- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
തിരുവനന്തപുരം: നടൻ ഹരീഷ് പേരടിയുടെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ പങ്കുവച്ച പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്കെതിരെ രൂക്ഷ വിമർശനം. പാർട്ടിയെയും നേതാക്കളെയും വിമർശിക്കുന്ന ഹരീഷ് പേരടിയുടെ പോസ്റ്റർ ഷെയർ ചെയ്തത് ശരിയല്ലെന്നാണ് ഇടതുപക്ഷ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ അഭിപ്രായം. എന്നാൽ ഹരീഷ് പേരടിയുമായുള്ള സൗഹൃദം കാരണമാണ് പോസ്റ്റർ റിലീസിന് കാരണമായതെന്നാണ് എം.എ ബേബിയുടെ വിശദീകരണം. പോസ്റ്റർ ഷെയർ ചെയ്യുന്നതിലൂടെ അവരുടെ നിലപാടുകളെ അംഗീകരിക്കുന്നതായി കരുതരുതെന്നും സങ്കുചിത കക്ഷി-രാഷ്ട്രീയ പരിഗണനകൾ കണക്കിലെടുക്കാതെ കലാ-സാഹിത്യ സഹകരണം വിശാലമായ അടിസ്ഥാനത്തിൽ സാധ്യമാകണമെന്ന് കാലഘട്ടം ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിൽ സംസ്ഥാന സർക്കാരിനെയും ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും നിരന്തരം വിമർശിച്ചയാളാണ് ഹരീഷ് പേരടി. വിമർശനങ്ങളിൽ പലതും സമീപകാലത്ത് വിവാദമായിട്ടുമുണ്ട്.
എന്താണ് കേരളത്തെ കുറിച്ച് നിങ്ങൾക്ക് പറയാനുള്ളത്; അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
കോട്ടയം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മുഖ്യമന്ത്രി മതനിരപേക്ഷ മനോഭാവത്തോടെ ജനങ്ങൾ ജീവിക്കുന്ന നാടാണ് കേരളമെന്ന് പറഞ്ഞു. എന്താണ് കേരളത്തെ കുറിച്ച് അമിത് ഷാ അര്‍ധോക്തിയില്‍ പറഞ്ഞ് നിര്‍ത്തിയത് എന്നായിരുന്നു പിണറായി വിജയന്റെ ചോദ്യം. കേരളം സുരക്ഷിതമല്ലെന്ന അമിത് ഷായുടെ പരാമർശത്തിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരണം അതിസമ്പന്നർക്ക് വേണ്ടിയാവരുത്. ഭരണം ദരിദ്രർക്ക് വേണ്ടിയായിരിക്കണം. പട്ടിണിയും ദാരിദ്ര്യവും അതിരൂക്ഷമാണ്. ഇതിനെതിരെ ജനം പ്രതിഷേധിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് ജനങ്ങൾ ചിന്തിക്കാതിരിക്കാൻ വർഗീയസംഘർഷം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അതുകൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നിടത്തും അല്ലാത്തിടത്തും വർഗീയ കലാപങ്ങളും വർഗീയ ചേരിതിരിവും സൃഷ്ടിക്കാൻ സംഘപരിവാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങൾ നടക്കാത്ത നാടാണ് കേരളം. ഈ പ്രദേശത്തെ മറ്റ് പ്രദേശങ്ങളെപ്പോലെ മാറ്റാൻ ജനങ്ങൾ അനുവദിക്കില്ല. വർഗീയതയ്ക്കെതിരെ ജീവൻ കൊടുത്ത് പൊരുതിയവർ ഈ നാട്ടിലുണ്ട്. അത് മനസിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇനിയും…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യൂമോണിയ ബാധിച്ച് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ തുടർ ചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണം ഉമ്മൻചാണ്ടി തള്ളി. നിലവാരമുള്ള ചികിത്സ ലഭിച്ചെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുമ്പാണ് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം സുഖം പ്രാപിച്ചുവെന്നും തുടർചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആവശ്യപ്പെട്ടാൽ ആകാമെന്നും മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് ഉമ്മൻചാണ്ടിയെ കാൻസർ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്.
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അനിൽകുമാറിനെ മുന്നേ അറിയില്ലെന്ന് ഇടനിലക്കാരൻ. ജനന സർട്ടിഫിക്കറ്റിനായി എന്തെങ്കിലും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് അറിയില്ല. ഇൻഷുറൻസിൽ ചേര്‍ക്കാനാണ് ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. ഒറിജിനൽ സർട്ടിഫിക്കറ്റിലെ വിലാസവും പേരും മാറ്റാനാണ് ആദ്യം ശ്രമിച്ചത്. അത് നടക്കാതെ വന്നപ്പോഴാണ് പുതിയതിന് ശ്രമിച്ചത്. യഥാർത്ഥ മാതാപിതാക്കൾ കുട്ടിയെ ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചത്. കുഞ്ഞിനെ സുരക്ഷിതമായ കൈകളിലേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. ഇതിന് പിന്നിൽ പണമിടപാടോ മാഫിയയോ ഇല്ലെന്ന് ഇടനിലക്കാരൻ പറഞ്ഞു. കുഞ്ഞിനെ ഇൻഷുറൻസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റിൽ യഥാർത്ഥ മാതാപിതാക്കളുടെ പേരാണ് ഉണ്ടായത്. ഭാവിയിൽ ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ തീരുമാനിച്ചതെന്ന് ഇടനിലക്കാരൻ പറഞ്ഞു.
ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 14 ന് ഖത്തറിൽ പൊതു അവധി. അമീരി ദിവാനാണ് അവധി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തർ ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനാണ് ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. വ്യായാമം ചെയ്യുക, കൂടുതൽ ആരോഗ്യകരമായ ജീവിതശൈലി നയിക്കാൻ പരസ്പരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിന്റെ മുഖ്യലക്ഷ്യം.
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% വളർച്ചയും ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി. 2023 ജനുവരിയിൽ 3,23,792 യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്തത്. എന്നാൽ 2022 ജനുവരിയിൽ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു. 2022 ജനുവരിയിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5,687 ആയിരുന്നു എന്നാൽ 2023 ജനുവരിയിൽ ഇത് 10,445 ആയി ഉയർന്നു. കൂടാതെ, വിമാന ഗതാഗതം 2022 ജനുവരിയിലെ 1,671 ൽ നിന്ന് 2023 ജനുവരിയിൽ 2,198 ആയി വർധിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ആഴ്ചയിൽ 131 ആഭ്യന്തര ഫ്ലൈറ്റുകളും 120 അന്താരാഷ്ട്ര ഫ്ലൈറ്റുകളും സർവീസ് നടത്തുന്നുണ്ട്. ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്കറ്റ്, ബഹ്റൈൻ, ദമാം, കുവൈറ്റ്, സിംഗപ്പൂർ, കൊളംബോ, മാലി, ഹനിമധു എന്നിവയുൾപ്പെടെ 12 അന്താരാഷ്ട്ര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ…
പാരീസ്: ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുടെ ദുരിതം അവസാനിക്കുന്നില്ല. ഫ്രഞ്ച് ലീഗ് വണ്ണിൽ മൊണാക്കോ പിഎസ്ജിയെ 3-1 എന്ന സ്കോറിന് പരാജയപ്പെടുത്തി. മെസിയും എംബാപ്പെയും ഇല്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. സൂപ്പർ താരം നെയ്മർ ഉണ്ടായിരുന്നിട്ടും ടീമിന് വിജയിക്കാനായില്ല. മൊണാക്കോയ്ക്ക് വേണ്ടി വിസ്സാം ബെന്‍ യെദെര്‍ ഇരട്ട ഗോളുകൾ നേടിയപ്പോൾ അലക്സാണ്ടർ ഗോളോവിനും ലക്ഷ്യം തെറ്റിയില്ല. വാറെൻ സൈർ എമെറിയാണ് പിഎസ്ജിയുടെ ആശ്വാസ ഗോൾ നേടിയത്. പി.എസ്.ജിയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നേരത്തെ പി.എസ്.ജി ഫ്രഞ്ച് കപ്പിൽ നിന്ന് പുറത്തായിരുന്നു. മാഴ്‌സെയാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. ഈ വര്‍ഷം നാല് തോല്‍വികളാണ് പി.എസ്.ജി വഴങ്ങിയത്. തോറ്റെങ്കിലും പി.എസ്.ജി തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 23 മത്സരങ്ങളില്‍ നിന്ന് 54 പോയന്റാണ് ടീമിനുള്ളത്.
തിരുവനന്തപുരം: സുപ്രീം കോടതി മുൻ ജഡ്ജി സയ്യിദ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർത്ത് എ.എ റഹീം എം.പി. നരേന്ദ്ര മോദി സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന് കളങ്കമാണെന്നും റഹീം പറഞ്ഞു. ഉന്നത നീതിപീഠത്തിൽ സേവനമനുഷ്ഠിക്കുന്ന ഒരു ജഡ്ജി നിലനിർത്തേണ്ട ഉയർന്ന നിഷ്പക്ഷതയും ഭരണഘടനയോടുള്ള വിശ്വസ്തതയും അല്ല ജസ്റ്റിസ് സയ്യിദ് അബ്ദുൽ നസീറിൽ നിന്ന് ഉണ്ടായത്. അയോധ്യ കേസിലെ വിധിയെക്കുറിച്ചും മനുസ്മൃതിയെക്കുറിച്ചുള്ള ജസ്റ്റിസ് സയ്യിദ് അബ്ദുൾ നസീറിന്‍റെ പരാമർശങ്ങളെക്കുറിച്ചും റഹീം ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചു. “ഈ വർഷം ജനുവരി നാലിനാണ് ജസ്റ്റിസ് സയ്യിദ് അബ്ദുൾ നസീർ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ചത്. ഇന്ന് അദ്ദേഹം ആന്ധ്രാപ്രദേശ് ഗവർണറായി നിയമിതനായി. അയോധ്യ കേസിൽ അന്തിമ വിധി പ്രസ്താവിച്ച ബെഞ്ചിൽ അംഗമായിരുന്നു അദ്ദേഹം എന്നോർക്കണം. 2021 ഡിസംബർ 26 ന് ഹൈദരാബാദിൽ നടന്ന അഖില ഭാരതീയ അധിവക്ത പരിഷത്തിന്‍റെ ദേശീയ കൗൺസിൽ യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു, ഇതു…
ജയ്പൂര്‍: ഓരോ താരത്തിനൊപ്പവുമുള്ള അക്ഷയ് കുമാറിന്റെ ഡാൻസ് വീഡിയോ ദിവസവും പുറത്ത് വരാറുണ്ട്. വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്‍റായ കെ മാധവന്‍റെ മകന്‍റെ വിവാഹത്തിൽ അക്ഷയ് കുമാർ പങ്കെടുത്തിരുന്നു. കമൽ ഹാസൻ, മോഹൻലാൽ, ആമിർ ഖാൻ, മുൻ ഭാര്യ കിരൺ റാവു, പൃഥ്വിരാജ് സുകുമാരൻ, കരൺ ജോഹർ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അക്ഷയ് കുമാറിന്റെയും മോഹൻലാലിന്റെയും ഇവിടെ നിന്നുള്ള ഒരു ഡാൻസ് വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അക്ഷയ് കുമാറും പൃഥ്വിരാജും വിവാഹത്തിൽ നൃത്തം ചെയ്യുന്ന വീഡിയോയും വൈറലായിരിക്കുകയാണ്. താരങ്ങളുടെ നിരവധി ഫാൻ പേജുകളാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുള്ളത്. ‘സെൽഫി’യാണ് അക്ഷയ് കുമാറിന്‍റെ അടുത്ത ചിത്രം. പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസൻസിന്‍റെ റീമേക്കാണ് ഈ ചിത്രം. അക്ഷയ് കുമാറിനൊപ്പം ഇമ്രാൻ ഹാഷ്മി, നുഷ്രത്ത് ബറൂച്ച, ഡയാന പെന്‍റി എന്നിവരും ചിത്രത്തിൽ ഉണ്ട്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിലെത്തും.
തൃശ്ശൂര്‍: കടയുടെ ഗ്ലാസ് വാതിലിൽ തലയിടിച്ച് വയോധികൻ മരിച്ചു. ചാവക്കാട് മണത്തല സ്വദേശിയും റിട്ട. നാവികസേനാ ഉദ്യോഗസ്ഥനുമായ ഉസ്മാൻ (84) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ ചാവക്കാട്ടെ ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയപ്പോഴായിരുന്നു സംഭവം. വേഗത്തിൽ നടന്നുവന്ന ഉസ്മാൻ അത് ഗ്ലാസ് വാതിലാണെന്ന് അറിയാതെ കടയിലേക്ക് കടക്കാൻ ശ്രമിക്കുകയും ഇതിൽ തല ഇടിച്ച് നിലത്തു വീഴുകയുമായിരുന്നു. വീഴ്ചയിൽ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിൽ തലയുടെ പിൻഭാഗത്തുണ്ടായ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
