- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിൽ നിന്നും പിൻമാറി അല്ലു അർജുൻ. പത്താന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് ജവാൻ. ഗൗരി ഖാനാണ് ചിത്രം നിർമ്മിക്കുന്നത്. നയൻ താര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. ചിത്രത്തിൽ അല്ലു അർജുൻ അതിഥി വേഷത്തിൽ എത്തേണ്ടതായിരുന്നു. വളരെ ചെറുതാണെങ്കിലും വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു അത്. എന്നാൽ അല്ലു പുഷ്പ 2 വിന്‍റെ ചിത്രീകരണ തിരക്കിലാണെന്നാണ് റിപ്പോർട്ടുകൾ. സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ ദ റൂളിന്‍റെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം പകുതിയോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാകേണ്ടതിനാൽ അല്ലു അർജുൻ മറ്റ് സിനിമകൾ ഏറ്റെടുക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ദീപിക പദുക്കോണും വിജയും ‘ജവാൻ’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. പ്രിയാമണി, സാന്യ മൽഹോത്ര, സുനിൽ ഗ്രോവർ, യോഗി ബാബു, മൻസൂർ അലി ഖാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2023 ജൂൺ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
4 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായെത്തിയ പത്താന് സമീപകാലത്ത് മറ്റൊരു ബോളിവുഡ് ചിത്രത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ലഭിച്ചത്. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യൻ കളക്ഷനിൽ 500 കോടി രൂപയും ആഗോള ബോക്സ് ഓഫീസിൽ 1,000 കോടി രൂപയും മറികടന്നിരുന്നു. നേരത്തെ നിശ്ചിത ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് കുറച്ച് പ്രേക്ഷകരെ ആകർഷിക്കാൻ പത്താൻ്റെ നിർമ്മാതാക്കൾ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ ലക്ഷ്യമിട്ട് മറ്റൊരു ഓഫറുമായി എത്തിയിരിക്കുകയാണ് അവർ. ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊരു ടിക്കറ്റ് ഫ്രീ എന്നതാണ് ഓഫർ. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോ വഴി മാർച്ച് 3 മുതൽ 5 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. പത്താൻ എന്ന യൂസ് കോഡും ചേര്‍ക്കേണ്ടതുണ്ട്. ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാജ്കുമാർ റാവുവിന്‍റെ ‘ശ്രീ’. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യവസായി ശ്രീകാന്ത് ബൊല്ലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ‘ശ്രീ’ സെപ്റ്റംബർ 15ന് റിലീസ് ചെയ്യും. തുഷാർ ഹിരാനന്ദാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടി ജ്യോതികയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ ശ്രീകാന്ത് ബൊല്ല എന്ന കഥാപാത്രത്തെയാണ് രാജ്കുമാർ റാവു അവതരിപ്പിക്കുന്നത്. സുമിത് പുരോഹിത്, ജഗ്ദീപ് സിന്ദു എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജന്മനാ കാഴ്ചവൈകല്യമുള്ള ഒരു യുവാവ് കഠിനാധ്വാനത്തിലൂടെ വിജയം കൈവരിക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ മച്ചിലി പട്ടണത്തിനടുത്തുള്ള സീതാരാമപുരത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽ നിന്ന് ലോകപ്രശസ്ത ബിസിനസുകാരനായ കഥയാണ് ശ്രീകാന്ത് ബൊല്ലയുടേത്. യുഎസിൽ നിന്ന് ബിരുദം നേടിയ ശ്രീകാന്ത് ബൊല്ല നാട്ടിൽ തിരിച്ചെത്തി ബിസിനസ് ആരംഭിച്ചു. പേപ്പർ, കവുങ്ങിൻ പാള എന്നിവ ഉപയോഗിച്ച് പ്ലേറ്റുകൾ, കപ്പുകൾ, മറ്റ് പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണമാണ്…
പാരിസ്: അർജന്‍റീനക്കാരുടെ 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വിജയം നേടാൻ തനിക്കൊപ്പം നിന്ന സഹതാരങ്ങൾക്ക് ഗോൾഡൻ ഐഫോൺ സമ്മാനമായി നൽകാൻ മെസ്സി. 36 സ്വർണ്ണ ഐഫോണുകൾക്കായി മെസ്സി 1.73 കോടി രൂപയാണ് ചെലവഴിക്കുന്നത്. 24 കാരറ്റ് ഗോൾഡൻ ഐഫോണുകൾ പാരീസിലെ മെസ്സിയുടെ അപ്പാർട്ട്മെന്‍റിൽ എത്തിച്ചതായാണ് റിപ്പോർട്ട്. ഓരോ ഐഫോണിലും കളിക്കാരുടെ പേരും ജേഴ്സി നമ്പറും അർജന്‍റീനയുടെ ലോഗോയും ഉണ്ട്. സ്വർണത്തിൽ പൊതിഞ്ഞ ഐഫോണുകൾ മെസിക്ക് വേണ്ടി നിർമ്മിച്ചത് ഐഡിസൈൻ ഗോൾഡ് എന്ന സ്ഥാപനമാണ്. ലോകകപ്പ് നേടിയ ടീമിലെ എല്ലാ കളിക്കാർക്കും സമ്മാനം നൽകണമെന്നാണ് മെസ്സിയുടെ ആഗ്രഹം. എന്നാൽ പതിവുപോലെ വാച്ചുകൾ നൽകാൻ താത്പര്യമില്ലെന്നും മെസ്സി പറഞ്ഞു. ഇതോടെയാണ് കളിക്കാരുടെ പേരുകൾ എഴുതിയ സ്വർണ്ണ ഐഫോണുകൾ നൽകാനുള്ള ആശയം മെസ്സിക്ക് മുന്നിൽ വെച്ചതെന്ന് ഇഡ്സൈൻ സിഇഒ പറഞ്ഞു.
പുണെ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നിർണായകമാകാൻ സാധ്യതയുള്ള കസബപേട്ട് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ്. 3 പതിറ്റാണ്ടിന് ശേഷമാണ് കോൺഗ്രസ് ഇവിടെ വിജയിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി രവീന്ദ്ര ധങ്കേക്കര്‍ 11,040 വോട്ടുകൾക്കാണ് വിജയിച്ചത്. പുതിയ സർക്കാർ രൂപീകരിച്ച ശേഷം മഹാരാഷ്ട്രയിൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങൾ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സർക്കാരിനെ അട്ടിമറിച്ചതിന്‍റെ പശ്ചാത്തലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് ശിവസേനയുടെ ഇരു വിഭാഗങ്ങൾക്കും നിർണായകമായിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ബിജെപി-ശിവസേന കസബപേട്ട് ഉപതിരഞ്ഞെടുപ്പ് അഭിമാന പ്രശ്നമാക്കി മാറ്റുകയും സീറ്റ് നേടാൻ എല്ലാ ശ്രമങ്ങളും നടത്തുകയും ചെയ്തിരുന്നു. ബി.ജെ.പി എം.എൽ.എ മുക്ത തിലകിന്‍റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ സ്ഥാനാർത്ഥി ഹേമന്ത് രസാനയ്ക്ക് വേണ്ടി മണ്ഡലത്തിലുടനീളം വ്യാപക പ്രചാരണം നടത്തിയിരുന്നു.
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിൽ ഉൾപ്പെടെയുള്ള ജയിലുകളിലേക്ക് ബീഡിയും മറ്റ് ലഹരി വസ്തുക്കളും എത്തിക്കുന്ന രണ്ട് പേർ പിടിയിൽ. തളിപ്പറമ്പ് ഞാറ്റുവയൽ എ.എം. മുഹമ്മദ് ഫാസി (33), തളിപ്പറമ്പ് തൃച്ചംബരം ഏരുമ്മല്‍ ഹൗസില്‍ എം.വി. അനീഷ് കുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. ടൗണ്‍ എസ്.ഐ. സി.എച്ച്. നസീബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജില്ലാ ജയിലിലെ തടവുകാരനായ റംഷീദിനെ കാണണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരും ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്. എന്നാൽ ജയിലിനുള്ളിൽ പോകാതെ മതിലിനടുത്ത് നിൽക്കുന്നതിൽ സംശയം തോന്നിയ ജയിൽ വാർഡർമാർ നടത്തിയ പരിശോധനയിലാണ് അരയിൽ എട്ട് പൊതികളിലായി ഒളിപ്പിച്ച നിലയിൽ 160 ബീഡികൾ കണ്ടെത്തിയത്. തുടർന്ന് ജയിൽ അധികൃതർ ടൗൺ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജയിലിൽ റംഷീദ് എന്ന പേരിൽ ആരുമില്ലെന്ന് വ്യക്തമായത്. ജയിലുകളിലേക്ക് ബീഡിയും ലഹരിവസ്തുക്കളും വിതരണം ചെയ്യുന്ന സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ: വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിൻ്റെ പരിശോധന. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്സണായ റിസോർട്ടാണ് വൈദേകം. റിസോർട്ടിനെതിരായ അന്വേഷണവുമായി എൻഫോഴ്സ്മെന്‍റ് വിഭാഗവും മുന്നോട്ട് പോവുകയാണ്. ഇ.പി ജയരാജന്‍റെ മകൻ ഡയറക്ടറായ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം. ഇഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നാണ് പരാതി. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിവരങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപ നിക്ഷേപിച്ചവരും പട്ടികയിലുണ്ട്. ഇ.പിയുടെ കുടുംബം ഉൾപ്പെട്ട വൈദേകം റിസോർട്ടിനെതിരായ പരാതി അന്വേഷിക്കാൻ സർക്കാരിൻ്റെ അനുമതി തേടി വിജിലൻസ് നേരത്തെ കത്ത് നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അന്വേഷണത്തിന് അനുമതി തേടിയത്. കുടുംബത്തിന് ഓഹരിയുള്ള റിസോർട്ടിന് വേണ്ടി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇ.പി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും അഴിമതി, ഗൂഡാലോചന,…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോനി. ലോകത്തിലെ മുൻനിര നേതാവാണ് അദ്ദേഹമെന്ന് തെളിയിച്ചുവെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മെലോനി പറഞ്ഞു. റെയ്സിന ഡയലോഗിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു മെലോനി. രാഷ്ട്രപതി ഭവനിലെത്തി ഇവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. റെയ്സിന ഡയലോഗിന്‍റെ എട്ടാം പതിപ്പിന്‍റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയും മുഖ്യപ്രഭാഷകയുമാണ് മെലോനി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിക്കും. ഇന്ത്യയും ഇറ്റലിയും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും അത് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ പറഞ്ഞു. ജോർജിയ മെലാനിയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുമായ മെലോനിയെ മോദി അഭിനന്ദിച്ചു. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാറാണ് വിമാനത്താവളത്തിലെത്തി അവരെ സ്വീകരിച്ചത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്‍റോണിയോ തജാനിയും വ്യവസായ പ്രമുഖരുടെ പ്രതിനിധി സംഘവും മെലോനിയെ അനുഗമിച്ച് ഇന്ത്യയിലെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ ഹെലികോപ്റ്റര്‍ വാടക കരാര്‍ ചിപ്സണ്‍ എയര്‍വേസിന്. കഴിഞ്ഞ വർഷം ടെൻഡർ ലഭിച്ച ചിപ്സൺ എയർവേയ്സിന് 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയ്ക്ക് കരാർ നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. 20 മണിക്കൂറിന് 80 ലക്ഷം എന്നാണ് കമ്പനി മുന്നോട്ടുവച്ച വ്യവസ്ഥ. എന്നാൽ, സർക്കാരുമായുള്ള തുടർ ചർച്ചയിൽ 25 മണിക്കൂർ 80 ലക്ഷത്തിന് നൽകാമെന്ന് സമ്മതിക്കുകയായിരുന്നു. രോഗികളെയും , അവയവദാനത്തിന് കൊണ്ടുപോകുന്നതിനുമായിരിക്കും പ്രഥമ പരിഗണന. വിഐപി യാത്ര, ദുരന്തനിവാരണം, മാവോയിസ്റ്റ് പരിശോധന എന്നിവയ്ക്കും ഹെലികോപ്റ്റർ ഉപയോഗിക്കും. ചിപ്സന്‍റെ ടെൻഡർ കാലാവധി ജൂലൈയിൽ അവസാനിച്ചിരുന്നു. മുൻ കരാറിന് മന്ത്രിസഭ യോഗം സാധുകരണം നൽകുകയായിരുന്നു.
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്ന ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. ലൈഫ് മിഷൻ കേസിൽ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ശിവശങ്കർ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാൽ ജാമ്യം നൽകിയാൽ കേസന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി പ്രത്യേക സി.ബി.ഐ കോടതിയിൽ വാദിച്ചു. എന്നാൽ തനിക്കെതിരെയുള്ളത്, മൊഴികൾ മാത്രമാണെന്നും സ്വീകരിച്ച നടപടി തെറ്റാണെന്നും ഉള്ള ശിവശങ്കറിൻ്റെ വാദം കോടതി തള്ളുകയായിരുന്നു. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ ആണ് ശിവശങ്കർ.
