- ടുണീസ് ഇന്റര്‍നാഷണല്‍ മീറ്റില്‍ ബഹ്റൈന്‍ പാരാ അത്ലറ്റിക്സ് ടീം 7 മെഡലുകള്‍ നേടി
- നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ എസ്.എല്‍.ആര്.ബി.
- ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈനികളെ നാട്ടിലെത്തിച്ചു
- ബഹ്റൈനിലെ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
Author: News Desk
രാമനാട്ടുകര: കോഴിക്കോട് രാമനാട്ടുകരയില്‍ ദമ്പതിമാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുന്നക്കോടന്‍ പള്ളിയാളി എം. സുഭാഷ് (41), ഭാര്യ പി.വി. സജിത(35) എന്നിവരെയാണ് രാമനാട്ടുകരയിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.സുഭാഷിനെ അന്വേഷിച്ച് വീട്ടിലെത്തിയ അച്ഛന്‍ രാധാകൃഷ്ണനാണ് വീട്ടില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാമനാട്ടുകരയില്‍ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. ശ്രേയ, ഹരിദേവ് എന്നിവരാണ് മക്കള്‍.മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിച്ചു. രാധാകൃഷ്ണന്‍-വിജയലക്ഷ്മി ദമ്പതികളുടെ മകനാണ് സുഭാഷ്. കാരാട് വടക്കുമ്പോട് സ്വദേശികളായ സഹദേവന്‍- സുനിത എന്നിവരുടെ മകളാണ് മരിച്ച സജിത.
മാസ് എന്‍ട്രിക്ക് ഒരുങ്ങി സഞ്ജു സാംസണ്‍; മലയാളി താരം ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് ടീമിലെത്താന്‍ സാദ്ധ്യത
തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറിയത്. ഗൗതം ഗംഭീര്‍ പരിശീലകനായും സൂര്യകുമാര്‍ യാദവ് ട്വന്റി 20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തതോടെ സഞ്ജുവിന്റെ സമയം തെളിഞ്ഞു. ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മ്മ ലോകകപ്പ് വിജയത്തോടെ വിരമിക്കുകയും ചെയ്തപ്പോള്‍ ശര്‍മയുടെ മിന്നല്‍ തുടക്കങ്ങളുടെ പകരക്കാരനെന്ന റോളാണ് സഞ്ജുവിന്റെ കൈകളിലെത്തിയത്.അവസാനമായി കളിച്ച അഞ്ച് ടി20 മത്സരങ്ങളില്‍ നിന്ന് മൂന്ന് തവണ സെഞ്ച്വറി നേടി ടീമിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു തിരുവനന്തപുരത്തുകാരന്‍. ഇപ്പോഴിതായ ടി20 ടീമിന് പുറമേ ഏകദിന ടീമിലേക്ക് താരത്തിന് വിളിയെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അവസാനമായി കളിച്ച ഏകദിന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്കെതിരെ സെഞ്ച്വറി നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ റിഷഭ് പന്തിന് പകരം സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പറായി എത്താനാണ് സാദ്ധ്യത.ഏകദിന ടീമില്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. ഓസീസ്…
ബി ജെ പി മുൻ എം എൽ എയുടെ വീ്ട്ടിൽ നിന്ന് കണ്ടെത്തിയത് കോടികൾ ; പിടിച്ചെടുത്തത് സ്വർണം, വെള്ളി ആഭരണങ്ങൾക്കൊപ്പം മൂന്ന് മുതലകളും
ഭോപ്പാൽ : ബി.ജെ.പി മുൻ എം.എൽ.എയുടെ വീട്ടിൽ ഇ,ഡി നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയ്ക്കും സ്വർണം വെള്ളി ആഭരണങ്ങൾക്കുമൊപ്പം മൂന്ന് മുതലകളെയും കണ്ടെത്തി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലെ വ്യാപാരിയും മുൻ എം.എൽ.എയുമായ ഹർവൻഷ് സിംഗ് റാത്തോറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 155 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി.കോടികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ റാത്തോറിന്റെയും മുൻ കൗൺസിലറായ രാജേഷ് കേശർവാണിന്റെയും വീടുകളിൽ ഞായറാഴ്ച മുതലാണ് റെയ്ഡ് നടന്നത്. കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ആഭരണങ്ങൾക്ക് പുറമേ മൂന്നുകോടി രൂപയും പിടിച്ചെടുത്തു. ഇതിനിടെയാണ് റാത്തോറിന്റെ വീട്ടിലെ കുളത്തിൽ നിന്ന് മൂന്ന് മുതലകളെ കണ്ടെത്തിയത്.ഹർവൻഷ് സിംഗ് റാത്തോറിനൊപ്പം ചേർന്ന് പുകയില വ്യാപാരം നടത്തുന്ന കേശർവാണി എന്നയാളിൽ നിന്ന് 140 കോടി രൂപയും കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പേരിലല്ല കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പിൽനിന്ന് വിവരങ്ങൾ തേടിയിരിക്കുകയാണ്. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് റാത്തോർ വിജയിച്ചത്. റാത്തോറിന്റെ പിതാവ് ഹർനം സിംഗ് റാത്തോർ മുൻ…
അഞ്ചു വർഷത്തിനിടെ 18കാരിയെ 60 പേർ ലൈംഗികമായി പീഡിപ്പിച്ചു, പീഡനം 13 വയസുമുതലെന്ന് വെളിപ്പെടുത്തൽ
പത്തനംതിട്ട : പത്തനംതിട്ട ഇലവുംതിട്ടയിൽ 18കാരിയെ അഞ്ചുവർഷത്തിനിടെ 60 പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. ശിശുക്ഷേമ സമിതിയോടാണ് പെൺകുട്ടി പീഡനവവിരം വെളിപ്പെടുത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു.പെൺകുട്ടിക്ക് 13 വയസുള്ളപ്പോൾ മുതൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്ന് പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ 62 പ്രതികളുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് പറയുന്നു.ഒരു പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിൽ ഇത്രയേറെ പ്രതികൾ വരുന്നത് അപൂർവമാണ്. കേസിൽ അന്വേഷൻം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കൊല്‍ക്കത്ത: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫില്‍ പ്രവേശിക്കുന്നതിനുള്ള നീക്കങ്ങള്‍ ലക്ഷ്യം കാണാതെ വന്നതോടെയാണ് ടി എം സിയില്‍ ചേര്‍ന്നത്യ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി നേതാവും എംപിയുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിന് അംഗത്വം നല്‍കിയത്. അപ്രതീക്ഷിതമായാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്.നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് ആക്രമിച്ച കേസില്‍ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ അന്‍വറിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ തുടങ്ങിയവര്‍ അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഈ ഘട്ടത്തില്‍ പിണറായിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച അന്‍വര്‍ കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നാണ് കരുതപ്പെട്ടത്. എന്നാല്‍ ഈ നീക്കം പിന്നീട് മുന്നോട്ട് പോയില്ല.മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ എതിര്‍പ്പും മുസ്ലീം ലീഗിലെ…
മനാമ: ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു. തദവസരത്തിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. തുടർന്ന് സ്കൂൾ പ്രാർത്ഥനയും നടന്നു. ഷാഹിദ് ഖമർ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളുടെ സമാപന വേളയിൽ ജാനകി സജികുമാർ സ്വാഗതം ആശംസിച്ചു. ആദ്യ ഘട്ടത്തിൽ ഡിസംബറിൽ ഇന്റർ-സ്കൂൾ മത്സരങ്ങൾ നടന്നിരുന്നു. ഇന്റർ സ്‌കൂൾ മത്സരങ്ങളിൽ ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്ൻ അൽ…
പാലക്കാട്: ജപ്തി ഭീഷണി ഭയന്ന് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. പാലക്കാട് പട്ടാമ്പി കീഴായൂർ സ്വദേശിയായ ജയയാണ് (48) മരിച്ചത്. ജയയ്ക്ക് 80 ശതമാനത്തോളം പൊളളലേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊർണൂരിലെ സഹകരണ അർബൻ ബാങ്കിൽ നിന്ന് ജപ്തി നടത്തുന്നതിനായി ഉദ്യോഗസ്ഥർ ജയയുടെ വീട്ടിൽ എത്തി. പിന്നാലെ ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.ഇതേത്തുടർന്ന് പട്ടാമ്പി പൊലീസും തഹസിൽദാരും സ്ഥലത്തെത്തി ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവച്ചു. 2015ൽ ബാങ്കിൽ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും നടപടിക്രമങ്ങൾ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമായിരുന്നു ബാങ്ക് അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യത പ്രവചിച്ചിരിക്കുന്നത്. എന്നാൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ ജനുവരി 13,14 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇന്ന് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 12-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 13നും 14നും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴ ലഭിച്ചേക്കുമെന്നന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശംകേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ…
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വർഷം കാണാതായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി.വ്യാഴാഴ്ച രാവിലെ മുതൽ കാണാതായ എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണ് കണ്ടെത്തിയത്. 20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുമ്പ് അവസാനം സംസാരിച്ചവരിലൊരാളുമാണ് രജിത്. രജിത്തിനെയും തുഷാരയെയും കോഴിക്കോട്ടെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമിൽനിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടിലെത്തിയില്ലെന്ന് തുഷാരയുടെ സഹോദരൻ നടക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കാണാതായതെന്നും പരാതിയിലുണ്ടായിരുന്നു. ഇരുവരുടെയും ഫോൺ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നടക്കാവ് പോലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് ട്രെയിനിലാണ് ഇവർ ഗുരുവായൂരിൽ എത്തിയതെന്ന് അറിയുന്നു.മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തത് രജിത് കുമാറിനെയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയും…
തിരുവനന്തപുരം: തിരുവനന്തപുരം മടവൂരിൽ ബസ് കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. മടവൂർ ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർത്ഥിനി കൃഷ്ണേന്ദുവാണ് (7) മരിച്ചത്. കുട്ടിയുടെ വീടിന് മുന്നിൽ വച്ചാണ് അപകടം ഉണ്ടായത്.കുട്ടിയെ ഇറക്കി ബസ് മുന്നോട്ടെടുക്കുമ്പോഴാണ് അപകടം ഉണ്ടായതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ബസിന്റെ പിൻ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറിയത്. ബസ് ഇറങ്ങി നടക്കുന്നതിനിടെ കാൽ വഴുതി കുട്ടി വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.