- ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് ആഘോഷിച്ചു
- ഇന്ത്യൻ നിയമ, നീതിന്യായ മന്ത്രി സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി
- പുണ്യ ദിനങ്ങളെ ഉപയോഗപ്പെടുത്തുക. അൽ ഫുർ ഖാൻ സെന്റർ
- ഭാര്യയെ അറവുശാലയിൽ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ
- കെ എസ് സി എ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ്
- കാലവർഷക്കെടുതി അതിരൂക്ഷം, 2018 ആവർത്തിക്കരുത്, സംസ്ഥാന സർക്കാർ നോക്കുകുത്തി; ജാഗ്രത വേണം: രാജീവ് ചന്ദ്രശേഖർ
- വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ 9 മത്സ്യത്തൊഴിലാളികളെ കാണാതായി; പോയത് 3 വള്ളങ്ങളിലായി; തെരച്ചിൽ തുടരുന്നു
- മഴയിൽ കനത്ത നാശനഷ്ടം: കാസർകോട് മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു; സംസ്ഥാനത്ത് 66 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
Author: News Desk
ന്യൂഡൽഹി: 2019-20 ൽ മണ്ണെണ്ണ സബ്സിഡി പൂർണമായും നിർത്തിവച്ചതായി കേന്ദ്ര സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ സബ്സിഡി സംബന്ധിച്ച് സി.പി.ഐ.എം എം.പി വി. ശിവദാസൻ രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി. മത്സ്യത്തൊഴിലാളികൾക്കും സാധാരണക്കാർക്കും മണ്ണെണ്ണ സബ്സിഡി നിഷേധിച്ച കേന്ദ്ര സർക്കാർ തീരുമാനം അപലപനീയമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം വി. ശിവദാസൻ എം.പി പറഞ്ഞു. 2017-18ൽ 4,672 കോടി രൂപയുടെ സബ്സിഡി മണ്ണെണ്ണയായിരുന്നു. ഇത് 2018-19 ൽ 5,950 കോടി രൂപയായി ഉയർന്നു. എന്നാൽ 2019-20 ൽ ഇത് 1,833 കോടി രൂപ മാത്രമായിരുന്നു. 2020-21, 2021-22 വർഷങ്ങളിൽ സബ്സിഡി പൂജ്യമായിരുന്നു. 2019-20 ഓടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള നേരിട്ടുള്ള സബ്സിഡിയും നിർത്തലാക്കി. 2017-18ൽ ഇത് 113 കോടി രൂപയായിരുന്നു. 2018-19ൽ ഇത് 98 കോടിയായി കുറഞ്ഞു. എന്നാൽ 2019-20 ൽ ഇത് വെറും 42 കോടി രൂപ മാത്രമായിരുന്നു. 2020-21, 2021-22 വർഷങ്ങളിൽ…
മഹാരാഷ്ട്ര : മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനം ഇന്ന്. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരത്തിൽ വന്ന് 40 ദിവസത്തിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമുള്ള 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവസേനയിൽ നിന്ന് മൂന്ന് പേരും ബിജെപിയിൽ നിന്ന് 11 പേരും ഉൾപ്പെടെ 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ ,രാധാകൃഷ്ണ വിഖേ പാട്ടീൽ, സുരേഷ് ഖാഡെ, അതുൽ മൊറേശ്വർ സേവ്, മംഗൽ പ്രഭാത് ലോധ, വിജയകുമാർ ഗാവിത്, രവീന്ദ്ര ചവാൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന നേതാക്കൾ. ഒരു വനിതാ മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് ചടങ്ങുകൾ. ഷിൻഡെ വിഭാഗത്തിൽ നിന്നുള്ള ഗുലാബ് രഘുനാഥ് പാട്ടീൽ, സദ സർവാങ്കർ, ദീപക് വസന്ത് കേസർകർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി…
ന്യൂഡൽഹി: ടെലിഫോൺ, മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ സ്വകാര്യ ടെലികോം കമ്പനികളുടെ കൈപ്പിടിയിലായ സ്ഥിതിയിലേക്ക് വൈദ്യുതി മേഖലയും. വൈദ്യുതി നിയമഭേദഗതി ബിൽ പാർലമെന്‍റ് പാസാക്കിയാൽ വൈദ്യുതി വിതരണ മേഖലയിൽ സംഭവിക്കാൻ പോകുന്ന മാറ്റമാണിത്. സേവനവും നിരക്കും സ്വകാര്യ മേഖല തീരുമാനിക്കും. ഗാർഹിക, വാണിജ്യ ഉപയോക്താക്കൾക്ക് ഏത് കമ്പനിയിൽ നിന്നാണ് വൈദ്യുതി വാങ്ങേണ്ടതെന്ന് സ്വന്തമായി തീരുമാനിക്കാം. വിതരണ ശൃംഖല വിവേചന രഹിതമായി എല്ലാവർക്കും തുറന്നു കൊടുക്കാൻ പാകത്തിൽ വൈദ്യുതി നിയമത്തിന്റെ 42-ാം വകുപ്പ് ഭേദഗതി ചെയ്യും. ഈ രീതിയിൽ ലൈസൻസ് ലഭിച്ച എല്ലാവർക്കും വൈദ്യുതി ലൈനുകൾ ഉൾപ്പെടെ വിതരണ ശൃംഖല ഉപയോഗിക്കാം. ഇതിനായി സെക്ഷൻ 14 ഭേദഗതി ചെയ്യും. മത്സരം പ്രോത്സാഹിപ്പിച്ചാൽ കാര്യക്ഷമത വർധിപ്പിക്കുമെന്നും സേവനം മെച്ചപ്പെടുമെന്നും കമ്പനികളുടെ നിലനിൽപ്പ് ഭദ്രമാവുമെന്നുമാണ് സർക്കാരിന്റെ വിശദീകരണം. പ്രതിവർഷം വൈദ്യുതി നിരക്ക് പരിഷ്കരിക്കാൻ കമ്പനികൾക്ക് ഈ ഭേദഗതി അധികാരം നൽകും. ഇതിന് സെക്ഷൻ 62 ഭേദഗതി ചെയ്യും. പരമാവധി ഉപയോഗം, മിനിമം നിരക്ക് തുടങ്ങിയ കാര്യങ്ങൾക്കായി പുതുക്കിയ വ്യവസ്ഥ…
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് . ഇടുക്കി മുതൽ കാസർകോട് വരെയുള്ള എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. വ്യാഴാഴ്ചയോടെ മൺസൂൺ കൂടുതൽ ദുർബലമാകും. മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ പത്ത് വരെയും കർണാടക തീരങ്ങങ്ങളിൽ 11 വരെയും കടലിൽ പോകാൻ പാടില്ല. കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്നുള്ള തമിഴ്നാട് തീരം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് തീരത്തും അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, മധ്യ-കിഴക്കൻ അറബിക്കടലിലും, അതിനോട് ചേർന്നുള്ള തെക്കുകിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഓഗസ്റ്റ്…
തിരുവനന്തപുരം: ഓർഡിനൻസ് വിവാദത്തിൽ ഗവർണറെ പ്രകോപിപ്പിക്കരുതെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ നിലപാട്. പ്രശ്നം പരിഹരിക്കാനുള്ള ചുമതല മുഖ്യമന്ത്രിയെ ഏൽപ്പിച്ചു. നിയമ നിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും. ഓർഡിനൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിലപാട് വ്യക്തമാക്കിയിരുന്നു. ഓർഡിനൻസുകളിൽ ഒപ്പിടാൻ കഴിയില്ലെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓർഡിനൻസിൽ കണ്ണടച്ച് ഒപ്പിടാൻ കഴിയില്ല. എനിക്ക് കൂടുതൽ സമയം വേണം. എല്ലാം ഒറ്റ ദിവസം കൊണ്ട് തീരുമാനിക്കാൻ പറ്റില്ല. ഓർഡിനൻസുകളിൽ കൃത്യമായ വിശദീകരണം ഉണ്ടായിരിക്കണം. ജനാധിപത്യത്തിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. ഓർഡിനൻസ് ഭരണം നല്ലതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ്: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ഡയൽ 112 ന്‍റെ കൺട്രോൾ റൂമിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. ഭീഷണിയെ തുടർന്ന് യുപി പോലീസ് മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. സംഭവത്തിൽ സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം നടത്തി വരികയാണ്. ഓപ്പറേഷൻസ് കമാൻഡർ സുഭാഷ് കുമാറിനാണ് കേസിന്‍റെ അന്വേഷണ ചുമതല. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷാഹിദ് ഖാൻ എന്ന യുവാവാണ് വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം അയച്ചതെന്ന് പോലീസ് പറഞ്ഞു. സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
തമിഴ്‌നാട്: 1.5 കോടി രൂപ വിലവരുന്ന പാർവ്വതി ദേവിയുടെ വിഗ്രഹം 50 വർഷത്തിന് ശേഷം ന്യൂയോർക്കിൽ നിന്ന് കണ്ടെത്തി. തമിഴ്നാട്ടിലെ കുംഭകോണത്തെ ശിവക്ഷേത്രത്തിൽ നിന്ന് കാണാതായ വിഗ്രഹം തമിഴ്നാട് വിഗ്രഹം കണ്ടെത്തൽ വിഭാഗം സിഐഡി കണ്ടെടുത്തു. വിഗ്രഹം കാണാനില്ലെന്ന് കാണിച്ച് 1971 ലാണ് ആദ്യം പരാതി ലഭിച്ചതെങ്കിലും കെ വാസു എന്നയാളുടെ പരാതിയിൽ 2019 ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.വിദേശത്തുള്ള പുരാവസ്തുകേന്ദ്രങ്ങളിലും ലേലം സ്ഥലങ്ങളിലും ചോളന്മാരുടെ കാലത്തെ ഈ പാർവതി വിഗ്രഹം തെരഞ്ഞ് എം.ചിത്ര എന്ന പൊലീസ് ഉദ്യോഗസ്ഥ നടത്തിയ അന്വേഷണമാണ് നിലവിൽ കണ്ടെത്തലിന് പിന്നിൽ. ന്യൂയോർക്കിലെ ബോൺബാംസ് ഓക്ഷൻ ഹൗസിൽ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. 12-ാം നൂറ്റാണ്ടിലെ ചെമ്പ് കൊണ്ട് നിർമ്മിച്ച വിഗ്രഹത്തിന് 1,68,26,143 രൂപയാണ് വില. വിഗ്രഹത്തിന് 52 ഇഞ്ച് നീളമുണ്ട്.
ബർമിങ്ഹാം: 22-ാമത് കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല വീണു. കോമൺവെൽത്ത് ഗെയിംസിന്‍റെ സമാപന ചടങ്ങിൽ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ, ബോക്സർ നിഖത് സരിൻ എന്നിവർ ഇന്ത്യൻ പതാക ഉയർത്തി. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവുമടക്കം 61 മെഡലുകളുമായിയാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിനോട് വിടപറയുന്നത്. ഇന്ത്യ ഇത്തവണ നാലാം സ്ഥാനത്താണ്. 2018ൽ 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. 67 സ്വർണവും 57 വെള്ളിയും 54 വെങ്കലവുമടക്കം 178 മെഡലുകളുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ആതിഥേയരായ ഇംഗ്ലണ്ട് 66 വെള്ളിയും 53 വെങ്കലവുമടക്കം 175 മെഡലുകളുമായി രണ്ടാം സ്ഥാനത്തെത്തി. 26 സ്വർണവും 32 വെള്ളിയും 34 വെങ്കലവുമായി 92 മെഡലുകളുമായി കാനഡയാണ് മൂന്നാമത്. കഴിഞ്ഞ ദിവസം നാല് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യ നേടിയത്. ബാഡ്മിന്‍റണിൽ ഹാട്രിക് സ്വർണ മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. വനിതാ സിംഗിൾസിലും പുരുഷ സിംഗിൾസിലും പിവി സിന്ധുവും ലക്ഷ്യ…
പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച തിരംഗ് യാത്രയ്ക്കിടെ ദേശീയപതാകയെ അപമാനിച്ചതായി യൂത്ത് കോണ്‍ഗ്രസ് പരാതി നൽകി. പ്രവർത്തകർ ഡിജെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും ദേശീയപതാക വീശുകയും ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പരാതി നൽകിയത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിലെ നിയമലംഘനങ്ങളെ പൊലീസ് അവഗണിക്കുന്നെന്നാണ് ആക്ഷേപം. ഈ ദൃശ്യങ്ങൾ സഹിതമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയത്. സ്വാതന്ത്ര്യത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാണ് യുവമോർച്ച പ്രവർത്തകർ പ്രകടനം ആരംഭിച്ചത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ ജാഥയിൽ പങ്കെടുത്തു. പ്രകടനം കടന്നുപോകുന്നതിനിടെയാണ് ഇത്തരമൊരു മാന്യതയില്ലാത്ത പ്രവൃത്തി നടന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ പൊലീസ് കേസെടുത്ത് നടപടിയെടുക്കണം. ഞായറാഴ്ച യുവമോര്‍ച്ചയുടെ പ്രകടനം കടന്നുപോയ വഴികളിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ അഭിമാനയാത്രയും സംഘടിപ്പിച്ചു. പൊലീസ് നടപടി വൈകിയാല്‍ നിയമപരമായ പ്രതിരോധം ഉയര്‍ത്തുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ഈ മാസം 12 വരെ കേരളത്തിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം ഒഡീഷ, വടക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിൽ നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഒഡീഷ-ഛത്തീസ്ഗഡ് മേഖലയിലുടെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിലാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും 10-ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളിലും 11-ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ ഇന്ന് കേന്ദ്ര…