- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി യാത്രാ സൗജന്യം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു. 25 വയസിന് മുകളിലുള്ളവർക്ക് ഇളവ് നൽകേണ്ടതില്ലെന്ന തീരുമാനം അംഗീകരിക്കില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ഈ ഇളവ് കെ.എസ്.ആർ.ടി.സി എം.ഡിയുടെ ഔദാര്യമല്ല. വിദ്യാർത്ഥികളെ സാമ്പത്തികാടിസ്ഥാനത്തിൽ തരംതിരിക്കുന്നത് ശരിയല്ലെന്നും ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അലോഷ്യസ് പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകളും ആവശ്യപ്പെട്ടിട്ടുണ്ട്. കൺസെഷന്‍റെ ഭാരം സ്വകാര്യ ബസുകളിൽ മാത്രം കെട്ടിവയ്ക്കുന്നത് ശരിയല്ല. വിദ്യാർത്ഥികൾക്ക് ഇളവ് നൽകുന്നതിന് സ്വകാര്യ ബസുടമകൾ എതിരല്ല. എന്നാൽ നിരക്ക് വർദ്ധിപ്പിക്കണമെന്ന് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെബിടിഎ) സംസ്ഥാന പ്രസിഡന്‍റ് ജോൺസൺ പടമാടൻ ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സി പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആദായനികുതി അടയ്ക്കുന്ന മാതാപിതാക്കളുടെ മക്കൾക്ക് യാത്രാ ഇളവ് ഉണ്ടാകില്ല. ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക് സൗജന്യ യാത്ര ഒരുക്കും. 25 വയസിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ഇളവ് നൽകില്ല. 2016 മുതൽ 2020 വരെ 966.51 കോടി രൂപയുടെ…
മെൽബൺ: ലോകമെമ്പാടും ആരാധകരുള്ള ഒരു ഹോളിവുഡ് താരമാണ് റസ്സൽ ക്രോ. വ്യത്യസ്ത സിനിമകൾ തിരഞ്ഞെടുക്കുകയും അഭിനയിക്കുകയും ചെയ്യുന്ന അദ്ദേഹം ഇപ്പോൾ മറ്റൊരു സംഭവത്തിലൂടെ വാർത്തകളിൽ നിറയുകയാണ്. മെൽബണിലെ ഒരു റെസ്റ്റോറന്‍റിൽ നിന്ന് റസ്സൽ ക്രോയെയും കാമുകി ബ്രിട്നി തെറിയോട്ടിനെയും പുറത്താക്കിയതാണ് വിഷയം. ഇരുവരും മാന്യമായ വസ്ത്രം ധരിച്ചില്ല എന്നതാണ് കാരണം. ടെന്നീസ് കളിച്ച ശേഷം റസ്സൽ ക്രോയും ബ്രിട്നിയും ഇതേ വേഷത്തിലാണ് ഹോട്ടലിലെത്തിയത്. റാൽഫ് ലോറൻ പോളോ ഷർട്ടാണ് താരം ധരിച്ചിരുന്നത്. ബ്രിട്നി ഒരു ടെന്നീസ് സ്കർട്ടും ധരിച്ചിരുന്നു. ഈ വേഷത്തിൽ ഇരുവരും ഭക്ഷണം കഴിക്കാനെത്തിയപ്പോൾ റെസ്റ്റോറന്‍റുമായി ബന്ധപ്പെട്ടവർ പ്രവേശനം നിഷേധിക്കുകയായിരുന്നു. “ഞങ്ങളെല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. നിങ്ങൾ ആരാണെന്നത് ഞങ്ങൾക്ക് പ്രശ്നമല്ല, അത് റസ്സൽ ക്രോ ആണെങ്കിൽ പോലും. ഞങ്ങൾക്ക് ഒരു ഡ്രസ് കോഡ് ഉണ്ട്. എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ആളുകളെ പഠിപ്പിക്കുകയല്ല. ക്രോയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, അത്തരമൊരു വസ്ത്രത്തിൽ ഞാൻ ഒരിക്കലും ഒരു നല്ല റെസ്റ്റോറന്‍റിൽ പോകില്ലായിരുന്നു.” റസ്സൽ ക്രോയെ…
കൊച്ചി: സ്റ്റാർട്ടപ്പുകളിലെ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ ‘സീഡിംഗ് കേരള 2023’ സംഘടിപ്പിക്കുന്നു. മാർച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന സീഡിംഗ് കേരളയുടെ ആറാം പതിപ്പ് ധനമന്ത്രി ടി.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നൂറിലധികം അതിസമ്പന്നർ, രാജ്യത്തുടനീളമുള്ള 50 ലധികം നിക്ഷേപകർ, 40 ലധികം പ്രഭാഷകർ, നിരവധി സ്റ്റാർട്ടപ്പുകൾ, കോർപ്പറേറ്റുകൾ, നയരൂപകർത്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. സീഡിംഗ് കേരള കേരളത്തിലെ പ്രാരംഭ ഘട്ട നിക്ഷേപ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ അനൂപ് അംബിക പറഞ്ഞു. മാത്രമല്ല, കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ താൽപ്പര്യമുള്ള അതിസമ്പന്നരുടെയും പ്രാദേശിക നിക്ഷേപകരുടെയും കൂട്ടായ്മ സൃഷ്ടിക്കാനും ഈ പരിപാടി സഹായിക്കും. സ്റ്റാർട്ടപ്പ് നിക്ഷേപ ചർച്ചകൾ, സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.
ന്യൂഡൽഹി: ആഗോള ഇന്‍റർനെറ്റ് സ്പീഡ് ടെസ്റ്റിംഗ് ഏജൻസിയായ ഊക്ലയുടെ കണക്കനുസരിച്ച് മൊബൈൽ ഇന്‍റർനെറ്റ് വേഗതയിൽ ഇന്ത്യ 69-ാം സ്ഥാനത്ത്. ഇതാദ്യമായാണ് 100 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം നേടുന്നത്. കഴിഞ്ഞ ജനുവരിയിൽ 116-ാം സ്ഥാനത്തായിരുന്നു. തുടർച്ചയായി ഒന്നാം സ്ഥാനത്ത് യുഎഇയാണ്. ഖത്തർ, നോർവേ, ദക്ഷിണ കൊറിയ, ഡെൻമാർക്ക് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. ഈ വർഷം ജനുവരിയിൽ ഇന്ത്യയിലെ ശരാശരി ഡൗൺലോഡ് വേഗത 29.85 എംബിപിഎസും ശരാശരി അപ്ലോഡ് വേഗത 6.16 എംബിപിഎസുമായിരുന്നു. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗതയുടെ കാര്യത്തിൽ ഇന്ത്യ 79 ആം സ്ഥാനത്താണ്. ഡൗൺലോഡ് ചെയ്യുന്നതിന് ശരാശരി വേഗത 50.02 എംബിപിഎസും അപ്ലോഡിന് 48.77 എംബിപിഎസുമാണ്.
മുംബൈ: മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്ന് മലയാളി കടലിൽ വീണു കാണാതായ സംഭവത്തിൽ ദുരൂഹത. അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ചുനിൽക്കുമ്പോഴും മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിച്ച് പറയുകയാണ് പിതാവ് വർഗീസ്. മകനെ ഉപദ്രവിക്കുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്ന് വർഗീസ് സംശയിക്കുന്നു. അതേസമയം, കാണാതാകുന്നതിന് തൊട്ടുമുമ്പ് ഇനോസ് സുഹൃത്തിന് അയച്ച സന്ദേശം പുറത്ത് വന്നു. തന്നോടൊപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ തന്നെ അപായപ്പെടുത്തിയേക്കാമെന്നും കരയിൽ എത്തിയശേഷം എല്ലാം വിശദമായി പറയാമെന്നും സന്ദേശത്തിൽ ഇനോസ് സുഹൃത്തിനോട് പറയുന്നു. കരണിന് തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് പറയുന്നു. കസ്റ്റഡിയിലുള്ള കരണിനെ കഴിഞ്ഞ രണ്ട് ദിവസമായി മുംബൈ പോലീസ് ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഇനോസ് കടലിൽ ചാടിയ വിവരം കമ്പനിയിൽ നിന്ന് വീട്ടുകാർക്ക് ലഭിച്ചത്. എന്നാൽ അതേ ദിവസം പകൽ വീട്ടിലേക്ക് വിളിച്ചപ്പോൾ, ജോലി കഴിഞ്ഞുവെന്നും വൈകുന്നേരം ഹെലികോപ്റ്ററിൽ കരയിലേക്ക് പോകുമെന്നും ഇനോസ് അമ്മയോട് പറഞ്ഞിരുന്നു.…
ഇടുക്കി: വേനൽ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തേക്കാൾ 22 അടി കുറവാണ് ജലനിരപ്പ്. നിലവിലെ അളവിൽ വൈദ്യുതി ഉത്പാദിപ്പിച്ചാൽ ഡാമിൽ രണ്ട് മാസത്തേക്കുള്ള വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേ ദിവസം ഇടുക്കി ഡാമിലെ ജലനിരപ്പ് 2376.24 അടിയായിരുന്നു. അതായത് സംഭരണ ശേഷിയുടെ 71 ശതമാനവും ഡാമിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് 49.50 ശതമാനം മാത്രമാണ്. ജലനിരപ്പ് 2199 അടിയോട് അടുത്തെത്തിയാൽ മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നിർത്തേണ്ടിവരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നയിക്കും. മൂലമറ്റത്ത് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ 670 ലിറ്റർ വെള്ളം വേണം. ജലനിരപ്പ് അതിവേഗം കുറയാനുള്ള പ്രധാന കാരണം തുലാവർഷം ചതിച്ചതാണ്. കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ ഇതേ ദിവസം വരെ 3287 മില്ലീമീറ്റർ മഴ ലഭിച്ചു. എന്നാൽ ഇത്തവണ ലഭിച്ചത് 3743 മില്ലിമീറ്റർ മഴയാണ്. 456 മില്ലിമീറ്ററിൻ്റെ കുറവാണുള്ളത്. നിലവിൽ അഞ്ച്…
തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസ് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ സർക്കാരിനെതിരായ ആയുധമാക്കും. കേസിൽ എം ശിവശങ്കറിന്‍റെ അറസ്റ്റും മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഹാജരാകാൻ ഇ ഡി നോട്ടീസ് നൽകിയതും ഉയർത്തിക്കാട്ടാനാണ് നീക്കം. നിയമസഭാ സമ്മേളനത്തിന്‍റെ പേരിൽ ഇന്നലെ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കാൻ രവീന്ദ്രൻ അപേക്ഷ നൽകിയതിനെയും പ്രതിപക്ഷം വിമർശിക്കും. അതേസമയം പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതി അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാരും അന്വേഷണ ഏജൻസികളും ശ്രമിക്കുന്നതെന്നാണ് ഭരണപക്ഷത്തിന്‍റെ നിലപാട്. ഇന്ധന സെസിനെതിരായ പ്രതിഷേധം പ്രതിപക്ഷം ഇന്നും നിയമസഭയിൽ ഉന്നയിക്കും. അതേസമയം ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിൽ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ഇ.ഡി തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ശിവശങ്കറിന്‍റെ വാദം. ഒമ്പത് ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും അന്വേഷണവുമായി സഹകരിച്ചെന്നും ശിവശങ്കർ വാദിച്ചു. എന്നാൽ ശിവശങ്കർ അന്വേഷണവുമായി സഹകരിച്ചില്ലെന്നും അന്വേഷണത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നുമാണ് ഇ.ഡിയുടെ വാദം.…
സുല്‍ത്താന്‍ബത്തേരി: വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ലെന്ന് ചൂണ്ടിക്കാട്ടി വയനാട് വനമേഖലയിൽ വാണിജ്യ ആവശ്യങ്ങൾക്കായി കൂട്ടത്തോടെ വളർത്തുന്ന കാലികളുടെ തീറ്റതേടല്‍ തടയാൻ ഒരുങ്ങി വനംവകുപ്പ്. ഇറച്ചി ആവശ്യത്തിനായി എരുമകളെയും കാളകളെയും കൂട്ടത്തോടെ വളർത്തുന്നവർ അവയുടെ പരിപാലനം ആദിവാസികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ മേയ്ക്കുന്ന കൂലി മാത്രം നല്‍കി വ്യാപാരികൾ വലിയ ലാഭം ഉണ്ടാക്കുന്നു. വനമേഖലയിൽ കൂട്ടമായി മേയുന്നതും വേനൽക്കാലത്ത് പോലും പച്ചപ്പുല്ല് കഴിക്കുന്നതും കാരണം മാൻ, ആന, കാട്ടുപോത്ത് തുടങ്ങിയ സസ്യഭുക്കുകളായ വന്യജീവികള്‍ക്ക് തീറ്റ കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ വയനാട് വന്യജീവി സങ്കേതത്തിലെ വൈൽഡ് ലൈഫ് വാർഡന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ബത്തേരി ഐ.ബിയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കന്നുകാലി മേയ്ക്കൽ നിയന്ത്രിക്കാനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. വയനാട് വന്യജീവി സങ്കേതത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായി കൊണ്ടുവരുന്ന കന്നുകാലികളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ‘ജിയോ ടാഗിംഗ്’ എന്ന സാങ്കേതികവിദ്യ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. വന്യജീവി സങ്കേതത്തിൽ മേയുന്ന കന്നുകാലികളിൽ ഭൂരിഭാഗവും പുറത്തുനിന്നുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വനംവകുപ്പ്…
ശനിയാഴ്ച ആരംഭിക്കുന്ന വനിതാ പ്രീമിയർ ലീഗിന്‍റെ ഉദ്ഘാടന സീസണിൽ ഓസ്ട്രേലിയയുടെ ബെത്ത് മൂണി ഗുജറാത്ത് ജയന്‍റ്സിനെ നയിക്കും. ഇന്ത്യയുടെ സ്നേഹ് റാണയാകും വൈസ് ക്യാപ്റ്റൻ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നു. 29 കാരി മൂണി ഓസ്ട്രേലിയൻ ബാറ്ററാണ്. കഴിഞ്ഞ ദിവസം സമാപിച്ച വനിതാ ടി 20 ലോകകപ്പിൽ കിരീടം ഉയർത്തിയ ഓസ്ട്രേലിയൻ ടീമിലെ പ്രധാന അംഗമായിരുന്നു മൂണി. അർധസെഞ്ച്വറി നേടിയ മൂണി തന്നെയായിരുന്നു കളിയിലെ താരം. 83 ടി20 മത്സരങ്ങളിൽ നിന്ന് 2300ലധികം റൺസ് മൂണി നേടിയിട്ടുണ്ട്. ഈ ഫോർമാറ്റിൽ രണ്ട് സെഞ്ച്വറികളും മൂണിയുടെ പേരിലുണ്ട്. ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗിൽ മൂന്ന് തവണ കിരീടം നേടിയ ചരിത്രവും മൂണിക്കുണ്ട്. മൂണി, റാണ എന്നിവരെ കൂടാതെ ആഷ്ലി ഗാർഡ്നർ, സോഫിയ ഡങ്ക്ലി, ഹർലീൻ ഡിയോൾ, ഡിയാൻഡ്ര ഡോട്ടിൻ എന്നിവരും ജയന്റ്സിലെ പ്രധാന താരങ്ങൾ ആണ്. സീസണിലെ ആദ്യ മത്സരത്തിൽ ജയന്‍റ്സ് ശനിയാഴ്ച മുംബൈ ഇന്ത്യൻസിനെ നേരിടും.
കൊച്ചി: ആലപ്പുഴ വാരനാട് ദേവീക്ഷേത്രത്തിലെ ഗാനമേളയ്ക്ക് ശേഷം ഓടി രക്ഷപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ആരും ഒരു തരത്തിലുമുള്ള ശാരീരിക ഉപദ്രവം വരുത്തിയിട്ടില്ലെന്നും ഓരോ പാട്ടും കൂടെ പാടിയ സഹൃദയരായ ജനങ്ങളാണ് ഇപ്പോഴും മനസ്സിൽ ഉള്ളതെന്നും വിനീത് സോഷ്യൽ മീഡിയയിൽ കുറിച്ചു. “വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ധാരാളം വാർത്തകളും വീഡിയോകളും വന്നതിനാലാണ് ഞാനിത് എഴുതുന്നത്. സമീപകാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ച് പാടിയ വേദികളിൽ ഒന്നായിരുന്നു അത്. പരിപാടിയുടെ അവസാനം, ആളുകളുടെ അനിയന്ത്രിതമായ തിരക്ക് കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട സാഹചര്യം വന്നു. വണ്ടിയിൽ കയറാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു”. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവവും ഉണ്ടാക്കിയിട്ടില്ലെന്ന് വിനീത് പറഞ്ഞു.
