- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
സബ് കളക്ടറുടെ വിവാഹത്തിന് പോയത് 22 ജീവനക്കാർ: കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി
കോഴിക്കോട്: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കളക്ടറുടെ ഓഫീസിലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിൽ പങ്കെടുക്കാൻ 22 ജീവനക്കാരാണ് അവധിയെടുത്തത്. ഫെബ്രുവരി മൂന്ന് വെള്ളിയാഴ്ച തിരുനെൽ വേലിയിൽ വച്ചായിരുന്നു വിവാഹം. കളക്ടറുടെ ഓഫീസിലെ 33 ജീവനക്കാരിൽ ഭൂരിഭാഗവും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു. ഭൂമി തരംമാറ്റം ഉൾപ്പെടെ നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിലാണ് ഭൂരിഭാഗം ജീവനക്കാരെയും നിയമിച്ചത്.
കോൺഗ്രസിന്‍റെ മുഖ്യശത്രു ബിജെപി, അവർക്കെതിരെ ആരുമായും സഖ്യമുണ്ടാക്കാൻ തയ്യാർ: കെ.സി.വേണുഗോപാൽ
കൊച്ചി: കോൺഗ്രസിന്‍റെ മുഖ്യശത്രുവാണ് ബിജെപിയെന്നും അവർക്കെതിരെ എവിടെയും ആരുമായും സഖ്യമുണ്ടാക്കാൻ തയ്യാറാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കൊച്ചി വടുതലയിൽ ബൂത്ത് തല പ്രചാരണ പരിപാടിയായ ‘ഹാഥ് സേ ഹാഥ് അഭിയാൻ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് ഒന്നിക്കാൻ ഞങ്ങളെ സഹായിച്ചു. ആ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ കുറ്റപത്രം എല്ലാ വീടുകളിലും എത്തിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്‍റ് കെ സുധാകരൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
കോഴിക്കോട്: വയനാട് മേപ്പാടി സ്വദേശി വിശ്വനാഥനെ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശ്വനാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം. സഹോദരന്‍ രാഘവനാണ് വിശ്വാഥനെ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് വിശ്വനാഥന് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കണ്ട സന്തോഷത്തിലായിരുന്നു വിശ്വനാഥൻ. അതുകൊണ്ട് ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ ലക്ഷണങ്ങളുണ്ട്. സഹോദരനെ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്നും രാഘവൻ ആരോപിച്ചു. വിശ്വനാഥൻ കള്ളനല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ വിശ്വനാഥനെ മോഷണക്കുറ്റം ചുമത്തി സെക്യൂരിറ്റി ജീവനക്കാർ ചോദ്യം ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് വിശ്വനാഥന്‍റെ ഭാര്യാമാതാവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മർദ്ദിച്ച് കൊലപ്പെടുത്തിയതെന്ന ആരോപണവുമായി സഹോദരൻ എത്തുന്നത്. വിശ്വനാഥന്‍റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
കൊച്ചി: മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു പ്രവർത്തകയെ പുരുഷ പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറോട് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കൊച്ചി ഡിസിപി ആവശ്യപ്പെട്ടു. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ പരാതിയിലാണ് നടപടി. പുരുഷ പൊലീസുകാർ തന്നെ ദേഹത്ത് പിടിച്ച് വലിച്ച് ആക്രമിച്ചെന്നും, തല്ലിയും തലക്കടിച്ചുമാണ് പൊലീസ് വാഹനത്തിൽ കയറ്റിയതെന്നും, ‘പോടി’ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തുവെന്നുമാണ് കെ.എസ്.യു പ്രവർത്തക മിവ ജോളി ആരോപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ച പൊലീസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എറണാകുളം ഡിസിസി പ്രസിഡന്റ് ഡിജിപിക്ക് പരാതി നല്‍കിയത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധം തടയാൻ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും പുരുഷ പൊലീസുകാർ ദേഹത്ത് പിടിച്ച് വലിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് മിവയുടെ ആരോപണം.
ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽ ഇടംകൈയൻ ഓഫ് സ്പിന്നർ മാത്യു കുനെമാനെ ഓസ്ട്രേലിയ ഉൾപ്പെടുത്തി. ടീമിലെ ഏക ലെഗ് സ്പിന്നറായ മിച്ചൽ സ്വെപ്സൺ തന്‍റെ ആദ്യ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയതിനെത്തുടർന്ന് ഓസ്ട്രേലിയൻ ടീം മാനേജ്മെന്‍റാണ് പരമ്പരയിലെ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ കുനെമാനെ ഉൾപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ സ്വെപ്സൺ കളിച്ചിരുന്നില്ല. ടീമിലെ ഏക റിസ്റ്റ് സ്പിന്നറും കൂടിയായിരുന്നു അദ്ദേഹം. ഫെബ്രുവരി 17 ന് ഡൽഹിയിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് കാമറൂൺ ഗ്രീനും ക്യാപ്റ്റൻ പാറ്റ് കമ്മിൻസും പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയ. രണ്ടാം ടെസ്റ്റിൽ ഗ്രീനിന് പന്തെറിയാൻ കഴിഞ്ഞാൽ ഓസ്ട്രേലിയയ്ക്ക് മൂന്ന് സ്പിന്നർമാരെ കളിപ്പിക്കാൻ കഴിയും. ആദ്യ മത്സരത്തിൽ ഇന്നിംഗ്സിനും 132 റൺസിനും പരാജയപ്പെട്ട ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിൽ ഫോമിലുള്ള ബാറ്റ്സ്മാൻ ട്രാവിസ് ഹെഡിനെ ഉൾപ്പെടുത്തിയേക്കും.
പാലക്കാട്: കെടിഡിസി ചെയർമാൻ പി കെ ശശിക്കെതിരെ അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇ.പി ജയരാജനെതിരെയും അന്വേഷണമില്ല. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് എന്ത് പ്രതിഷേധം നടത്തിയാലും മുഖ്യമന്ത്രി പിണറായി വിജയന് ഒന്നും സംഭവിക്കില്ല. പല കോൺഗ്രസ് സമരങ്ങളും യാതൊരു ചലനവുമില്ലാതെ കടന്നുപോയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. വിവിധ സഹകരണ സ്ഥാപനങ്ങളിലും പാർട്ടിയുമായി ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിലും നിയമനം നടത്തി പി.കെ ശശി വൻ സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പാർട്ടിക്ക് പരാതി ലഭിച്ചിട്ടുണ്ട്. പല സഹകരണ സ്ഥാപനങ്ങളിലും നിയമനം നടത്തി ശശി ലക്ഷങ്ങൾ കൈപ്പറ്റുകയും ബന്ധുക്കളെ ഉൾപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പാർട്ടിയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ് യൂണിവേഴ്സൽ കോളേജ് ആരംഭിച്ചത്. കോടികളാണ് സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഈ സ്ഥാപനത്തിന് വേണ്ടി പിരിച്ചെടുത്തത്. 4 കോടി രൂപ മുടക്കി കോളേജിനായി പുതിയ 10 ഏക്കർ സ്ഥലം വാങ്ങാനുള്ള നീക്കം സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണെന്ന് പരാതിയിൽ പറയുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 4 ദിവസത്തേക്ക് തിരക്കേറിയ ഷെഡ്യൂൾ. 90 മണിക്കൂറിനുള്ളിൽ ത്രിപുരയിലെ അഗർത്തല, മഹാരാഷ്ട്രയിലെ മുംബൈ, ഉത്തർപ്രദേശിലെ ലഖ്നൗ, കർണാടകയിലെ ബെംഗളൂരു, രാജസ്ഥാനിലെ ദൗസ ഉൾപ്പടെ 10,800 കിലോമീറ്ററിലധികം സഞ്ചരിക്കുന്ന മോദി പത്ത് പൊതുപരിപാടികളെ അഭിസംബോധന ചെയ്യും. ഫെബ്രുവരി 10ന് ഡൽഹിയിൽ നിന്ന് ലഖ്നൗവിലെത്തിയ പ്രധാനമന്ത്രി ഉത്തർ പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മുംബൈയിലെത്തി 2 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്യുകയും റോഡ് പദ്ധതികൾ സമർപ്പിക്കുകയും ചെയ്തു. മുംബൈയിലെ അൽജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. അതിനുശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങി. ഒരു ദിവസം കൊണ്ട് 2700 കിലോമീറ്ററിലധികം അദ്ദേഹം സഞ്ചരിച്ചു. ഫെബ്രുവരി 11ന് ത്രിപുരയിലെത്തിയ പ്രധാനമന്ത്രി ത്രിപുരയിലും അംബാസയിലും രാധാകിഷോർപൂരിലും 2 പൊതുയോഗങ്ങളെ അഭിസംബോധന ചെയ്തിരുന്നു. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി. മൂവായിരം കിലോമീറ്ററിലധികം അദ്ദേഹം ഈ ദിവസം സഞ്ചരിച്ചു. മഹർഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി…
കോഴിക്കോട്: ഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്‍റെ മർദ്ദനമേറ്റ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും. കൽപ്പറ്റ വെള്ളാരംകുന്ന് അഡ്ലെയ്ഡ് പാറവയൽ കോളനിയിൽ വിശ്വനാഥൻ (46) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് ആൾക്കൂട്ട മർദ്ദനമേറ്റ് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട വിശ്വനാഥന്‍റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെയാണ് മെഡിക്കൽ കോളേജ് പഴയ പൊലീസ് ക്വാർട്ടേഴ്സിന് സമീപം കണ്ടെത്തിയത്. വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിനെ ചൊവ്വാഴ്ചയാണ് പ്രസവത്തിനായി മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ചയാണ് ബിന്ദു ആൺകുഞ്ഞിന് ജൻമം നൽകിയത്. ഇത് അവരുടെ ആദ്യത്തെ കുട്ടിയാണ്. വിശ്വനാഥൻ ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാർക്കായുള്ള സ്ഥലത്ത്…
തൃശൂർ: പുഴയ്ക്കലിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിനു തീപിടിച്ചു. ഡ്രൈവറും നാട്ടുകാരും ചേർന്ന് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. നിലമ്പൂരിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന നിലമ്പൂർ ഡിപ്പോയിലെ സൂപ്പർഫാസ്റ്റ് ബസിനാണ് പുഴയ്ക്കൽ മുതുവറയിൽ വച്ച് തീപിടിച്ചത്. രാവിലെ 11.10 ഓടെയാണ് സംഭവം. തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടയുടൻ ഡ്രൈവർ സജീവ് വാഹനം നിർത്തി യാത്രക്കാരെ പുറത്തെത്തിച്ചു. ബസിൽ സൂക്ഷിച്ചിരുന്ന ഫയർ എക്സ്റ്റിങ്യൂഷർ ഉപയോഗിച്ച് തീ അണച്ചു. നാട്ടുകാരും സഹായിച്ചു. ഉടൻ തന്നെ അഗ്നിശമന സേനയെ വിവരമറിയിച്ചു. തൃശ്ശൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ എൻജിൻ സ്ഥലത്തെത്തി. തുടർന്ന് വാഹനത്തിന്‍റെ ബാറ്ററി നീക്കം ചെയ്ത് വെള്ളം പമ്പ് ചെയ്ത് വാഹനം സുരക്ഷിതമാക്കി.
തിരുവനന്തപുരം: കെ.എസ്.ഇ.ബി സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 4,060 കോടി രൂപയുടെ കടമെടുപ്പിന് കേന്ദ്രം തടസം പറഞ്ഞേക്കും. കേന്ദ്രം നിര്‍ദേശിച്ച ഏജന്‍സിയെ പദ്ധതി ഏല്‍പ്പിക്കുന്നതിനെ കെഎസ്ഇബി യൂണിയനുകള്‍ എതിര്‍ക്കുന്നതിനാല്‍ കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. ഇതുമൂലം കേന്ദ്ര ഗ്രാന്‍റായ 10,469 കോടി രൂപ നഷ്ടമാകുമെന്നാണ് വൈദ്യുതി വകുപ്പിന്‍റെ കണക്കുകൂട്ടൽ. വിഷയം ബോർഡ് കൈകാര്യം ചെയ്തതിലും സർക്കാരിന് അതൃപ്തിയുണ്ട്. ട്രേഡ് യൂണിയനുകളുടെ എതിർപ്പിന്‍റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ മുന്നോട്ട് പോകാൻ കഴിയാത്തത്. 0.45 ശതമാനം വായ്പ അനുവദിച്ച കേന്ദ്രത്തിന്‍റെ പ്രധാന നിബന്ധനകളിലൊന്ന് സ്മാർട്ട് മീറ്ററുകൾ നടപ്പാക്കുക എന്നതായിരുന്നു. ഈ സാമ്പത്തിക വർഷം 4,060 കോടി രൂപ കടമെടുക്കാൻ കേരളത്തിന് കഴിയുമായിരുന്നു. എന്നിരുന്നാലും, അവർ നിർദ്ദേശിച്ച ഏജൻസിയായ ആർഇസിപിഡിസിഎലിലൂടെ നടപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ നിർദ്ദേശം നടപ്പാകാത്തതിനാൽ അടുത്ത സാമ്പത്തിക വർഷത്തിൽ 4,060 കോടി രൂപ കൂടി കടമെടുക്കാനുള്ള അവസരം കേരളത്തിൻ നഷ്ടമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. കഴിഞ്ഞ മാസം ഈ വിഷയത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിരുന്നു. ഇടത് യൂണിയനുകൾ…
