- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്
- ഐ.എല്‍.എ. സ്നേഹ വാര്‍ഷിക ദിനം ആഘോഷിച്ചു
- ‘അപാരമായ ആത്മീയ ശക്തി നിലനില്‍ക്കുന്ന ദിവസം’, വൈക്കത്തഷ്ടമി നാളെ; അറിയാം ഐതീഹ്യം
- വളയം മാത്രമല്ല മൈക്കും പിടിക്കും; കെഎസ്ആര്‍ടിസി ഗാനമേള ട്രൂപ്പിന്റെ അരങ്ങേറ്റം ഇന്ന്, ‘ഗാനവണ്ടി’
Author: News Desk
ന്യൂഡൽഹി: ജി.എസ്.ടി വിവാദത്തിൽ പാർലമെന്‍റിൽ പ്രതിരോധവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടിട്ടില്ലെന്നും നിർമല പറഞ്ഞു. യുപിഎ സർക്കാരിന്റെ അവസാന ആറ് മാസത്തെ വിലയുമായി നിലവിലെ വിപണി വില താരതമ്യം ചെയ്താൽ അത് മനസ്സിലാകുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. ജി.എസ്.ടി കുടുംബങ്ങൾക്ക് ബാധ്യത സൃഷ്ടിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. ജി.എസ്.ടിയെ കുറിച്ചുള്ള ചില ഊഹാപോഹങ്ങളും മന്ത്രി വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ചെക്ക് ബുക്കുകൾക്ക് ജിഎസ്ടി ഈടാക്കുന്നില്ല. ശ്മശാനത്തിനും ആശുപത്രി കിടക്കകൾക്കും ജിഎസ്ടി ഉണ്ടാകില്ലെന്ന് അവർ പറഞ്ഞു. പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നിന്ന് ബാങ്കുകൾ ചെക്ക് ബുക്കുകൾ വാങ്ങുമ്പോൾ മാത്രമേ ജിഎസ്ടി ഈടാക്കൂ. ഇത് ഉപഭോക്താക്കളെ ബാധിക്കില്ല. പുതിയ ശ്മശാനങ്ങൾ നിർമ്മിക്കുമ്പോൾ ജി.എസ്.ടി ചുമത്തും. 5,000 രൂപയ്ക്ക് മുകളിൽ ദിവസവാടകയുള്ള ആശുപത്രി മുറികൾക്ക് മാത്രമായിരിക്കും ജിഎസ്ടി ഈടാക്കുക. ആശുപത്രി കിടക്കകൾക്ക് ഇത് ബാധകമല്ല.
തിരുവനന്തപുരം: സജി ചെറിയാൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വസതി കവടിയാർ ഹൗസ് മന്ത്രി വി അബ്ദുറഹ്മാന് അനുവദിച്ചു. മന്ത്രി മന്ദിരം ഒഴിവ് ഇല്ലാത്തതിനാല്‍ വാടക വീടായിരുന്നു അബ്ദു റഹ്മാന്റെ ഔദ്യോഗിക വസതി. സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്ന് വീട് ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് വി അബ്ദുറഹ്മാന് വീട് കൈമാറിയത്. സാംസ്കാരിക, ഫിഷറീസ് വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിനെ തുടർന്ന് ജൂലൈ ആറിനാണ് രാജിവച്ചത്.
കോഴിക്കോട്: കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. കോഴിക്കോട് ജില്ലാ കോടതി വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേസിൽ പോലീസ് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. നേരത്തെ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ ചൊവ്വാഴ്ചയാണ് സിവിക് ചന്ദ്രന് ജാമ്യം ലഭിച്ചത്. ഏപ്രില്‍ 17-ന് കോഴിക്കോട്ട് പുസ്തക പ്രകാശനത്തിനെത്തിയ എഴുത്തുകാരിയോട് സിവിക് അതിക്രമം കാട്ടിയെന്ന പരാതിയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തതാണ് ആദ്യത്തെ കേസ്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കൊയിലാണ്ടി പോലീസ് ആദ്യ കേസെടുത്തത്. ഇതിനിടെയാണ്, സിവിക് തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു എഴുത്തുകാരിയും പരാതി നൽകിയത്.
തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകനായ അയ്യപ്പന്‍റെ കൃഷിയിടത്തിലെ 10 അടിയോളം ഭൂമി വിണ്ട് താണു. മൂന്നാറിൽ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ മഴയില്ല. ഏഴിടങ്ങളിലായി 128 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. അതേസമയം ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ ഡാമിന്‍റെ ഏഴ് ഷട്ടറുകളും തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാർ ജലം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്നാട് കുറച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.85 അടിയിലെത്തി. ജലനിരപ്പ് 137 അടിയിലെത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകും.
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എം.കോം. യോഗ്യതയുളളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. മെയ് 22ന് അഡീഷണൽ ചീഫ് സെക്രട്ടറി രജിസ്ട്രാർക്ക് അയച്ച കത്തിലാണ് നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ സർവകലാശാല ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലവിലുള്ള നിയമനങ്ങൾ അതേപടി തുടരുമെന്നും ബാക്കിയുള്ള നിയമനങ്ങൾ ഉത്തരവനുസരിച്ച് മാറ്റാനാണ് തീരുമാനമെന്നും കാലിക്കറ്റ് സർവകലാശാല അധികൃതർ അറിയിച്ചു. ഒരു പ്രത്യേക വിഷയത്തിൽ ബിരുദാനന്തരബിരുദം നേടിയവരാണ് അധ്യാപനം നടത്തേണ്ടതെന്ന് യു.ജി.സി. വ്യവസ്ഥ. അതേസമയം, 2013ലെ 60:40 റൂൾ പ്രകാരമാണ് കാലിക്കറ്റിൽ എയ്ഡഡ് ബി.ബി.എ. കോഴ്സിൽ അധ്യാപകരെ നിയമിക്കുന്നത്.
തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതിനെ തുടര്‍ന്ന് 11 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നിലവില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇന്നും നാളെയും പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. കാസര്‍കോടും കൊല്ലത്തും തിരുവനന്തപുരത്തും ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ട് ഉണ്ട്. നിലവിൽ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ ഓറഞ്ച് അലേർട്ട് ഉള്ള ജില്ലകളിൽ ഒറ്റപ്പെട്ടതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത തുടരണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ മഴ ശമിച്ച് സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. നേരത്തെ 10 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലേക്കായി ചുരുക്കിയിരുന്നു.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 17,135 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച 13,734 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, ഇന്ത്യയിലെ സജീവ കേസുകൾ നിലവിൽ 0.31 ശതമാനം നിരക്കിൽ 1,37,057 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,823 പേർ രോഗമുക്തി നേടി. കോവിഡ് -19 അണുബാധയിൽ നിന്ന് മുക്തി നേടിയവരുടെ ആകെ എണ്ണം ഇപ്പോൾ 4,34,03,610 ആണ്, ഇത് രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 98.49 ശതമാനമായി ഉയർത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്കും പ്രതിവാര പോസിറ്റിവിറ്റി നിരക്കും യഥാക്രമം 3.69 ശതമാനവും 4.67 ശതമാനവുമാണെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രത്തിന്‍റെ ദേശീയ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ 93.36 കോടി രണ്ടാം ഡോസും 9.47 കോടി മുൻകരുതൽ ഡോസുകളും ഉൾപ്പെടെ മൊത്തം 204.84 കോടി കോവിഡ് -19 വാക്സിൻ ഡോസുകൾ ജനങ്ങൾക്ക്…
ന്യൂഡല്‍ഹി: നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി (എൻഎആർസിഎൽ) അല്ലെങ്കിൽ ബാഡ് ബാങ്ക് ജൂലൈയിൽ ബാങ്കുകളിലെ നിഷ്ക്രിയ ആസ്തിയുടെ (എൻപിഎ) ആദ്യ ഭാഗം ഏറ്റെടുക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ബാങ്കുകളിലെ വലിയ തുകയുടെ, അതായത് 500 കോടിയിലധികം രൂപയുടെ നിഷ്ക്രിയ ആസ്തി (എൻപിഎ) അക്കൗണ്ടുകൾ ഏറ്റെടുക്കുന്നതിനുള്ള ഒരു പ്രത്യേക അസറ്റ് പുനഃക്രമീകരണ കമ്പനിയാണ് എൻ.എ.ആർ.സി.എൽ. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ തിങ്കളാഴ്ച എൻ.എ.ആർ.സി.എല്ലിന്‍റെ പുരോഗതി അവലോകനം ചെയ്തതായി മന്ത്രാലയം ട്വീറ്റ് ചെയ്തു. എൻ.എ.ആർ.സി.എല്ലിനും ഐ.ഡി.ആർ.സി.എല്ലിനും സർക്കാരിൽ നിന്നും റെഗുലേറ്റർമാരിൽ നിന്നും ലഭിച്ച അംഗീകാരങ്ങളും അനുമതികളും ധനമന്ത്രി ശ്രദ്ധിച്ചു. അക്കൗണ്ട് തിരിച്ചുള്ള സൂക്ഷ്മപരിശോധന പൂർത്തിയായാൽ, ആദ്യ ഘട്ട അക്കൗണ്ടുകൾ 2022 ജൂലൈയിൽ കൈമാറ്റം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ശേഷിക്കുന്ന അക്കൗണ്ടുകള്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിനുള്ളില്‍ ഏറ്റെടുക്കാനും നിര്‍ദ്ദേശിച്ചു.
ന്യൂഡല്‍ഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യം തേടി പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കൽ സുപ്രീം കോടതിയെ സമീപിച്ചു. വഞ്ചനാ കേസുകളിൽ ജാമ്യം ലഭിച്ചതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ ക്രൈംബ്രാഞ്ച് തന്‍റെ മുൻ ജീവനക്കാരെ ഭീഷണിപ്പെടുത്തി പീഡന പരാതികൾ ഫയൽ ചെയ്യുന്നുവെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. കേരള സർക്കാരിൽ ഉന്നത സ്വാധീനമുള്ള വി.ഐ.പി സ്ത്രീ കാരണമാണ് ക്രൈംബ്രാഞ്ച് തനിക്കെതിരെ അന്വേഷിക്കുന്നതെന്നും മോൻസൺ ആരോപിച്ചു. പോക്‌സോ കേസിലെ അതിജീവിതയുടെ വിസ്താരം പൂർത്തിയായി. കേസിൽ പെൺകുട്ടിയുടെ സഹാദരന്റെയും സഹോദരന്റെ ഭാര്യയുടെയും വിസ്താരം ഇനിയും പൂർത്തിയായിട്ടില്ല. ഇരുവരും വിദേശത്തായതിനാൽ വാദം കേൾക്കൽ വൈകാനാണ് സാധ്യത. അതിനാൽ, മോൻസൺ മാവുങ്കൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വഞ്ചനാക്കേസിൽ ആദ്യം ചോദ്യം ചെയ്തപ്പോൾ പീഡനത്തെക്കുറിച്ച് പെൺകുട്ടി പരാമർശിച്ചിരുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പീഡനം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയായ ആളായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. അഭിഭാഷകനായ രഞ്ജിത്ത് മാരാറാണ് സുപ്രീം കോടതിയിൽ ഹർജി…
തിരുവനന്തപുരം: തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്‍റണി രാജു സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്‍റെ വിചാരണ നാളെ നടക്കാനിരിക്കെയാണ് കോടതിയുടെ നടപടി. നിയമനടപടികൾ പൂർത്തിയാക്കാത്തതിനാൽ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ വിചാരണക്കോടതിയായ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ഹൈക്കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. ഹർജി നിലനിൽക്കുമോ എന്ന നിയമപ്രശ്നത്തിൽ വിശദമായ വാദം കേൾക്കാനായിരുന്നു ഇത്. ഇതിനിടെയാണ് ആന്‍റണി രാജു പുതിയ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
