- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: News Desk
തിരുവനന്തപുരം: അവയവ ദാനവുമായി ബന്ധപ്പെട്ട് സമഗ്രമായ പ്രോട്ടോക്കോൾ രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രായോഗികമായി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പ്രോട്ടോകോള്‍ നവീകരിച്ച് സമഗ്രമാക്കുന്നത്. ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനവും മരണശേഷമുള്ള അവയവദാനവും ഈ പ്രോട്ടോക്കോളിന് കീഴിൽ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അവയവദാനം റിപ്പോര്‍ട്ട് ചെയ്യുന്നത് മുതല്‍ അവയവ വിന്യാസം, ശസ്ത്രക്രിയ, തുടർചികിത്സ എന്നിവയ്ക്ക് വ്യക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തും. ഓരോരുത്തരുടെയും ഉത്തരവാദിത്തം നിശ്ചയിക്കുകയും അത് ഉറപ്പാക്കുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമിതി ഇക്കാര്യം ഉറപ്പാക്കണം. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷവും തുടർചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. അവയവദാനം ശക്തിപ്പെടുത്താൻ ചേർന്ന മെഡിക്കൽ കോളേജുകളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഓരോ മെഡിക്കൽ കോളേജും ഉചിതമായ അവലോകന യോഗം വിളിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. അവയവദാന പ്രക്രിയ ഒരു സംഘം തന്നെ പൂർത്തിയാക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ മറ്റൊരു ടീമിനെ നിയോഗിക്കണം. ഓരോ മെഡിക്കൽ കോളേജിലും പരിശീലനം ലഭിച്ച ആളുകളുടെ ആത്മാർത്ഥതയുള്ള ടീം ഉണ്ടായിരിക്കണം.
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ബാഡ്മിന്‍റണിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ താരം പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ധുവിന്‍റെ നേട്ടം ആശ്ചര്യകരമാണെന്നും അവർ ചാമ്പ്യൻമാരുടെ ചാമ്പ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. സിന്ധുവിന്‍റെ അർപ്പണബോധവും പ്രതിബദ്ധതയും ആർക്കും പ്രചോദനമാണ്. സിന്ധുവിന് എല്ലാവിധ ആശംസകളും നേരുന്നു’, മോദി ട്വീറ്റ് ചെയ്തു.
രാജ്യത്ത് പുകവലിക്കാത്തവരിൽ ശ്വാസകോശാർബുദ കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ കാൻസർ രോഗികളിൽ 5.9 ശതമാനവും ശ്വാസകോശവുമായി ബന്ധപ്പെട്ട അര്‍ബുദമുള്ളവരാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കാൻസർ ബാധിച്ച് മരിച്ചവരിൽ 8.1 ശതമാനവും ശ്വാസകോശാർബുദം ബാധിച്ചവരായിരുന്നു. പോപ്പുലേഷൻ ബേസ്ഡ് കാൻസർ രജിസ്ട്രിയുടെ കണക്കനുസരിച്ച്, ഇന്ത്യയിലെ പുരുഷൻമാരിൽ ഏറ്റവും സാധാരണമായ ക്യാൻസറാണ് ശ്വാസകോശ അർബുദം. പുകവലിയും ഇതിന്‍റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരുന്നാലും, സമീപകാല കണക്കുകൾ പരിശോധിച്ചാൽ, ഇന്ത്യയിലും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദ കേസുകൾ വർദ്ധിക്കുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. പുകവലിക്കാരുമായുള്ള ഇടപെടലുകളും ബന്ധങ്ങളും, അതുമൂലമുണ്ടാകുന്ന സെക്കന്‍ഡ് ഹാന്‍ഡ് ടുബാക്കോ സ്മോക്ക്, വായു മലിനീകരണം, റാഡണ്‍ വാതകം ശ്വസിക്കൽ, ചില ജനിതക ഘടകങ്ങൾ എന്നിവയെല്ലാം ഇതിന് കാരണമായിട്ടുണ്ട്. കൂടാതെ പുരുഷന്മാരിലെ ശ്വാസകോശ അര്‍ബുദത്തിന് വൈറ്റമിന്‍ ബി6, ബി12 എന്നിവയുടെ അമിതതോതും കാരണമായി പറയുന്നു. ജേണൽ ഓഫ് ക്ലിനിക്കൽ ഓങ്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പല രോഗങ്ങൾ കാരണം വൈറ്റമിന്‍ ബി12 ന്റെ തോത് ഉയരാം. കരൾ രോഗം, പ്രമേഹം, വൃക്കരോഗം,…
ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയാണ് ഇന്ത്യ. ഇപ്പോളിതാ വില കുറഞ്ഞ സ്മാർട്ട്ഫോൺ വിഭാഗത്തിൽ നിന്നും ചൈനീസ് ഭീമൻമാരെ പുറത്താക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. 150 ഡോളറിൽ അതായത് 12,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകൾ വിൽക്കുന്നതിൽ നിന്ന് ചൈനീസ് നിർമ്മാതാക്കളെ ഇന്ത്യ നിരോധിക്കുന്നു എന്നാണ് റിപ്പോർട്ട്. ചൈനീസ് ബ്രാൻഡുകളായ റിയൽമി, ഷവോമി എന്നിവയെ, കുറഞ്ഞ ചെലവിലുള്ള സ്മാർട്ട്ഫോൺ വിതരണത്തിന്റെ വിലക്ക് സാരമായി ബാധിക്കും. 12,000 രൂപയിൽ താഴെയുള്ള സ്‌മാർട്ട്‌ഫോണുകൾ 2022 ജൂൺ വരെയുള്ള പാദത്തിൽ ഇന്ത്യയുടെ സ്മാർട്ടഫോൺ വില്പനയുടെ മൂന്നിലൊന്ന് സംഭാവന ചെയ്തിട്ടുണ്ട്. ചൈനീസ് കമ്പനികൾ 80 ശതമാനം വരെ ഇറക്കുമതി ചെയ്തു.
തിരുവനന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് അവസാന രണ്ട് എഡിഷനുകൾ സംഘടിപ്പിച്ചത്. ഇത്തവണ മേള ഡിസംബറിലേയ്ക്ക് മടങ്ങി വരികയാണ്. അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ പ്രകാരം ഡിസംബറിൽ തന്നെ മേള നടത്താനാണ് തീരുമാനം. ഇതിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ചലചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഐ.എഫ്.എഫ്.കെ.യ്ക്കായി ഒരുക്കുന്നത്. ചലച്ചിത്രമേളയുടെ ചൈതന്യം ഭൂതകാലത്തിന്‍റെ പ്രൗഢിയോടെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സാംസ്കാരിക വകുപ്പ് നടത്തിവരികയാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ടുഡേ, ലോക സിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിൽ ഉണ്ടാകും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. 2021 സെപ്റ്റംബർ ഒന്നിനും 2022 ഓഗസ്റ്റ് 31നും ഇടയിൽ സിനിമകൾ…
മേയർക്കെതിരെ സി.പി.എം നടപടിക്കൊരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍: കെ.സുരേന്ദ്രന്
കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് മുന്നോടിയായി നടന്ന ബാലഗോകുലം മാതൃസംഗമത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തതിൽ എന്താണ് തെറ്റെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മേയർ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറയുന്ന സി.പി.എം നിലപാട് അവരുടെ ഇരട്ടനീതിയുടെ ഉദാഹരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുസ്ലിം സംഘടനകളുടെ എല്ലാ പരിപാടികളിലും മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് മേയർക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ന്യൂനപക്ഷ വർഗീയതയാണ് സി.പി.എം സ്വീകരിക്കുന്നത്. സി.പി.എമ്മിന് വോട്ടുബാങ്ക് രാഷ്ട്രീയമുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബാലഗോകുലത്തിന്‍റെ സ്വത്വ-2022 മാതൃസമ്മേളനത്തിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തിരുന്നു. ശ്രീകൃഷ്ണന്‍റെ വിഗ്രഹത്തിലും മാലയിട്ടു. ബാലഗോകുലം പരിപാടിക്ക് പോകരുതെന്ന് പാർട്ടി തന്നോട് കർശനമായി പറഞ്ഞിട്ടില്ലെന്നും വർഗീയ സ്വഭാവമുള്ളതായി തോന്നാത്തതിനാലാണ് താൻ പോയതെന്നും ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു. പരിപാടിയിൽ പങ്കെടുത്ത അവർ ഉത്തരേന്ത്യയിലെ ശിശുപരിപാലനത്തെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു.
കൊച്ചി: ദേശീയപാതകളുടെയും പി.ഡബ്ല്യു.ഡി റോഡുകളുടെയും അറ്റകുറ്റപ്പണികൾ ഒരാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരായ ഹർജികൾ പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. റോഡുകളിലെ മരണങ്ങൾ മനുഷ്യനിർമിത ദുരന്തമാണെന്ന നിരീക്ഷണത്തോടെയാണ് കുഴിയടയ്ക്കാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചത്. ആളുകളെ ഇങ്ങനെ മരിക്കാൻ അനുവദിക്കരുതെന്നും കോടതി പറഞ്ഞു. കളക്ടർമാരെ വിമർശിച്ച കോടതി എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് ചോദിച്ചു. ഇത്രയും മോശം ദേശീയപാത ഇന്ത്യയിൽ മറ്റൊരിടത്തും ഇല്ലെന്നും കോടതി പറഞ്ഞു. റോഡിലെ അപകടങ്ങളിൽ ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. എത്രകാലം ഇതുകണ്ടു നിശബ്ദമായിരിക്കാൻ പറ്റുമെന്നു ചോദിച്ച ഹൈക്കോടതി ജില്ലാ കലക്ടർമാർക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. ജില്ലാ കലക്ടർമാർ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും അപകടങ്ങൾ സംഭവിക്കാനായി കാത്തിരിക്കുകയാണോ എന്നും കോടതി ചോദിച്ചു. യാത്ര പോയാൽ ആളുകൾ ജീവനോടെ തിരിച്ചുവരുമോ എന്ന് പറയാൻ കഴിയാത്ത രീതിയിലാണ് കേരളത്തിലെ റോഡുകളിലെ അവസ്ഥ. റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികർ മരിക്കുന്നത് പോലുള്ള സംഭവങ്ങളെ ഒറ്റപ്പെട്ട അപകടങ്ങളായി കാണാൻ കഴിയില്ല.…
ന്യൂഡൽഹി: എയർടെല്ലും റിലയൻസ് ജിയോയും ഈ മാസം തന്നെ ഇന്ത്യയിൽ 5 ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സ്പീഡ് ടെസ്റ്റ് ആപ്ലിക്കേഷനായ ഊക്ല നടത്തിയ സർവേ പ്രകാരം, 89 ശതമാനം ടെലികോം ഉപഭോക്താക്കളും 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ താൽപ്പര്യപ്പെടുന്നു. 5ജിയുടെ വില നിരക്ക്, കവറേജ്, ഉപഭോക്തൃ വിദ്യാഭ്യാസം തുടങ്ങിയ വെല്ലുവിളികളെ വിപണി മറികടക്കേണ്ടതുണ്ട്. 5 ജി നെറ്റ് വര്‍ക്കുകള്‍ കുറച്ചുകൂടി പ്രീമിയം നിരക്കിലുള്ളവയായിരിക്കുമെന്ന് വോഡഫോൺ ഐഡിയ സൂചന നൽകി. 5 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന 89 ശതമാനം ആളുകളിൽ 48 ശതമാനം പേരും എത്രയും വേഗം 5 ജിയിലേക്ക് മാറാൻ തയ്യാറാണ്. അവരിൽ 20 ശതമാനം പേരും നിലവില്‍ ഉപയോഗിക്കുന്ന ടെലികോം സേവനദാതാവ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി കാത്തിരിക്കാന്‍ തയ്യാറാണ്.
മുംബൈ: പത്രചൗൾ ഭൂമി കുംഭകോണ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിനെ ഈ മാസം 22 വരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. വീട്ടിൽ ഭക്ഷണവും മരുന്നും വേണമെന്ന റാവത്തിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയും കിടക്ക വേണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു. ജയിൽ നിയമപ്രകാരം റാവുവിനായി ബന്ധപ്പെട്ടവർ തന്നെ ക്രമീകരണങ്ങൾ ഒരുക്കുമെന്നും ജഡ്ജി പറഞ്ഞു. ഗൊരഗോവിലെ പത്രചൗള്‍ പുനര്‍ നിര്‍മാണത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ഒന്നിനാണ് സഞ്ജയ് റാവുത്തിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവാധി കഴിയുന്ന ഇന്ന് സ്‌പെഷ്യല്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയതിനെ തുടര്‍ന്നാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവായത്.
പറ്റ്ന: ബിഹാറിൽ ബി.ജെ.പിയെ വെട്ടിലാക്കി മുഖ്യമന്ത്രി നിതീഷ് കുമാർ മുന്നണി വിടുമെന്ന് സൂചന. ജെഡിയു എൻഡിഎ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പറ്റ്നയിലാണ് യോഗം ചേരുക. എല്ലാ പാർട്ടി എംഎൽഎമാരോടും എംപിമാരോടും തിങ്കളാഴ്ച വൈകുന്നേരം പട്നയിലെത്താനും ചൊവ്വാഴ്ച യോഗം ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിലും, എന്‍.ഡി.എ. മുന്നണി വിട്ട് ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികളുമായി ജെ.ഡി.യു. സഖ്യംചേര്‍ന്ന് സമാന്തര സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നീതി ആയോഗിന്‍റെ ഏഴാമത് ഭരണസമിതി യോഗത്തിൽ നിതീഷ് കുമാർ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നതായാണ് റിപ്പോർട്ട്. എന്നാൽ, കുറച്ചുകാലമായുള്ള മുന്നണിക്കുള്ളിലെ പ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതേതുടർന്നാണ് എംഎൽഎമാരുടെയും എംപിമാരുടെയും അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.