- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
Author: News Desk
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദ യാത്ര പോയ സംഭവം സ്പോൺസർ ടൂറാണെന്ന ആരോപണം തള്ളി ട്രാവൽസ് മാനേജർ. യാത്രയ്ക്കുള്ള പണം വാങ്ങിയാണ് ബസ് പോയതെന്ന് മാനേജർ ശ്യാം പറഞ്ഞു. ട്രാവൽസ് ഡ്രൈവർ മുഖേനയാണ് ജീവനക്കാർ ബസ് ബുക്ക് ചെയ്തതെന്നും മാനേജർ പറഞ്ഞു. പ്രവൃത്തി ദിവസം ജീവനക്കാരുടെ കൂട്ട അവധിയിൽ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചു. എഡിഎം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു. ഉല്ലാസയാത്ര സംസ്ഥാനമൊട്ടാകെ ചർച്ച ചെയ്യപ്പെടുമ്പോഴും ഉദ്യോഗസ്ഥർ യാത്ര തുടരുകയായിരുന്നു. അതേസമയം, ഉദ്യോഗസ്ഥരുടെ അഭാവം മൂലം ദുരിതത്തിലായ ജനങ്ങളോട് ഖേദം പ്രകടിപ്പിച്ച മന്ത്രി കെ രാജനെ കോന്നി എംഎൽഎ ജനീഷ് കുമാർ പ്രശംസിച്ചു. എന്നാൽ എ.ഡി.എമ്മിനെ രൂക്ഷമായി എം.എൽ.എ വിമർശിച്ചു. എ.ഡി.എം ജീവനക്കാരെ സംരക്ഷിക്കുകയാണ്. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. രഹസ്യസ്വഭാവമില്ലാത്ത രേഖകൾ എം.എൽ.എയ്ക്ക് ഓഫീസിൽ പരിശോധിക്കാം. അതുകൊണ്ടാണ് താൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി പിടിയിൽ. 8.45 ഓടെ മലപ്പുറം വേങ്ങര ബസ് സ്റ്റാൻഡിൽ നിന്നാണ് പൂനം ദേവി പിടിയിലായത്. ഇവരെ കോഴിക്കോട് സിറ്റി പൊലീസിന് കൈമാറും. രാവിലെ 7.30ന് കോഴിക്കോട്ടുനിന്ന് ഇവർ വേങ്ങരയിലേക്കുള്ള ബസിൽ കയറി. വേങ്ങരയിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. പൂനം ദേവിയെ തിരിച്ചറിഞ്ഞവരാണ് വിവരം പൊലീസിന് കൈമാറിയത്. മലപ്പുറം വേങ്ങരയിൽ ഭർത്താവ് സഞ്ചിത് പാസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. ശുചിമുറിയിലെ വെന്‍റിലേറ്റർ ഗ്രിൽ കുത്തി ഇളക്കി പുലർച്ചെ 12.15 ഓടെയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കടുത്ത മാനസികാസ്വാസ്ഥ്യത്തെ തുടർന്നാണ് ഇവരെ കുതിരവട്ടം മാനസിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇവരെ ഫോറൻസിക് വാർഡ് 5ലാണ് പ്രവേശിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പരിസരത്തും ഇവർ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശത്തും പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. സഹതടവുകാരുടെ അറിവോടെയാണ് പൂനം രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കാണണമെന്ന്…
തിരുവനന്തപുരം: ഹരിത ഇന്ധനത്തിലേക്ക് പൂർണമായും മാറുക എന്ന കെ.എസ്.ആർ.ടി.സിയുടെ സ്വപ്നത്തിന് ചിറക് നൽകാൻ 1690 ഇലക്ട്രിക് ബസുകൾ ഉടൻ നിരത്തിലിറക്കും. കേന്ദ്രസർക്കാരിന്റെ രണ്ട് പദ്ധതികളിലൂടെ 1000 ബസുകൾ നൽകും. കിഫ്ബിയുടെ ഭാഗമായി 690 എണ്ണവും ലഭ്യമാകും. ഡ്രൈവർമാർ ഉൾപ്പെടെയുള്ള 750 ദീർഘദൂര ബസുകൾ കേന്ദ്രം പാട്ടത്തിനാകും നൽകുക. നഗരകാര്യ വകുപ്പിന്‍റെ ഓഗ്മെന്‍റേഷൻ ഓഫ് സിറ്റി സർവീസ് സ്കീമിന് കീഴിൽ 250 ബസുകൾ സൗജന്യമാണ്. ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള 750 ബസിന് കിലോമീറ്ററിന് 43 രൂപയാണ് വാടകയിനത്തില്‍ നല്‍കേണ്ടിവരുക. ബസുകൾക്ക് സബ്സിഡി വേണമെന്ന് ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഇത്തരം ബസുകൾക്ക് ശരാശരി ഒരു കോടി രൂപയാണ് ചെലവ് വരുന്നത്. ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാൻ കഴിയും. സിറ്റി സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾ ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ സഞ്ചരിക്കും.
ന്യൂ ഡൽഹി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ രാജ്യത്തെ 225 ചെറിയ നഗരങ്ങളിൽ സേവനം അവസാനിപ്പിച്ചു. പ്രതീക്ഷിച്ച ബിസിനസ്സ് നടക്കാത്തതും കഴിഞ്ഞ സാമ്പത്തിക പാദത്തിൽ കനത്ത നഷ്ടമുണ്ടായതുമാണ് തീരുമാനത്തിന് കാരണം. ഏകദേശം 356 കോടി രൂപയുടെ നഷ്ടമുണ്ടായതായി സൊമാറ്റോ അറിയിച്ചു. 2023 സാമ്പത്തിക വർഷത്തേക്കുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. ഈ ചെറുനഗരങ്ങളില്‍ നിന്ന് 0.3 ശതമാനം ഓർഡർ മാത്രമാണ് ലഭിക്കുന്നതെന്ന് സൊമാറ്റോ വിശദീകരിക്കുന്നു. സൊമാറ്റോ നേരത്തെ 1,000 നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിച്ചിരുന്നു. എന്നിരുന്നാലും, ഇവയില്‍ മിക്ക നഗരങ്ങളില്‍ നിന്നും സൊമാറ്റോയ്ക്ക് മികച്ച പ്രതികരണം ലഭിച്ചില്ല. ഒക്ടോബറിലും ഡിസംബറിലും പ്രതികരണം പ്രതീക്ഷിച്ചതിലും വളരെ കുറവായിരുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ സൊമാറ്റോയ്ക്ക് മികച്ച പ്രതികരണം ലഭിച്ച നഗരങ്ങളിൽ പോലും മൂന്നാം പാദത്തിലെ നഷ്ടം വളരെ വലുതായിരുന്നു. ആഗോളതലത്തിൽ ടെക് സ്ഥാപനങ്ങളിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ നടക്കുന്ന സമയത്ത്, സൊമാറ്റോ വലിയ തോതിൽ ആളുകളെ എടുത്തിരുന്നു. ഇതിനിടയിലാണ്, 225 നഗരങ്ങളിൽ സൊമാറ്റോ…
അഗര്‍ത്തല: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ സമ്പ്രദായം തിരികെ കൊണ്ടുവരുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ ശാസ്ത്രീയമായി നടപ്പാക്കുന്നതിന് പഠനം നടക്കുകയാണ്. പഴയ പെൻഷൻ രീതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിലും കേന്ദ്ര നിലപാട് നിർണായകമാകും. രാജസ്ഥാനിലുൾപ്പടെ നേരത്തെ അടച്ച പണം എങ്ങനെ തിരികെ നൽകുമെന്നതിൽ അവ്യക്തതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടതുമുന്നണി സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പങ്കാളിത്ത പെൻഷൻ പിന്‍വലിക്കല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പിൻവലിച്ചു. ത്രിപുരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് ബാലഗോപാലിന്‍റെ പരാമർശം.
പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പികെ ശശിക്കെതിരെ വീണ്ടും അന്വേഷണം. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. മണ്ണാർക്കാട് ഏരിയാ കമ്മിറ്റിയിൽ നേരിട്ട് പോയി വിവരങ്ങൾ ശേഖരിച്ച് ഒരു മാസത്തിനകം പാർട്ടിക്ക് റിപ്പോർട്ട് നൽകണം. സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ശശിക്കെതിരായ ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന നിലപാടായിരുന്നു സംസ്ഥാന നേതൃത്വം നേരത്തെ സ്വീകരിച്ചത്.
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ റാപ്പർ കീർനൻ ഫോർബ്സ് (35) വെടിയേറ്റ് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ തെക്കുകിഴക്കൻമേഖലയായ ഡർബനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എ.കെ.എ എന്നറിയപ്പെടുന്ന കീർനൻ ഹോട്ടലിൽ നിന്ന് മറ്റൊരാളോടൊപ്പം കാറിലേക്ക് നടക്കുകയായിരുന്നു. ആ സമയം തോക്കുമായെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നയാൾക്കും വെടിയേറ്റു. കീർനന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ മാതാപിതാക്കളാണ് മരണവാർത്ത അറിയിച്ചത്. വെടിവയ്പിന്‍റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതക നിരക്കുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. വെടിവെപ്പും ഇവിടെ പതിവാണ്.
പത്തനംതിട്ട: ശബരിമല ഭണ്ഡാരത്തിലെ നാണയങ്ങൾ എണ്ണി തീർന്നു. 10 കോടി രൂപയുടെ നാണയങ്ങളാണുണ്ടായിരുന്നത്. രണ്ട് ഘട്ടങ്ങളിലായി 1,220 ജീവനക്കാരാണ് നാണയങ്ങൾ എണ്ണിയത്. നോട്ടും നാണയവും മഞ്ഞളും ഭസ്മവും എല്ലാം കൂടിക്കലർന്നിരുന്നു. നാണയം എണ്ണാൻ ഇതെല്ലാം വേർതിരിക്കേണ്ടിവന്നു. ശ്രീകോവിലിന് മുന്നിലെ കാണിക്കയില്‍ നിന്ന് കണ്‍വെയര്‍ ബെല്‍റ്റിലൂടെ വരുന്ന പണവും ശബരീപീഠംമുതല്‍ വിവിധ ഭാഗങ്ങളിലായുള്ള 145 വഞ്ചികളിലെയും മഹാകാണിക്കയിലെയും പണവുമാണ് ഭണ്ഡാരത്തിൽ എത്തുന്നത്. പ്രീ-സീസൺ മാസ പൂജകള്‍ മുതലുള്ള നാണയങ്ങളാണിവ.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യയോടൊപ്പം എത്തിയ ആദിവാസി യുവാവിന്‍റെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ആരോപണവിധേയരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതിനാലാണ് വിശ്വനാഥൻ ആത്മഹത്യ ചെയ്തതെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വിശ്വനാഥന്‍റെ സംസ്കാരം ഇന്ന് കൽപ്പറ്റ പറവയൽ കോളനിയിലെ വീട്ടുവളപ്പിൽ നടക്കും. കോഴിക്കോട്ട് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ വയനാട്ടിലേക്ക് കൊണ്ടുപോകും. ഇന്നലെ ഉച്ചയോടെയാണ് വിശ്വനാഥനെ കോഴിക്കോട് മെഡിക്കൽ കോളേജിനു സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനെത്തിയ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നെന്ന് ബന്ധു ആരോപിച്ചു. എങ്ങനെയാണ് മരിച്ചതെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. ഫോറൻസിക് വാർഡിലെ ഒരു അന്തേവാസി രക്ഷപ്പെട്ടു. കൊലക്കേസ് പ്രതിയായ പൂനം ദേവിയാണ് രക്ഷപെട്ടത്. മലപ്പുറം വേങ്ങരയിൽ ഭർത്താവ് സഞ്ചിത് പാസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവർ അറസ്റ്റിലായത്. പുലർച്ചെ 12.15 ഓടെയാണ് പൂനം പുറത്തിറങ്ങിയത്. ശുചിമുറിയിലെ വെന്‍റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെയാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബിഹാറിലെ വൈശാലി സ്വദേശിയാണ് പൂനം. കടുത്ത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഇവരെ ഫോറൻസിക് വാർഡ് അഞ്ചിലാണ് പ്രവേശിപ്പിച്ചത്. മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ സമീപ പ്രദേശങ്ങളിലും ഇവർ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശത്തും പരിശോധന ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം വിളിച്ചിട്ടും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇത്തരം വീഴ്ചകൾ തുടരുകയാണ്.
