- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
Author: News Desk
മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ മന്ത്രിസഭ വിപുലീകരിച്ചത്. എന്നാൽ, മന്ത്രിമാരുടെ പട്ടികയിൽ ഒരു വനിതാ പ്രതിനിധിയെ പോലും ഉൾപ്പെടുത്തിയിട്ടില്ലെന്ന് പല കോണുകളിൽ നിന്നും വിമർശനമുയർന്നിട്ടുണ്ട്. ഷിൻഡെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് 41 ദിവസത്തിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. രാഷ്ട്രീയക്കാരും സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവരും പുതിയ മന്ത്രിസഭയിൽ വനിതാ പ്രതിനിധിയുടെ അഭാവത്തെ വിമർശിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യം ഇല്ലാത്തത് ബിജെപിയുടെ മനോഭാവത്തെയാണ് കാണിക്കുന്നതെന്ന് എൻസിപി എംപി സുപ്രിയ സുലെ പറഞ്ഞു.
നോയിഡ: ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ എൺപതാം വാർഷികത്തോടനുബന്ധിച്ച് യുപിയിലെ നോയിഡയിൽ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമ അനാച്ഛാദനം ചെയ്തു. ഏകദേശം 20 അടി ഉയരമുള്ള ഈ പ്രതിമയ്ക്ക് ഒരു പ്രത്യേകതയുണ്ട്. റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് മാത്രമായിരുന്നില്ല, വൃത്തിയുള്ള, സത്യമുള്ള ഒരു ഇന്ത്യ ഉണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ സ്വപ്നം. അതിനാൽ, അദ്ദേഹത്തിന്‍റെ ഈ പ്രതിമ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 1,000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ഉപയോഗിച്ചാണ് രാഷ്ട്രപിതാവിന്‍റെ പ്രതിമ നിർമ്മിച്ചത്. എച്ച്സിഎല്ലുമായി സഹകരിച്ച് നോയിഡ സർക്കാരാണ് പ്രതിമ നിർമ്മിച്ചത്. സെക്ടർ 137 ലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധി പ്രതിമ ആന്തരികവും ബാഹ്യവുമായ ശുചിത്വത്തെ പ്രതിനിധീകരിക്കുന്നു. നഗരം വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രതിമ ലക്ഷ്യമിടുന്നു. ജൂലൈ ഒന്നിന് മുനിസിപ്പാലിറ്റി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ ഔദ്യോഗികമായി നിരോധിച്ചു. ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം അധികൃതർ ഇപ്പോഴും നടത്തി വരികയാണ്.…
ലോകായുക്ത ഓർഡിനൻസ് ഉൾപ്പെടെ 11 സുപ്രധാന ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായി മാറിയ പശ്ചാത്തലത്തിൽ ഗവർണർക്ക് പിന്തുണ അറിയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഓർഡിനൻസിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടും അദ്ദേഹത്തിന്‍റെ കടമകളുടെ ഭാഗമാണെന്ന് വി മുരളീധരൻ പറഞ്ഞു. ഓർഡിനൻസിൽ ദൃഢനിശ്ചയത്തോടെ തീരുമാനമെടുത്ത ഗവർണർ സ്വീകരിച്ച നിലപാടിനെ ഞാൻ അഭിനന്ദിക്കുന്നു. സുപ്രധാന ഓർഡിനൻസ് ലോകായുക്ത ഭേദഗതി ചെയ്യും. ഇക്കാര്യത്തിൽ സർക്കാർ എന്തിനാണ് തിടുക്കം കാണിക്കുന്നതെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ലോകായുക്തയ്ക്ക് മുന്നിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ കേസുകൾ ഉണ്ടായിരുന്നതാണോ ഈ ധൃതിക്ക് കാരണമെന്ന് അദ്ദേഹം ചോദിച്ചു. ഓർഡിനൻസിന് ഘടകകക്ഷികളുടെ പിന്തുണ പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്‍റെ ഓർഡിനൻസുകളെ കുറ്റപ്പെടുത്തിയ സീതാറാം യെച്ചൂരിക്ക് കേരളത്തിലെ ഓർഡിനൻസുകളിൽ എന്താണ് പറയാനുളളതെന്നും അദ്ദേഹം ചോദിച്ചു. ദേശീയപാതകളിൽ അപകടമുണ്ടാക്കുന്ന കുഴികൾ നിലനിൽക്കുന്നതിനെക്കുറിച്ചും മുരളീധരൻ പ്രതികരിച്ചു. കുഴികളിൽ രാഷ്ട്രീയം കാണരുതെന്ന് മുരളീധരൻ പറഞ്ഞു. സംസ്ഥാന കുഴിയോ കേന്ദ്ര കുഴിയോ ഇല്ല. പ്രശ്നം പരിഹരിക്കണമെന്നാണ് നിലപാട്. ഇതിനായി നാഷണൽ ഹൈവേ…
ബെംഗളൂരു: അഗ്നീപഥ് റിക്രൂട്ട്മെന്‍റ് റാലിയിലൂടെ മിലിട്ടറി പോലീസിൽ ചേരാൻ സ്ത്രീകളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. ബെംഗളൂരു റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 2022 നവംബർ 1 മുതൽ 3 വരെ ബെംഗളൂരുവിലെ മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിക്രൂട്ട്മെന്‍റ് റാലിയിൽ കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള വനിതകൾക്ക് പങ്കെടുക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി (സ്ത്രീകൾ) എന്ന തസ്തികയിലേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് വിശദമായ വിവരങ്ങൾ എന്നിവ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. താൽപര്യമുള്ള സ്ത്രീകൾക്ക് ഓഗസ്റ്റ് 9 മുതൽ സെപ്റ്റംബർ 7 വരെ വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 2022 ഒക്ടോബർ 12 മുതൽ 31 വരെയുള്ള കാലയളവിൽ അഡ്മിറ്റ് കാർഡ് അയയ്ക്കും.
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്തിന് മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മുല്ലപ്പെരിയാറിന്‍റെ നിലവിലെ അവസ്ഥയെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. ഡാം എല്ലാ അർത്ഥത്തിലും സുരക്ഷിതമാണെന്നും റൂൾ കർവ് അനുസരിച്ചാണ് ജലനിരപ്പ് നിയന്ത്രിക്കുന്നതെന്നും സ്റ്റാലിൻ കത്തിൽ പറയുന്നു. ഡാമും ഡാമിലേക്കുള്ള നീരൊഴുക്കും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. വൈഗ ഡാമിലേക്ക് അധിക ജലം എത്തിച്ചാണ് റൂൾ കർവ് പിന്തുടരുന്നത്. ഡാമിന് താഴെ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ ഡാം മാനേജ്മെന്‍റ് ടീം സ്വീകരിച്ചിട്ടുണ്ട്. മുന്നറിയിപ്പില്ലാതെ ഡാം തുറന്ന്, വെള്ളം ഒഴുക്കില്ല. കേരളത്തിലെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം നിരന്തരം ചർച്ച ചെയ്യുന്നുണ്ടെന്നും തുടർച്ചയായ ആശയവിനിമയം ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയന്‍റെ കത്തിന് മറുപടിയായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.
ന്യൂ ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രാജ്യത്തെ എട്ട് ബാങ്കുകൾക്ക് പിഴ ചുമത്തി. ഒരു ലക്ഷം രൂപ മുതൽ 40 ലക്ഷം രൂപ വരെയാണ് പിഴ. ഛത്തീസ്ഗഢ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗർഹ സഹകരണ ബാങ്ക്, യവത്മാൽ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജില സഹകാരി കേന്ദ്രീയ ബാങ്ക്, വാരൂദ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇന്ദാപൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക്, ദി മെഹ്‌സാന അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്. റിസർവ് ബാങ്ക് പുറപ്പെടുവിച്ച നിയമങ്ങൾ ബാങ്കുകൾ പാലിക്കാത്തതിനാലാണ് പിഴ ചുമത്തിയിരിക്കുന്നത്. കെവൈസി പുതുക്കൽ നിയമങ്ങൾ പാലിക്കാത്തത് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളുണ്ട്. കഴിഞ്ഞ മാസവും റിസർവ് ബാങ്ക് വിവിധ ബാങ്കുകൾക്ക് പിഴ ചുമത്തിയിരുന്നു. ഫെഡറൽ ബാങ്കിന് 5.72 കോടി രൂപ പിഴ ചുമത്തിയിരുന്നു.
കൊച്ചി: മണ്ണുത്തി-അങ്കമാലി ദേശീയപാതയിലെ കുഴിയടയ്ക്കൽ അടിയന്തരമായി പരിശോധിക്കാൻ തൃശൂർ, എറണാകുളം കളക്ടർമാർക്ക് ഹൈക്കോടതി നിർദേശം നൽകി. കുഴിയടയ്ക്കല്‍ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കുഴിയടയ്ക്കല്‍ ശരിയായ രീതിയില്‍ അല്ലെന്ന മാധ്യമ റിപ്പോർട്ടുകൾ അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് അമിക്കസ് ക്യൂറി മുഖേനയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയത്. ഇന്ന് അവധിയായതിനാൽ സിറ്റിംഗ് ഇല്ലാത്തത് മൂലമാണ് അമിക്കസ് ക്യൂറി മുഖേന നിർദ്ദേശം നൽകിയത്.
പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ബി.ജെ.പിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അദ്ദേഹം രാജിവച്ചത്. നേരത്തെ ഗവർണറെ കാണാൻ അദ്ദേഹം സാവകാശം തേടിയിരുന്നു. ബിജെപി സഖ്യം വിട്ട നിതീഷ് കുമാറിന് ആർജെഡിയും, കോൺഗ്രസും, ഇടത് പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ദേശീയപാതയിലെ കുഴികളടയ്ക്കുന്നത് നടപ്പിലാക്കുന്ന രീതിയിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. റോഡില്‍ കുഴികളുണ്ടാകണമെന്ന നിലപാടില്ല. അതിനെ പിന്തുണയ്ക്കുന്ന ആളല്ല. കേന്ദ്രത്തിന്‍റെ കുഴി, കേരളത്തിന്‍റെ കുഴി എന്നൊക്കെയാണ് കേരളത്തിലെ മന്ത്രി പറയുന്നത്. പക്ഷേ, അങ്ങനെയൊരു വ്യത്യാസം താൻ കാണുന്നില്ല. റോഡിലെ കുഴികൾ നികത്തുന്നത് ആചാരം പോലെയാണെന്ന ആരോപണം പരിശോധിക്കണമെന്നും താൻ നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. ആ വകുപ്പ് വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് നിതിൻ ഗഡ്കരി. അദ്ദേഹം കേരളത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ല. കേരളത്തിന് ഏറ്റവും മികച്ച പരിഗണന നൽകുന്ന വ്യക്തിയാണ് ഗഡ്കരിയെന്ന് കേരളം ഭരിക്കുന്നവർ തന്നെ പറയുന്നു. അപ്പോൾ ആരാണ് അവഗണിക്കുകയും വിവേചനം കാണിക്കുകയും ചെയ്യുന്നത്? ഓരോ സന്ദര്‍ഭത്തിലെയും സാഹചര്യങ്ങളെ അനുസരിച്ച് മാറിമാറി നടത്തുന്ന രാഷ്ട്രീയ പ്രസ്താവനകൾ മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
വൈറസ് വാഹകരെന്ന് മുദ്ര കുത്തുന്നു; മങ്കിപോക്സ് ടെസ്റ്റ് നടത്താൻ മടിച്ച് സ്വവർഗാനുരാഗികൾ
മുംബൈ: മങ്കിപോക്സ് വൈറസിന്‍റെ വാഹകരായി മുദ്ര കുത്തുന്നതിനാൽ പുരുഷ സ്വവർഗാനുരാഗികൾ പരിശോധന നടത്താൻ താൽപ്പര്യപ്പെടുന്നില്ലെന്ന് റിപ്പോർട്ട്. മുംബൈയിലെ രണ്ട് പുരുഷൻമാർ തങ്ങളുടെ പങ്കാളികൾ വൈറസ് വാഹകരായിരുന്നിട്ടും പരിശോധന നടത്താൻ വിസമ്മതിച്ചതായി ഡോക്ടർ ഇഷ്വാർ ഗിൽഡ വെളിപ്പെടുത്തി. 1986 ൽ എയ്ഡ്സ് ചികിത്സയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ ക്ലിനിക്ക് സ്ഥാപിച്ച ഡോക്ടറാണ് ഇഷ്വാർ ഗിൽഡ. മുംബൈയിലെ കേസ് ഒറ്റപ്പെട്ട കേസല്ല. പുരുഷ സ്വവർഗാനുരാഗികളിൽ നിന്ന് ഇനിയും ഉയർന്നേക്കാവുന്ന രോഗ കണക്കുകൾ ഭയന്നും ലൈംഗിക ആഭിമുഖ്യത്തിന്‍റെ പേരിൽ സമൂഹം പഴിക്കുന്നതും മനസ്സിലാക്കി കൂടുതൽ ആളുകൾ ഇത്തരത്തിൽ പിൻവലിയുന്നുണ്ടെന്നും ഗിൽഡ പറഞ്ഞു. രണ്ട് മാസം മുമ്പാണ് ഇന്ത്യയിൽ ആദ്യത്തെ മങ്കിപോക്സ് സ്ഥിരീകരിച്ചത്. മനുഷ്യർ പരസ്പരം അടുത്തിടപഴകുമ്പോൾ മങ്കിപോക്സ് പടരുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിരുന്നു. മങ്കിപോക്സിനെക്കുറിച്ചുള്ള പഠനങ്ങൾ കാണിക്കുന്നത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തികൾ രോഗത്തിന്‍റെ വ്യാപനത്തിൽ ഗണ്യമായ പങ്ക് വഹിച്ചുവെന്നും പുരുഷ സ്വവർഗാനുരാഗികളിൽ രോഗം കൂടുതൽ പ്രകടമാണെന്നുമാണ്.