Author: News Desk

തിരുവനന്തപുരം: മന്ത്രിമാർ കാര്യങ്ങൾ വിശദീകരിക്കാൻ 6 മാസമെടുത്തെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അതിനാൽ, ഒരു തീരുമാനത്തിലെത്താൻ സമയം ആവശ്യമാണെന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. മലയാളം സർവകലാശാല വി.സി നിയമനം സംബന്ധിച്ച് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലറാണ്. ഏത് നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രതിനിധിയെ ആവശ്യപ്പെട്ടതെന്ന് തനിക്കറിയില്ല. താൻ ഒപ്പിട്ടാൽ മാത്രമേ ബിൽ നിയമമാകൂ എന്നും ഗവർണർ പറഞ്ഞു. അതേസമയം, മലയാള സർവകലാശാല വൈസ് ചാൻസലറുടെ ചുമതല കാലിക്കറ്റ് വി.സിക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരുന്നു. സർക്കാർ നിർദേശിക്കുന്ന കാലിക്കറ്റ് വി.സിയും ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ് നേരിടുന്നതിനാൽ അദ്ദേഹത്തിന് വി.സിയുടെ ചുമതല നൽകുമെന്ന് ഉറപ്പില്ല.

Read More

നോയിഡ: ഉസ്ബെക്കിസ്ഥാനിൽ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ മാരിയോൺ ബയോടെക്കിലെ 3 ജീവനക്കാർ അറസ്റ്റിൽ. കേന്ദ്ര സർക്കാരും ഉത്തർപ്രദേശ് ഡ്രഗ് അതോറിറ്റിയും കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. മാരിയോൺ ബയോടെക്കിന്‍റെ ഉൽപ്പന്നങ്ങളിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തു. കമ്പനിയുടെ ഡയറക്ടർ ഉൾപ്പെടെ 5 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. മാനുഫാക്ചറിംഗ് കെമിസ്റ്റ് അതുൽ റാവത്ത്, അനലിറ്റിക്കൽ കെമിസ്റ്റ് മൂൽ സിംഗ്, ഓപ്പറേഷൻസ് മേധാവി തുഹിൻ ഭട്ടാചാര്യ എന്നിവരാണ് അറസ്റ്റിലായത്. 2 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ നിർമിത കഫ് സിറപ്പിനെക്കുറിച്ച് ഗാംബിയയാണ് ആദ്യം പരാതിപ്പെട്ടത്. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്സാണ് പ്രശ്നത്തിന് കാരണമെന്ന് ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കുട്ടികളുടെ മരണത്തെത്തുടർന്നു ഡോക്–1 മാക്സ് ടാബ്‍‌ലെറ്റും സിറപ്പും എല്ലാ മരുന്നുകടകളിൽനിന്നും പിൻവലിച്ചു.

Read More

പത്തനംതിട്ട: വരാനിരിക്കുന്നത് കടുത്ത ചൂടും ഉഷ്ണതരംഗങ്ങളും നിറഞ്ഞ മൂന്ന് മാസം. എന്നാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് പ്രവചനം നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ ഞായറാഴ്ച വരെ ഉഷ്ണതരംഗത്തിന് സമാനമായ ചൂട് അനുഭവപ്പെടും. വെള്ളിയാഴ്ച വടക്കൻ കേരളത്തിലും മംഗലാപുരത്തും രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. കേരളത്തിൽ ദുരന്തനിവാരണ വകുപ്പിന്‍റെ ചുമതലയുള്ള നൂറോളം ഓട്ടോമാറ്റിക് തെർമോമീറ്ററുകളിൽ 48 എണ്ണവും വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ 36 ഡിഗ്രി കടന്നു. കണ്ണൂർ വിമാനത്താവളത്തിൽ 41. 3 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. എന്നാൽ കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ല. കേരളത്തിൽ ഞായറാഴ്ച നേരിയ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു.

Read More

തിരുവനന്തപുരം: ഇന്ത്യൻ- ഫ്രഞ്ച് സൈന്യങ്ങൾ തമ്മിലുള്ള ആദ്യ സംയുക്ത സൈനികാഭ്യാസമായ ‘ഫ്രിൻജെക്സ് -23’ മാർച്ച് 07, 08 തീയതികളിൽ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ബേസിൽ നടക്കും. ഇതാദ്യമായാണ് ഇരു രാജ്യങ്ങളും ഒരു കമ്പനി ഗ്രൂപ്പ് എന്ന ഫോർമാറ്റിൽ സൈനിക അഭ്യാസങ്ങളിൽ ഏർപ്പെടുന്നത്. ഫ്രഞ്ച് മറൈൻ റെജിമെന്‍റിന്‍റെ ഡിക്സ്മുഡ് ദൗത്യത്തിന്‍റെ ഭാഗമാണ് ഫ്രഞ്ച് ടീം. തന്ത്രപരമായ തലത്തിൽ ഇരു ശക്തികളും തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത, ഏകോപനം, സഹകരണം എന്നിവ വർദ്ധിപ്പിക്കുക എന്നതാണ് അഭ്യാസത്തിന്‍റെ ലക്ഷ്യം. തിരുവനന്തപുരം ആസ്ഥാനമായുള്ള ഇന്ത്യൻ ആർമി സൈനികരുടെയും ഫ്രഞ്ച് ആറാമത് ലൈറ്റ് ആർമർഡ് ബ്രിഗേഡിന്‍റെയും എക്കാലത്തെയും വലിയ സംഘത്തെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ അഭ്യാസത്തിന്‍റെ ആശയവും പങ്കാളിത്തവും സവിശേഷമാണ്. ‘പ്രതികൂല സാഹചര്യത്തിൽ മാനുഷിക സഹായവും ദുരന്ത നിവാരണ പ്രവർത്തനങ്ങളും’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് അഭ്യാസം.

Read More

ബെയ്ജിങ്: ഉള്‍വസ്ത്രങ്ങളുടെ ഓണ്‍ലൈൻ മോഡലാകുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കി ചൈന. ഇതിനെ തുടർന്ന് ഫാഷൻ കമ്പനികൾ വനിതാ മോഡലുകൾക്ക് പകരം പുരുഷ മോഡലുകളെയാണ് ആശ്രയിക്കുന്നത്. ബ്രാ, നൈറ്റ് ഗൗണുകൾ എന്നിവ ധരിച്ച പുരുഷ മോഡലുകളുടെ തത്സമയ സ്ട്രീമിംഗ് വീഡിയോകൾ കമ്പനികൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സ്ത്രീകളെ മാധ്യമമാക്കി അശ്ലീലച്ചുവയുള്ള സംഗതികള്‍ ഓണ്‍ലൈന്‍ വഴി പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന കമ്പനികളെ നിയമലംഘനം നടത്തിയെന്നാരോപിച്ച് ഭരണകൂടം അടച്ചുപൂട്ടിയ ചരിത്രമുള്ളതിനാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് തങ്ങളുടെ വരുമാനം ഇല്ലാതാക്കാന്‍ ഉള്‍വസ്ത്രക്കമ്പനികള്‍ ഒരുക്കമല്ല. ഇ-കൊമേഴ്സ് സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ കണക്കനുസരിച്ച്, ചൈനയുടെ തത്സമയ സ്ട്രീം ഷോപ്പിംഗ് മേഖല 2023 ൽ 700 ബില്യൺ ഡോളർ (57 ലക്ഷം കോടി രൂപ) നേടുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് ഉൾ വസ്ത്ര വ്യവസായമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ സിൽക്ക് വസ്ത്രം ധരിച്ച ഒരു പുരുഷ മോഡലിന്‍റെ വീഡിയോ സുവിന്‍റെ കമ്പനി പങ്കിട്ടിരുന്നു. ഭാര്യയുടെയും മുതിർന്നവരുടെയും മൃദുലവും ആഢംബരവുമായ…

Read More

​കുവൈ​ത്ത് സി​റ്റി: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി അധികാരികൾ അടുത്തിടെ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങളിലെ കുവൈറ്റ് വത്കരണം 6 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു. നേരത്തെ 7 % കുവൈറ്റ് വത്കരണം നടപ്പാക്കണമെന്നായിരുന്നു നിർദേശം. ജനറൽ മാനേജർമാരും അവരുടെ ഡെപ്യൂട്ടികളും വകുപ്പ് മേധാവികളും ഉൾപ്പെടുന്ന സൂപ്പർവൈസറി സ്ഥാനങ്ങളുടെ മൊത്തം എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല. 2021 ലെ മന്ത്രിതല പ്രമേയ നമ്പർ (46/ടി) യിലെ ആർട്ടിക്കിൾ 49 ലെ വാചകത്തിലെ ഭേദഗതി വരുത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നത്. സഹകരണ പ്രവർത്തനങ്ങളുടെ സംഘാടനം നിയന്ത്രിക്കുക, തൊഴിലവസരങ്ങൾക്കായി ബജറ്റ് സൃഷ്ടിക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രാജ്യത്തെ സഹകരണ സംഘങ്ങളിലെ മൊത്തം സൂപ്പർവൈസറി തസ്തികകളുടെ എണ്ണം ഏകദേശം 1,000 ആണെന്ന് കണക്കാക്കപ്പെടുന്നു. അണ്ടർസെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം, സഹകരണ മേഖല അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അംഗത്വം, നാഷണൽ എംപ്ലോയ്‌മെന്റ് സെക്ടർ അഫയേഴ്‌സ് ഫോർ മാൻപവർ ഫോർ പബ്ലിക് അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ…

Read More

കോളേജ് വിദ്യാർത്ഥികളുടെ കഥയുമായെത്തിയ ‘ആനന്ദ’ത്തിന് ശേഷം ഗണേഷ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൂക്കാലം’. 100 വയസുള്ള കഥാപാത്രത്തെയാണ് വിജയരാഘവൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസിന്‍റെ ഭാഗമായി ‘ഹ്യൂമൻസ് ഓഫ് പൂക്കാലം’ എന്ന പേരിൽ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗണേഷിന്‍റെ ആദ്യ ചിത്രം ഒരു യൂത്ത് ആഘോഷ ചിത്രമായിരുന്നെങ്കിലും ‘പൂക്കാല’ത്തിൽ ധാരാളം മുതിർന്ന കഥാപാത്രങ്ങളുണ്ട്. കെപിഎസി ലീല, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷൻ മാത്യു, സരസ ബാലുശ്ശേരി, അരുൺ കുര്യൻ, ഗംഗ മീര, രാധ ഗോമതി, അരുൺ അജികുമാർ, ശരത് സഭ, അരിസ്റ്റോ സുരേഷ്, പുതുമുഖങ്ങളായ കാവ്യ, നവ്യ, അമൽ, കമൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സി.എൻ.സി സിനിമാസിന്‍റെയും തോമസ് തിരുവല്ല ഫിലിംസിന്‍റെയും ബാനറിൽ വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

വാഷിങ്ടൻ: യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്. തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അഭിഭാഷകരും നിയമപാലകരും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി 1.6 ബില്യൺ ഡോളറും അനുവദിച്ചു. 5 ട്രില്യൺ ഡോളറിലധികം ദുരിതാശ്വാസ സഹായമായി അമേരിക്ക അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും അനർഹർക്കാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഹിയറിങ്ങും തുടങ്ങി.

Read More

തിരുവനന്തപുരം: ഇൻഡിഗോയുമായുള്ള നിസ്സഹകരണം അവസാനിപ്പിക്കാൻ കമ്പനി അധികൃതർ ആവശ്യപ്പെട്ടതായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കമ്പനിയുമായി സഹകരിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ രേഖാമൂലം എഴുതി നൽകാൻ ഇ.പി ആവശ്യപ്പെട്ടതായാണ് വിവരം. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇ.പി വിമാനത്തിലെ യാത്ര ഒഴിവാക്കിയത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി തള്ളി മാറ്റിയിരുന്നു. സംഭവം വിവാദമായതോടെ ഇ.പിക്ക് ഇൻഡിഗോ വിമാന യാത്രക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിമാനത്തിൽ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ആർ.കെ നവീൻ കുമാർ, പി.പി ഫർസീൻ മജീദ് എന്നിവർക്കും രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തി. യാത്രക്കാരെ കയ്യേറ്റം ചെയ്തത് കൂടുതൽ ഗുരുതരമായ കുറ്റമായതിനാലാണ് ജയരാജന് വിലക്ക് ഏർപ്പെടുത്തിയത്.

Read More

കണ്ണൂർ: വൈദേകം റിസോർട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി ജയരാജനെതിരെ അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരവും വിജിലൻസും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ഉടൻ കേസെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി റിസോർട്ടിന്‍റെ മറവിൽ വിദേശത്ത് നിന്ന് കോടിക്കണക്കിന് രൂപ ഒഴുകിയതായി ഇ.ഡിക്ക് മുന്നിൽ പരാതിയുണ്ട്. റിസോർട്ടിൽ നാല് ലക്ഷം മുതൽ മൂന്ന് കോടി വരെ നിക്ഷേപിച്ച 20 പേരുടെ വിവരങ്ങളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇ പി ജയരാജൻ വ്യവസായ മന്ത്രിയായിരുന്ന കാലത്താണ് വൈദേകം റിസോർട്ടിന്‍റെ നിർമ്മാണം ആരംഭിക്കുകയും നിക്ഷേപം ഒഴുകുകയും ചെയ്തത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും നിരവധി പേരെ ഭീഷണിപ്പെടുത്തിയുമാണ് നിക്ഷേപം വാങ്ങിയതെന്നാണ് ആരോപണം. റിസോർട്ടിനായി പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടൽ നടത്തിയതിനാൽ കേസെടുക്കേണ്ടി വരുമെന്നും സുധാകരൻ പറഞ്ഞു. ഇതുസംബന്ധിച്ച് പി.ജയരാജൻ സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയപ്പോൾ രേഖാമൂലം നൽകിയാൽ അന്വേഷണം നടത്തുമെന്നാണ് സി.പി.എം സംസ്ഥാന…

Read More