- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
കോഴിക്കോട്: ഒൻപതാം ക്ലാസുകാരിയെ ലഹരി കെണിയിൽ കുടുക്കിയ സംഭവത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് റിപ്പോർട്ട്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തു. ഒരാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പെൺകുട്ടിയെ കൂടാതെ മറ്റ് നാല് വിദ്യാർത്ഥികളും ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ഇൻസ്റ്റഗ്രാം വഴിയാണ് ഇടപാടുകൾ നടന്നതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒൻപതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ അഞ്ച് മാസമായി സ്കൂളിൽ പോയിട്ടില്ല. രണ്ട് വർഷത്തെ ലഹരി ഉപയോഗത്തെ തുടർന്നാണ് കുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉടലെടുത്തത്. മാനസികാവസ്ഥയിൽ മാറ്റമില്ലാതെ തുടർന്ന സാഹചര്യത്തിലാണ് മാതാപിതാക്കൾ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓൺലൈൻ പഠന സമയത്താണ് പെൺകുട്ടിക്ക് മൊബൈൽ ഫോൺ ലഭിച്ചത്. അതിൽ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റഗ്രാം ഗ്രൂപ്പുണ്ടായിരുന്നു. ഇതേ സ്കൂളിലെ നാല് പെൺകുട്ടികൾ കൂടി ഇതിൽ ഉൾപ്പെടുന്നു. ഇതിൽ രണ്ട് പെൺകുട്ടികൾ പ്ലസ് ടു പൂർത്തിയാക്കിയ ശേഷം സ്കൂൾ പഠനം…
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പന്‍റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിലെ എമിലി ജ്ഞാനമുത്തുവിന്‍റെ വീടിന് നേരെയാണ് അരിക്കൊമ്പൻ ആക്രമണം നടത്തിയത്. കഴിഞ്ഞ ബുധനാഴ്ചയും മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണമുണ്ടായിരുന്നു. പുണ്യവേലിന്‍റെ കടയാണ് കാട്ടാന ആക്രമിച്ചത്. പുണ്യവേലിന്‍റെ കട ആഴ്ചയിൽ രണ്ടുതവണ ആക്രമിക്കപ്പെട്ടു. അതേസമയം ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ കാട്ടാന ആക്രമണത്തിന് പരിഹാരം കാണാൻ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ മൂന്നാർ ഡി.എഫ്.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ മുഖേന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇന്ന് സമർപ്പിക്കും. കഴിഞ്ഞ പത്താം തിയതി ഹൈറേഞ്ച് സർക്കിൾ കൺസർവേറ്റർ വിളിച്ചുചേർത്ത യോഗത്തിൽ അരിക്കൊമ്പനെ പിടിക്കാനും ചക്കക്കൊമ്പൻ, മൊട്ടവാലൻ എന്നീ കാട്ടാനകളെ ജി.എസ്.എം കോളർ ഉപയോഗിച്ച് നിരീക്ഷിക്കാനും തീരുമാനിച്ചിരുന്നു. ഈ മൂന്ന് ആനകളുടെ ശല്യം ഒഴിവാക്കാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി ലഭിച്ചാലുടൻ വയനാട്ടിൽ നിന്നുള്ള മൂന്ന് കുങ്കി ആനകളുടെ സംഘം…
സാൻഫ്രാൻസിസ്കോ: ട്വിറ്ററിന് പിന്നാലെ പെയ്ഡ് സബ്സ്ക്രിപ്ഷനുമായി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും. മെറ്റ വെരിഫൈഡ് എന്ന പേരിൽ പെയ്ഡ് സേവനം ആരംഭിക്കുമെന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. പുതിയ സബ്സ്ക്രിപ്ഷൻ പോളിസി അനുസരിച്ച്, അക്കൗണ്ടുകൾ വെരിഫൈ ചെയ്യാൻ ഒരാൾ പ്രതിമാസം 11.99 ഡോളർ നൽകണം. ഈ പുതിയ സവിശേഷത സേവനത്തിന്‍റെ ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുമെന്ന് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സക്കർബർഗ് പോസ്റ്റ് ചെയ്തു. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഈ ആഴ്ച തന്നെ മെറ്റ വെരിഫൈഡ് ലഭ്യമാകും. അതിനുശേഷം അമേരിക്കയിലും മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും സക്കർബർഗ് പറഞ്ഞു.
നെയ്മറിന് പരിക്കേറ്റതോടെ പിഎസ്ജി ആശങ്കയിൽ. കഴിഞ്ഞ ദിവസം ലീലിനെതിരായ ലീഗ് മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. കണ്ണങ്കാലിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിൽ നെയ്മർ മികച്ച ഫോമിലായിരുന്നു. ആദ്യപകുതിയിൽ നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും നേടിയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെഞ്ചമിൻ ആന്ദ്രെയുമായി കൂട്ടിയിടിച്ചാണ് നെയ്മറുടെ വലതുകാലിന് പരിക്കേറ്റത്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇക്കാര്യം അറിയാൻ കഴിയൂവെന്ന് കോച്ച് ക്രിസ്റ്റോഫ് ഗാൾട്ടയർ പറഞ്ഞു. അതേസമയം നെയ്മറിന്‍റെ പരിക്ക് പിഎസ്ജിയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്. അടുത്തയാഴ്ച നടക്കുന്ന പ്രധാന ലീഗ് മത്സരത്തിൽ പി എസ് ജി മാഴ്സെയെ നേരിടും. മാർച്ച് 9 ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ പി എസ് ജി ബയേണിനെയും നേരിടും. ആദ്യ പാദത്തിൽ തോറ്റ പിഎസ്ജിക്ക് ഈ മത്സരം നിർണായകമാണ്.
മുരളിയുടെ പ്രതിമ; മാധ്യമങ്ങളിൽ വന്ന ചിത്രത്തിൻ്റെ ഉടമസ്ഥാവകാശം തള്ളി ശില്പി വിൽസൺ പൂക്കായി
തിരുവനന്തപുരം: വെങ്കല പ്രതിമ നിർമ്മാണ വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ചിത്രം തന്‍റെ ശിൽപത്തിന്റേതല്ലെന്ന് ശിൽപി വിൽസൺ പൂക്കായി. അക്കാദമി വളപ്പിൽ നേരത്തെ സ്ഥാപിച്ച മറ്റൊരു ശിൽപിയുടെ രണ്ട് പ്രതിമകളിൽ ഒന്ന് തന്‍റേതെന്ന തരത്തിൽ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് വെങ്കല പ്രതിമയുടെ നിർമ്മാണ ചുമതലയുണ്ടായിരുന്ന വിൽസൺ വ്യക്തമാക്കി. വിൽസൺ തയ്യാറാക്കിയ പ്രതിമയുടെ കളിമൺ മോഡലിന് നടൻ മുരളിയുമായി സാമ്യമില്ലാത്തതിനാൽ സർക്കാർ നിർമ്മാണം ഉപേക്ഷിക്കുകയും 5,70,000 രൂപ എഴുതിത്തള്ളുകയും ചെയ്തിരുന്നു. മുരളിയുടെ അർധകായ പ്രതിമ പൂർത്തിയായിട്ടില്ലെന്നും തയ്യാറാക്കിയ മുഖത്തിന്‍റെ മാതൃക കൊച്ചിയിലെ വാടക വീട്ടിലാണെന്നും വിൽസൺ പറഞ്ഞു. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടില്ല. താൻ നിർമ്മിച്ചതെന്ന പേരിൽ ഇപ്പോൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പ്രതിമ രാജൻ എന്ന ശിൽപിയുടേതാണെന്നും വിൽസൺ പറഞ്ഞു.
24 വർഷംമുമ്പ് ഗാനമേളക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞു; മലപ്പുറം സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: 24 വർഷം മുമ്പ് മലബാർ മഹോത്സവത്തിനിടെ ഗായകരായ യേശുദാസിനും ചിത്രയ്ക്കും നേരെ കല്ലെറിഞ്ഞയാൾ അറസ്റ്റിൽ. ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർ മഠം എൻ.വി. അസീസിനെയാണ്(56) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 1999 ഫെബ്രുവരി ഏഴിന് രാത്രി 9.15 നാണ് സംഭവം നടന്നത്. ഗാനമേള നടക്കുന്നതിനിടെ നഴ്സസ് ഹോസ്റ്റലിന് മുന്നിൽ നിന്ന് കല്ലെറിഞ്ഞ സംഘത്തിലെ ഒരാളാണ് അസീസ് എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. മാത്തോട്ടത്ത് നിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിലെ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിക്കുമ്പോഴാണ് ഇയാൾ പിടിയിലായത്. മാത്തോട്ടം സ്വദേശി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സംഭവ ദിവസം ഒരു പൊലീസുകാരന്‍റെ വയർലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു. നടക്കാവ് സി.ഐ ആയിരുന്ന കെ.ശ്രീനിവാസനായിരുന്നു അന്ന് അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
കാനഡ: 2.6 ബില്യൺ വർഷം പഴക്കമുള്ള വെള്ളം രുചിച്ച് ഗവേഷക. ഭയങ്കര ഉപ്പാണ് വെള്ളത്തിന് എന്നതായിരുന്നു ഗവേഷകയുടെ ആദ്യ അഭിപ്രായം. ആയിരക്കണക്കിന് വർഷങ്ങളായി സ്പർശിക്കാതെ കിടന്ന ഈ വെള്ളം 2013 ലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഒറ്റപ്പെട്ട കനേഡിയൻ ഖനിയിൽ, ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 1.5 മൈൽ താഴെയാണ് വെള്ളം കണ്ടെത്തിയത്. പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ബാർബറ ഷെർവുഡ് ലോലറാണ് ഈ വെള്ളം രുചിച്ച് നോക്കിയത്. ഒന്‍റാറിയോയിലെ ടിമ്മിൻസിലെ കരിങ്കല്ല് പോലുള്ള പാറയ്ക്കുള്ളിലെ നേർത്ത വിടവിലാണ് വെള്ളമുള്ളതെന്നും സംഘം കണ്ടെത്തി. ഇവിടെ നിന്ന് സാമ്പിളുകൾ എടുത്ത് പരിശോധിക്കുകയും പ്രദേശം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വെള്ളത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ഗവേഷണ സംഘം കണ്ടെത്തിയത്.
പല കെട്ടിടങ്ങളും സുരക്ഷിതമല്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ജസ്റ്റിസ് കെടി ശങ്കരന്
ന്യൂഡല്‍ഹി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ മരാമത്ത് വകുപ്പ് നടത്തിയ നിർമാണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി ജസ്റ്റിസ് കെ ടി ശങ്കരൻ. നിർമ്മാണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ബോർഡിന്‍റെ വിജിലൻസിന് അധികാരം നൽകണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പല കെട്ടിടങ്ങളും സുരക്ഷിതമല്ലാത്തതും മനുഷ്യവാസ യോഗ്യമല്ലാത്തതുമാണ്. ആർക്കും ഉത്തരവാദിത്തമില്ല. പൊതുപണം പാഴാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ അഭാവവും നിർമ്മാണത്തിലെ അപാകതകളും കാരണം പല കെട്ടിടങ്ങളും സുരക്ഷിതമല്ല. ശുചീകരണത്തിനും പരിപാലനത്തിനും ദേവസ്വം ജീവനക്കാർ തയ്യാറല്ല. ശോചനീയാവസ്ഥ കാരണം ബോർഡിന്‍റെ കല്യാണമണ്ഡപവും സദ്യാലയവും വാടകയ്ക്കെടുക്കാൻ ഭക്തർ തയ്യാറല്ല. ഈ സാഹചര്യം മാറ്റണം. ബോർഡിന് കീഴിലുള്ള പല ക്ഷേത്രങ്ങളിലും പൂജയ്ക്ക് ഉപയോഗിക്കുന്ന ചന്ദനത്തിനും ഭസ്മത്തിനും ഗുണനിലവാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിനാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്. ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന ചന്ദനം യഥാർത്ഥ ചന്ദനമല്ല. മഞ്ഞൾ, രാമച്ചം, ചന്ദനം എന്നിവ പൊടിച്ച് പ്രസാദമായി…
കണ്ണൂർ: പരിയാരം കോരൻപീടികയിൽ അച്ഛന്‍റെ വെട്ടേറ്റ് മകന് പരിക്ക്. കോരൻപീടിക സ്വദേശി ഷിയാസിനെയാണ് (19) പിതാവ് അബ്ദുൾ നാസർ വെട്ടിയത്. തളിപ്പറമ്പിലെ തുണിക്കടയിലെ ജീവനക്കാരനായ ഷിയാസിന്‍റെ കാലിനും കൈയ്ക്കും വെട്ടേറ്റു. ആക്രമണത്തിന് ശേഷം അബ്ദുൾ നാസർ ഒളിവിൽ പോയി. പുലർച്ചെ 4.30 ഓടെയാണ് സംഭവം. ഒരാഴ്ച മുമ്പ് നാസറും ഷിയാസും തമ്മിലുണ്ടായ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. രാവിലെ വൈദ്യുതി നിലച്ചതോടെ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഷിയാസിന് വെട്ടേറ്റത്. പെട്ടന്ന് മുറിയിൽ കയറി വാതിൽ അടച്ചുവെങ്കിലും നാസർ വാതിൽ തകർത്ത് അകത്തുകയറി വീണ്ടും വെട്ടി. കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഷിയാസിനെ കണ്ടത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സ്ത്രീകൾ ആദ്യം ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിനായി പോരാടണം: ഷൈൻ ടോം ചാക്കോ
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒരു സ്ത്രീ തന്നെ തുടക്കമിടണമെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു പരിചയവുമില്ലാത്ത വീട്ടിൽ പോയി ഒരു സ്ത്രീ ജീവിതം ആരംഭിക്കുന്നതെന്തിനാണെന്നും ഷൈൻ ചോദിച്ചു. ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനും സ്ത്രീക്ക് അവകാശമില്ല. ആ അവകാശത്തിന് വേണ്ടിയാണ് ആദ്യം പോരാടേണ്ടത്. എന്നിട്ടു മതി രാത്രിയിൽ പുറത്തുപോവുന്നതിനായും വറുത്ത മീനിനായും പൊരുതുന്നത്. തുല്യ വസ്ത്രധാരണത്തെക്കുറിച്ചോ തുല്യ സമയത്തെക്കുറിച്ചോ അല്ല ചോദിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനിച്ച വീട്ടിൽ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി ഏതെങ്കിലും ഒരു സ്ത്രീ പോരാടിയിട്ടുണ്ടോ? അതിനാൽ ആദ്യം സ്വന്തം വീട്ടിൽ നിന്ന് പോരാടണം. അപ്പോൾ പറയും അങ്ങനെയേ കുടുംബങ്ങൾ ഉണ്ടാവൂ എന്ന്. ഈ നിയമങ്ങളെല്ലാം ഉണ്ടാക്കിയത് പുറത്ത് നിൽക്കുന്ന പുരുഷനല്ലേ? അതാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്നും ഷൈൻ പറഞ്ഞു.
