- അഭിനയ ഗുരുക്കളായ് താരങ്ങൾ,ആക്റ്റിംഗ്വർക്ഷോപ്പ് – 16 ന്
- കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം
- ഒളിവുജീവിതത്തിന് അവസാനം; പാലക്കാടെത്തി വോട്ടുചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
- വിധിയെഴുതി വടക്കൻ കേരളം; കനത്ത പോളിങ്; 75.38 ശതമാനം
- ബഹ്റൈന്‍ ഇലക്ട്രോ മെക്കാനിക്കല്‍ റഫ്രിജറേഷന്‍ എക്യുപ്മെന്റ് ടെക്നോളജി ഫാക്ടറി ഉദ്ഘാടനം ചെയ്തു
- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
Author: News Desk
കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടിയിൽ ഇരുപത്തിരണ്ടുകാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പശ്ചിമ ബംഗാൾ സ്വദേശി നിതിൻ ശർമ്മയാണ് മരിച്ചത്. രണ്ടാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു നിതിൻ. കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ജീവിക്കാൻ താത്പര്യമില്ലെന്ന് ഇയാൾ സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തൃശൂർ: തൃശൂർ കാറളത്ത് ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യ ചെയ്ത നിലയിൽ. മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനനെയും ആദർശിനെയും വീട്ടിലെ ഹാളിലും ഭാര്യയെ മിനി ബെഡ്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതയുള്ളതായി വിവരമില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. കാറളം സ്കൂളിലെ വി.എച്ച്.എസ്.ഇ വിദ്യാർത്ഥിയാണ് ആദർശ്. രാവിലെ സാധനങ്ങൾ വാങ്ങാൻ കടയിലെത്തിയവർ കട തുറക്കാത്തതിനെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി വീടിന്‍റെ വാതിൽ തുറന്ന് അകത്തുകയറുകയായിരുന്നു. മകനെ കൂടാതെ മോഹനന് വിവാഹിതയായ ഒരു മകളുമുണ്ട്. ഭർത്താവിനൊപ്പം വിദേശത്താണ് താമസിക്കുന്നത്.
ദില്ലി: ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ ആദായനികുതി വകുപ്പിൻ്റെ വിശദീകരണം. ആദായനികുതി വകുപ്പ് നിരവധി തവണ ബിബിസിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നോട്ടീസുകൾ തുടർച്ചയായി അവഗണിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധനയെന്നാണ് വിശദീകരണം. അതേസമയം, മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണെന്ന് ബിബിസി അറിയിച്ചു. ചില ജീവനക്കാരോട് ഓഫീസിൽ തുടരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയുമായി സഹകരിക്കും. ബിബിസിയുടെ പ്രവർത്തനങ്ങൾ പതിവുപോലെ തുടരും. പരിശോധനയ്ക്കെതിരെ സുപ്രീം കോടതിയുടെ ഇടപെടൽ തേടാൻ ബിബിസി ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്‍ററി വിവാദത്തിനിടയിലാണ് ഇന്നലെ രാവിലെ 11.30 ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിലെത്തിയത്. ബിബിസി ജീവനക്കാരുടെ ഫോണുകളും പിടിച്ചെടുത്തു.
തിരുവനന്തപുരം: സര്‍ക്കാര്‍ മന്ദിരങ്ങള്‍ ഒഴിവില്ലാത്തതിനാല്‍ മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതിയായി വാടകവീട്. തൈക്കാട് ഈശ്വരവിലാസം റസിഡന്‍റ്സ് അസോസിയേഷനിലെ 392-ാം നമ്പർ വീട് 85,000 രൂപ പ്രതിമാസ വാടകയ്ക്ക് കണ്ടെത്തിയത്. ടൂറിസം വകുപ്പാണ് വാടക നൽകുക. മന്ത്രിയുടെ താമസത്തിനായി വീട് നന്നാക്കും. വഞ്ചിയൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.
കാസര്‍കോട്: അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നതിനെ തുടർന്നാണെന്ന് അന്തിമ റിപ്പോർട്ട്. രാസപരിശോധനയിലും പോസ്റ്റ്മോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജനുവരി ഏഴിനാണ് അഞ്ജുശ്രീ പാർവതി മരിച്ചത്. ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയക്കുകയായിരുന്നു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിന്‍റെയും മൊബൈൽ ഫോണിലെ സേർച്ച് ഹിസ്റ്ററിയുടെയും അടിസ്ഥാനത്തിലാണ് അഞ്ജുശ്രീയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
തിരുവനന്തപുരം: സർക്കാർ വകുപ്പുകളിലെ ഫയൽ നീക്കം വിലയിരുത്താൻ രണ്ട് മാസത്തിലൊരിക്കൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം ചേരാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. വകുപ്പുകൾ തമ്മിൽ അനാവശ്യമായി ഫയലുകൾ കൈമാറുന്നത് പരമാവധി നിരുത്സാഹപ്പെടുത്തണമെന്നാണ് നിർദ്ദേശം. ലളിതമായ വിശദീകരണം തേടി പല വകുപ്പുകളും ധനവകുപ്പിനു ഫയലുകൾ അയയ്ക്കുന്നത് കാലതാമസത്തിന് ഇടയാക്കുന്നു. ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഫയൽ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ഭരണപരമായ കാര്യങ്ങളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാനും വകുപ്പ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറി വി.പി ജോയിയും യോഗത്തിൽ പങ്കെടുത്തു.
മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോടതി കസ്റ്റഡിയിലുള്ള പോസ്റ്റൽ വോട്ടുകളുടെ പരിശോധന ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരുപാർട്ടികളും ബാലറ്റുകൾ പരിശോധിക്കും. വോട്ടിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ പരിശോധന നടത്താൻ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ബാലറ്റുകൾ നേരിട്ട് പരിശോധിക്കണമെന്ന ഇടത് സ്ഥാനാർത്ഥി കെ.പി. എം. മുസ്തഫയുടെ അഭ്യർത്ഥന പ്രകാരമാണ് നടപടി. തർക്കവിഷയമായ വോട്ടു പെട്ടികൾ സൂക്ഷിക്കുന്നതിൽ പെരിന്തൽമണ്ണ ട്രഷറി ഓഫീസർക്കും അത് മലപ്പുറത്ത് എത്തിക്കുന്നതിൽ സഹകരണ ജോയിന്‍റ് രജിസ്ട്രാർക്കും ഗുരുതര വീഴ്ചയുണ്ടായതായി റിട്ടേണിംഗ് ഓഫീസർ കൂടിയായ പെരിന്തൽമണ്ണ സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുവന്ന സ്പെഷ്യൽ പോസ്റ്റൽ വോട്ടുകൾ നശിച്ചു പോയേക്കാമെന്നു വരെയാണ് വിലയിരുത്തൽ. പോസ്റ്റൽ വോട്ടുകൾ ആദ്യം സൂക്ഷിച്ചിരുന്ന പെരിന്തൽമണ്ണ ട്രഷറിയിലാണ് പെരിന്തൽമണ്ണ ബ്ലോക്ക് തദ്ദേശ തിരഞ്ഞെടുപ്പ് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് മലപ്പുറം ജോയിന്‍റ് രജിസ്ട്രാർ ഓഫീസിലേക്ക് തദ്ദേശ…
ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പം ഉണ്ടായി 204 മണിക്കൂറിന് ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായി എട്ട് ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്. ഹതായ് നഗരത്തിൽ നിന്നാണ് സ്ത്രീയെയും പുരുഷനെയും രക്ഷപ്പെടുത്തിയത്. തെക്കൻ തുർക്കിയിൽ നിന്ന് 198 മണിക്കൂറിന് ശേഷം 18 കാരനെ രക്ഷപ്പെടുത്തിയിരുന്നു. പതിനേഴും ഇരുപത്തിയൊന്നും വയസുള്ള സഹോദരൻമാരെയും കഹ്‌റമൻമറാസ് പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി 37,000 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്തംബുൾ: തുർക്കിയിൽ ഭൂകമ്പം ഉണ്ടായി 204 മണിക്കൂറിന് ശേഷം രണ്ട് പേരെ കൂടി രക്ഷപ്പെടുത്തിയതായി റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായി എട്ട് ദിവസത്തിനു ശേഷം ചൊവ്വാഴ്ചയാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്. ഹതായ് നഗരത്തിൽ നിന്നാണ് സ്ത്രീയെയും പുരുഷനെയും രക്ഷപ്പെടുത്തിയത്. തെക്കൻ തുർക്കിയിൽ നിന്ന് 198 മണിക്കൂറിന് ശേഷം 18 കാരനെ രക്ഷപ്പെടുത്തിയിരുന്നു. പതിനേഴും ഇരുപത്തിയൊന്നും വയസുള്ള സഹോദരൻമാരെയും കഹ്‌റമൻമറാസ് പ്രദേശത്ത് നിന്നും രക്ഷപ്പെടുത്തിയിരുന്നു. ഭൂചലനത്തിൽ തുർക്കിയിലും സിറിയയിലുമായി 37,000 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കോട്ടയം: പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ.ആർ. ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെയാണ് പിരിച്ചുവിടുന്നത്. ഷിഹാബിന് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകി. 15 ദിവസത്തിനകം മറുപടി നൽകണം. മറുപടി ലഭിച്ച ശേഷം അന്തിമ നടപടി സ്വീകരിക്കും. മാങ്ങ മോഷണത്തിനു പുറമെ മറ്റ് ക്രിമിനൽ കേസുകളും ഇയാളുടെ പേരിലുണ്ട്. ഇതും കണക്കിലെടുത്താണ് നടപടി. സെപ്റ്റംബർ 30ന് പുലർച്ചെയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ കാഞ്ഞിരപ്പള്ളി ടൗണിലെ ഒരു കടയ്ക്ക് മുന്നിൽ സ്കൂട്ടറിൽ മാങ്ങ മോഷ്ടിക്കുന്ന ഷിഹാബിൻ്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ആദ്യം കേസ് ഒതുക്കി തീർക്കാൻ ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മൂന്നാം തീയതി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പോലീസുകാരനെ സസ്പെൻഡ് ചെയ്തു. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും കേസ് തീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ…
