- അനിശ്ചിതത്വം അവസാനിച്ചു, ഡോ. നിജി ജസ്റ്റിൻ തൃശൂർ മേയറാകും; ഡെപ്യൂട്ടി മേയറാവുക എ പ്രസാദ്
- പാകിസ്ഥാനിലെ ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ദൈവങ്ങളുടെയും വ്യക്തികളുടെയും പേരിൽ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ, അസാധുവാക്കണം; സിപിഎം പരാതി നൽകി
- പ്രവാസികൾക്കും ആശ്വാസം, സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു
- ക്രിസ്മസ് ദിനത്തിൽ സിഎൻഐ സഭാ ദേവാലയത്തിലെത്തി പ്രധാനമന്ത്രി, പ്രാർത്ഥന ചടങ്ങുകളിലും പങ്കെടുത്തു
- തിരുപ്പിറവിയുടെ ഓർമ്മയിൽ ക്രിസ്മസിനെ വരവേറ്റ് ലോകം; അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ, ബേത്ലഹേമിൽ ആഘോഷം 2 വർഷത്തിന് ശേഷം
- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
Author: News Desk
പത്തനംതിട്ട: പുറംലോകമറിയാന്‍ ജനങ്ങള്‍ വഴിയൊരുക്കിയതിനാൽ ശാസ്ത്രജ്ഞർ പുതിയ മത്സ്യത്തിന് ‘പൊതുജനം’ എന്ന് പേരിട്ടു. പൊതുജന സഹകരണം ഇല്ലായിരുന്നുവെങ്കിൽ, അത്തരമൊരു ഭൂഗർഭ മത്സ്യം ഉണ്ടെന്ന് അറിയുമായിരുന്നില്ല. കേരളത്തിലെ ശാസ്ത്രീയ അവബോധത്തിന്‍റെ പ്രതീകമായി ഇത് ഇനി ജന്തുശാസ്ത്രലോകത്ത് അറിയപ്പെടും. 2020 ഡിസംബർ ഒന്നിന് മല്ലപ്പള്ളി ചരിവുപുരയിടത്തില്‍ പ്രദീപ് തമ്പിയുടെ കിണറ്റിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. ഗവേഷകർ ഇതിന് ഹോറാഗ്ലാനിസ് പോപ്പുലി എന്നാണ് പേരിട്ടത്. പോപ്പുലി എന്ന വാക്കിന് ലാറ്റിന്‍ ഭാഷയില്‍ ജനങ്ങള്‍ എന്നാണര്‍ഥം. കിണറ്റിൽ നിന്ന് മോട്ടോറിലൂടെ ടാങ്കിലെത്തി പൈപ്പിലൂടെ വന്ന ചെറിയ ജീവിയെ കണ്ട് ഉണ്ടായ ജിജ്ഞാസയാണ് കണ്ടെത്തലിലേക്ക് നയിച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഫിഷറീസ് സർവകലാശാലയിലെ (കുഫോസ്) ശാസ്ത്രജ്ഞർ സംഭവം അറിയുന്നത്. രാജീവ് രാഘവൻ, രമ്യ എൽ സുന്ദർ, ശിവ് നാടാർ, ന്യൂഡൽഹിയിലെ ശിവ നാടാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനെൻസിലെ ഡോ. നീലേഷ് ദഹാനുകര്‍, ജര്‍മനിയിലെ സെങ്കന്‍ ബെര്‍ഗ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ. റാള്‍ഫ് ബ്രിറ്റ്സ്, സി.പി. അര്‍ജുന്‍…
ന്യൂ ഡൽഹി: അദാനി വിവാദത്തിൽ കേന്ദ്രത്തിനും ബിജെപിക്കും ഒന്നും മറയ്ക്കാനോ, ഭയക്കാനോ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അദാനി വിവാദത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പാര്‍ലമെന്‍റില്‍ രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗം രേഖകളില്‍ നിന്ന് നീക്കിയതിനെയും അദ്ദേഹം ന്യായീകരിച്ചു. എംപിമാരുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നത് പാർലമെൻ്റ് ചരിത്രത്തിലെ ആദ്യ സംഭവമല്ല. ചട്ടപ്രകാരം ചർച്ചകൾ നടക്കേണ്ട സ്ഥലമാണ് പാർലമെൻ്റ്. അവിടെ നടന്നത് എന്താണെന്ന് ജനം കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണം തെറ്റാണ്. ത്രിപുരയിൽ ബിജെപി വൻ വിജയം നേടും. റോഡ് ഷോയിലെ പ്രതികരണം അതാണ് വ്യക്തമാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
മുംബൈ: ആദ്യത്തെ വനിതാ പ്രീമിയർ ലീഗ് ലേലത്തിൽ തിളങ്ങി സ്മൃതി മന്ദാന. 3.4 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ സ്മൃതിയാണ് ലേലത്തിലെ ഏറ്റവും മൂല്യമേറിയ താരം. ഇംഗ്ലീഷ് ഓൾറൗണ്ടർ നാറ്റ് സിവർ (മുംബൈ ഇന്ത്യൻസ്), ഓസ്ട്രേലിയയുടെ ആഷ്ലി ഗാർഡ്നർ (ഗുജറാത്ത് ജയന്‍റ്സ്) എന്നിവരാണ് 3.2 കോടി രൂപ വീതം നേടി രണ്ടാം സ്ഥാനത്ത്. 2.6 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ ഇന്ത്യൻ ഓൾറൗണ്ടർ ദീപ്തി ശർമ്മ, 2.2 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ ഇന്ത്യൻ ബാറ്റർ ജമൈമ റോഡ്രിഗസ് എന്നിവരും ആദ്യ അഞ്ച് പ്രതിഫല പട്ടികയിൽ ഇടം നേടി. ലേലത്തിൽ 10 ഇന്ത്യൻ താരങ്ങൾ ഒരു കോടിയിലധികം രൂപ പ്രതിഫലം നേടി. ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായ 26 കാരിയായ സ്മൃതി വിലയേറിയ കളിക്കാരിയായി മാറിയപ്പോൾ നിലവിലെ ക്യാപ്റ്റൻ ഹർമൻപ്രീതിന് പ്രതീക്ഷിച്ച പ്രതിഫലം ലഭിച്ചില്ല. 1.8 കോടി രൂപയ്ക്കാണ് ഹർമനെ മുംബൈ…
കൽപറ്റ: തന്‍റെ നിയോജകമണ്ഡലത്തിൽ ഡയാലിസിസ് സെന്‍റർ തുടങ്ങാൻ രാഹുൽ ഗാന്ധി അയച്ച ഉപകരണങ്ങൾ ആശുപത്രിയിൽ ഇറക്കാൻ അനുമതി നൽകാതെ ഉദ്യോഗസ്ഥർ തിരികെ അയച്ചെന്ന് ആരോപണം. വണ്ടൂർ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് തുടങ്ങാനുള്ള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കൽ ഓഫീസറും ജീവനക്കാരും തിരിച്ചയച്ചത്. കൂടിയാലോചിക്കാതെ 35 ലക്ഷം രൂപയുടെ ഉപകരണങ്ങൾ തിരികെ നൽകിയ സംഭവത്തിൽ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു.
ദുബായ്: ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ദുബായ്. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് മാറി പുതിയ ഇന്ധനം സ്വീകരിക്കുന്നതിലേക്കുള്ള സുപ്രധാന പ്രഖ്യാപനം ആഗോള സർക്കാർ ഉച്ചകോടിയിൽ ദുബായ് നടത്തി. വാഹനങ്ങളിൽ ഹൈഡ്രജൻ നിറയ്ക്കുന്ന സ്റ്റേഷനുകളുടെ സാധ്യതാ പഠനത്തിനായി ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയും എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനിയും (ഇനോക്) ധാരണാപത്രം ഒപ്പിട്ടു. ഹൈഡ്രജൻ ഇന്ധനത്തിൽ ഒരു പുതിയ സാമ്പത്തിക ക്രമം തുറക്കാനും ഹൈഡ്രജൻ പവർ വാഹനങ്ങൾക്കായി പ്രാദേശിക വിപണി തുറക്കാനും രാജ്യം തീരുമാനിച്ചു. ഇന്ധനത്തിന്‍റെ വിപണി കണ്ടെത്തുകയും ഉപയോക്താക്കളെ കണ്ടെത്തുകയും ചെയ്യുന്നത് ഇനോക്ക് ആയിരിക്കും. 2050 ഓടെ മലിനീകരണം ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഇന്ധനത്തിലേക്കുള്ള സുപ്രധാന നീക്കം.
കോഴിക്കോട്: ബസ് ഓടിക്കുന്നതിനിടെ യാത്രക്കാരുടെ ജീവന് ഭീഷണിയായി ഡ്രൈവറുടെ മൊബൈൽ ഫോൺ ഉപയോഗം. കോഴിക്കോട്-പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സംസം ബസിലെ ഡ്രൈവർ ആണ് തുടർച്ചയായി മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചത്. ഫറോക്ക്പേട്ടയിൽ നിന്ന് ഇടമൂഴിക്കൽ വരെ ഇയാൾ എട്ട് തവണ ഫോൺ ചെയ്തു. കഴിഞ്ഞ ദിവസം 1.37നാണ് കോഴിക്കോട്ടുനിന്ന് ബസ് പുറപ്പെട്ടത്. പുറപ്പെട്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ മുതൽ ഇയാൾ മൊബൈൽ ഫോണിൽ സംസാരിക്കാൻ തുടങ്ങിയതായി ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ പറയുന്നു. ഫോൺ കോളുകൾക്ക് പുറമേ വാട്സാപ്പിലും ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നു. ഒരു കൈയിൽ മൊബൈൽ ഫോൺ പിടിച്ച് അതേ കൈകൊണ്ട് സ്റ്റിയറിംഗ് വീൽ തിരിക്കുന്നതും ഗിയർ മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം പുറത്തറിഞ്ഞതോടെ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ ഉപയോഗിച്ചതിന് ഹൈവേ പൊലീസ് ബസിന് കഴിഞ്ഞ ദിവസം പിഴ ചുമത്തിയതായും ട്രാഫിക് പൊലീസ് ഇൻസ്പെക്ടർ സുരേഷ് ബാബു പറഞ്ഞു.
കൊച്ചി: പെട്രോൾ, ഡീസൽ വിലവർദ്ധനവ് ചർച്ചയാകുമ്പോൾ ആരും കാണാതെ പോവുകയാണ് സിഎൻജിയുടെ വില വർദ്ധനവ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എട്ട് രൂപയാണ് സിഎൻജിക്ക് വർദ്ധിപ്പിച്ചത്. പ്രകൃതി സൗഹൃദ ഇന്ധനം, പെട്രോളിനേയും ഡീസലിനേയും കാൾ വിലകുറവ്, ഇതെല്ലാം സിഎൻജിയെ ആകർഷകമാക്കി. എന്നാൽ സി.എൻ.ജി വാഹനങ്ങൾ വാങ്ങിയവരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. സി.എൻ.ജി ഓട്ടോ വാങ്ങുന്ന സമയത്ത് സി.എൻ.ജി വില കിലോയ്ക്ക് 45 രൂപയായിരുന്നു, മൂന്ന് മാസം മുമ്പ് കിലോയ്ക്ക് 83 രൂപയായിരുന്നത് ഇപ്പോൾ 91 രൂപയായി. നൂറുകണക്കിന് സി.എൻ.ജി ഓട്ടോകളാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊച്ചിയിലെ നിരത്തിലിറങ്ങുന്നത്. ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ള സിഎൻജി ഉപഭോക്താക്കൾ പറയുന്നത് വിലവർദ്ധനവ് മൂലം നഷ്ടം നേരിടുന്നുവെന്നാണ്. അവരിൽ ഭൂരിഭാഗവും കുറച്ച് പണം കയ്യിൽ നിന്നെടുത്തും ബാക്കി ഫിനാന്‍സിനെടുത്തുമാണ് സിഎൻജി വാഹനങ്ങൾ വാങ്ങിയിട്ടുള്ളത്. എന്നാൽ തിരിച്ചടവ് പോലും മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. സിഎൻജിയുടെ വിലയും ഡീസൽ വിലയ്ക്ക് അടുത്തെത്തി. ഇങ്ങനെ പോയാല്‍ വാഹനം ഫിനാന്‍സുകാര്‍ കൊണ്ടുപോകുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കൊച്ചിയിലുണ്ട്.…
കൊച്ചി: കളമശ്ശേരി എച്ച്എംടി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസ് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ച് 10 പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി രഘുനാഥൻ (25), ബസ് യാത്രക്കാരായ ചേർത്തല സ്വദേശി പ്രശാന്ത് (30), ചങ്ങനാശേരി സ്വദേശി ശ്യാം (31) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
ന്യൂഡൽഹി: ലോക് സഭയിൽ താൻ നികുതി സംബന്ധിച്ച ചോദ്യമാണ് ഉന്നയിച്ചതെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി. കേരള സർക്കാർ ഇന്ധന സെസ് ഏർപ്പെടുത്തുന്നതിൻ്റെ വാസ്തവം എന്‍.കെ പ്രേമചന്ദ്രൻ ലോക്സഭയില്‍ ഉന്നയിച്ചെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാദത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐജിഎസ്ടി അഥവാ അന്തർ സംസ്ഥാന വിൽപ്പനയ്ക്ക് ചുമത്തുന്ന നികുതിയെക്കുറിച്ചുള്ള ചോദ്യമാണ് ലോക്സഭയിൽ താൻ ഉന്നയിച്ചത്. എന്നാൽ കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് താൻ ഉന്നയിച്ചു എന്ന തെറ്റായ വസ്തുത പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ശ്രമിക്കുന്നതെന്നും എൻ കെ പ്രേമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തിരുവനന്തപുരം: മാസങ്ങളായി ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് പ്രേരക്മാർ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നതിനിടെ സാക്ഷരതാ മിഷന് സർക്കാർ 4 കോടി രൂപ അനുവദിച്ചു. ഇതോടെ മിഷന് നൽകാനുള്ള മുഴുവൻ തുകയും നൽകിയെന്നാണ് ധനവകുപ്പ് പറയുന്നത്. അതേസമയം, മതിയായ ഫണ്ട് കണ്ടെത്താതെ പ്രേരകുമാരുടെ ശമ്പളം അഞ്ചിരട്ടി കൂട്ടിയ സാക്ഷരതാ മിഷന്റെ നടപടിയാണ് കടുത്ത സാമ്പത്തിക ബാദ്ധ്യതയ്ക്ക് കാരണമായതെന്ന് വിവിധ സർക്കാർ വകുപ്പുകൾ വിലയിരുത്തി. ആറുമാസമായി ശമ്പളമില്ല, അതത് മാസത്തെ പ്രകടനം വിലയിരുത്തി ശമ്പളം കണക്കാക്കുന്ന രീതിയും, മുടങ്ങിയും കിട്ടിയും മുന്നോട്ട് പോകുന്ന ശമ്പള ഘടനയും. പഴി അവസാനം ചെന്ന് നിൽക്കുന്നത് സാക്ഷരതാ മിഷന്റെ ദീര്‍ഘവീക്ഷണമില്ലാത്ത ഇടപെടുകളിലാണ്. 2017ൽ അന്നത്തെ ഡയറക്ടറായിരുന്ന പി.എസ്.ശ്രീകലയാണ് പ്രേരക്മാരുടെ ശമ്പളം അഞ്ച് തവണ വർദ്ധിപ്പിച്ചത്. ഓണറേറിയം നൽകാൻ സാക്ഷരതാ മിഷന് പരമാവധി ചെലവഴിക്കാൻ കഴിയുന്നത് എട്ട് കോടിയായിരുന്നെങ്കിൽ ശമ്പള വർദ്ധനവോടെ ഇത് 18 കോടി രൂപയായി കുത്തനെ ഉയർന്നു. ഫണ്ട് കണ്ടെത്താൻ മറ്റൊരു മാർഗവുമില്ല. കേന്ദ്ര- സംസ്ഥാന…
