടമയുമായ പാണക്കാട് സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾക്കെതിരെ മുഖ്യമന്ത്രി നടത്തിയ വർഗീയ പരാമർശം അങ്ങേയറ്റം അപലനീയവും പൈശാചികവുമാണെന്ന് കെഎംസിസി ബഹ്‌റൈൻ കുറ്റപ്പെടുത്തി. വർഗീയ സംഘടനയുടെ ഒരു നേതാവ് പോലും പറയാൻ മടിക്കുന്ന ഭാഷയിൽ കേരളത്തിന്റെ മുഖ്യമന്ത്രി സംസാരിക്കുന്നത് മതേതര ജനാധിപത്യ കേരളത്തിന് തന്നെ അപമാനമാണെന്ന് കെഎംസിസി പറഞ്ഞു.മുഖ്യമന്ത്രി എന്ന സ്ഥാനത്തിന് തന്നെ അപമാനം വരുത്തുന്ന ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സഖാവ് പിണറായി വിജയൻ സ്ഥാനം രാജി വെച്ചിട്ടായിരുന്നു ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ നടത്തേണ്ടിയിരുന്നതെന്ന് കെഎംസിസി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ഈ വർഗീയ പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നും പ്രതിഷേധകുറിപ്പിൽ അറിയിച്ചു.
