- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
പാലക്കാട്: കേരളത്തിലെ 30 പ്രധാന റോഡുകളുടെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അനുവദിച്ച 506.14 കോടി രൂപ ഉപയോഗിച്ചാണ് നവീകരണവും നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കുക. പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, ഇടുക്കി ജില്ലകളിലെ റോഡുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി കെ ബിജു അറിയിച്ചു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിനു നൽകാൻ 850 കോടി രൂപ അടിയന്തര വായ്പ എടുക്കാനൊരുങ്ങി സർക്കാർ. പദ്ധതിക്കായി 850 കോടി രൂപ ഒരാഴ്ചയ്ക്കുള്ളിൽ അദാനി ഗ്രൂപ്പിന് കൈമാറാനാണ് സർക്കാർ തീരുമാനം. ഹഡ്കോയിൽ നിന്നോ സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നോ വായ്പയെടുക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവുമായും ചർച്ചകൾ പുരോഗമിക്കുകയാണ്.
കുട്ടനാട്: കുട്ടനാട്ടിൽ ഞായറാഴ്ച മൂന്നിടത്ത് സി.പി.എം ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ. നേതാക്കൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റി അംഗം ശരവണൻ, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത്ത് രാമചന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകിട്ടാണ് മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ഷൻ സമീപം സംഘർഷം ആരംഭിച്ചത്. വേഴപ്രയിൽ നിന്ന് സി.പി.എം. വിമത വിഭാഗത്തിലെ അംഗങ്ങളും ഔദ്യോഗിക വിഭാഗത്തിലെ ചില അംഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റം, കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ശരവണനും രഞ്ജിത്തും രാമങ്കരിയിൽ വച്ച് ഇത് ചോദ്യം ചെയ്യുകയും തുടർന്നുണ്ടായ സംഘർഷത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പോലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാത്രി വൈകി തുടർ ആക്രമണങ്ങളും ഉണ്ടായി.
തിരുവനന്തപുരം: പി.എസ്.സി നടത്തിയ കോൺസ്റ്റബിൾ പരീക്ഷ എസ്.എഫ്.ഐ പ്രവർത്തകർ കോപ്പിയടിച്ച് വിജയിച്ച കേസിൽ നാല് വർഷം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതിയായ പോലീസുകാരനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. ലക്ഷക്കണക്കിനു ഉദ്യോഗാർത്ഥികളുടെ വിശ്വാസമായ പി.എസ്.സി പരീക്ഷയുടെ സുതാര്യത ചോദ്യം ചെയ്ത അട്ടിമറിയായിരുന്നു കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവർ ഹൈടെക് കോപ്പിയടിയിലൂടെയാണ് കോൺസ്റ്റബിൾ റാങ്കിൽ ഒന്നാം റാങ്കുകാരായത്. ഒരു പോലീസുകാരനും മുൻ എസ്.എഫ്.ഐ പ്രവർത്തകരുമാണ് തട്ടിപ്പിനു ഇവരെ സഹായിച്ചത്. പോലീസുകാരനായ ഗോകുൽ, മറ്റ് രണ്ട് സുഹൃത്തുക്കളായ സഫീർ, പ്രവീൺ എന്നിവർക്കൊപ്പം പരീക്ഷാ ഹാളിൽ നിന്ന് ചോർന്ന ചോദ്യപേപ്പർ പരിശോധിക്കുകയും പരീക്ഷ എഴുതിയ മൂന്ന് പേർക്ക് സ്മാർട്ട് വാച്ച് ഉപയോഗിച്ച് ഉത്തരം നൽകുകയും ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ പരീക്ഷാ തട്ടിപ്പ് നടന്നത് 2018 ഓഗസ്റ്റ് എട്ടിനാണ്. റാങ്ക് ലിസ്റ്റിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ പ്രതികൾ പോലീസ്…
തിരുവനന്തപുരം: ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ പ്രഖ്യാപനങ്ങൾക്കെതിരെ ഇന്ന് മുതൽ യു.ഡി.എഫിൻ്റെ രാപ്പകൽ സമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലും രാപ്പകൽ സമരം നടത്തും. ഇന്ന് വൈകിട്ട് 4 മണി മുതൽ നാളെ രാവിലെ 10 മണി വരെയാണ് സമരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടേറിയറ്റിനു മുന്നിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി, തൃശൂരിൽ രമേശ് ചെന്നിത്തല, തുടങ്ങി വിവിധ ജില്ലകളിൽ മറ്റ് നേതാക്കളും സമരത്തിന് നേതൃത്വം നൽകും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് വയനാട് ജില്ലയിലും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂർ ജില്ലയിലും രാപ്പകൽ സമരം മറ്റൊരു ദിവസമാണ്.
കോഴിക്കോട്: ജോഡോ യാത്രയ്ക്ക് ശേഷം വയനാട്ടിലെ സ്വന്തം മണ്ഡലത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കരിപ്പൂർ വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, താരിഖ് അൻവർ, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെ നിരവധി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് ന്യൂമാൻ ജംഗ്ഷനിലേക്ക് തുറന്ന വാഹനത്തിലാണ് രാഹുൽ ഗാന്ധി യാത്ര ചെയ്തത്. തുടർന്ന് കൽപ്പറ്റയിലേക്ക് തിരിച്ചു. വയനാട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം തിങ്കളാഴ്ച രാത്രി ഡൽഹിയിലേക്ക് തിരിക്കും.
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ചെന്നൈയിൻ എഫ്.സി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയിന്റെ വിജയം. ഈ തോൽവിയോടെ ഈസ്റ്റ് ബംഗാൾ പ്ലേ ഓഫിൽ എത്താതെ പുറത്തായി. റഹിം അലി, ക്വാമി കരികരി എന്നിവരാണ് ചെന്നൈയിക്ക് വേണ്ടി ഗോളുകൾ നേടിയത്. 48-ാം മിനിറ്റില്‍ കരികരിയിലൂടെ മുന്നിലെത്തിയ ചെന്നൈയിൻ 87-ാം മിനിറ്റിൽ റഹീം അലിയിലൂടെ ലീഡുയർത്തി. എട്ട് മത്സരങ്ങൾക്ക് ശേഷമാണ് ചെന്നൈയിൻ ജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ ചെന്നൈയിൻ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്തി. പ്ലേ ഓഫിലെത്താൻ ചെന്നൈയിൻ ഏഫ്.സിക്ക് ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ച് മറ്റ് മത്സര ഫലങ്ങളെ ആശ്രയിക്കേണ്ടതുണ്ട്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിക്ക് നോട്ടീസ്. പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവർ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയിരുന്നു. തുടർന്നാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരെ സഭയിൽ നുണ പറഞ്ഞു എന്നായിരുന്നു പരാതി. ബുധനാഴ്ചയ്ക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു രാഹുലിന്റെ പരാമർശം. തെളിവില്ലാതെയാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് ബി.ജെ.പിയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മോദിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
മുംബൈ: സ്വവര്‍ഗാനുരാഗം ക്രിമിനൽ കുറ്റമാക്കുന്നത് അനീതിയാണന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ൽ നവ്തേജ് സിങ് ജോഹർ കേസിൽ അദ്ദേഹം തന്നെ വിധി പ്രസ്താവിച്ച സംഭവങ്ങൾക്ക് അനുസൃതമായാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. ഇന്ത്യൻ പീനൽ കോഡിലെ (ഐപിസി) സെക്ഷൻ 377 കാലത്തിന് അനുയോജ്യമല്ലാത്ത നിയമമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാൽ നിയമത്തിന് വിമുഖതയുള്ള സ്വഭാവമുണ്ട്. നിയമപാലകരിലും ജഡ്ജിമാരിലും ഇത് കാണരുത്. ഭരണഘടനയുടെ മൂല്യം സംരക്ഷിക്കേണ്ട തലത്തിലേക്ക് വരുമ്പോള്‍ വിവേചനാധികാരം ഉപയോഗിക്കണെമന്നും അത്തരത്തില്‍ സമൂഹം നീതിക്കുവേണ്ടിയുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തിന്റെ നട്ടെല്ലായി മാറുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ആദിവാസി വിദ്യാർഥികളുടെ പഠനനിലവാരത്തിൽ കേരളം കേന്ദ്രശരാശരിയെക്കാളും താഴെയെന്ന് റിപ്പോർട്ട്
കൽപ്പറ്റ: ആദിവാസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരത്തിൽ കേരളം കേന്ദ്ര ശരാശരിയേക്കാൾ താഴെ. 3, 5, 8, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന പ്രകടനം വിശകലനം ചെയ്യുന്ന നാഷണൽ ലേണിംഗ് സ്റ്റാൻഡേർഡ്സ് സർവേയിലാണ് (എൻഎഎസ്) പിന്നാക്കാവസ്ഥ കാണിക്കുന്നത്. ഭാഷ, ഗണിതം, സാമൂഹികശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളിൽ നടത്തിയ പരീക്ഷകളിലൊന്നും ദേശീയ ശരാശരി മറികടക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ല. കൊവിഡ് കാലത്തിന് ശേഷം നടത്തിയ സർവേയിലാണ് ഗുരുതരമായ പ്രതിസന്ധി വ്യക്തമാകുന്നത്. എന്നാൽ, മുൻവർഷങ്ങളിലെ സർവേകളിലും ആദിവാസി മേഖലകളിൽ ദേശീയ ശരാശരിയുമായി ഓപ്പമെത്താൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല. കൃത്യമായി എഴുതാനോ വായിക്കാനോ കണക്കുകൂട്ടാനോ പോലും അറിയാതെയാണ് ആദിവാസി കുട്ടികൾ പത്താം ക്ലാസിൽ എത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. എസ്ടി വിദ്യാർത്ഥികൾക്കായുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും പഠന നിലവാരം മോശമാണെന്നും അഭിലഷണീയമായ വിദ്യാഭ്യാസം ഒരു ഘട്ടത്തിലും വിദ്യാർത്ഥികളിലേക്ക് എത്തുന്നില്ലെന്നും വിദഗ്ധർ പറയുന്നു.
