Author: News Desk

മഹാബലിപുരം: അർകാ ഡി ഡോർകോവിച്ച് വീണ്ടും ലോക ചെസ്സ് ഓർഗനൈസേഷന്‍റെ (ഫിഡെ) പ്രസിഡന്‍റായി തെരഞ്ഞടുക്കപ്പെട്ടു. ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദാണ് ഫിഡെയുടെ ഡെപ്യൂട്ടി പ്രസിഡന്‍റ്. ചെന്നൈയിൽ ഫിഡെ ജനറൽ അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അഞ്ച് തവണ ലോകചാമ്പ്യനും ഇന്ത്യയിലെ ചെസ്സ് വിപ്ലവത്തിന്‍റെ ശിൽപിയുമായ ആനന്ദിന്‍റെ ചെസ്സ് കരിയറിലെ നിർണായക മാറ്റമാണ് പുതിയ പദവി. ലോക ചെസ്സ് കിരീടം മാഗ്നസ് കാൾസന് അടിയറവ് വച്ച ശേഷവും ഗെയിമിൽ സജീവമായിരുന്ന ആനന്ദ് അടുത്തിടെയാണ് ചെസ്സ് സംഘാടനത്തിൽ താൽപ്പര്യം കാണിക്കാൻ തുടങ്ങിയത്. ഇതാദ്യമായാണ് ഇത്രയും വലിയ കളിക്കാരൻ ചെസ്സ് ഓർഗനൈസേഷനിൽ നിർണ്ണായകമായ ഒരു സ്ഥാനത്ത് എത്തുന്നത്. നിലവിലെ ഫിഡെ പ്രസിഡന്‍റ് അർകാ ഡി ഡോർകോവിച്ചിന്‍റെ പാനലിലാണ് ആനന്ദും മത്സരിച്ചത്. ഡോർകോവിച്ചിന്‍റെ പാനൽ 157 വോട്ടുകൾ നേടി. എതിരാളി യുക്രെയ്ൻകാരനായ ആൻഡ്രി ബാരിഷ്‌പൊലെറ്റ്സിന്റെ ടീമിനു നേടാനായത് 16 വോട്ട് മാത്രമാണ്.

Read More

ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഓഗസ്റ്റ് 7 മുതൽ ആരംഭിക്കുന്ന പ്രതിഷേധം ഒരാഴ്ചത്തേക്ക് തുടരും. വിവിധ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. അഗ്നിപഥ് വഴി സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത് സേനയെ ദുർബലപ്പെടുത്തുമെന്നും കുട്ടികളെ രാഷ്ട്രസേവനത്തിന് അയയ്ക്കുന്ന കർഷക മാതാപിതാക്കൾക്ക് പദ്ധതി തിരിച്ചടിയാകുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

Read More

കല്പറ്റ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബാണാസുരസാഗർ ഡാം തുറന്നു. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ഒരു ഷട്ടർ 10 സെന്‍റീമീറ്റർ ഉയർത്തി. റവന്യൂ മന്ത്രി കെ. രാജന്‍റെയും ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ഡാമിന്‍റെ ഷട്ടറുകൾ തുറന്നത്. അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പുഴകളിൽ മീൻ പിടിക്കാൻ ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡാമിന്‍റെ പരിസരത്ത് പോലീസിനെ വിന്യസിച്ചു. ജലനിരപ്പ് ഉയർന്നതോടെ ബാണാസുര സാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഡാമിലെ ജലനിരപ്പ് 773.50 മീറ്ററിലെത്തിയതോടെ ഞായറാഴ്ച പുലർച്ചെയാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നിലവിൽ ഒരു ഷട്ടർ 10 സെന്‍റിമീറ്റർ തുറന്ന് സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുന്നത്. ആവശ്യമെങ്കിൽ ഘട്ടം ഘട്ടമായി കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. സെക്കൻഡിൽ 35 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുവാദമുണ്ട്. വെള്ളം തുറന്നുവിടുമ്പോൾ സമീപ പ്രദേശങ്ങളിലും ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലും മുന്നറിയിപ്പുകൾ…

Read More

ഉപരാഷ്ട്രപതി പദത്തിൽ നിന്ന് ബുധനാഴ്ച കാലാവധി പൂർത്തിയാക്കുന്ന വെങ്കയ്യ നായിഡുവിന് ഇന്ന് യാത്ര അയപ്പ് നൽകും. സഭാധ്യക്ഷന് ആദ്യം രാജ്യസഭയാകും യാത്ര അയപ്പ് നൽകുക. രാവിലെ 11 മണിക്ക് രാജ്യസഭയിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി നേതാക്കൾ സംസാരിക്കും. വൈകിട്ട് 6 മണിക്ക് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, രാജ്യസഭാംഗങ്ങൾ എന്നിവർ പങ്കെടുക്കും. കൂടാതെ വെങ്കയ്യ നായിഡു വിടവാങ്ങൽ പ്രസംഗവും നടത്തും. ബി.ജെ.പി ദേശീയ അധ്യക്ഷ പദവി ഉൾപ്പെടെ വഹിച്ച നായിഡു ഒന്നാം മോദി സർക്കാരിന്റെ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരിക്കെയാണ് 2017 ൽ ഓഗസ്റ്റ് 11ന് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. പിന്നാലെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ വ്യാഴാഴ്ച സ്ഥാനമേൽക്കും.

Read More

കൊച്ചി: തിരുവനന്തപുരത്തും പാലക്കാടും രജിസ്റ്റർ ചെയ്ത ഗൂഡാലോചന കേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബിജു എബ്രഹാം അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഡാലോചന ആരോപിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെടി ജലീൽ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസാണ് കേസെടുത്തത്. ഗൂഡാലോചന ആരോപിച്ച് പാലക്കാട് കസബ പൊലീസും കേസെടുത്തിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ കെടി ജലീൽ യുഎഇ കോൺസുലേറ്റ് ജനറലുമായി രഹസ്യ ചർച്ച നടത്തിയെന്നതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് സ്വപ്ന ഹൈക്കോടതിയിൽ ഉന്നയിച്ചത്.

Read More

വൈദ്യുതി ബോർഡ് ജീവനക്കാർ ഇന്ന് പണിമുടക്കുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി മേഖല നിശ്ചലമാകും. അവശ്യ സർവീസുകൾ മാത്രമായിരിക്കും ഇന്ന് പ്രവർത്തിക്കുക. പാർലമെന്‍റിൽ വൈദ്യുതി ഭേദഗതി അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഭേദഗതിയിൽ നിന്ന് പിൻമാറണമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്‍റെ ഭാഗമായാണ് കെഎസ്ഇബി ജീവനക്കാരും സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്കുന്നത്. നിയമഭേദഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുന്ന ഇന്ന് ജോലി ബഹിഷ്കരിച്ച് തെരുവിലിറങ്ങാനാണ് സമരസമിതിയുടെ തീരുമാനം. അവശ്യ സർവീസുകളെ മാത്രമാണ് പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.ഒരു പ്രദേശത്ത് ഒന്നിലധികം വിതരണ ലൈസൻസികൾക്ക് പ്രവർത്തനാനുമതി നൽകുന്നതാണ് കേന്ദ്രത്തിന്റെ സുപ്രധാന ഭേദഗതി. ഇത് നിലവിൽ വരുന്നതോടെ കേരളത്തിലെ വൈദ്യുതി മേഖലയിലേക്ക് കടക്കാൻ സ്വകാര്യ കമ്പനികൾക്ക് സാധിക്കും. ഒരു മെഗാ വോൾട്ടിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഓപ്പൺ ആക്സസിലൂടെ വൈദ്യുതി വാങ്ങാൻ അനുവദിക്കുന്നത് ഈ മേഖലയെ തകർക്കും എന്നും ആരോപണമുണ്ട്.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശവാസികൾ സ്വാതന്ത്ര്യദിനത്തിൽ കരിദിനം ആചരിക്കുമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത അറിയിച്ചു. അന്നേ ദിവസം കരിങ്കൊടി ഉയർത്താനും കടൽത്തീരത്ത് കരിങ്കൊടി റാലി നടത്താനും ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഇടവകകൾക്ക് നൽകിയ സർക്കുലറിൽ നിർദേശം നൽകി. പാർപ്പിടം നഷ്ടപ്പെടുന്നതുൾപ്പെടെ തീരദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. തീരദേശവാസികൾ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പാർപ്പിടം നഷ്ടപ്പെടുന്നതുൾപ്പെടെ തീരദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര ഇടപെടൽ ആവശ്യമാണെന്നും അതിരൂപത സർക്കുലറിൽ പറയുന്നു. തീരദേശ ജനതയെ മുൻനിർത്തി പ്രതിഷേധം ശക്തമാക്കാനാണ് സഭയുടെ നീക്കം. ഇതിന്‍റെ ഭാഗമായി 10ന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തും.

Read More

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ഇനത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ ചൂംഗ്- ലിൻ ജോഡിയെ ആണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. ഗെയിംസിൽ ഇന്ത്യയുടെ 18-ാം സ്വർണ്ണനേട്ടമാണിത്. കരിയറിൽ ആദ്യമായാണ് ശരത് കമൽ മിക്സഡ് ഡബിൾസിൽ സ്വർണം നേടുന്നത്. ആദ്യ ഗെയിം അനായാസം ജയിച്ച ഇന്ത്യൻ താരങ്ങൾ രണ്ടാം ഗെയിമിൽ കാലിടറി. എന്നാലും ഇന്ത്യൻ ജോഡി ശക്തമായി തിരിച്ചുവന്ന് എതിരാളികളെ പരാജയപ്പെടുത്തി സ്വർണ്ണം നേടി. കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഡബിൾസിൽ ഇന്ത്യ വെങ്കല മെഡൽ നേടി. യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപീചന്ദ് സഖ്യമാണ് മെഡൽ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയൻ ജോഡികളായ വെന്റി ചാൻ-സോമർവിൽ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. 

Read More

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്നുവെന്ന അഭ്യൂഹത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയതായി റിപ്പോർട്ടുകൾ. നിതീഷ് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയതായാണ് വിവരം. ചൊവ്വാഴ്ച നിതീഷ് തന്‍റെ പാർട്ടിയിലെ എംഎൽഎമാരുടെയും എംപിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. നിതീഷ് എൻഡിഎ വിടുമെന്നും അഭ്യൂഹങ്ങളുണ്ട്. നിതീഷ് കുമാർ ഞായറാഴ്ച നടന്ന നീതി ആയോഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഒഴിവായത്. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടുള്ള എതിർപ്പാണ് ഇതിന് പിന്നിലെന്നാണ് വിവരം. അഗ്നിപഥ് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ നിതീഷ് കുമാർ കേന്ദ്രസർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മോദിയുടെ നേതൃത്വത്തിലുള്ള പ്രധാന പരിപാടിയിൽ നിന്ന് വിട്ടുനിന്ന നിതീഷ് ജെഡിയു എംപിമാരുടെയും എംഎൽഎമാരുടെയും യോഗം ചൊവ്വാഴ്ച വിളിച്ചിട്ടുണ്ട്.

Read More

കോഴിക്കോട്: മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇന്ന് വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം, എറണാകുളം ഒഴികെയുള്ള ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിതമായ മഴയും മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തിയും, മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ട്. വയനാട് ജില്ലയിലെ ബാണാസുര സാഗർ ഡാം, പത്തനംതിട്ടയിലെ കക്കി, ആനത്തോട് ഡാമുകൾ എന്നിവ ഇന്ന് തുറക്കും. ബാണാസുര സാഗർ ഡാമിലെ ജലനിരപ്പ് 774…

Read More