- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
Author: News Desk
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് പ്രതി അനിൽകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനിലിനെ മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അനിൽകുമാറിൻ്റെ അറസ്റ്റോടെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, പണമിടപാട് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. വ്യാജ ജനന സർട്ടിഫിക്കറ്റ് ഇടപാടിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പണത്തിനായിയാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും കുട്ടിയെ ഏറ്റെടുത്ത ദമ്പതികൾ പണം നൽകിയെന്നും അനിൽകുമാർ പൊലീസിനോട് പറഞ്ഞു. കുട്ടിയെ ഏറ്റെടുത്ത ദമ്പദികളെ സുഹൃത്ത് വഴിയാണ് പരിചയപ്പെട്ടതെന്നും അനിൽ കുമാർ പറഞ്ഞു. അനിൽകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നേരത്തെ കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതികളെ പൊലീസ് ചോദ്യം ചെയ്യും. ഇതിന് ശേഷം അടുത്തയാഴ്ച അനിൽകുമാറിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.
അമേരിക്കൻ നടിയും ഗായികയുമായ സെലീന ഗോമസ് നിരവധി ആരാധകരുള്ള താരമാണ്. ഭാരം കൂടിയതിൻ്റെ പേരിൽ തന്നെ ബോഡി ഷെയിം ചെയ്യുന്നവർക്ക് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ടിക് ടോക്ക് വഴിയാണ് ഇതു സംബന്ധിച്ച വീഡിയോ പങ്കുവച്ചത്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ലൂപസ് രോഗത്തിനായി കഴിക്കുന്ന മരുന്നുകളാണ് ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് സെലീന വ്യക്തമാക്കുന്നു. താൻ ഒരിക്കലും ഒരു മോഡലാകാൻ പോകുന്നില്ലെന്നും തൻ്റെ ശരീരം ഇഷ്ടപ്പെടാത്തവർ മാറിപ്പോകൂ എന്നും സെലീന പറയുന്നു. മരുന്ന് കഴിക്കുമ്പോൾ ശരീരഭാരം കൂടും, കഴിച്ചില്ലെങ്കിൽ ശരീരഭാരം കുറയും, ഇത് വളരെ സാധാരണമാണ്. തൻ്റേത് പോലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുന്ന, യഥാർഥ കഥയറിയാതെ ബോഡിഷെയിം ചെയ്യപ്പെടുന്നവർക്ക് വേണ്ടിയാണ് താൻ ഇപ്പോൾ സംസാരിക്കുന്നതെന്നും സെലീന പറഞ്ഞു. അത്തരം അഭിപ്രായങ്ങൾ തന്‍റെ മാനസികാവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും സെലീന വിശദീകരിച്ചു. എല്ലാറ്റിനുമുപരിയായി, ചികിത്സ തനിക്ക് പ്രധാനമാണെന്നും അതാണ് തന്നെ സഹായിക്കുന്ന ഘടകമെന്നും സെലീന കൂട്ടിച്ചേർക്കുന്നു.
കാബൂൾ: സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് വിലക്കി താലിബാൻ. മതനിയമപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ അനുവദനീയമല്ലാത്തതിനാലാണ് ഈ നീക്കമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. വ്യാപാരികൾക്ക് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചുകഴിഞ്ഞു. ഗർഭനിരോധന മാർഗങ്ങളുടെ വിൽപ്പന മുസ്ലീങ്ങളുടെ വളർച്ച തടയാനുള്ള വിദേശ രാജ്യങ്ങളുടെ ഗൂഡാലോചനയാണെന്നാണ് താലിബാൻ്റെ വാദം. താലിബാൻ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പുതിയ നിയമം അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, ചെറിയ ക്ലിനിക്കുകൾ, മുരുന്നുകടകള്‍ എന്നിവിടങ്ങളും താലിബാൻ പ്രവർത്തകർ സന്ദർശിച്ചു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ ഇറങ്ങിയിട്ടില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ഗുരുതരമാണെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മരുന്ന് വ്യാപാരി വ്യക്തമാക്കി. അവർ രണ്ട് തവണ തോക്കുകളുമായി തന്‍റെ ഫാർമസിയിൽ വന്ന് ഗർഭനിരോധന ഉത്പന്നങ്ങള്‍ വിൽക്കരുതെന്ന് ഭീഷണിപ്പെടുത്തി. കാബൂളിലെ മരുന്ന് കടകളിൽ പതിവായി പരിശോധന നടത്തുന്നുണ്ടെന്നും വ്യാപാരി പറഞ്ഞു.
കുവൈറ്റ് : ഫെബ്രുവരി അവസാനം വരെ കുവൈറ്റിൽ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ്റെ മുന്നറിയിപ്പ്. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും തണുപ്പ് സാധാരണയായി ഉണ്ടാകാറില്ലയെന്നും അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് താപനില കുറയാൻ കാരണമാകുമെന്നും രാത്രി കാലങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എല്ലാ നിവാസികളും ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ താപനില രാത്രിയിൽ 5 ഡിഗ്രി സെൽഷ്യസിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും റമദാൻ ചൂണ്ടിക്കാട്ടി.
മസ്കറ്റ്: മസ്കറ്റിലുണ്ടായ ബസ് അപകടത്തിൽ നാല് മരണം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും 38 പേർക്ക് നിസാര പരിക്കേറ്റതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ന്യൂഡല്‍ഹി: ചേതൻ ശർമയ്ക്ക് പകരം പുതിയ ചീഫ് സെലക്ടറെ നിയമിക്കാനൊരുങ്ങി ബിസിസിഐ. ചേതൻ ശർമയ്ക്ക് പകരം മുൻ ഇന്ത്യൻ ഓപ്പണർ ശിവ് സുന്ദർ ദാസിനെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഒരു സ്വകാര്യ ചാനൽ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയതിനെ തുടർന്നാണ് ചേതൻ ശർമ ചീഫ് സെലക്ടർ സ്ഥാനം രാജിവച്ചത്. ഓസ്ട്രേലിയയിൽ നടന്ന ടി 20 ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് ശേഷം ചേതൻ ശർമ ഉൾപ്പെടെയുള്ള ടീമിനെ ബിസിസിഐ പുറത്താക്കിയിരുന്നു. എന്നാൽ വീണ്ടും അപേക്ഷിച്ച ശേഷം അദ്ദേഹം ചെയർമാനായി ചുമതലയേൽക്കുകയായിരുന്നു.
മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ശിവസേന എന്ന പേര് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തിന്. പാര്‍ട്ടി ചിഹ്നമായ ‘അമ്പും വില്ലും’ ഷിന്‍ഡെ വിഭാഗത്തിന് അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. പാർട്ടിയുടെ അവകാശങ്ങൾ സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നടക്കുന്നതിനിടെയാണ് കമ്മിഷന്‍റെ നടപടി. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എന്ന പേരിൽ മത്സരിക്കാം. ചിഹ്നം ‘തീപ്പന്തം’ ആണ്. കഴിഞ്ഞ വർഷം ജൂൺ 22ന് ഏക്നാഥ് ഷിൻഡെ പാർട്ടി പിളര്‍ത്തി ബിജെപിയുടെ സഹായത്തോടെ മുഖ്യമന്ത്രിയായിരുന്നു. പാർട്ടിയുടെ ഭൂരിപക്ഷം എംഎൽഎമാരും എംപിമാരും ഷിൻഡെയ്ക്കൊപ്പമാണ്. നവംബർ മൂന്നിന് മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ അമ്പും വില്ലും ചിഹ്നത്തിനായി പോര് മുറുകിയിരുന്നു. യഥാർത്ഥ ശിവസേന തങ്ങളുടേതാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ ക്യാമ്പ് വാദിച്ചു. എന്നാൽ ഉദ്ധവ് വിഭാഗത്തിന് ചിഹ്നം നൽകരുതെന്ന് ആവശ്യപ്പെട്ട് ഷിൻഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു.
തിരുവനന്തപുരം: ആർഎസ്എസ്-ജമാഅത്തെ ഇസ്ലാമി ചർച്ചയ്ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്തെ ഇസ്ലാമി വെളിപ്പെടുത്തണമെന്നും ആർ.എസ്.എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. ചർച്ചകളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർ.എസ്.എസ് എന്നത് പുള്ളിപ്പുലിയെ കുളിപ്പിച്ച് പുള്ളി ഇല്ലാതാക്കാൻ കഴിയുമെന്ന ചിന്തക്ക് തുല്യമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം സന്ധി ചെയ്ത് മത നിരപേക്ഷതയെ തച്ചുടക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഇരിങ്ങാലക്കുട: റോബോട്ട് ആനയെ നടയിരുത്താനൊരുങ്ങി ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം. ഇരിഞ്ഞാടപ്പിള്ളി രാമനെന്നാണ് ഈ ലക്ഷണമൊത്ത ഗജവീരൻ്റെ പേര്. ക്ഷേത്രങ്ങളിൽ ആനകളെ നടയിരുത്തുന്നതിനെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഒരു റോബോട്ട് ആനയെ നടയിരുത്തുന്നത് ഇതാദ്യമാണ്. കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഒരു കൂട്ടം ഭക്തർ രാമൻ എന്ന റോബോട്ട് ആനയെ സംഭാവനയായി നടയിരുത്തുന്നത്.
സംവിധായകൻ എച്ച് വിനോദിന്‍റെ അടുത്ത ചിത്രത്തിൽ ഉലകനായകൻ കമൽ ഹാസൻ നായകനാകുമെന്ന് റിപ്പോർട്ടുകൾ. ‘നേർകൊണ്ട പാർവെ’, ‘വലിമൈ’, ‘തുനിവ്’ എന്നിവ തുടർച്ചയായി അജിത്തിനെ നായകനാക്കി വിനോദ് ചെയ്ത ചിത്രങ്ങളാണ്. കമൽ ഹാസൻ- എച്ച്.വിനോദ് ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു. ‘സതുരംഗ വേട്ടൈ’, ‘തീരന്‍ അധികാരം ഒന്ന്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. അതേസമയം, ചിത്രത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് കമൽ ഹാസൻ ഇപ്പോൾ. ഏപ്രിലിൽ ചിത്രീകരണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കമലിനെ നായകനാക്കി മണിരത്നം ഒരുക്കുന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നതായി അഭ്യൂഹങ്ങളുണ്ട്.
