Author: News Desk

തിരുവനന്തപുരം: സർക്കാർ സംഘത്തോടൊപ്പം കൃഷി പഠിക്കാൻ പോയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇസ്രയേല്‍ ഇന്‍റർപോൾ ഇക്കാര്യം ഇന്ത്യൻ എംബസിയെ അറിയിച്ചു. ബിജുവിനെ തിരിച്ചയച്ചതായി ഇന്ത്യൻ അംബാസഡർ രാജീവ് ബൊഖഡെ കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിനെ അറിയിച്ചു. ടെൽ അവീവിൽ നിന്ന് വൈകീട്ട് നാലിന് തിരിച്ച ബിജു പുലർച്ചെ നാലിന് കോഴിക്കോട്ടെത്തും. ബിജുവിനെ കണ്ടെത്തിയ വിവരം സഹോദരൻ അറിയിച്ചതായി കൃഷിമന്ത്രി പി പ്രസാദ് സ്ഥിരീകരിച്ചിരുന്നു. ബെത്ലഹേം കാണാനാണ് സംഘം വിട്ടതെന്നും സഹോദരൻ പറഞ്ഞു. നയതന്ത്ര തലത്തിൽ സർക്കാർ സമ്മർദ്ദം ശക്തമാക്കിയതോടെയാണ് ഇസ്രയേലിൽ മുങ്ങിയ ബിജുവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ബിജുവിനെ സഹായിക്കുന്നത് ഗുണം ചെയ്യില്ലെന്ന് അവിടുത്തെ ഇന്ത്യൻ എംബസി മലയാളികൾക്ക് സന്ദേശം അയച്ചതും തിരിച്ചടിയായി. വിസ സാധുതയുള്ളതിനാൽ ബിജുവിനെതിരെ ഇസ്രയേലിൽ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടി സ്വീകരിക്കരുതെന്ന് സഹോദരൻ കൃഷിമന്ത്രിയോട് അഭ്യർത്ഥിച്ചു. എന്നാൽ എന്തുകൊണ്ടാണ് അപ്രത്യക്ഷനായതെന്ന് ബിജു സർക്കാരിന് വിശദീകരണം നൽകേണ്ടിവരും.

Read More

ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ (കാരബാവോ കപ്പ്) ഫൈനലിൽ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ന്യൂകാസില്‍ യുണൈറ്റഡിനെ നേരിടും. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് ഫൈനൽ. 2016-17 സീസണിന് ശേഷം ഒരു കപ്പും നേടിയിട്ടില്ലാത്ത യുണൈറ്റഡിന് കിരീട വരൾച്ച അവസാനിപ്പിക്കാനുള്ള സുവർണ്ണാവസരമാണിത്. ആ സീസണിൽ യൂറോപ്പ ലീഗ് കിരീടം നേടിയ ശേഷം യുണൈറ്റഡിന് മറ്റൊരു കിരീടം അവകാശപ്പെടാനില്ല. കോച്ച് എറിക് ടെൻ ഹാഗിന്‍റെ കീഴിൽ ഉയർന്നുവന്ന ടീം ആറ് വർഷത്തെ കിരീട വരൾച്ച അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ജയിച്ചാൽ യുണൈറ്റഡ് അവരുടെ ആറാം ലീഗ് കപ്പ് കിരീടം നേടും. ക്ലബ് ഉടമകൾ മാറിയ ശേഷം നന്നായി കളിക്കുന്ന ന്യൂകാസിലിന് കിരീടം നേടിയാൽ അത് ചരിത്രപരമായ നേട്ടമായിരിക്കും. ഇതുവരെ ലീഗ് കപ്പ് നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 1975-76 ൽ റണ്ണറപ്പായതാണ് വലിയ നേട്ടം. സെമി ഫൈനലിൽ സതാംപ്ടണെ തോൽപ്പിച്ചാണ് ന്യൂകാസിൽ ഫൈനലിൽ എത്തിയത്. അടുത്ത കാലത്തായി…

Read More

റായ്പുര്‍: കോൺഗ്രസിന്‍റെ 85-ാമത് പ്ലീനറി സമ്മേളനത്തിന് റായ്പൂരിൽ സമാപനം. പ്രതിപക്ഷ ഐക്യത്തിനുള്ള ആഹ്വാനവും പാർട്ടി കമ്മിറ്റികളിലെ 50 ശതമാനം സംവരണവുമാണ് റായ്പൂർ പ്ലീനറി സമ്മേളനത്തിന്‍റെ ഹൈലൈറ്റുകൾ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പരാജയപ്പെടുത്തിയതുപോലെ അദാനി കമ്പനിക്കെതിരെയും പോരാടുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടം കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നടത്താനും തീരുമാനിച്ചു. പ്ലീനറി സമ്മേളനം പൂർത്തിയാക്കി ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കോൺഗ്രസ്. പ്ലീനറി വേദിയിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ഒഴികെ, മറ്റ് അഞ്ച് പ്രമേയങ്ങള്‍ക്ക് പ്രകടനപത്രികയുടെ സ്വഭാവമുണ്ടായിരുന്നു. രാജ്യത്തുടനീളം ജാതി സെൻസസ്, ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം, എസ് സി / എസ്ടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശവും അന്തസ്സും സംരക്ഷിക്കാൻ രോഹിത് വെമുലയുടെ പേരിൽ നിയമം, പാർട്ടി കമ്മിറ്റികളിൽ 50 ശതമാനം സംവരണം എന്നിവ ദലിത് പിന്നാക്ക, ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുള്ളതാണ്. കാർഷിക മേഖലയെ രക്ഷിക്കാൻ ആദ്യം ചെയ്യേണ്ടത് ആറ് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ…

Read More

മനാമ: സ്മാർട്ട് പാർക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ പാസ് കുവൈറ്റും ബഹ്റൈൻ കാർ പാർക്കിംഗ് കമ്പനിയും തമ്മിൽ ധാരണയായി. കുവൈറ്റിൽ സ്മാർട്ട് പാർക്കിംഗ് സംവിധാനം വികസിപ്പിച്ച ആദ്യത്തെ കമ്പനിയാണ് പാസ്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സ്വയം സംവിധാനത്തിലൂടെ രേഖപ്പെടുത്തുകയും അതുവഴി രാജ്യത്തെവിടെയും വാഹനങ്ങൾ വേഗത്തിലും എളുപ്പത്തിലും പാർക്ക് ചെയ്യാനും കഴിയുന്ന സംവിധാനമായിരിക്കും നിലവിൽ വരുക. ഇത് ആദ്യം അദ്ലിയയിലെ ദ ടെർമിനൽ കാർ പാർക്കിങ് ഏരിയയിലാണ് നടപ്പാക്കുക. പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

Read More

ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്സിനോട് തോറ്റ് കേരള സ്ട്രൈക്കേഴ്സ്. എട്ട് വിക്കറ്റിനാണ് കർണാടക കേരളത്തെ തോൽപ്പിച്ചത്. സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. കർണാടക 23 റണ്സിന്‍റെ ലീഡ് നേടി. ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. 83 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കർണാടക രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ജയറാമും രജീവും ചേർന്ന് തുടക്കത്തിൽ തന്നെ 65 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.  13 പന്തിൽ 31 റൺസെടുത്ത ജയറാമിനെ വിവേക് ഗോപൻ നാലാം പന്തിൽ പുറത്താക്കി. അതേ ഓവറിൽ 13 പന്തിൽ 34 റൺസ് എടുത്ത രജീവും മടങ്ങി. ഏഴാം ഓവറിൽ ചന്ദനും കൃഷ്ണയും ചേർന്ന് കർണാടക ബുൾഡോസേഴ്സിന്‍റെ വിജയം പൂർത്തിയാക്കി. 

Read More

മസ്‌കത്ത്: ലോകത്തിലെ തന്നെ ഏറ്റവും ജീവിത ചെലവ് താങ്ങാവുന്ന നഗരങ്ങളില്‍ മസ്കറ്റ് മുന്നിൽ. അമേരിക്കൻ ഓൺലൈൻ ലെന്‍ഡര്‍ ആയ നെറ്റ്ക്രെഡിറ്റിന്റെ റിപ്പോർട്ട് പ്രകാരം, വസ്തുവിന്റെ ചെലവ്, വരുമാനം അടക്കമുള്ള കാര്യങ്ങളിൽ ഏറ്റവും ചെലവ് കുറഞ്ഞ നഗരമായി മസ്കറ്റ് തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള 73 തലസ്ഥാന നഗരങ്ങളിലെ 800,000 പ്രോപ്പർട്ടികൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. ഓരോ രാജ്യത്തെയും പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് കഴിഞ്ഞ 12 മാസത്തെ കെട്ടിടങ്ങളെക്കുറിച്ചുള്ള പഠനവും ഏജൻസി സമാഹരിച്ചു. തുടർന്ന് ഓരോ തലസ്ഥാനത്തെയും ശരാശരി ശമ്പളം കണക്കുകൂട്ടിയാണ് ജീവിതച്ചെലവ് നിറവേറ്റാൻ കഴിയുമോ എന്ന് വിശകലനം ചെയ്തത്.  ശരാശരി ശമ്പളമുള്ള വ്യക്തിക്ക് ഒരു ഇടത്തരം വീട് വാങ്ങാൻ കഴിയുന്ന കാലയളവും കണക്കാക്കി. മസ്കറ്റിൽ ഇടത്തരം വീട് വാങ്ങാൻ 4 വര്‍ഷത്തെയും ഏഴ് മാസത്തെയും ശമ്പളം മതിയെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. മസ്കറ്റിൽ ഇടത്തരം വീടുകൾക്ക് 1.08 ലക്ഷം ഡോളറാണ് വില.

Read More

കാസർകോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ നടന്നത് തീവെട്ടി കൊള്ളയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. തട്ടിപ്പിന് പിന്നിൽ ഉദ്യോഗസ്ഥർ മാത്രമല്ല, ശുപാർശ നൽകിയ ഉന്നത രാഷ്ട്രീയ നേതാക്കളെയും കണ്ടെത്തി അവരുടെ പങ്ക് അന്വേഷിക്കണം. തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പങ്ക് അന്വേഷിക്കണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവരുടെ ശുപാർശയിലൂടെ നടന്ന തട്ടിപ്പ് അന്വേഷണ പരിധിയിൽ വരണമെന്നും സുരേന്ദ്രൻ പറഞ്ഞു. ലൈഫ് മിഷൻ തട്ടിപ്പിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും സി എം രവീന്ദ്രന്‍റെ പങ്ക് പുറത്തുവന്നതോടെ തട്ടിപ്പിന് പിന്നിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസ് ആണെന്ന് വ്യക്തമായെന്നും സുരേന്ദ്രൻ ആരോപിച്ചു. ഇതും അന്വേഷണ പരിധിയിൽ വരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം എവിടെയും എത്തില്ലെന്നും അതിനാൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിൽ ഡ്രൈവർ രാജേഷും സംഘവുമാണെന്ന് വെളിപ്പെടുത്തലുമായി പ്രവാസി യുവാവ് മുഹൈദിൻ. കാമുകിക്ക് ഇതിൽ പങ്കില്ലെന്നും മുഹൈദിന്‍ പറഞ്ഞു. തമിഴ്നാട് തക്കല സ്വദേശി മുഹൈദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കാമുകി ഇൻഷയും സഹോദരൻ ഷഫീഖും ഉൾപ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് ഇൻഷ. മുഹൈദും ഇൻഷയും ഗൾഫിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാൽ തട്ടിക്കൊണ്ടുപോകലിൽ ഇൻഷയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി മുഹൈദിന്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കോടി രൂപയാണ് രാജേഷ് കുമാർ ആവശ്യപ്പെട്ടത്. തന്‍റെ അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്തതായും മുഹൈദിന്‍ പറഞ്ഞു.

Read More

2021ലെ ഹനുമാൻ ജയന്തി ആശംസിച്ചുകൊണ്ടുള്ള ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിന് കീഴിലുള്ള നടൻ സന്തോഷ് കീഴാറ്റൂരിന്റെ കമന്‍റ് ഏറെ ചർച്ചയായിരുന്നു. ഹനുമാൻ രാജ്യത്തെ കൊറോണയിൽ നിന്ന് രക്ഷിക്കുമോ എന്നായിരുന്നു സന്തോഷിന്‍റെ കമന്‍റ്. ഇത് ഒരു കൂട്ടം ആളുകളെ പ്രകോപിപ്പിക്കുകയും വിമർശനത്തിന് കാരണമാവുകയും ചെയ്തു. ഇപ്പോഴിതാ ആ വിഷയത്തിൽ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സന്തോഷ് കീഴാറ്റൂർ.  അദ്ദേഹത്തിൻ്റെ സിനിമ 100 ദിവസം ഓടുന്നു. അതുപോലെ, ഞാൻ ചെയ്യുന്ന സോളോ പ്രകടനം ആളുകൾ ഭയാനകമായി ഏറ്റെടുക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്. മല്ലു സിങ്ങിനെപ്പോലുള്ള സിനിമകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. വിക്രമാദിത്യൻ സിനിമയിൽ മികച്ച വേഷം. സ്റ്റൈൽ എന്ന സിനിമയിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിൽ വധഭീഷണി ഉൾപ്പടെ നേരിട്ടിട്ടുണ്ട്. ചിലർ എന്നെ കൊല്ലുമെന്ന് പോലും പറഞ്ഞു. ഞാൻ എന്‍റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചത് കൊണ്ടാണത്. സങ്കടകരമെന്നു പറയട്ടെ,…

Read More

കാസർകോട്: കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ എം രമ. താൻ ചില വിദ്യാർത്ഥികളെ കുറിച്ചാണ് പറഞ്ഞതെന്നും തന്‍റെ പരാമർശം എല്ലാവരേയും ബാധിച്ചിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തനിക്കെതിരെ എസ്.എഫ്.ഐ നടത്തുന്ന അപവാദ പ്രചാരണങ്ങൾ വിശ്വാസത്തിലെടുക്കരുതെന്നും അവർ പറഞ്ഞു. കോളേജിലെ കുടിവെള്ളം മലിനമാണെന്ന പരാതിയുമായി എത്തിയ വിദ്യാർത്ഥികളെ പ്രിന്‍സിപ്പല്‍ ചേംബറിൽ പൂട്ടിയിട്ടതാണ് വിവാദമായത്. തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ട് പ്രിൻസിപ്പലിനെ നീക്കി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ റാഗിംഗും മയക്കുമരുന്ന് ഉപയോഗവും സംബന്ധിച്ച പരാതികൾ ലഭിച്ചിരുന്നുവെന്നും ഇവ അനുവദിക്കാതിരുന്നതാണ് പ്രവർത്തകരെ പ്രകോപിതരാക്കിയതെന്നും രമ നേരത്തെ ആരോപിച്ചിരുന്നു. അതേസമയം, കോളേജിൽ വിതരണം ചെയ്ത കുടിവെള്ളത്തിൽ ഇ.കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു.

Read More