- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
- സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി
- ‘അഭിമാനത്തിന് കോട്ടം വരുന്നതൊന്നും ചെയ്തിട്ടില്ല; മലയാള സിനിമ എന്താണ് ശ്രീനിക്ക് തിരിച്ചുനല്‍കിയത്?’
Author: News Desk
മനാമ: തൃശൂർ കൈപ്പറമ്പ് പുത്തൂർ കാരനാട്ട് മാധവൻ മകൻ സദാനന്ദൻ (48) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഇന്നലെ രാത്രി 11 .30 ന് സൽമാനിയ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം ഒരു മാസക്കാലമായി പുതിയ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : പ്രഭീര മക്കൾ : നക്ഷത്ര, നൃത്ത സഹോദരങ്ങൾ സന്തോഷ്, സത്യൻ (ബഹ്റൈൻ)സാമൂഹിക പ്രവർത്തകൻ അമൽദേവിൻറെ നേതൃത്വത്തിൽ സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.
ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ (കേരള) ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് 16 ന് കൊച്ചിയിൽ നടക്കും.
കൊച്ചി:ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള,TDAAK ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് ഈ മാസം 16 ന് നടക്കും. എറണാകുളം കോറൽ ഐൽ ഹോട്ടലിൽ നടക്കുന്ന മീറ്റിംഗിൽ വീൽ അലൈൻമെന്റ് സർവീസ് ചാർജിന്റെ പുതുക്കിയ പ്രൈസ് ലിസ്റ്റിന്റെ പ്രകാശനവും, റ്റിഡാക്കിന്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും ഉള്ള ഇൻഷുറൻസ് കാർഡിന്റെ വിതരണവും നടക്കുമെന്ന്സംസ്ഥാന പ്രസിഡന്റ് സി കെ ശിവകുമാർ പാവളം,സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
പത്തനംതിട്ടയിലേത് സമാനതകളില്ലാത്ത ക്രൂരത; അറസ്റ്റിലായവരുടെ എണ്ണം 44 ആയി, 30-ൽ അധികം കേസുകൾ
പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ദീപു എന്നയാള്‍ വഴിയാണ് ചൊവ്വാഴ്ച അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി.62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി നാലുപേര്‍ക്കെതിരേ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകാനുള്ളവരില്‍ ഒരു പ്രതി വിദേശത്താണ്. ഇയാളെ അറസ്റ്റു ചെയ്യുന്നതിന്…
തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. തിരുവനന്തപുരം കണിയാപുരം കണ്ടലിൽ ഷാനു എന്ന വിജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിനുള്ളിലെ ഹാളിലെ തറയിലാണ് വിജിയുടെ മൃതദേഹം കണ്ടെത്തിയത്.കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. യുവതി ധരിച്ചിരുന്ന മാലയും കമ്മലും മൊബൈൽ ഫോണും കാണാനില്ല.വൈകിട്ട് അഞ്ചരയോടെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ മക്കളാണ് മൃതദേഹം കണ്ടത്. ഭർത്താവ് മരിച്ച വിജി കുറച്ചുനാളുകളായി തമിഴ്‌നാട് സ്വദേശിയായ രങ്കനൊപ്പം താമസിക്കുകയായിരുന്നു. ഇയാൾ ഹോട്ടൽ ജീവനക്കാരനാണ്. കുട്ടികൾ സ്‌കൂളിൽ പോകുന്നതുവരെ ഇയാൾ വീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.രങ്കൻ തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്.
ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. ജനുവരി 24ന് (വെള്ളിയാഴ്ച്ച) രാവിലെ 10:00 മണി മുതൽ 12:00 മണി വരെയാണ് പ്രാഥമിക റൗണ്ട് എഴുത്തു പരീക്ഷ നടത്തുന്നത്. 1950 വരെയുള്ള ഇന്ത്യൻ സ്വതന്ത്ര്യ ചരിത്രമാണ് ക്വിസ് മത്സര വിഷയം,പ്രാഥമിക റൗണ്ടിലേക്ക് പരമാവധി 30 ടീമിനെയാണ് പങ്കെടുപ്പിക്കുക.പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 ടീമുകളായിരിക്കും ഫൈനലിൽ മത്സരിക്കുക.ഫൈനൽ മത്സരം 31.01.2025 (വെള്ളിയാഴ്ച്ച) വൈകിട്ട് 07:00 മണിക്കും 10:00 മണിക്കും ഇടയിൽ നടക്കുമെന്നും ,രജിസ്ട്രേഷനുള്ള അവസാന തീയ്യതി 18.01.2025 (തിങ്കളാഴ്ച്ച) രാത്രി 09:00 മണി വരെയാണെന്ന് സംഘാടകർ അറിയിച്ചു.മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷണീയമായ…
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇന്റെർണൽ വോളിബോൾ മൂന്നാം വർഷ ടൂർണമെന്റ്ൽ റിഫ ഏരിയ ജേതാക്കളും, ആതിഥേയരായ ഹിദ്ദ് – അറാദ് ഏരിയ റണ്ണേഴ്സ് അപ്പും, മൂന്നാം സ്ഥാനം ബുദയ്യ ഏരിയയും കരസ്തമാക്കി.ഐ.വൈ.സി.സി ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ശനീഷ് സദാനന്ദൻ, വോളിബോൾ ടൂർണമെന്റ് കോഡിനേറ്റേർസായ ഷിന്റോ ജോസഫ്, രാജേഷ് പന്മന എന്നിവർ ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. മാലിക് ശമസ് കളി നിയന്ത്രണം നടത്തി. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ, സ്പോൺസർ പ്രതിനിധികളായ എൻ.ടി.ടി ഗ്ലോബലിനെ പ്രതിനിധീകരിച്ചു ദസ്തഹീർ , ഗ്യാരേജ് 2020, ഡോ. ജെയ്സ് എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കളിക്കാരെ അഭിവാദ്യം ചെയ്തു. വിജയികളെ അനുമോദിച്ചു.ബെസ്റ്റ് പ്ലയെർ ആയി ബുദയ്യ…
കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കുമായി സാഖീർ ടെന്റിൽ വച്ച് ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ നീണ്ടു നിന്ന 200 ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്യാമ്പ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു. യോഗത്തിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, ക്യാമ്പ് കൺവീനർ സജീവ് ആയൂർ നന്ദിയും അറിയിച്ചു, സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, കോയിവിള മുഹമ്മദ്, അനിൽ കുമാർ, രജീഷ് പട്ടാഴി, ക്യാമ്പ് കൺവീനർമാരായ നവാസ് കരുനാഗപ്പള്ളി, ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ, രാജ് കൃഷ്ണൻ, സന്തോഷ് കാവനാട് , വിഎം.പ്രമോദ്, വിനു ക്രിസ്ടി, എന്നിവർ സന്നിഹിതരായിരുന്നു. സൃഷ്ടി കലാകാരന്മാരുടെ വിവിധ കലാപരിപാടികളും, കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ചിരുന്ന വിവിധ തരത്തിലുള്ള മത്സരങ്ങളും ക്യാമ്പിനെ ആവേശകരമാക്കി . സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കായിക മത്സരങ്ങളും ഉൾപ്പെടുത്തിയിരുന്നു. വിന്റർ ക്യാമ്പ് കമ്മിറ്റി, സെൻട്രൽ…
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് താഴേക്ക് ചാടി രോഗി ജീവനൊടുക്കി.തലശ്ശേരി സ്വദേശി അസ്കർ ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അസ്കർ താഴേക്ക് ചാടിയത്. പാൻക്രിയാസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.കഴിഞ്ഞ പന്ത്രണ്ടിനാണ് അസ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒൻപതാം വാർഡിൽ ചികിത്സയിലായിരുന്ന അസ്കർ മുപ്പത്തിയൊന്നാം വാർഡിലെത്തി ജനൽ തകർത്ത് താഴേക്ക് ചാടുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരിച്ചു. പോലീസ് അന്വേഷണമാരംഭിച്ചു.
ബംഗളൂരു: കാർ മരത്തിൽ ഇടിച്ചുകയറി കർണാടക മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കർക്ക് പരിക്ക്. ഇന്ന് രാവിലെ ബെൽഗാവി ജില്ലയിൽ കിത്തൂരിനടുത്തുള്ള ഹൈവേയിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടന്ന ഒരു നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിക്കുന്നതിനിടെയാണ് മരത്തിൽ ഇടിച്ച് കയറിയത്.അപകടത്തിൽ ഇന്നോവ ഹൈക്രോസ് കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനത്തിൽ എയർബാഗുകൾ ഉള്ളതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാരിലെ വനിതാ ശിശുക്ഷേമ മന്ത്രിയാണ് ലക്ഷ്‌മി ഹെബ്ബാൾക്കർ. കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ സഹോദരൻ ചന്നരാജ് ഹട്ടിഹോളിയും ലക്ഷ്‌മിക്കൊപ്പം യാത്ര ചെയ്‌തിരുന്നു. ഇന്നലെ വൈകിട്ട് ബംഗളൂരുവിൽ നടന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവർ.49കാരിയായ ലക്ഷ്‌മിയുടെ കാലിൽ ചെറിയൊരു പൊട്ടലുണ്ടായെന്നാണ് റിപ്പോർട്ട്. നിലവിൽ ആശുപത്രിയിൽ അഡ്‌മിറ്റായിരുന്ന ഇവരെ രണ്ട് ദിവസത്തിനുള്ളിൽ ഡിസ്‌ചാർജ് ചെയ്യും. ഹട്ടിഹോളിയുടെ തലയിൽ ചെറിയ പരിക്കുണ്ടെന്നും വിവരമുണ്ട്. ഡ്രൈവർക്കും അവരുടെ ഗൺമാനും നിസാര പരിക്ക് മാത്രമേ പറ്റിയുള്ളു. അതിനാൽ, ഇവർ…
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്. എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. എന്തിനുവേണ്ടിയാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ബോബിക്ക് ജാമ്യം നല്‍കുകയാണെങ്കില്‍ കര്‍ശന വ്യവസ്ഥകള്‍ വേണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കുന്തീദേവി പരാമര്‍ശം തെറ്റായ ഉദ്ദേശത്തോടെയാണ്. പൊതുപരിപാടിയ്ക്കിടെ അനുവാദമില്ലാതെ നടിയെ ശരീരത്തില്‍ കടന്നുപിടിച്ചു. പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിച്ചു. പ്രതി കുറ്റകൃത്യം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജാമ്യം നല്‍കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദശമാകും നല്‍കുകയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നടിയോട് ബോബി ചെമ്മണൂര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന്…
