Author: News Desk

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വർധിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാനമന്ത്രിയുടെ ആസ്തി 26.13 ലക്ഷം രൂപ വർധിച്ച് 2.23 കോടി രൂപയായി. ഇതിൽ ഭൂരിഭാഗവും ബാങ്ക് നിക്ഷേപങ്ങളുടെ രൂപത്തിലാണ്. ഗാന്ധിനഗറിലെ തന്‍റെ ഭൂമിയുടെ വിഹിതം ദാനം ചെയ്തതിനാൽ സ്ഥാവര സ്വത്തുക്കളൊന്നുമില്ല. ബോണ്ടുകൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിൽ അദ്ദേഹത്തിന് നിക്ഷേപമില്ല. സ്വന്തമായി കാറില്ല. മാർച്ച് 31 വരെ അപ്ഡേറ്റ് ചെയ്ത സ്വത്ത് വിവര പട്ടിക പ്രകാരം 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ്ണ മോതിരങ്ങളുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത വിശദാംശങ്ങൾ അനുസരിച്ച്, 2022 മാർച്ച് 31 വരെ അദ്ദേഹത്തിന്‍റെ മൊത്തം ആസ്തി 2,23,82,504 രൂപയാണ്. 2002 ഒക്ടോബറിൽ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മൂന്ന് പേർക്ക് തുല്യമായ ഉടമസ്ഥാവകാശമുള്ള ഒരു റെസിഡൻഷ്യൽ പ്ലോട്ട് വാങ്ങിയിരുന്നു. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സർവേ നമ്പർ 401 /എ പ്രകാരം, ഓരോരുത്തർക്കും 25 ശതമാനം തുല്യ വിഹിതമുള്ളതിനാൽ…

Read More

കോട്ടയം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ പരീക്ഷകളിൽ മാറ്റമില്ല.

Read More

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മന്ത്രിക്ക് അസഹിഷ്ണുതയുണ്ടെന്നും അരി എത്രയെന്ന് ചോദിച്ചാൽ മന്ത്രിയുടെ മറുപടി പയറഞ്ഞാഴി എന്നാണെന്നും സതീശൻ പറഞ്ഞു. റോഡിലെ കുഴികളെക്കുറിച്ച് സംസാരിക്കുമ്പോൾ തന്‍റെ മനസ്സിലെ കുഴി അടയ്ക്കാനാണ് മന്ത്രി പറയുന്നത്. എന്നാൽ തന്‍റെ മനസ്സിലെ കുഴി കൊണ്ട് ആരും മരിക്കില്ലെന്നും സതീശൻ പറഞ്ഞു. ദേശീയപാത വിഷയത്തിൽ കേന്ദ്ര സർക്കാരിനെയും പൊതുമരാമത്ത് പാതയുടെ വിഷയത്തിൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിനെയും ഞങ്ങൾ വിമർശിച്ചു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനാലാണ് റിയാസിനോട് ചോദ്യങ്ങൾ ചോദിക്കുന്നത്. കാലവർഷത്തിന് മുമ്പുള്ള അറ്റകുറ്റപ്പണികളൊന്നും സംസ്ഥാനത്ത് നടന്നിട്ടില്ല. 322 കോടി രൂപ വകയിരുത്തിയിട്ടും കാലവർഷം അവസാനിക്കാറായിട്ടും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.അതിന്റെ നിരവധി രേഖകളും ഹാജരാക്കി. പ്രീ മണ്‍സൂണ്‍ വര്‍ക്ക് പോസ്റ്റ് മണ്‍സൂണ്‍ വര്‍ക്കായി നടക്കാന്‍ പോകുകയാണ്. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നു.” “2017 ൽ സ്ഥാപിച്ച പിഡബ്ല്യുഡിയുടെ മെയിന്‍റനൻസ് വിഭാഗം 2021 ലാണ് പ്രവർത്തനം ആരംഭിച്ചത്. അവരും…

Read More

മട്ടാഞ്ചേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഞ്ചാവ് ഉപയോഗിക്കാൻ പ്രേരിപ്പിച്ച വ്ലോഗർ അറസ്റ്റിൽ. മട്ടാഞ്ചേരി പുത്തൻപുരയ്ക്കൽ ഫ്രാൻസിസ് നെവിൻ അഗസ്റ്റിനാണ് (34) മട്ടാഞ്ചേരി എക്സൈസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ഇയാൾ സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യുകയായിരുന്നു. യൂട്യൂബ് വ്ലോഗറും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് കാട്ടൂർ പൊലീസ് കേസെടുത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കുമെന്നാണ് വിവരം.

Read More

മഹാബലിപുരം : 44-ാമത് ചെസ്സ് ഒളിമ്പ്യാഡ് തമിഴ്നാട്ടിലെ മഹാബലിപുരത്ത് സമാപിച്ചു. വ്യക്തിഗത ഇനത്തിൽ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്. മലയാളത്തിന്‍റെ പ്രിയതാരം നിഹാൽ സരിൻ, ഡി.ഗൂകേഷ് എന്നിവർ സ്വർണം നേടി. ഇ. അർജുന് വെള്ളി ലഭിച്ചു. ആർ. പ്രഗ്നാനന്ദ, ആർ. വൈശാലി, താനിയ സച്ച്ദേവ്, ദിവ്യ ദേശ്മുഖ് എന്നിവർ വെങ്കലം നേടി. ടീം ഇനത്തിൽ ഇന്ത്യ രണ്ട് വെങ്കല മെഡലുകൾ നേടി. ഓപ്പൺ വിഭാഗത്തിൽ ബി ടീമും വനിതാ വിഭാഗത്തിൽ എ ടീമും വെങ്കലം നേടി. വനിതാ വിഭാഗത്തിൽ ഉക്രൈൻ സ്വർണവും ജോർജിയ വെള്ളിയും നേടി. ഓപ്പൺ വിഭാഗത്തിൽ ഉസ്ബെക്കിസ്ഥാൻ സ്വർണ്ണ മെഡലും, അർമേനിയ വെള്ളി മെഡലും നേടി. ജൂലൈ 28 ന് (വ്യാഴം) പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചെസ്സ് ഒളിമ്പ്യാഡ് ഉദ്ഘാടനം ചെയ്തത്. തമിഴ്നാട് ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ, നടൻ രജനീകാന്ത്, എ ആർ റഹ്മാൻ…

Read More

ന്യൂഡൽഹി: ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കയിലേക്കുള്ള യാത്ര തുടരുന്നു. ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് യാത്ര നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക അഭ്യർത്ഥിച്ചെങ്കിലും ചൈന വിസമ്മതിച്ചു. ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമ്മിച്ച ഹംബൻതോട്ട തുറമുഖത്ത് കപ്പൽ എത്തും. ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും കഴിവുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹംബൻതോട്ടയിൽ എത്തുക ബുധനാഴ്ചയാണ് കപ്പൽ എത്തുകയെന്ന് നേരത്തേ അറിയിച്ചിരുന്നതെങ്കിലും വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30ന് എത്തുമെന്നാണ് പുതിയ വിവരം. കപ്പൽ ഏഴ് ദിവസത്തോളം തുറമുഖത്ത് ഉണ്ടാകും. ഇന്ത്യയുടെ അഭ്യർത്ഥന കണക്കിലെടുത്ത് ചാരക്കപ്പലിന്‍റെ യാത്ര നീട്ടാൻ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് എംബസിയോട് അഭ്യർത്ഥിച്ചിരുന്നു. ‘ചൈനയുടെ ശാസ്ത്രീയ പര്യവേക്ഷണം വിവേകത്തോടെയും ശരിയായ രീതിയിലും മനസ്സിലാക്കി, ചൈനയും ശ്രീലങ്കയും തമ്മിലുള്ള സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ചില കക്ഷികളോട് അഭ്യർഥിക്കുന്നു’ എന്ന് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന പ്രതികരിച്ചു. ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും കഴിവുള്ള…

Read More

പട്‌ന: എൻഡിഎ വിട്ട് പ്രതിപക്ഷത്തിനൊപ്പം ചേർന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചു. നിതീഷ് കുമാർ ഇപ്പോൾ കാണിച്ച വഞ്ചന ജനങ്ങൾ പൊറുക്കില്ലെന്ന് ബിഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പറഞ്ഞു. 2020 ലെ പൊതുതെരഞ്ഞെടുപ്പിൽ ജനങ്ങൾ എൻഡിഎ സഖ്യത്തെ തിരഞ്ഞെടുത്തു. രണ്ടാമത്തെ കക്ഷിയായിരുന്നിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി. എന്നിട്ടും സഖ്യം അവസാനിപ്പിക്കാനുള്ള നിതീഷിന്‍റെ തീരുമാനം ജനത്തോടും ബിജെപിയോടുമുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയും ബിഹാർ ബി.ജെ.പി നേതാവുമായ ഗിരിരാജ് സിംഗും നിതീഷിനെതിരെ രംഗത്തെത്തി. നിതീഷ് കുമാറാണ് സഖ്യസർക്കാരിൽ വിള്ളലുണ്ടാക്കിയതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. ബിജെപിക്ക് 63 എം.എൽ.എമാരുള്ളപ്പോൾ 36 എം.എൽ.എമാരുള്ള നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. സുശീൽ കുമാർ മോദിയും മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കൾ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ പട്നയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാന്‍ റമ്മിന്റെ പേര് മാറ്റാൻ നിവേദനം. സ്വകാര്യവ്യക്തി നികുതി വകുപ്പിന് സമർപ്പിച്ച നിവേദനം പതിവ് നടപടിക്രമങ്ങൾക്കനുസരിച്ച് എക്സൈസ് കമ്മീഷണർക്ക് കൈമാറി. സെക്രട്ടേറിയറ്റിൽ ലഭിക്കുന്ന ഏത് തരത്തിലുള്ള പരാതിയും നടപടിക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുന്നതാണ് രീതി. പരാതിയിൽ കഴമ്പുണ്ടെങ്കിൽ സർക്കാർ തുടർനടപടി സ്വീകരിക്കും. ഇല്ലെങ്കിൽ നടപടികൾ അവസാനിപ്പിക്കും. ജവാൻ എന്ന പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികർക്ക് നാണക്കേടാണെന്ന് പരാതിയിൽ പറയുന്നു. സർക്കാർ സ്ഥാപനമായതിനാൽ പേര് മാറ്റാൻ നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സർക്കാർ ഉത്പാദിപ്പിക്കുന്ന പ്രമുഖ മദ്യ ബ്രാൻഡായതിനാൽ പരാതി തള്ളാനാണ് സാധ്യത. ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് തിരുവല്ലയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ 4 ലൈനുകളിലായി 7,500 കെയ്സ് ജവാൻ മദ്യമാണ് ഒരു ദിവസം ഉൽപാദിപ്പിക്കുന്നത്. 6 പ്രൊഡക്ഷൻ ലൈനുകൾ കൂടി അനുവദിക്കണമെന്ന സ്ഥാപനത്തിന്റെ ആവശ്യം പരിഗണനയിലാണ്. 6 ലൈനുകൾ കൂടി ചേർക്കുന്നതോടെ പ്രതിദിനം 10,000…

Read More

തിരുവനന്തപുരം: ഇന്ന് മുതൽ ഓഗസ്റ്റ് 11 വരെ കേരളത്തിൽ പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒഡീഷ തീരത്തിന് മുകളിലായി നിലനിന്നിരുന്ന ശക്തികൂടിയ ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി തീവ്ര ന്യൂനമർദമായി മാറി. ഇത് പടിഞ്ഞാറു – വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നാളെ (ആഗസ്റ്റ് 10) ഛത്തിസ്ഗഡിനും സമീപപ്രദേശങ്ങള്‍ക്കും മുകളിലായി ശക്തി കുറഞ്ഞു ശക്തികൂടിയ ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ട്. മൺസൂൺ പാത്തി അതിന്‍റെ സാധാരണ സ്ഥാനത്തുനിന്നും നിന്ന് തെക്കോട്ട് മാറി സ്ഥിതിചെയ്യുന്നു. ഇതിന്‍റെ സ്വാധീനം കാരണം വ്യാപകമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇന്ന് (ഓഗസ്റ്റ് 9) കേരള, ലക്ഷദ്വീപ് തീരങ്ങളിലും, ഇന്ന് മുതൽ 11 വരെ കർണാടക തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Read More

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി ദേശീയ രാഷ്ട്രീയ പാർട്ടിയായി മാറാൻ ഒരു പടി മാത്രം അകലെയാണെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗോവയിലും എഎപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതിന് പിന്നാലെയാണ് കെജ്രിവാളിന്‍റെ പരാമർശം. ഒരു സംസ്ഥാനത്ത് കൂടി പാർട്ടിയെ അംഗീകരിച്ചാൽ എഎപിക്ക് ദേശീയ പാർട്ടി എന്ന പദവി ലഭിക്കും. പാർട്ടിയുടെ നേട്ടത്തിൽ പാർട്ടി പ്രവർത്തകരെയും കെജ്രിവാൾ അഭിനന്ദിച്ചു. ഡൽഹിക്കും പഞ്ചാബിനും പിന്നാലെ ഗോവയിലും എഎപിയെ അംഗീകരിച്ചു. നമ്മുടെ പാർട്ടിയെ ഒരു സംസ്ഥാനത്ത് കൂടി അംഗീകരിച്ചാൽ എഎപിയെ ദേശീയ പാർട്ടിയായി ഔദ്യോഗികമായി പ്രഖ്യാപിക്കും. പാർട്ടിയിലെ ഓരോ പ്രവർത്തകനെയും അവരുടെ കഠിനാധ്വാനത്തിന് ഞാൻ അഭിനന്ദിക്കുന്നു. എഎപിയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വാസം അർപ്പിച്ചതിന് ജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കെജ്രിവാൾ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഒരു ദേശീയ പാർട്ടിയുടെ പദവി ലഭിക്കുന്നതിന്, മൂന്ന് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. നാല് സംസ്ഥാനങ്ങളിൽ…

Read More