Author: News Desk

ന്യൂഡല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിതർപ്പണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ലേലം ചെയ്യുന്നത് തുടരാമെന്ന് സുപ്രീം കോടതി. ബലിത്തറകള്‍ പൂജാരിമാർക്കും ശാന്തിക്കാർക്കും ലേലത്തിലൂടെ നല്‍കുന്നത് ആചാരങ്ങൾക്ക് എതിരാണെന്ന വാദം സുപ്രീം കോടതി തള്ളി. ബലിത്തറകള്‍ ലേലം ചെയ്യുന്നത് ദേവസ്വം ബോർഡുകൾക്ക് വരുമാനമുണ്ടാക്കാനുള്ള മാർഗം കൂടിയാണെന്നും സുപ്രീം കോടതി പറഞ്ഞു. ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ ലേലം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറാൻ കേരള ഹൈക്കോടതി ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. വിധി ചോദ്യം ചെയ്ത് ആര്‍ച്ചക് പുരോഹിത് സഭ ആലുവ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണ വാധ്യാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട പൗരാണികവും, ആചാരപരവുമായതാണ് ബലിയര്‍പ്പിക്കലെന്നാണ് ആര്‍ച്ചക് പുരോഹിത് സഭയുടെ വാദം. ലേലത്തിനു പകരം നറുക്കെടുപ്പിലൂടെ ശാന്തിമാർക്കും പുരോഹിതർക്കും ബലിത്തറ കൈമാറണമെന്നാണ് സഭയുടെ ആവശ്യം. എന്നാൽ ജസ്റ്റിസുമാരായ അബ്ദുൾ നസീർ, ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു.…

Read More

സംസ്ഥാനത്ത് ‘ക്രിമിനല്‍ വാഹന’ങ്ങള്‍ക്കും വധശിക്ഷ’. കുറ്റകൃത്യത്തിൽ ഉള്‍പ്പെടുന്ന വാഹനങ്ങൾ പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. തൃശൂരിലെ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ നിഷാമിന്‍റെ ഹമ്മര്‍ എന്ന ആഡംബര എസ്.യു.വിയായിരിക്കും ആദ്യം പൊളിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ പൊളിക്കുന്നതിന്‍റെ ഭാഗമായി രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടുന്ന ആദ്യ വാഹനമാണ് നിഷാമിന്‍റെ ഹമ്മർ എന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയാൽ കോടതിയുടെ അനുമതിയോടെ വാഹനം പൊളിക്കാൻ വേദിയൊരുക്കും. ഒരു കോടിയിലധികം രൂപ വിലവരുന്ന വാഹനം വർഷങ്ങളായി തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ച വാഹനങ്ങളുടെ വിശദാംശങ്ങൾ നൽകാൻ മോട്ടോർ വാഹന വകുപ്പ് ഡി.ജി.പി അനിൽ കാന്ത് മിശ്രയ്ക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. 2015 ജനുവരിയിലാണ് കൊലപാതകം നടന്നത്. പുലർച്ചെ മൂന്ന് മണിയോടെ നിഷാം വാഹനവുമായി എത്തിയപ്പോൾ ഗേറ്റ് തുറക്കാൻ വൈകിയെന്നാരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ തന്‍റെ ആഢംബര എസ്.യു.വിയായ ഹമ്മർ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. നിഷാമിന് 24 വർഷം കഠിനതടവും 80.30 ലക്ഷം…

Read More

ബിർമിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്‌മിന്‍റണിലെ വനിതാ സിംഗിൾസില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം ചൂടിയത്. മിഷേല്‍ ലീയ്‌ക്ക് ഒരവസരം പോലും കൊടുക്കാതെ ജയഭേരി മുഴക്കുകയായിരുന്നു പി വി സിന്ധു. കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സില്‍ സിന്ധുവിന്‍റെ കന്നി സ്വര്‍ണമാണിത്.  ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. ഈ ഗെയിംസില്‍ ഇന്ത്യയുടെ 56-ാം മെഡലാണ് സിന്ധുവിലൂടെ അക്കൗണ്ടിലെത്തിയത്. 19 സ്വര്‍ണവും 15 വെള്ളിയും 22 വെങ്കലവുമായി നാലാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. കൂടുതല്‍ മെഡല്‍ പ്രതീക്ഷ ഇന്ന് ഇന്ത്യക്കുണ്ട്. 66 സ്വര്‍ണവും 55 വെള്ളിയും 53 വെങ്കലവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തും 55 സ്വര്‍ണവും 59 വെള്ളിയും 52 വെങ്കലവുമായി ഇംഗ്ലണ്ട് രണ്ടാമതും നില്‍ക്കുന്നു.

Read More

കൊച്ചി: 2006 നും 2012 നും ഇടയിൽ നടന്ന ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടന്നതായി സി.ബി.ഐ കണ്ടെത്തി. 10 ദിവസം മുമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. റോഡ് നിർമ്മാണം പൂർത്തിയാക്കിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ദേശീയപാതാ ഉദ്യോഗസ്ഥർക്കുമെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. റോഡിന്‍റെ ടാറിംഗിൽ ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ടാറിംഗ് 22.5 സെന്‍റീമീറ്റർ കനം വേണ്ടതാണെങ്കിലും പലയിടത്തും 17 മുതൽ 18 സെന്‍റീമീറ്റർ വരെ കനം മാത്രമേ ഉള്ളൂ. റോഡിന്‍റെ സർവീസ് റോഡ് നിർമ്മാണത്തിലും അഴിമതി നടന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അഴിമതി കണ്ടെത്തിയെങ്കിലും അവരെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. കേരള പൊലീസും കേസെടുത്തിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ഡൽഹിയിൽ പട്ടം പറത്തുന്നത് നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പട്ടം പറത്താൻ ഉപയോഗിക്കുന്ന അപകടകരമായ ചൈനീസ് മാഞ്ചയ്ക്ക് നിരോധനം നടപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിനും പൊലീസിനും നിർദ്ദേശം നൽകി. പട്ടം പറത്തുന്നത് ജനങ്ങളുടെ സാംസ്കാരിക ആഘോഷങ്ങളുടെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പട്ടം പറത്തുന്നതല്ല പ്രശ്നമെന്നും ഗ്ലാസ് കൊണ്ട് നിർമ്മിച്ച ചൈനീസ് സിന്തറ്റിക് നൂലുകളാണ് നിരോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. ചൈനീസ് സിന്തറ്റിക് നൂൽ (ചൈനീസ് മഞ്ച) വിൽക്കുന്നത് നിരോധിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം നൽകിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. പട്ടം പറത്തുന്നത് നഗരവാസികളുടെ ജീവിതത്തിന് ഗുരുതരമായ ഭീഷണിയാണെന്നും പട്ടത്തിന്‍റെ നൂൽ കാരണം നിരവധി പക്ഷികൾക്ക് ജീവൻ നഷ്ടപ്പെടുന്നുവെന്നും ആരോപിച്ച് സൻസർ പാൽ സിംഗ് എന്നയാൾ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച രണ്ട് തവണ സ്വർണ വില പുതുക്കിയിരുന്നു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ് അസോസിയേഷൻ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്വർണ വില വർദ്ധിപ്പിച്ചു. ആദ്യം 320 രൂപ കുറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം സ്വർണ വില വീണ്ടും പരിഷ്കരിച്ചു. രണ്ടാം തവണ 240 രൂപയാണ് വർധിപ്പിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38,040 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്‍റെ വില വ്യാഴാഴ്ച രാവിലെ 35 രൂപയാണ് വർധിച്ചത്. ഉച്ചയ്ക്ക് ശേഷം 25 രൂപ കൂടി ഉയർന്നു. തുടർന്ന് വെള്ളിയാഴ്ച 10 രൂപ കുറഞ്ഞു. ശനിയാഴ്ച രാവിലെ 40 രൂപയാണ് കുറഞ്ഞത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ വീണ്ടും 30 രൂപ വർദ്ധിപ്പിച്ചു. ഇന്നലെ അത് മാറ്റമില്ലാതെ തുടർന്നു. സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. കഴിഞ്ഞയാഴ്ച വെള്ളിക്ക് 4 രൂപ ഉയർന്നിരുന്നു.  ഒരു ഗ്രാം…

Read More

തിരുവനന്തപുരം: ഓർഡിനൻസ് വിഷയത്തിൽ സർക്കാരുമായി ഇടഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്ത് ഓർഡിനൻസ് ഭരണം നല്ലതല്ലെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാൻ കഴിയില്ല. വിശദമായി പരിശോധിക്കാൻ സമയം വേണം. ചില കാര്യങ്ങൾക്ക് വ്യക്തമായ വിശദീകരണം ആവശ്യമാണ്. ഓർഡിനൻസ് രാജ് സംസ്ഥാനത്ത് അംഗീകരിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ സർക്കാർ ശ്രമിക്കുകയാണോ എന്നറിയില്ല. എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കാവൂ. ഓർഡിനന്‍സിലൂടെ മാത്രം ഭരിക്കാനാണെങ്കില്‍ ഇവിടെ നിയമസഭകള്‍ എന്തിനാണ്. സുപ്രീം കോടതി തന്നെ ഈ വിഷയത്തിൽ നിലപാട് ശരിയായി വ്യക്തമാക്കിയിട്ടുണ്ട്. പൂർണ്ണ മനസ്സോടെയല്ലാതെ ഞാൻ ഒന്നും ചെയ്യില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനം ബജറ്റ് ചർച്ചയ്ക്കുള്ളതാണെന്ന് എന്നോട് പറഞ്ഞില്ല. ഓർഡിനൻസിൽ ഒപ്പിടണമെങ്കിൽ അത് പൂർണ്ണമായും മനസിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകായുക്ത ഭേദഗതി ഉൾപ്പെടെ 11 ഓർഡിനൻസുകൾ ഗവർണറുടെ ഒപ്പില്ലാതെ ഇന്ന് അസാധുവാകാനിരിക്കെയാണ് ഗവർണറുടെ കടുത്ത നിലപാട്. ഇന്നലെ ഡൽഹിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ചീഫ് സെക്രട്ടറി…

Read More

ഹിമാചൽ: ഹിമാചൽ പ്രദേശിൽ കനത്ത മഴ തുടരുന്നു. ചമ്പ ജില്ലയിലെ സരോഗ് ഗ്രാമത്തിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ കനത്ത നാശമുണ്ടായി. കിഹാർ സെക്ടറിലെ ദണ്ഡ് മുഗളിലെ ഭദോഗ ഗ്രാമത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മതിൽ ഇടിഞ്ഞ് വിദ്യാർത്ഥി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കനത്ത മഴയിൽ ദണ്ഡ് നാലയിൽ കാറുകളും ബൈക്കുകളും ഒലിച്ചുപോയി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കൃഷിയിടങ്ങൾ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഭർമൂർ-ഹദ്‌സർ റോഡിൽ പ്രംഗാലയ്ക്ക് സമീപം പാറ വീണ് പാലം തകർന്നു. ബഗ്ഗയ്ക്ക് സമീപം കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് ഹൈവേ തടസ്സപ്പെട്ടിരിക്കുകയാണ്. ചമ്പ ജില്ലയിലെ 32 റോഡുകളിൽ ഗതാഗതം സ്തംഭിച്ചു. സലൂനി മേഖലയിൽ പാലങ്ങൾ ഒലിച്ചുപോയി. നിരവധി വീടുകൾ ഭരണസമിതി ഒഴിപ്പിച്ചു. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്.

Read More

മംഗളൂരു: കർണാടകയിലെ സുളള്യയിൽ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിലായി. ആബിദ്, നൗഫൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ ആറുപേർ അറസ്റ്റിലായി. ഇരുവരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കേസിന്‍റെ അന്വേഷണം നേരത്തെ എൻഐഎയ്ക്ക് കൈമാറിയിരുന്നു. എൻഐഎ അന്വേഷണം ആരംഭിക്കാനിരിക്കെയാണ് പുതിയ അറസ്റ്റ്.

Read More

കൊച്ചി: ലോക സൗഹൃദ ദിനാഘോഷത്തിന്‍റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്ടൗൺ, കേരളീയം മോട്ടർ സ്പോർട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചയില്ലാത്തവർക്കായി റോട്ടോവിഷൻ കാർ ഡ്രൈവ് സംഘടിപ്പിച്ചു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിന്ന് ആരംഭിച്ച റാലി റോട്ടറി ക്ലബ് ഡിസ്ട്രിക്ട് 3201 ഡയറക്ടർ ഇ.എ.നോബി ഫ്ളാഗ് ഓഫ് ചെയ്തു. എസ്.ഐ കുഞ്ഞുമോൻ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ അപ്ടൗൺ പ്രസിഡന്‍റ് സുനിൽ പോൾ, റോട്ടോവിഷൻ ചെയർമാനും ഹിമാലയൻ കാർ റാലി ജേതാവുമായ അനിൽ അബ്ബാസ്, കോർഡിനേറ്റർ കെ.വി.ജോസ്, എ.ജി.ജയരാജ് കുളങ്ങര, ഡോ.ജി.എൻ.രമേഷ്, വിഘ്നേഷ്, മിഷൻ ഫോർ വിഷൻ ചെയർമാൻ ബിജോയ് ഹരിദാസ്, മോട്ടർ സ്‌പോർട്‌സ് അസോസിയേഷൻ പ്രസിഡന്റും നാഷനൽ കാർ റാലി ജേതാവുമായ മൂസ ഷെരീഫ് തുടങ്ങിയവർ പ്രസംഗിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെയും ആലുവ ഡോ.ടോണി ഫെർണാണ്ടസ് കണ്ണാശുപത്രിയുടെയും ലിറ്റ്മസ് സെവനിന്റെയും പിന്തുണയോടെ നടന്ന കാർ ഡ്രൈവിൽ 23 വാഹനങ്ങളാണ് പങ്കെടുത്തത്. ബ്രെയ്‌ലി ഫോർമാറ്റിൽ അച്ചടിച്ച റോഡ് ബുക്കുകളുടെയും റോട്ടേറിയൻമാർ…

Read More