- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
- ‘എൻഡിഎ ജയം ആശങ്കപ്പെടുത്തുന്നത്; എൽഡിഎഫിനു പ്രതീക്ഷിച്ച ഫലം കിട്ടിയില്ല’; മുഖ്യമന്ത്രി
- മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരംഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്പ്പറേഷന്
- ഒരു സംവിധായകന്; നാല് സിനിമകള്സഹസ് ബാല നാല് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നു.ആദ്യ ചിത്രം ,അന്ധന്റെ ലോകം’ ചിതീകരണം ആരംഭീച്ചു.
- ‘ഇടതിൻ്റെ പരാജയ കാരണം വർഗീയത’; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ
- കേരളത്തിന്റെ ഉള്ളടക്കം യു.ഡി.എഫ് :കെഎംസിസി ബഹ്റൈൻ
Author: News Desk
ദോഹ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം നേടാൻ ഖത്തറും രംഗത്ത്. രാജകുടുംബാംഗവും ഖത്തർ ഇസ്ലാമിക് ബാങ്ക് ചെയർമാനുമായ ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനിയാണ് ക്ലബ് ഏറ്റെടുക്കാൻ താൽപ്പര്യപത്രം സമർപ്പിച്ചത്. നയൻ ടു എന്ന ഫൗണ്ടേഷന്‍റെ പേരിലാണ് ഇത്. കടങ്ങൾ വീട്ടുമെന്നും കളിക്കളത്തിലും പുറത്തും ഒരു പുതിയ ജീവൻ നല്കി ക്ലബ്ബിനെ അതിന്‍റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുമെന്നുമാണ് വാഗ്ദാനം. നിലവിൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഉടമസ്ഥത ഖത്തറിനാണ്. നിലവിലെ ഉടമകളായ ഗ്ലെയ്സർ കുടുംബം കഴിഞ്ഞ വർഷം അവസാനം ക്ലബ്ബിന്‍റെ വിൽപ്പന പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബിന്‍റെ മൂല്യം ഏകദേശം 6 ബില്യൺ പൗണ്ട് (ഏകദേശം 60,000 കോടി രൂപ) ആണ് കണക്കാക്കപ്പെടുന്നത്. സൗദി അറേബ്യയിൽ നിന്നുള്ള സംഘവും ബ്രിട്ടീഷ് ശതകോടീശ്വരൻ ജിം റാറ്റ്ക്ലിഫും താൽപ്പര്യപത്രം സമർപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ചെന്നൈ : തമിഴ് നടൻ മയിൽസാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് മയിൽസാമി. ഹാസ്യ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും ഒരുപോലെ തിളങ്ങിയ പ്രിയ സഹപ്രവർത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. 1984 ൽ കെ ഭാഗ്യരാജ് സംവിധാനം ചെയ്ത ധവനി കനവുകൾ എന്ന ചിത്രത്തിലൂടെയാണ് മയിൽസാമി ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയിലെ ആൾക്കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. ദൂൾ, വസീഗര, ഗില്ലി, ഗിരി, ഉത്തമപുത്രൻ, വീരം, കാഞ്ചന, കണ്‍കളെ കൈത് സെയ് എന്നിവ അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. കണ്‍കളെ കൈത് സെയ് എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച ഹാസ്യനടനുള്ള അവാർഡ് ലഭിച്ചു. സുജാത തിരക്കഥയെഴുതി ഭാരതിരാജ സംവിധാനം ചെയ്ത ഈ ചിത്രം 2004 ലാണ് പുറത്തിറങ്ങിയത്. 2000 മുതൽ തമിഴ്…
പോർട്ട് എലിസബത്ത്: വനിതാ ടി 20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ തോൽവി. ഗ്രൂപ്പ് ബി മത്സരത്തിൽ ഇന്ത്യയെ 11 റൺസിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചത്. 152 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റിനു 140 റൺസ് മാത്രമാണ് നേടിയത്. ഇതോടെ തിങ്കളാഴ്ച അയർലൻഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരം സെമി ഫൈനലിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് നിർണായകമാകും. ഇംഗ്ലണ്ട് സെമി ഫൈനലിലെത്തി. സ്‌കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 151 റൺസ്, ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ്. ഇംഗ്ലണ്ടിനായി 42 പന്തിൽ 50 റൺസ് നേടിയ നാറ്റ് സിവറാണ് പ്ലെയർ ഓഫ് ദി മാച്ച്. സ്മൃതി മന്ദാന (41 പന്തിൽ 52 റൺസ്), റിച്ച ഘോഷ് (34 പന്തിൽ 47 റൺസ്) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ.
കൊച്ചി: സിനിമാ പ്രവർത്തകരുടെ യഥാർത്ഥ വരുമാനവും നികുതിയടവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോയെന്നും കള്ളപ്പണം സിനിമാ മേഖലയിൽ ഉപയോഗിക്കുന്നുണ്ടോ എന്നും കണ്ടെത്താൻ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന ആരംഭിച്ചു. കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പ്രത്യേക നിർദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ മലയാള സിനിമാ താരങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വിവരം ഐടി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. മലയാള സിനിമയിലെ മുൻ നിര നിർമ്മാതാക്കളും അഭിനേതാക്കളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സിനിമാ വ്യവസായത്തിന്‍റെ സാമ്പത്തിക വ്യാപ്തി മലയാള സിനിമയ്ക്കില്ലെങ്കിലും കേരളത്തിലെ ചലച്ചിത്ര നിർമ്മാണത്തിൽ വിദേശ നിക്ഷേപം കൂടുതലാണെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) പഠനമനുസരിച്ച്, കോവിഡ് -19 ന്‍റെ മൂന്നാം തരംഗം ആദ്യത്തെ രണ്ട് തരംഗങ്ങളേക്കാൾ കൂടുതൽ ബാധിച്ചത് കുട്ടികളെ. മൂന്നാം തരംഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ഭൂരിഭാഗവും അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. ആരോഗ്യ മന്ത്രാലയം, എയിംസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സ് എന്നിവയുമായി സഹകരിച്ച് ഐസിഎംആർ നടത്തിയ പഠനമനുസരിച്ച് ഈ പ്രായപരിധിയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആദ്യ രണ്ട് തരംഗങ്ങളിലും സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ കുട്ടികളെ കാര്യമായി രോഗം ബാധിച്ചിരുന്നില്ല. മൂന്നാം തരംഗത്തിന്‍റെ അവസാനത്തോടെ മുതിർന്നവർ വാക്സിനേഷനിലൂടെ പ്രതിരോധശേഷി നേടിയിരുന്നു. എന്നാൽ, കുട്ടികളിലേക്ക് രോഗം വ്യാപിക്കപ്പെട്ടു. മരണങ്ങളുടെ അനുപാതം ഏറ്റവും ഉയർന്നത് ഒരുമാസംമുതൽ ഒരുവയസ്സുവരെയുള്ള പ്രായക്കാരിലാണ് (12.5 ശതമാനം). നവജാതശിശുക്കൾ (7.2 ശതമാനം), ഒന്നുമുതൽ നാലുവരെ പ്രായമുള്ള കുട്ടികൾ (2.4 ശതമാനം), നാല്-അഞ്ച് മുതൽ ഒമ്പതുവയസ്സുവരെയുള്ളവർ (6.4 ശതമാനം), 10-18 വയസ്സിലുള്ളവർ (5.7 ശതമാനം) എന്നിവരിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ചെന്നൈ : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഹെലികോപ്റ്ററുകളോട് കിടപിടിക്കുന്ന തരത്തിലുള്ള ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചെടുത്തു. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തിൽ സഞ്ചരിക്കുമെന്ന് ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്റോ ഇന്ത്യ ഷോയിലാണ് ഫ്ലൈയിംഗ് ടാക്സി പ്രദർശിപ്പിച്ചത്. നഗര യാത്രകൾ വേഗത്തിലും തടസ്സരഹിതവുമാക്കാനാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി വികസിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ഈ പ്രോട്ടോടൈപ്പ് ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവോടിഎൽ) മോഡലാണ്. ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ മൈലേജ് ഈ ഫ്ലൈയിംഗ് ടാക്സിക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒരു യാത്രയുടെ നിരക്ക് യൂബർ സാധാരണ ഒരേ ദൂരത്തിന് ഈടാക്കുന്നതിനേക്കാൾ രണ്ടിരട്ടി കൂടുതലായിരിക്കും. ഇലക്ട്രിക് ഗ്രൗണ്ട് ട്രാൻസ്പോർട്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ടതിന് ശേഷമാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി നിർമ്മിക്കാനുള്ള ആശയം ലഭിച്ചതെന്ന് കമ്പനിയുടെ സിഇഒ പറഞ്ഞു. ഇതിന് ഇറങ്ങാനോ പറന്നുയരാനോ അധികം സ്ഥലം ആവശ്യമില്ല. പാർക്ക് ചെയ്യാൻ 25…
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: ദത്തെടുക്കൽ നടപടി താൽക്കാലികമായി നിർത്തിവച്ചുവെന്ന് ശിശുക്ഷേമ സമിതി
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുട്ടിയുടെ ദത്തെടുക്കൽ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി താൽക്കാലികമായി നിർത്തിവച്ചു. കുട്ടി സമിതിയുടെ സംരക്ഷണയിൽ തുടരുമെന്നും ചെയർമാൻ അറിയിച്ചു. നിലവിൽ കുട്ടിയെ സംരക്ഷിക്കാൻ കഴിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ചെയർമാൻ കെ കെ ഷാജു പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് അനിൽകുമാർ ലേബർ റൂമിലേക്ക് വിളിച്ചിട്ടാണ് ഫോം വാങ്ങിയതെന്ന് അറ്റൻഡന്‍റ് ശിവൻ പറഞ്ഞു. തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും ശിവൻ വ്യക്തമാക്കി. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കാൻ എ അനിൽകുമാറിന് മൂന്നരലക്ഷം രൂപയാണ് കൈക്കൂലിയായി ലഭിച്ചത്. സൂപ്രണ്ടിന്‍റെ നിർദേശപ്രകാരമാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും കുട്ടിയെ കൈപറ്റിയ തൃപ്പൂണിത്തുറ സ്വദേശി അനൂപിനെ സൂപ്രണ്ടിന്‍റെ മുറിയിൽ വച്ചാണ് കണ്ടതെന്നുമായിരുന്നു അനിൽകുമാറിന്റെ വാദം. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത് കളവാണെന്ന് വ്യക്തമാവുകയായിരുന്നു. മധുരയിൽ നിന്നാണ് അനിൽകുമാറിനെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ആരംഭിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിൽ തമിഴ് സിനിമാ താരങ്ങളുടെ ടീമായ ചെന്നൈ റൈനോസിന് മികച്ച തുടക്കം. സിസിഎല്ലിലെ നിലവിലെ ചാമ്പ്യൻമാരായ ബോളിവുഡ് താരങ്ങളുടെ ക്ലബ്ബായ മുംബൈ ഹീറോസിനെ 10 വിക്കറ്റിനാണ് അവർ പരാജയപ്പെടുത്തിയത്. ഏഴ് ഓവർ ബാക്കി നിൽക്കെയാണ് ആര്യയുടെ നേതൃത്വത്തിലുള്ള ചെന്നൈ റൈനോസിന്റെ വിജയം. പുതുക്കിയ ഫോർമാറ്റിലാണ് പുതിയ സീസണിലെ മത്സരം നിശ്ചയിച്ചിരുന്നത്. ഈ വർഷത്തെ സിസിഎല്ലിൽ നാല് ഇന്നിങ്സുകൾ ആണ് ഉള്ളത്, അതിനാൽ ഓരോ ടീമിനും 10 ഓവറുകൾ വീതമുള്ള രണ്ട് സ്പെല്ലുകൾ ലഭിക്കും. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത മുംബൈ ഹീറോസിനെതിരെ ചെന്നൈ ആദ്യ ഇന്നിങ്സിൽ 10 ഓവറിൽ 150 റൺസാണ് നേടിയത്. വിക്കറ്റുകളൊന്നും പോകാതെയാണ് ചെന്നൈ ഇതു സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഇന്നിങ്സിൽ 94 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 94 റൺസെടുത്തത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 91 റൺസാണ് മുംബൈ…
നികുതി കുറയ്ക്കില്ല, കേന്ദ്രം വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവർ: എംവി ഗോവിന്ദൻ
കണ്ണൂർ: കേരളത്തിൽ വർദ്ധിപ്പിച്ച നികുതി ഒരു രൂപ പോലും കുറയ്ക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി. എന്നാൽ കേന്ദ്രം നികുതി കൂട്ടിയാൽ സിപിഎം സമരം നടത്തുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കേരളത്തിൽ ഇന്ധനവില രണ്ട് രൂപ വർദ്ധിക്കുമ്പോൾ വികാരം തോന്നുന്നത് രാഷ്ട്രീയമാണ്. കേന്ദ്രം നികുതി വർദ്ധിപ്പിക്കുമ്പോൾ പ്രതിഷേധിക്കാത്തവരാണ് ഇവരെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. ലൈഫ് മിഷൻ കോഴ ഇടപാടുമായും സ്വപ്നയുടെ ജോലിയുമായും ബന്ധപ്പെട്ട് പുറത്തുവന്ന വാട്സാപ്പ് തെളിവുകൾ വ്യാജമാണ്. സ്വപ്നയ്ക്ക് ജോലി നൽകണമെന്ന് മുഖ്യമന്ത്രി ശിവശങ്കറിനോട് പറഞ്ഞിട്ടില്ല. അന്വേഷണ ഏജൻസി കോടതിയിൽ തെറ്റായ തെളിവുകളാണ് ഹാജരാക്കിയതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് ആത്മഹത്യ സ്ക്വാഡിനെ നിയമിച്ചിരിക്കുകയാണ്. കരിങ്കൊടിയുമായാണ് വാഹനവ്യൂഹത്തിലേക്ക് ഇവർ ചാടുന്നതെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്ക് എം.വി.ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധം പറയുകയാണ്. പി ജയരാജന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനുള്ള അപേക്ഷ വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മിഷന് മുൻപാകെ സമർപ്പിച്ചു. അടുത്ത നാല് വർഷത്തേക്കുള്ള നിരക്കുകളാണ് സമർപ്പിച്ചത്. 2023-24 വർഷത്തിൽ യൂണിറ്റിന് 40 പൈസ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കമ്മീഷന്‍റെ വാദം കേട്ട ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ. ഈ സാമ്പത്തിക വർഷം വൈദ്യുതി ബോർഡിന് 2,939 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്ന് ഇതിനകം സമ്മതിച്ചതിനാൽ നിരക്ക് വർദ്ധനവിന് കമ്മിഷൻ തടസ്സമാകാൻ സാധ്യതയില്ല. മാര്‍ച്ച് 31 വരെയുള്ള നിരക്കാണ് കഴിഞ്ഞ ജൂണില്‍ ഏഴുശതമാനം വര്‍ധനയോടെ നിശ്ചയിച്ചത്. അഞ്ചുവർഷത്തേക്കുള്ള നിരക്ക് വർധനവ് വൈദ്യുതി ബോർഡ് അന്ന് സമർപ്പിച്ചിരുന്നെങ്കിലും 2022-23 വർഷത്തേക്ക് മാത്രമാണ് നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഹിയറിങ് നടത്തി കമ്മിഷൻ വർദ്ധനവ് നിരക്ക് തീരുമാനിക്കുകയാണെങ്കിൽ ഏപ്രിലിൽ നിരക്കിൽ വർദ്ധനവുണ്ടാകും. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഒന്നോ രണ്ടോ മാസം വൈകിയേക്കും.
